Saturday 31 December 2016

മദ്ഹബുകളോടുള്ള നിലപാട് (Madhab Thaqleed)

നാല് മദ്ഹബിൽ ഒരു മദ്ഹബ് അന്തമായി (തഖ്ലീദ്) സ്വീകരിക്കൽ ഒരു മുസ്ലിമിന് നിർബന്ധമാണോ ?


ഇസ്‌ലാമിന്റെ മൂല പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ് .ആ രണ്ട് പ്രമാണങ്ങള്‍ക്കനുസരിച്ചാണ് നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും ക്രമപ്പെടുത്തേണ്ടതും എന്നാല്‍, ഈ അടിസ്ഥാന തത്വം അംഗീകരിക്കാതിരിക്കാൻ ഒട്ടുമിക്ക ആളുകള്‍ക്കുമു ള്ള തടസ്സം, അത് തങ്ങള്‍ തഖ്‌ലീദ് ചെയ്യുന്ന മദ്ഹബി നെതിരാണെന്നതാണ്. മദ്ഹബിനപ്പുറം യാതൊന്നും ചിന്തിക്കാന്‍ കഴിയാത്തവിധം അവര്‍ ബന്ധനസ്ഥരാണ്.
എന്നാല്‍, മദ്ഹബുകള്‍ക്ക് ഇത്തരമൊരു അപ്രമാ ദിത്വം ഇസ്‌ലാം കല്‍പ്പിച്ചിട്ടുണ്ടോ ?
മദ്ഹബിന്റെ ഇമാമുമാരും ആധികാ രിക പണ്ഡിതന്മാരും തങ്ങളെ അന്ധമായി അനുകരിക്കാന്‍ (തഖ്‌ലീദ്)ചെയ്യാൻ ആവശ്യപ്പെട്ടവരാണോ? നാം പരിശോധിക്കേണ്ട പ്രധാന കാര്യ ങ്ങളാണിത്.
ഇസ്‌ലാമിക ലോകത്ത്, വൈജ്ഞാനികമായ നിരവധി സംഭാവനകള്‍ നല്‍കിയ മഹാരഥന്മാരാണ് മദ്ഹബിന്റെ പ്രധാന ഇമാമുകളായി അറിയപ്പെടുന്ന ഇമാം അബൂഹനീഫ(റ), ഇമാം മാലിക്(റ), ഇമാം ശാഫിഈ(റ), ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റ) എന്നീ മഹാരഥന്മാര്‍. പക്ഷെ, അവരൊന്നും തങ്ങളുടെ അഭിപ്രായങ്ങളെ ഒരു മദ്ഹബായി പ്രഖ്യാപിച്ച് സമൂഹത്തെ ഏല്‍പിച്ച് പോയവരല്ല. പ്രത്യുത, പില്‍കാലത്തുവന്ന തങ്ങളുടെ ചില ശിഷ്യന്മാരും അനുയായികളുമാണ് അവരുടെ പേരില്‍ മദ്ഹബുകള്‍ ആവിഷ്‌കരിച്ചത്.
കാലം കുറെ കഴിഞ്ഞപ്പോള്‍ ചില സ്ഥാപി ത താല്‍പര്യക്കാര്‍ പ്രസ്തുത മദ്ഹബുകളെ മതത്തിന്റെ അവസാനവാക്കായി അവതരിപ്പിക്കുകയും നാല് മദ്ഹബും സത്യസമ്പൂര്‍ണമാണെന്നും പ്രസ്തു ത നാലില്‍ ഒരു മദ്ഹബ് പിന്‍പറ്റാതെ ഒരാളും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ലെന്നും; അതില്‍നിന്ന് വിട്ടുനിന്നാല്‍ പിഴച്ചുപോകുമെന്നും വാദിക്കാന്‍ തുടങ്ങി.
അത് എത്രത്തോളം കാടുകയറി എന്നു ചോദിച്ചാല്‍, ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിനേയും തിരുസുന്നത്തിനേയും നിരാകരിക്കുന്നേടത്തേക്ക് പോലുമെത്തി!
ഖുര്‍ആനിനും സുന്നത്തിനുമനുസരിച്ച ് മദ്ഹബിനെയും മതനിയമങ്ങളേയും മാറ്റിയെടുക്കുന്നതിനു പകരം, മദ്ഹബിനൊപ്പിച്ച് ഖുര്‍ആനും സുന്നത്തും അങ്ങോട്ട് വ്യാഖ്യാനിക്കുകയും വലിച്ചുനീട്ടുകയും ചെയ്യുന്ന ദാരുണമാ യ പര്യവസാനമാണുണ്ടായത്!!
ഒന്നുരണ്ട് ഉദ്ധരണി കള്‍ ശ്രദ്ധിക്കുക:
ശാഫിഈ മദ്ഹബുകാര്‍ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മദ്ഹബീ പക്ഷപാതിയായ സ്വാവി എന്ന പണ്ഡിതന്‍ അദ്ദേഹത്തിന്റെ തഫ്‌സീര്‍ സ്വാവിയില്‍ എഴുതുന്നു:
”നാല് മദ്ഹബുകളല്ലാത്തതിനെ തഖ്‌ലീദ്(തെളിവുനോക്കാതെ അന്ധമായി അനുകരിക്കല്‍) ചെയ്യല്‍ അനുവദനീയമല്ല. അതൊരുപക്ഷെ ഖുര്‍ആന്‍ വചനത്തോടും സ്വഹീഹായ ഹദീസിനോടും സ്വഹാബാക്കളുടെ വാക്കിനോടും ഒത്തുവന്നാലും ശരി. നാല് മദ്ഹബുകളില്‍ നിന്നും പുറത്തുപോയവന്‍ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്‌. ചിലപ്പോള്‍ ആ വേല കുഫ്‌റിലെത്തിക്കും. കാരണം, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഉപരിതല സാരം കൈകൊള്ളല്‍ കുഫ്‌രിയ്യത്തിന്റെ അടിസ്ഥാന കാരണങ്ങളില്‍ പെട്ടതാണ്.” (തഫ്‌സീര്‍ സ്വാവി: 3/9)
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതനായ ഒരു ഫൈസി, ഒരു മദ്ഹബീ പണ്ഡിതനെ ഉദ്ധരിച്ചുകൊണ്ടെഴുതുന്നത് നോക്കൂ:
”ഹുജ്ജത്തുല്‍ ഇസ്‌ലാം ഇമാം ഗസ്സാലി(റ) എഴുതുന്നു: ”സാധാരണക്കാരന്ന് മതപണ്ഡിതനെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. പണ്ഡിതന്‍ സത്യം പറയട്ടെ, കളവ് പറയട്ടെ, അല്ലെങ്കില്‍ ശരി പറയട്ടെ, അബദ്ധം പറയട്ടെ, സാധാരണക്കാരുടെ ബാധ്യത പണ്ഡിതന്‍ പറയുന്നത് സ്വീകരിക്കലാണെന്ന കാര്യത്തില്‍ ‘ഇജ്മാഅ്’ ഉണ്ട്.” (മുസ്തസ്ഫ 2/123)” (മുജാഹിദ് പ്രസ്ഥാനം എങ്ങോ ട്ട്? പേജ്: 23)
എത്ര അപകടകരമായ പ്രസ്താവനകളാണിത്!!!
എന്നാല്‍, മദ്ഹബിന്റെ ഇമാമുകള്‍ ഇതിനുത്തരവാദികളാണോ?
ഒരിക്കലുമല്ല! ഇക്കാര്യം അവരുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമായി ബോധ്യപ്പെടു ന്നതാണ്. അവരാരുംതന്നെ തങ്ങള്‍ പറയുന്നതാണ് മതത്തിന്റെ അവസാനവാക്കെന്നോ, തങ്ങളെ തെളിവുനോക്കാതെ അന്ധമായി അനുകരിക്കണമെന്നോ (തഖ്‌ലീദ്)ചെയ്യണമെന്നോ പറഞ്ഞിട്ടില്ല. മറിച്ച് അവര്‍ പറഞ്ഞത്, ഞങ്ങള്‍ മതകാര്യത്തില്‍ പൂര്‍ണരല്ലെന്നും ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായി നബി(സ)യുടെ സ്വഹീഹായ ഹദീസുകള്‍ കിട്ടിയാല്‍ ഞങ്ങളുടെ അഭിപ്രായങ്ങളെ മാറ്റിവെച്ച് സുന്നത്തിലേക്ക് മടങ്ങണമെന്നുമാണ്. ഇതിനുദാഹരണങ്ങള്‍ അവരുടെയും ശിഷ്യന്മാരുടെയും ഗ്രന്ഥങ്ങളില്‍ എമ്പാടും കാണാം. ചിലത് മാത്രം ഉദ്ധരിക്കാം.
📌 ഒന്നാമത്തെ മദ്ഹബായ ഹനഫീ മദ്ഹബന്റെ ഇമാം അബൂഹനീഫത്തുന്നുഅ്മാനുബ്‌നുസ്സാബിത്(റഹി)ന്റെ നിലപാട്.

അദ്ദേഹം പറഞ്ഞു: ”എവിടെനിന്നാണ് നാം തെളിവു സ്വീകരിച്ചത് എന്നറിയാതെ നമ്മുടെ വാക്കുകള്‍ സ്വീകരിക്കല്‍ ഒരാള്‍ക്കും അനുവദനീയമല്ല.” 
(അല്‍ ബഹ്‌റുര്‍ റാഇഖ് 6/293, ഇഅ്‌ലാമുല്‍ മുവഖിഈന്‍ 2/309)
മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്­ ഇപ്രകാരമാണ്:- ”എന്റെ തെളിവുകളറിയാതെ എന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ വിധി (ഫത്‌വ) നല്‍കുന്നത് നിഷി ദ്ധമാണ്.”
”അല്ലാഹുവിന്റെ ഖുര്‍ആനിനും, നബി(സ)യുടെ ഹദീസിനും എതിരായി ഒരുവാക്ക് ഞാന്‍ (ഇമാം അബൂഹനീഫ) പറഞ്ഞാല്‍, എന്റെ വാക്കിനെ നിങ്ങള്‍ വിട്ടുകളയുക.” (അല്‍ ഈഖാള് പേജ്: 50)
”ഇമാം അബൂഹനീഫ(റ) പറഞ്ഞു: എന്റെ വാക്കുകളെടുത്ത് വിധിക്കുന്നവര്‍ എന്റെ അടിസ്ഥാന തെളിവുകള്‍ അറിഞ്ഞിക്കുകതന്നെവേണം. അദ്ദേഹം ഫത്‌വ ചെയ്യുമ്പോഴെല്ലാം ഇങ്ങനെ പറയാറുണ്ട്: ഇത് നുഅ്മാനുബിന്‍ സാബിതിന്റെ അഭിപ്രായമാണ്. ഞാനിത് നന്നായി പരിശോധിച്ചെടുത്തതാണ്. എന്നാല്‍ ഇതിലും നല്ല അഭിപ്രായം കിട്ടിയാല്‍ അത് നിങ്ങള്‍ സ്വീകരിച്ചുകൊള്‍ക അതായിരിക്കും കൂടുതല്‍ ശരി.” (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ പരിഭാഷ. പേജ്: 431. പരിഭാഷകന്‍: കെ.വി. മുഹമ്മദ് മുസ്‌ല്യാര്‍ പന്താവൂര്‍)
📌 രണ്ടാമത്തെ മദ്ഹബായ മാലികീ മദ്ഹബന്റെ ഇമാം അനസ്ബിനു മാലിക്(റഹി)ന്റെ നിലപാട്.

അദ്ദേഹം പറയുന്നു:
”നിശ്ചം, ഞാനൊരു മനു ഷ്യന്‍ മാത്രമാണ്. എനി ക്ക് തെറ്റു പറ്റും, ശരിയാവുക യും ചെയ്യും. അതിനാല്‍ എന്റെ അഭിപ്രായ ങ്ങളിലേ ക്ക് നോക്കുക; (അതില്‍) ഖുര്‍ആനിനും ഹദീസിനും യോജിച്ചുവരുന്നതെന്തൊ­, അത് നിങ്ങള്‍ സ്വീകരിക്കു ക. ഖുര്‍ആനിനും ഹദീസിനും യോജിച്ചുവരാത്തത് നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുക.” (ഇബ്‌നു അബ്ദില്‍ബിര്‍റിന്റെ ജാമിഉ ബയാനില്‍ ഇല്‍മി വഫള്‌ലിഹി. 2/32)
”നബി(സ)യുടെ ശേഷമുള്ളവരുടെ മൊഴികളി ല്‍ കൊള്ളേണ്ടവയും തള്ളേണ്ടവയും ഉണ്ടാകും. നബി(സ) യുടേതൊഴികെ.” (ഇബ്‌നു അബ്ദില്‍ബി ര്‍റിന്റെ ജാമിഉ ബയാനില്‍ ഇല്‍മി വഫള്‌ലിഹി. 2/91. ഉസൂലുല്‍ അഹ്കാം. 6/145, 179)
📌 മൂന്നാമത്തെ മദ്ഹബായ ശാഫിഈ മദ്ഹബന്റെ ഇമാം മുഹമ്മദ്ബിനു ഇദ്‌രീസുശ്ശാഫിഈ(റഹി)­ യുടെ നിലപാട്മഹാനവര്‍കള്‍ പറഞ്ഞു:
”എന്റെ ഗ്രന്ഥങ്ങളില്‍ നബി(സ)യുടെ ചര്യക്കെതിരായി വല്ലതും നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്­‍, നബി(സ)യുടെ ചര്യയു ടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ സംസാരിക്കുക. എന്റെ അഭിപ്രായത്തെ അവഗണിക്കുകയും ചെയ്യുക. കാര ണം ഹദീസ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ്. അതിനാല്‍, എന്റെ അഭിപ്രായത്തിന് എതിരായി ഹദീസ് കണ്ടാല്‍ ഹദീസുകൊണ്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുക; എന്റെ വാക്കിനെ തള്ളിക്കളയുകയും ചെയ്യുക.” (അല്‍ മജ്മൂഅ് ഇമാം നവവി: 1/63)
”ഏത് വിഷയത്തിലും ഞാന്‍ പറഞ്ഞതിന് വിരു ദ്ധമായി ഹദീസിന്റെ ആളുകള്‍ നബി(സ)യില്‍നിന്നു ള്ള റിപ്പോര്‍ട്ട് സ്വഹീഹായി ഗണിച്ചാല്‍ എന്റെ ജീവിത കാലത്തായാലും മരണശേഷമായാലും ഞാന്‍ എന്റെ വാക്കുകളില്‍ നിന്നും വിരമിക്കുന്നു.” (അല്‍ ഹില്‍യഃ 9/107, ഇഅ്‌ലാമുല്‍ മുവഖിഈന്‍: 2/363)
”ഞാനൊരു കാര്യം പറഞ്ഞതായി നിങ്ങള്‍ കാണുകയും അതിനെതിരായി നബി(സ)യില്‍നിന്ന് സ്വഹീഹായി ഹദീസ് വരിക യും ചെയ്താല്‍, എന്റെ ബുദ്ധി നഷ്ടപ്പെട്ടുപോയെന്ന് നിങ്ങള്‍ മനസ്സിലാക്കു ക.” (ഇബ്‌നു അസാകിര്‍: 1/10, ആദാബുശ്ശാഫിഈ -ഇബ്‌നു അബീഹാതിം: പേജ്: 93)
ചിന്തിക്കുക! ഇതെല്ലാം ശാഫിഈ മദ്ഹബിന്റെ ആചാര്യനായി ഗണിക്കുന്ന സാക്ഷാല്‍ ഇമാം ശാഫിഈ(റ)യുടെ പ്രസ്താവനകളാണ്.
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മദ്ഹബിനെയും അന്ധമായി തഖ്‌ലീദ്(അനുകരണം) ചെയ്യുന്നതിനെ എത്ര ഗൗരവത്തോ ടെയാണ് അദ്ദേഹം എതിര്‍ക്കുന്നത്. ശാഫിഈ മദ്ഹ ബുകാര്‍ എന്ന പേരില്‍ പരിചയപ്പെടുത്തപ്പെടു­ന്നവരുണ്ട്.  ഇനിയെങ്കിലും സഗൗരവം പുനര്‍വിചിന്തനം നടത്തേ ണ്ടതുണ്ട്.
മാത്രമല്ല, ഇമാം ശാഫിഈ(റ), തന്റെ അഭിപ്രായങ്ങള്‍ ക്രേഡീകരിച്ച് രേഖപ്പെടുത്താനൊരുങ്ങിയ ശിഷ്യന്‍ മുസ്‌നി(റ)ക്ക് നല്‍കിയ ഒരു വസിയ്യത്ത് അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ മുഖ്തസര്‍ മുസ്‌നിയുടെ ആദ്യവരികളായിതന്നെ രേഖപ്പെടുത്തിയത് ഇപ്രകാരം വായിക്കാം:
”ഞാന്‍ ഈ ഗ്രന്ഥം, ഇമാം ശാഫിഈ(റ)യുടെ വിജ്ഞാനത്തില്‍നിന്നും  അദ്ദേഹം തന്റെ ഏറ്റവും അടുത്ത ശിഷ്യരോട് പറഞ്ഞ ആശയത്തില്‍നിന്നും അവരുടെ വിജ്ഞാനം പഠിക്കാന്‍ ഉദ്ദേശിക്കുന്നവനു വേണ്ടി ചുരുക്കി എഴുതിയതാണ്. അദ്ദേഹത്തെയോ മറ്റു പണ്ഡിതന്മാരെയോ തഖ്‌ലീദ് ചെയ്യുന്നതിനെ അദ്ദേഹം വിരോധിച്ചിരിക്കുന്നു എന്ന് അറിയിക്കുന്നതോടുകൂടിയുമാണ് (ഞാന്‍ ഇത് ചുരുക്കിയെഴുതുന്നത്)­” (മുഖ്തസര്‍ മുസ്‌നി പേജ്: 1)
ഇതില്‍പരം ഒരാള്‍ക്കെന്താണ് പറയാനാവുക?
അന്നത്തെ സൗകര്യവും നിലവാരമനുസരിച്ച് ആഴത്തില്‍ അറിവുനേടിയ തന്റെ ശിഷ്യനോടുപോലും അദ്ദേഹം ഇപ്രകാരം പറഞ്ഞെങ്കില്‍, പില്‍കാലത്ത് അ ദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും പേരില്‍ മദ്ഹബുണ്ടാക്കി അത് അന്ധമായി തഖ്‌ലീദ് ചെയ്യണമെന്നും അത് ചെയ്യാത്തവര്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയവരാണെന്നും,അവര്‍പിഴച്ചവരും പിഴപ്പിക്കുന്നവരുമാണെന്നുംവാദിക്കുന്നവര്‍ എത്ര വലിയ അപരാധമാണ് ഇസ്‌ലാമിനോടും ആ മഹാന്മാരോടും ചെയ്യുന്നത്!
ശാഫിഈ മദ്ഹബിലെ മറ്റൊരു പ്രസിദ്ധ പണ്ഡി തനായ ഇമാം ദഹബി(റ)രേഖപ്പെടുത്തിയത് ഇപ്രകാരമാണ്:
”ഹുമൈദി(റ) പറയുന്നു: ഞങ്ങള്‍ ഇമാം ശാഫിഈ(റ)യുടെ അടുത്തായിരിക്കവേ ഒരാള്‍വന്ന് അദ്ദേഹത്തോട് ഒരു മസ്അലയെ കുറിച്ച് ചോദിച്ചു. അദ്ദേഹം (ഇമാം ശാഫി)പറഞ്ഞു: അക്കാര്യത്തില്‍ റസൂല്‍(സ) ഇന്നിന്ന പ്രകാരമാണ് വിധിച്ചത് എന്ന്. അപ്പോളയാള്‍ ശാഫിഈ(റ)യോട് ചോദിച്ചു: (ഈ വിഷയത്തെക്കുറിച്ച്) താങ്കളുടെ അഭിപ്രായമെന്താ ണ്?
അപ്പോള്‍ ഇമാം ശാഫിഈ(റ) (കോപത്തോടും വെറുപ്പോടും കൂടി) ചോദിച്ചു: സുബ്ഹാനല്ലാഹ്! നീ എന്നെ ക്രിസ്ത്യന്‍ പള്ളിയിലാണോ കാണുന്നത്?      
നീ എന്നെ ജൂതപ്പള്ളിലാണോ കാണുന്നത്?   എന്റെ മധ്യ ത്തില്‍ (അരക്കെട്ടില്‍) (പാതിരിമാരുടെ) അരപ്പട്ട നീ കാണുന്നുണ്ടോ? ആ കാര്യത്തില്‍ അല്ലാഹുവിന്റെ റസൂല്‍(സ) വിധിച്ചത് ഞാന്‍ പറഞ്ഞപ്പോള്‍ നീ പറ യുന്നു താങ്കളെന്ത് പറയുന്നുവെന്ന്?!” (സിയറു അഅ്‌ലാമിന്നുബലാഅ്)
ചിന്തിക്കുക! നബി(സ)യുടെ വാക്കുകള്‍ക്കപ്പുറം തന്റെ വാക്കിനും അഭിപ്രായങ്ങള്‍ക്കും പ്രാധാന്യവും പ്രത്യേകതയും കല്‍പ്പിക്കുന്നതിനോടുള്ള എതിര്‍പ്പി ന്റേയും പ്രതിഷേധത്തിന്റേയും പാരമ്യമാണ് ഇമാം ശാഫിഈ(റ) ഇവിടെ പ്രകടിപ്പിക്കുന്നത്.­ എന്നിട്ടും അദ്ദേഹത്തെ അന്ധമായി അനുകരിക്കണമെന്ന് (തഖ് ലീദ്) വാദിക്കുന്നവര്‍ സത്യത്തിന്റെ പക്ഷത്തല്ല എന്ന ല്ലേ മനസ്സിലാക്കേണ്ടത്?!
📌 നാലാമത്തെ മദ്ഹബായ ഹമ്പലീ മദ്ഹബിന്റെ ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റഹി)ന്റെ നിലപാട്
ഹദീസുകള്‍ ശേഖരിക്കുന്നതിലും അത് മുറുകെ പിടിക്കുന്നതിലും ഇമാമുകളുടെ കൂട്ടത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് ഇമാം അഹ്മദു ബ്‌നുഹമ്പല്‍(റഹി). അദ്ദേഹം പറഞ്ഞു:
”നിങ്ങളെന്നെ അന്ധമായി അനുകരിക്കരുത്. അതുപോലെ ഇമാം മാലികിനെയൊ ഇമാം ശാഫിഈ യെയോ ഇമാം ഔസാഈയെയോ ഇമാം സൗരിയെ യോ നിങ്ങള്‍ തഖ്‌ലീദ് ചെയ്യരുത്. അവര്‍ എവിടെ നിന്നും എടുത്തുവോ അവിടെനിന്ന് (ഖുര്‍ആനില്‍ നി ന്നും ഹദീസില്‍നിന്നും) തന്നെ നിങ്ങളും എടുക്കുക.” (ഇഅ്‌ലാമുല്‍ മുവഖിഈന്‍2/302)
”ഇമാം ഔസാഇയുടെ അഭിപ്രായം, ഇമാം മാലികി ന്റെ അഭിപ്രായം, ഇമാം അബൂഹനീഫയുടെ അഭിപ്രാ യം -അവയെല്ലാം വെറും അഭിപ്രായങ്ങള്‍ മാത്രമാ ണ്- എന്റെയടുക്കല്‍ അവയെല്ലാം സമമാണ്. എന്നാ ല്‍ ‘അസറു’കളിലാണ് (നബി()യില്‍ നിന്നും പഠിച്ച സ്വഹാബികളുടെ വാക്കുകളിലാണ്) തെളിവുകളുള്ള ത്.”                        (ഇബ്‌നു അബ്ദില്‍ബിര്‍റിന്റെ ജാമിഉ ബയാനില്‍ ഇല്‍മി വഫള്‌ലിഹി. 2/149)
ചുരുക്കത്തില്‍, നാല് മദ്ഹബിന്റെ ഇമാമുകളും സമൂഹത്തെ പഠിപ്പിച്ചത് ഞങ്ങളുടെ വാക്കുകള്‍ക്ക് വിരുദ്ധമായി നബി(സ)യുടെ സുന്നത്ത്(ഹദീസ്) കണ്ടാല്‍ അതിലേക്ക് മടങ്ങി ഞങ്ങളുടെ വാക്കിനെ ഉപേക്ഷിക്കണമെന്നാണ്. ഇത് കേവലം വിനയംകൊ ണ്ട് പറഞ്ഞതായിരുന്നില്ല. മറിച്ച് നബി(സ)യുടെ സുന്ന ത്ത് പൂര്‍ണ്ണമായും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന്­ വ്യക്ത മായി ബോധ്യമുള്ളതുകൊണ്ടായി­രുന്നു. അതിനാല്‍ അവരെല്ലാവരും ഏക സ്വരത്തില്‍ പ്രഖ്യാപിച്ചത
് ”ഹദീസ് സ്ഥിരപ്പെട്ടുവന്നാല്­‍ അതാണെന്റെ മദ്ഹബ്” എന്നാണ്.
മാത്രമല്ല, അവര്‍ക്ക് സുന്നത്ത് പൂര്‍ണ്ണമായും കിട്ടി യിട്ടുണ്ടായിരുന്നില്­ല എന്ന് പറയാന്‍ പ്രത്യേക കാരണങ്ങളുമുണ്ട്. അതിലൊന്ന്, അവരൊക്കെ ജീവിച്ചത് നബി(സ) യുടെ വചനങ്ങള്‍ (ഹദീസ്) ഇന്നത്തെപ്പോ ലെ ക്രോഡീകരിക്കുന്നതിന്റെ മുമ്പായിരുന്നു എന്നതുതന്നെ. ഹദീസുകള്‍ മനപ്പാഠമുള്ളവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പല ആവശ്യങ്ങള്‍ക്കും വേണ്ടി മാറി ത്താമസിക്കുകയും അവിടെ വെച്ച് മരിക്കുകയും ചെയ്തതിനാല്‍ അവരില്‍ നിന്ന് ലഭിച്ച അറിവുകള്‍ ആ പ്രദേശങ്ങളില്‍ മാത്രം അവശേഷിച്ചു. അവ തല്‍ സമയം ലഭിക്കാത്ത സ്ഥലങ്ങളിലെത്തിക്കാന­്‍ ഇന്ന ത്തെപ്പോലെ വാര്‍ത്താവിനിമയ മാര്‍ഗങ്ങളോ വേണ്ട ത്ര യാത്രാസൗകര്യങ്ങളോ ഇല്ല താനും. ഇത്തരമൊരു പശ്ചാത്തലത്തില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കും അതെല്ലാം പരിപൂര്‍ണമായി ക്രോഡീകരിക്കാന്‍ സാധി ച്ചില്ല.
മാത്രമല്ല, അവര്‍ക്ക് പല വിഷയങ്ങളിലും ഹദീസു കള്‍ ലഭിക്കാത്തതിനാല്‍ സ്ഥിരപ്പെട്ട സുന്നത്തുകളിലുള്ളതിന­് എതിര് പറഞ്ഞതായും, ആ കാരണം പറഞ്ഞുകൊണ്ടുതന്നെ ശിഷ്യന്മാര്‍ അവരെ ആ വിഷയങ്ങളില്‍ കയ്യൊഴിച്ച് സുന്നത്തിലേക്ക് മടങ്ങിയതായും മദ്ഹബിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങളില്‍ നിരവധി കാണാനും സാധിക്കും.
മാത്രമല്ല, മദ്ഹബിന്റെ ഇമാമുകള്‍ തന്നെ, തങ്ങ ള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന അഭിപ്രായങ്ങള്‍ക്കെതി­രായി പിന്നീട് തെളിവുകള്‍ (ഹദീസുകള്‍) കിട്ടിയപ്പോള്‍ അത് തിരുത്തുകയും ചെയ്തിട്ടുണ്ട്. അതിനവര്‍ക്ക് യാതൊരു സങ്കോചവുമുണ്ടായിരുന്­നില്ല. ആദ്യം പറഞ്ഞതില്‍ അവര്‍ കടിച്ചുതൂങ്ങുകയോ ന്യായീകരിക്കുകയോ ചെയ്തിരുന്നില്ല. ഇത്തരമൊരു വിശാല മനസ്സ് കാണിക്കാന്‍ തയ്യാറായതുകൊണ്ടാണ് ഇമാം ശാഫിഈ(റ)ക്ക് ഖദീം(പഴയത്), ജദീദ്(പുതിയത്) എന്നിങ്ങനെ രണ്ടഭിപ്രായങ്ങള്‍തന്­നെയുണ്ടായത്.
അല്ലെങ്കിലും നാലും അതിലധികവും മദ്ഹബുകള്‍ ജന്മമെടുത്തതുതന്നെ ഒരാള്‍ മറ്റൊരാളെ അന്ധമായി അനുകരിക്കാത്തതുകൊണ്ട­ും തങ്ങള്‍ക്കു കിട്ടിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാറാന്‍ തയ്യാറായതുകൊണ്ടുമാണല­്ലോ?
മാത്രമല്ല, ഒരാള്‍ മറ്റൊരാളെ തഖ്‌ലീദ് ചെയ്യല്‍ അനിവാര്യമായിരുന്നെ ങ്കില്‍ ഈ ലോകത്ത് ഒരു മദ്ഹബ് മാത്രമേ അവശേ ഷിക്കുമായിരുന്നുള്ളൂ­. എന്നാല്‍ ഇന്ന് അതാണോ സ്ഥിതി?
എത്രയെത്ര മദ്ഹബുകളാണ്?
ഇതെല്ലാം അറിയിക്കുന്നത് പല മദ്ഹബുകളും തത്വത്തില്‍ തഖ്‌ലീദിനെതിരാണെന്നു തന്നെയല്ലേ?
ചുരുക്കത്തില്‍, മദ്ഹബുകള്‍ ഇസ്‌ലാമിലെ പ്രമാണങ്ങളല്ല. കാരണം, അത് മതത്തിന്റെ അവസാ ന അഭിപ്രായങ്ങളോ, നൂറു ശതമാനം സമ്പൂര്‍ണമായ തെളിവുകളോ അല്ല എന്നതുതന്നെ. എന്നാല്‍, ഒരിക്ക ലും തെറ്റുപറ്റാത്തതും മായം കലരാത്തതുമായ ഇസ് ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍, വിശുദ്ധ ഖുര്‍ആ നും തിരുസുന്നത്തും യാതൊരു കലര്‍പ്പും കൂടാതെ സജീവമായി ഇവിടെ നിലനില്‍ക്കുന്നു.
അത് മനുഷ്യകൈകടത്തലുകളേല്­‍ക്കാത്ത ദൈവിക വചനങ്ങളുമാണ്. അതിനാല്‍, മതപരമായ കാര്യങ്ങളില്‍ ആ രണ്ട് പ്രമാണങ്ങളുടെ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ നാം തയ്യാറാവുക! അവയോട് യോജിക്കുന്ന തരത്തില്‍ ഏത് മദ്ഹബിന്റെ ഇമാമും ശിഷ്യരും പറഞ്ഞാലും അത് സ്വീകരിക്കുക! ആ പ്രമാണങ്ങളോട് വിയോജിക്കുന്ന തരത്തില്‍ അവരുടെ ഗ്രന്ഥങ്ങളിലോ അഭിപ്രായങ്ങളിലോ വല്ലതും കണ്ടാല്‍, അവരോടുള്ള എല്ലാ സ്‌നേഹബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു­തന്നെപ്രമാണങ്ങളിലേക്ക് (ഖുര്‍ആനിലേക്കും നബി(സ)യുടെ സുന്നത്തിലേക്കും) മടങ്ങുകയും ചെയ്യുക. അതാണ് ഇസ്‌ലാമിന്റെ കല്‍പനയും മദ്ഹബീ ഇമാമുമാരുടെ വസ്വിയ്യത്തും എന്നറിയുക. അതോടൊപ്പം, സുന്നത്തും ബിദ്അത്തും വേര്‍തിരിച്ചറിയുകയും­ ചെയ്യുക. അതിന് ഇസ്‌ലാം വെച്ച അളവുകോല്‍ ശരിക്കും ഉപയോഗപ്പെടുത്തുക. അങ്ങനെ ആ മാനദണ്ഡങ്ങളുടെ വെളിച്ചത്തില്‍ ഇന്ന് നമുക്കിടയില്‍ തര്‍ക്കത്തിലിരിക്കുന­്ന ഓരോ കാര്യങ്ങളെയും പുനഃ പരിശോധിക്കാനും അതിലൂടെ തിരുത്തേണ്ടത് തിരുത്താനും വിട്ടുപോയത് എടുക്കാനും സര്‍വ്വശക്തനായ നാഥന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ! (ആമീന്)
കടപ്പാട് : http://www.thadkira.com/taqleed/

Wednesday 21 December 2016

സുബ്ഹി നമസ്ക്കാരത്തിലെ ഖുനൂത്ത് ബിദ്അത്ത്


സുബ്ഹി നമസ്ക്കാരത്തിലെ ഖുനൂത്ത്  ബിദ്അത്ത്

سنن الترمذي - كِتَاب الصَّلَاةِ - بَاب مَا جَاءَ فِي تَرْكِ الْقُنُوتِ
402 حَدَّثَنَا أَحْمَدُ بْنُ مَنِيعٍ حَدَّثَنَا يَزِيدُ بْنُ هَارُونَ عَنْ أَبِي مَالِكٍ الْأَشْجَعِيِّ قَالَ قُلْتُ لِأَبِي يَا أَبَةِ إِنَّكَ قَدْ صَلَّيْتَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ وَعَلِيِّ بْنِ أَبِي طَالِبٍ هَا هُنَا بِالْكُوفَةِ نَحْوًا مِنْ خَمْسِ سِنِينَ أَكَانُوا يَقْنُتُونَ قَالَ أَيْ بُنَيَّ مُحْدَثٌ
سنن ابن ماجه -    بَاب مَا جَاءَ فِي الْقُنُوتِ فِي صَلَاةِ الْفَجْرِ
1241 حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ حَدَّثَنَا عَبْدُ اللَّهِ بْنُ إِدْرِيسَ وَحَفْصُ بْنُ غِيَاثٍ وَيَزِيدُ بْنُ هَارُونَ عَنْ أَبِي مَالِكٍ الْأَشْجَعِيِّ سَعْدِ بْنِ طَارِقٍ قَالَ قُلْتُ لِأَبِي يَا أَبَتِ إِنَّكَ قَدْ صَلَّيْتَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ وَعَلِيٍّ هَاهُنَا بِالْكُوفَةِ نَحْوًا مِنْ خَمْسِ سِنِينَ فَكَانُوا يَقْنُتُونَ فِي الْفَجْرِ فَقَالَ أَيْ بُنَيَّ مُحْدَثٌ
مسند أحمد - مِنْ مُسْنَدِ الْقَبَائِلِ
15449 حَدَّثَنَا يَزِيدُ بْنُ هَارُونَ قَالَ أَخْبَرَنَا أَبُو مَالِكٍ قَالَ http://hadith.al-islam.com/App_Themes/Blue.ar/Images/Tree/MEDIA-H1.GIF قُلْتُ لِأَبِي يَا أَبَتِ إِنَّكَ قَدْ صَلَّيْتَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ وَعَلِيٍّ
هَاهُنَا بِالْكُوفَةِ قَرِيبًا مِنْ خَمْسِ سِنِينَ أَكَانُوا يَقْنُتُونَ قَالَ أَيْ بُنَيَّ مُحْدَثٌ 
സഅദ് ബ്ന്‍ ത്വാരിഖ് അല്‍ അശ്ജഈ (റ)വില്‍ നിന്നും നിവേദനം: ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു : അല്ലയോ പിതാവേ ! താങ്കള്‍ നബി (സ)യുടെയും )അബൂബക്കറിന്റെയും(റ)ഉമറിന്റെയും(റ)ഉസ്മാന്റെയും(റ)അലിയുടെയുമെല്ലാം(റ) പിന്നില്‍ നിന്നുകൊണ്ട് നമസ്കരിച്ച ആളാണല്ലോ.. അവര്‍ സുബഹിക്ക് ഖുനൂത്ത് ചോല്ലാറുണ്ടായിരുന്നോ ?! അപ്പോള്‍ ത്വാരിഖ്(റ) പറഞ്ഞു: " മകനേ അത് പുതുതായുണ്ടാക്കപ്പെട്ടതാണ് " [ മുസ്നദ് അഹ്മദ് -15449, തിര്‍മിദി (സുബഹിയുടെ) ഖുനൂത് ഉപേക്ഷിക്കുക എന്ന ബാബില്‍ -402, ഇമാം നസാഇ (സുബഹിയുടെ) ഖുനൂത് ഉപേക്ഷിക്കുക എന്ന ബാബില്‍1080, ഇബ്ന്‍ മാജ1241 


ദീനില്‍ പുതിയതായിഒരു പുണ്യ കര്‍മ്മവും നിര്‍മ്മിച്ച്ചുണ്ടാക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. നബി [സ]യുടെ മാതൃകയില്ല എന്ന്‍ സ്ഥിരപ്പെട്ടാല്‍ പിന്നെ അതെത്ര വലിയ പണ്ഡിതന്‍ പറഞ്ഞാലും സ്വീകരിക്കാന്‍ മുസ്ലിം ഉമ്മത്ത് ന് ബാധ്യതയില്ല. കാരണം അതെല്ലാം അല്ലാഹുവും റസുലും പറഞ്ഞതിന് എതിരാണ് എന്നതാണ്  അല്ലാഹു പറയുന്നു :

أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّـهُ ۚ وَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْ ۗ وَإِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ ﴿٢١


[42:21] അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്‌. 



നാസിലത്തിന്റെ ഖുനൂത്ത്  സുന്നത്ത്
Image result for ‫أفكانوا يقنتون في الفجر‬‎
മുസ്ലിം കള്‍ക്ക് ആപത്തുകള്‍ നേരിടുന്ന സാഹചര്യങ്ങളില്‍ നമസ്ക്കാരത്തിനിടയില്‍ നടത്തുന്ന സുന്നത്തായ  പ്രാര്‍ത്ഥനയാണിത്   

عَنْ أَبِي هُرَيْرَةَ رضي الله عنه : " أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فِي الرَّكْعَةِ الْآخِرَةِ مِنْ صَلَاةِ الْعِشَاءِ قَنَتَ اللَّهُمَّ أَنْجِ عَيَّاشَ بْنَ أَبِي رَبِيعَةَ اللَّهُمَّ أَنْجِ الْوَلِيدَ بْنَ الْوَلِيدِ اللَّهُمَّ أَنْجِ سَلَمَةَ بْنَ هِشَامٍ اللَّهُمَّ أَنْجِ الْمُسْتَضْعَفِينَ مِنَ الْمُؤْمِنِينَ اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ اللَّهُمَّ اجْعَلْهَا عَلَيْهِمْ سِنِينَ كَسِنِي يُوسُفَ - "أخرجه البخاري.
അബൂ ഹുറൈറ നിവേദനം: "നബി [[   ഇഷാ നമസ്കാരത്തിലെ അവസാന റക് അത്തില്‍ 'സമിഅല്ലാഹു ലിമന്‍ ഹമിദ' എന്ന് പറഞ്ഞത്തിനു ശേഷം ഇപ്രകാരം ഖുനൂത്ത് ചൊല്ലാറുണ്ടായിരുന്നു. അല്ലാഹുവേ അയ്യാഷ് ബ്നു അബീ റബീഅയെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ വലീദ് ബ്നുല്‍ വലീദിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സലമത് ബ്നു ഹിശാമിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സത്യവിശ്വാസികളില്‍ നിന്നും ദുര്‍ബലരായിട്ടുള്ളവരെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ മുളര്‍ ഗോത്രത്തിനെ നീ കഠിനമായ രൂപത്തില്‍ പിടികൂടണേ... അല്ലാഹുവേ അവരുടെ മേല്‍ (നിന്‍റെ ശിക്ഷ) യുസുഫ് അലൈഹിസ്സലാമിന്‍റെ സമുദായത്തിനുണ്ടായ (വരള്‍ച്ചയുടെ) വര്‍ഷങ്ങളെപ്പോലെയുള്ള വര്‍ഷങ്ങളാക്കിത്തീര്‍ക്കേണമേ". - [ബുഖാരി[.
ഈ ഖുനുത്ത് എല്ലാ നമ്സ്ക്കാരങ്ങളിലും നടത്താവുന്നതാണ്.

ഇമാം നവവി പറയുന്നു: "നാസിലതിന്റെ ഖുനൂത്ത് (സുബഹിക്ക് മാത്രമല്ല) എല്ലാ നമസ്കാരങ്ങളിലും നിര്‍വഹിക്കാം എന്നതാണ് ശരിയായ വീക്ഷണം " [ അല്‍ മജ്മൂഅ- വോ:3/485 

സുബഹിക്ക് കുനൂത്ത് ഒതുവാന്‍ വേണ്ടി പൊതുവേ മുസ്ലിയാക്കന്മാര്‍ കൊണ്ടുവരുന്ന തെളിവ് ഇതാണ്
ഈ ഹദിസിന്റെ  അടിസ്ഥാനത്തിലാണ് ഇമാം നവവി തങ്ങള് സുബഹിക്ക് കുനൂത്ത് ഒതാം എന്ന് പറഞ്ഞത്,,, ഇമാം നവവിയുടെ ഉദ്ധരി കാണുക

قال الإمام النووي في المجموع: “وهو حديث صحيح رواه جماعة من الحفاظ وصححوه، وممن نص على صحته الحافظ أبو عبد الله محمد بن علي البلخي والحاكم أبو عبد الله في مواضع من كتبه والبيهقي, ورواه الدارقطني من طرق بأسانيد صحيحة

ഇമാം നവവി(റ) പറയുന്നു: “സ്വുബ്ഹി നിസ്കാരത്തില് ഖുനൂത് ഓതുന്നത് നബിചര്യയാണ്. അനസ(റ)ല് നിന്ന് സ്വഹീഹായി വന്ന ഹദീസിന് വേണ്ടിയാണത്. അവര് പറഞ്ഞു

ഈ ഹദിസ് സഹിഹ് ആണെന്ന് പറഞ്ഞ പണ്ഡിതരും ഉണ്ട് സ്വീകരിക്കാന് കൊള്ളാത്തതാണ് എന്ന് പറഞ്ഞവരും ഉണ്ട്…സ്വീകരിക്കാന് കൊള്ളില്ല എന്ന് പറഞ്ഞ പണ്ഡിതര് അതിനു കാരണവും പറഞ്ഞിട്ടുണ്ട്,,,,

ഇബ്നു ഹാജര് പറയുന്നത് കാണുക

وأبو جعفر الرازي اسمه عيسى بن ماهان الرازي، اختلفت فيه عبارات أهل العلم. قال عنه الحافظ ابن حجر في تقريب التهذيب: “صدوق سيء الحفظ”([8]). وهو بذلك من أهل المرتبة الخامسة عند ابن حجر، ويُعدُّون عنده فوق مراتب الضعف عمومًا، ويشاركون أهل المرتبة الرابعة في الحجية بما دون الثقة، ويُحسَّن حديثهم لذاته

ഈ പരബരയില് വന്നിട്ടുള്ള ‘’അബൂ ജഅഫര് റാസി അസ്വീകരനാണ് [തക്രീബ് തഹ്ദീബ്]
ഇതൊരു സംശയപരമായ റിപ്പോര്ട്ടാണ്… മാത്രവുമല്ല ഈ സംശയ പരമായ റിപ്പോര്ട്ട്പ ഉദ്ധരിക്കുന്നതും നബി തിരുമേനി ഒരു മാസത്തിനു ശേഷം കുനൂത്ത് ഒതിയില്ല എന്ന് ഉദ്ധരിക്കുന്ന സഹിഹ് മുസ്ലിമിലെ റിപ്പോര്ട്ടും  അനസ് [റ] വില് നിന്നാണ് ഉദ്ധരിക്കുന്നത്… ഒരാളില് നിന്ന് തന്നെ രണ്ടു തരത്തിലുള്ള അഭിപ്രായം അതില് മരികുന്നത് വരെ സുബഹില് കുനൂത്ത് ഓതി എന്നുപറയുന്ന റിപ്പോര്ട്ട്്ആണെങ്കില് സംശയപരമായതും… അപ്പോള് സംശയമില്ലാത ഹദിസിന് എതിരായി സംശയപരമായി ഒരു റിപ്പോര്ട്ട്് വന്നാല് തന്നെ മനസ്സിലാക്കാം അത് സഹിഹ് അല്ല എന്നത് അത് പിന്നെ നോക്കേണ്ട കാര്യമേ ഇല്ല …അത് സ്വീകരിക്കാനും പാടില്ല

മാത്രവുമല്ല സഹിഹ് മുസ്ലിമിലെ ഒരു മാസകാലത്തിനു ശേഷം കുനൂത്ത് ഓതിയില്ല എന്ന ഹദിസിനെ ബലപെടുത്തുന്നതാണ് നസാഇ യും ഇബ്നു മാജയും റിപ്പോര്ട്ട്ന ചെയ്ത ഈ ഹദിസ്

عَنْ أَبِي مَالِكٍ الْأَشْجَعِيِّ ، عَنْ أَبِيهِ ، قال : صَلَّيْتُ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ” فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ أَبِي بَكْرٍ فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ عُمَرَ فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ عُثْمَانَ فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ عَلِيٍّ فَلَمْ يَقْنُتْ ، ثُمَّ قَالَ : يَا بُنَيَّ إِنَّهَا بِدْعَةٌ

അബുമാലിക്(റ) തന്റെَ പിതാവില് നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഞാന് നബി(സ) യുടെ പിന്നില് നിന്ന് നമസ്കരിച്ചിട്ടുണ്ട്. അവിടുന്ന് കുനൂത്ത് ഓതിയിട്ടില്ല. അബൂബക്കര്(റ)ന്റെ പിന്നില് നിന്ന് നമ്സകരിച്ചിട്ടുണ്ട്. അദ്ദേഹവും കുനൂത്ത് ഓതിയിട്ടില്ല. ഉമര്(റ)ന്റെ പിന്നില് നിന്ന് നമസ്കരിച്ചിട്ടുണ്ട്. അദ്ദേഹവും കുനൂത്ത് ഓതിയിട്ടില്ല. ഉസ്മാന്(റ) പിന്നില് നിന്ന് നമസ്കരിച്ചിട്ടുണ്ട്. അദ്ദേഹവും കുനൂത്ത് ഓതിയിട്ടില്ല. അലി(റ) പിന്നില് നിന്ന് നമസ്കരിച്ചിട്ടുണ്ട്. അദ്ദേഹവും കുനൂത് ഓതിയിട്ടില്ല. അത് കൊണ്ട് എന്റെ  പ്രിയ മോനെ, അത് അനാചാരമാണ്. (നാസാഈ ഹദീസ് നമ്പര് 1080, ഇബുനു മാജ ഹദീസ് നമ്പര് 1241 )

ചുരുക്കി പറഞ്ഞാല് ഇമാം നവവി ളഈഫ് ആയ ഹദിസ് അടിസ്ഥാനത്തില് ആണ് സുബഹില് കുനൂത്ത് ഒതാം എന്ന് പറഞ്ഞത്…ചിലപ്പോള് അദ്ദേഹം അത് നിരുപാദികം സംശയപരമല്ലാത്ത റിപ്പോര്ട്ട്  ആണെന്ന് ധരിചായിരിക്കാം അങ്ങനെ പറഞ്ഞത്… ളഈഫായതിന്റെ  അടിസ്ഥാനത്തില് ആര് പറഞ്ഞാലും അത് സ്വീകരിക്കേണ്ടതില്ല…

حَدَّثَنَا نَصْرُ بْنُ عَلِيٍّ الْجَهْضَمِيُّ، حَدَّثَنَا يَزِيدُ بْنُ زُرَيْعٍ، حَدَّثَنَا هِشَامٌ، عَنْ قَتَادَةَ، عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ كَانَ يَقْنُتُ فِي صَلاَةِ الصُّبْحِ يَدْعُو عَلَى حَىٍّ مِنْ أَحْيَاءِ الْعَرَبِ شَهْرًا ثُمَّ تَرَكَ





Friday 16 December 2016

അത്തഹിയ്യാത്തിലെ വിരലനക്കൽ


തശഹ്ഹുദിൽ വിരലനക്കൽ
വാഇലു ബിൻ ഹുജ്ർ (ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ) നബി()യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അവിടുന്ന് വിരല് ഉയർത്തുകയും അത് ചലിപ്പിക്കകയും ചെയ്യുമായിരുന്നു
(
അബൂദാവൂദ്‌, ഇബ്നുഹിബ്ബാൻ തന്റെ സ്വഹീഹിൽ(485)ൽ സ്വഹീഹായ പരമ്പരയോടു കൂടി)
തീർച്ചയായും അത് പിശാചിനെതിരെ ഇരുമ്പിനേക്കാൾ ശക്തിയേറിയതാണ്എന്ന് ചൂണ്ടുവിരലിനെ പരാമർശിച്ചു കൊണ്ട് അവിടുന്ന് പറയുമായിരുന്നു
(അഹ്മദ്, ബസ്സാർ, റൂയാനി തന്റെ മുസ്നദിൽ 249/2, ത്വബ്റാനി അദ്ദു ആ ഇ 73/1)

അല്ലാമ ശൈഖ് നാസിറുദ്ദീൻ അൽബാനി(رحمه الله) പറയുന്നു;
 തശഹ്ഹുദിൽ വിരലനക്കുന്നത് സ്ഥിരപ്പെട്ട പ്രവാചക ചര്യയാണ്. ഇമാം അഹ്മദും മറ്റ് സുന്നത്തിന്റെ ഇമാമുകളും ഇതനുസരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ, ഇത് നമസ്കാരത്തോട് യോജിക്കാത്ത കളിതമാശയാണെന്ന് പറയുന്നവർ അല്ലാഹുവിനെ ഭയപ്പെട്ടുകൊള്ളട്ടെ. ഇക്കാരണത്താൽ സ്ഥിരപ്പെട്ട ഒരു സുന്നത്താണ് എന്നറിഞ്ഞിട്ടു കൂടി അവർ തങ്ങളുടെ വിരലനക്കാൻ കൂട്ടാക്കുന്നില്ല.. എന്നാൽ, ഏതെങ്കിലും പ്രത്യേക സമയത്ത് മാത്രം പരിമിതപ്പെടുത്തുകയോ, വിരൽ ചൂണ്ടിയ ശേഷം അടക്കി വെക്കുകയോ ചെയ്യുന്നതിന് നബിചര്യയിൽ യാതൊരു അടിസ്ഥാനവുമില്ല; എന്ന് മാത്രമല്ല, ഈ ഹദീഥ് മനസ്സിലാക്കിത്തരുന്നതനുസരിച്ച് അത് നബിചര്യക്ക് വിരുദ്ധവുമാണ്..
(صفة صلاة النبي من التكبير الي التسليم كأنك تراها)

ഇനി ഈ വിഷയത്തെ കുറിച്ച്  വിശദമായി നമുക്ക്  പഠിക്കാം  
നമസ്ക്കാരത്തിലെ അത്തഹിയ്യാത്തിലെ വിരലനക്കല്‍
നമസ്ക്കാരത്തില്‍ അത്തഹിയ്യാത്ത് ഇരിപ്പില്‍ വിരലനക്കുന്നത് വലിയൊരു ചര്‍ച്ചാവിഷയമായി ഇന്ന് സമുദായത്തില്‍ ചിലരാല്‍ ചിത്രീകരിക്കപ്പെട്ടി രിക്കുന്നു . ഇരിപ്പില്‍ വിരലനക്കുന്നത് നബിച്ചര്യയാണെന്നും, ഈ നബിചര്യയെ നമസ്ക്കാരത്തില്‍ നിര്‍ബന്ധമായും പിന്തുടരുകതന്നെ വേണമെന്നും നാം പറഞ്ഞു വരുന്നു . ഇതില്‍ എതിരഭിപ്രായം ഉള്ളവര്‍ വിരലനക്കുന്നത് നബിചര്യയല്ല എന്നും, നമസ്ക്കാരത്തില്‍ വിരലനക്കുന്നത് ബിദ്അത്ത് ആണെന്നും പ്രചരിപ്പിച്ചുവരുന്നു . വിവരക്കേട് കൊണ്ടും അഹങ്കാരം കൊണ്ടും ചിലര്‍ ഈ സുന്നത്തിനെ പരിഹസിക്കുന്നു.

സഹോദരന്മാരെ
സ്വാര്‍ത്ഥതാല്‍പര്യങ്ങളെ മാറ്റിനിര്‍ത്തി അള്ളാഹുവിനെ ഭയന്ന് ഹദീസുകളെ വായിക്കുന്നവര്‍ക്ക് ഇവിടെ ഒരു സംശയവും ഉണ്ടാവുകയില്ല .
അള്ളാഹുവിന്റെ റസൂല്‍ () നിസ്ക്കാരത്തില്‍ വിരലനക്കിയിരുന്നു എന്ന സത്യത്തെ സംശയത്തിനിടയില്ലാതെ അവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയും . ഈ നബിചര്യയെ പരിഹസിക്കുകയില്ല . സ്വന്തം ഇച്ഛകളെ മാര്‍ഗ്ഗമായി അംഗീകരിച്ചിട്ടുള്ളവര്‍ ഈ ഹദീസിനെതിരെ ഉയര്‍ത്തുന്ന അനാവശ്യമായ സന്ദേഹങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും വ്യക്തമായ മറുപടി നാം അറിഞ്ഞു വെക്കേണ്ടതാണ് .
വിരലനക്കുന്നത് തെറ്റാണെന്ന് പറയുന്നവര്‍ തങ്ങളുടെ പക്ഷത്ത് തെളിവുകളായി എടുത്തുവെയ്ക്കുന്ന ഹദീസുകളുടെ സത്യാവസ്ഥയും , അതിനുള്ള ശരിയായ വിശദീകരണത്തേയും നമുക്ക് നോക്കാം .
അത്തഹിയ്യാത്തില്‍ വിരലനക്കുന്നതിന്നു താഴെക്കാണുന്ന ഹദീസ് തെളിവായിരിക്കുന്നു .
879أَخْبَرَنَا سُوَيْدُ بْنُ نَصْرٍ قَالَ أَنْبَأَنَا عَبْدُ اللَّهِ بْنُ الْمُبَارَكِ عَنْ زَائِدَةَ قَالَ حَدَّثَنَا عَاصِمُ بْنُ كُلَيْبٍ قَالَ حَدَّثَنِي أَبِي أَنَّ وَائِلَ بْنَ حُجْرٍ أَخْبَرَهُ قَالَ قُلْتُ لَأَنْظُرَنَّ إِلَى صَلَاةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَيْفَ يُصَلِّي فَنَظَرْتُ إِلَيْهِ فَقَامَ فَكَبَّرَ وَرَفَعَ يَدَيْهِ حَتَّى حَاذَتَا بِأُذُنَيْهِ ثُمَّ وَضَعَ يَدَهُ الْيُمْنَى عَلَى كَفِّهِ الْيُسْرَى وَالرُّسْغِ وَالسَّاعِدِ فَلَمَّا أَرَادَ أَنْ يَرْكَعَ رَفَعَ يَدَيْهِ مِثْلَهَا قَالَ وَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ ثُمَّ لَمَّا رَفَعَ رَأْسَهُ رَفَعَ يَدَيْهِ مِثْلَهَا ثُمَّ سَجَدَ فَجَعَلَ كَفَّيْهِ بِحِذَاءِ أُذُنَيْهِ ثُمَّ قَعَدَ وَافْتَرَشَ رِجْلَهُ الْيُسْرَى وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ وَرُكْبَتِهِ الْيُسْرَى وَجَعَلَ حَدَّ مِرْفَقِهِ الْأَيْمَنِ عَلَى فَخِذِهِ الْيُمْنَى ثُمَّ قَبَضَ اثْنَتَيْنِ مِنْ أَصَابِعِهِ وَحَلَّقَ حَلْقَةً ثُمَّ رَفَعَ إِصْبَعَهُ فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا  -  رواه النسائي
വാ ഇല്‍ ബിന് ഹുജ്ര്‍ (റളി) പറയുന്നു : അള്ളാഹുവിന്റെ റസൂല്‍ () എങ്ങിനെയാണ് നമസ്ക്കരിക്കുന്നതെന്ന്, അവര്‍ നിസ്ക്കരിക്കുന്നതിനെ ഞാന്‍ നോക്കുവാന്‍ പോകുന്നു എന്ന്‍ (എന്നോടു തന്നെ ) ഞാന്‍ പറഞ്ഞു . പിന്നീട് അവരെ ഞാന്‍ കണ്ടു . അപ്പോള്‍ അവര്‍ എണീറ്റുനിന്ന് തക്ബീര്‍ചൊല്ലുകയുണ്ടായി. (അപ്പോള്‍) തങ്ങളുടെ കാതുകള്‍ക്ക് നേരെയായി കൈകളെ ഉയര്‍ത്തുകയുണ്ടായി. പിന്നീട് തങ്ങളുടെ വലതു കരത്തെ ഇടതു മുന്‍കൈ, കണങ്കൈ , കൈമുട്ട് (എന്നീ മൂന്നിന്റെ )മേലും വയ്ക്കുകയുണ്ടായി . അവര്‍ റുഖുഉചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ മുന്പ് ചെയ്തതുപോലെ (തങ്ങളുടെ കാതുകള്‍ക്കുനേരെ ) കൈകളെ ഉയര്‍ത്തുകയുണ്ടായി . (പിന്നീട് ) തങ്ങളുടെ കൈകളെ കാല്‍മുട്ടുകള്‍ക്ക് മീതെ വെച്ചു . പിന്നീട് തങ്ങളുടെ തലയെ (റുഖുഉവില്‍ നിന്നും) ഉയര്‍ത്തിയപ്പോള്‍ മുന്പ് പറഞ്ഞപോലെ (തങ്ങളുടെ കാതുകള്‍ക്കു നേരെ) തങ്ങളുടെ കൈകളെ ഉയര്‍ത്തുകയുണ്ടായി . പിന്നീട് സജ്ദാ ചെയ്തു. അപ്പോള്‍ തങ്ങളുടെ ഉള്ളം കൈകളെ കാതുകള്‍ക്ക് നേരായി (തറയില്‍) വയ്ക്കുകയുണ്ടായി . പിന്നീട് (സജ്ദയില്‍ നിന്നും എണീറ്റ്) ഇരിക്കുകയുണ്ടായി . അപ്പോള്‍ ഇടത്തുകാലിനെ വിരിച്ചു വയ്ക്കുകയുണ്ടായി . നബി() തങ്ങളുടെ ഇടത്തെ മുന്‍കയ്യിനെ ഇടതു തുടയ്ക്കുമേലും കാല്‍മുട്ടിനുമേലും വയ്ക്കുകയുണ്ടായി . തങ്ങളുടെ വലതു കൈമുട്ടിനെ വലതു തുടയ്ക്കുമേല്‍ വയ്ക്കുകയു ണ്ടായി . പിന്നീട് തങ്ങളുടെ വലതുകൈയിലെ രണ്ട് വിരലുകളെ മടക്കുകയുണ്ടായി . (നടുവിരലിനെയും തള്ളവിരലിനെയും ചേര്‍ത്ത്) വളയംപോലെ ആക്കുകയുണ്ടായി . പിന്നീട് അവിടുന്ന് ചൂണ്ടുവിരലിനെ ഉയര്‍ത്തി പ്രാര്‍ത്ഥനാനിരതരായി അതിനെ അനക്കി കൊണ്ടിരുന്നതിനെ ഞാന്‍ കണ്ടു . നസാഇ : 870
വിരലനക്കുന്നതുമായി ബന്ധപ്പെട്ട ഈ ഹദീസ് ; ദാരിമീ (1323), അഹമ്മദ് (18115), സഹീഹ് ഇബ്നു ഹുസൈമ (814), സഹീഹ് ഇബ്നു ഹിബ്ബാന്‍ (ഭാഗം 5, പുറം 170), തബ്രാനീ കബീര്‍ (ഭാഗം 22, പുറം 35), ബൈഹഖി (ഭാഗം 1, പുറം 310), സുനനുല്‍ ഖുബ്റാ (ഭാഗം 1, പുറം 376), അല്‍ മുന്‍തഹാ ഇബ്നുല്‍ ജാരൂത് (ഭാഗം 1, പുറം 62) തുടങ്ങിയ കിതാബുകളിലും രേഖപ്പെടുത്തിയിട്ടുണ്ട് .
നബി (സ:അ) ഇരിപ്പില്‍ വിരലനക്കി കൊണ്ടിരുന്നു എന്ന്‍ ഈ ഹദീസ് വളരെ വ്യക്തമായി പറയുന്നു . ഇതിനെ വായില്‍ ബിന്‍ ഹുജ്ര്‍ എന്ന സഹാബി അറിയിക്കുന്നു.
ഈ സഹാബി ഹളറല്‍ മൌത്ത് എന്ന പ്രദേശത്തുള്ളവരാണ്. നബി() എങ്ങിനെയാണ് നിസ്ക്കരിക്കുന്നത് എന്നതിനെ കുറിച്ച് നേരിട്ട് കണ്ടു മനസ്സിലാക്കുവാന്‍ വേണ്ടി മാത്രമാണ്‌ അദ്ദേഹം മദീനയിലേക്ക് വന്നത്. നബി () നമസ്ക്കരിക്കുന്ന രീതിയെ മനസ്സിലാക്കണം എന്ന ഉദ്ദേശത്തില്‍ നിസ്ക്കാരത്തില്‍ നബി ()യുടെ ഓരോ അംഗചലനങ്ങളേയും അദ്ദേഹം സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നു .
ഇതിനെ മുകളില്‍ കണ്ട ഹദീസില്‍ അള്ളാഹുവിന്റെ റസൂല്‍() എങ്ങിനെയാണ് നമസ്ക്കരിക്കുക എന്ന്‍ ഞാന്‍ അവരുടെ നിസ്ക്കാരത്തെ കാണുവാന്‍ പോകുന്നു എന്ന്‍ (എന്റെ ഉള്ളില്‍) തീരുമാനിക്കുകയുണ്ടായി . പിന്നീട് അവരെ ഞാന്‍ കണ്ടു എന്ന്‍ ഈ നബി()യുടെ സഹാബി സൂചിപ്പിക്കുന്നു .
അതുകൊണ്ട് തന്നെ, നബി()) അത്തഹിയ്യാത്തില്‍ വിരലനക്കി കൊണ്ടിരുന്നു എന്ന ഈ സഹാബിയുടെ അറിയിപ്പ് വ്യക്തമായതും ഉറച്ചതുമാകുന്നു .
ഈ ഹദീസ് തന്നെ ദാരമിയിലും രേഖപ്പെടുത്തിയിരിക്കുന്നു . ആ ഹദീസില്‍  ഇരിപ്പില്‍ വിരലനക്കുന്നതിനെ വീണ്ടും ഉറപ്പിക്കുന്നവിധം കൂടുതലായ വിശദീകരണം നല്‍കുന്നു .
1323 حَدَّثَنَا مُعَاوِيَةُ بْنُ عَمْرٍو حَدَّثَنَا زَائِدَةُ بْنُ قُدَامَةَ حَدَّثَنَا عَاصِمُ بْنُ كُلَيْبٍ أَخْبَرَنِي أَبِي أَنَّ وَائِلَ بْنَ حُجْرٍ أَخْبَرَهُ قَالَ قُلْتُ لَأَنْظُرَنَّ إِلَى صَلَاةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَيْفَ يُصَلِّي فَنَظرْتُ إِلَيْهِ فَقَامَ فَكَبَّرَ فَرَفَعَ يَدَيْهِ حَتَّى حَاذَتَا بِأُذُنَيْهِ وَوَضَعَ يَدَهُ الْيُمْنَى عَلَى ظَهْرِ كَفِّهِ الْيُسْرَى قَالَ ثُمَّ لَمَّا أَرَادَ أَنْ يَرْكَعَ رَفَعَ يَدَيْهِ مِثْلَهَا وَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ ثُمَّ رَفَعَ رَأْسَهُ فَرَفَعَ يَدَيْهِ مِثْلَهَا ثُمَّ سَجَدَ فَجَعَلَ كَفَّيْهِ بِحِذَاءِ أُذُنَيْهِ ثُمَّ قَعَدَ فَافْتَرَشَ رِجْلَهُ الْيُسْرَى وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ وَرُكْبَتِهِ الْيُسْرَى وَجَعَلَ مِرْفَقَهُ الْأَيْمَنَ عَلَى فَخْذِهِ الْيُمْنَى ثُمَّ قَبَضَ ثِنْتَيْنِ فَحَلَّقَ حَلْقَةً ثُمَّ رَفَعَ أُصْبُعَهُ فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا قَالَ ثُمَّ جِئْتُ بَعْدَ ذَلِكَ فِي زَمَانٍ فِيهِ بَرْدٌ فَرَأَيْتُ عَلَى النَّاسِ جُلَّ الثِّيَابِ يُحَرِّكُونَ أَيْدِيَهُمْ مِنْ تَحْتِ الثِّيَابِ - رواه الدارمي
ഇതിനു ശേഷം ശീതകാലത്ത് ഞാന്‍ വീണ്ടും വരികയുണ്ടായി . അപ്പോള്‍ ജനങ്ങള്‍ വസ്ത്രങ്ങളാല്‍ മൂടിയ നിലയില്‍ ആ വസ്ത്രങ്ങല്‍ക്കകത്ത് തങ്ങളുടെ കൈകളെ അനക്കി കൊണ്ടിരുന്നതിനെ ഞാന്‍ കണ്ടു .
                     റാവി  : വാഇല്‍ ബിന്‍ ഹുജ്ര്‍ (റളി) ; ദാരമീ : 1323

നബി (സ:അ) മാത്രമല്ലാതെ നബി  () യുടെ സഹാബാക്കളും നിസ്ക്കാരത്തില്‍ വിരലനക്കി കൊണ്ടിരുന്നു എന്ന്‍ ഇതില്‍ നിന്നും വ്യക്തമാവുന്നു 

തെറ്റായ വാദങ്ങള്‍
1 . ആസിം ബിന്‍ കുലൈബ് ളഈഫാണോ  ?
വിരലനക്കുന്നതുമായി ബന്ധപ്പെട്ട ഹദീസിന്റെ നിവേദക ശ്രംഗലയില്‍ ആസിം ബിന്‍ കുലൈബ് എന്നയാള്‍ ഉള്‍പ്പെട്ടിരിക്കുന്നു . ഇവരെക്കുറിച്ച് ഇബ്നുല്‍ മദീനി ഇവര്‍ തനിച്ച് അറിയിക്കുന്നതിനെ തെളിവായി സ്വീകരിക്കുവാന്‍ പാടില്ല എന്ന്‍ വിമര്‍ശനം ചെയ്തിരിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കി വച്ചുകൊണ്ട് ചിലര്‍ വിരലനക്കുന്നതിനെ കുറിച്ചുള്ള ഹദീസ് ദുര്‍ബലമായതാണ് എന്ന്‍ പറയുന്നു.
ആസിം ബിന്‍ കുലൈബ് പല പണ്ഡിതന്മാരാലും പ്രശംസിക്കപ്പെട്ടവരാണ് . ഇവര്‍ വിശ്വസ്തരായവരെന്നു ഇമാം അഹമദ് ഇമാം നസായീ ഇമാം അബൂ ഹാത്തിം ഇമാം അഹമദ് ബിന്‍ സാലിഹ് ഇമാം ഇബ്നു സഅദ ഇമാം യാഹ്യാ ബിന്‍ മഈ ന്‍ ഇബ്നു ഷിഹാബ് ഇബ്നു ഷാഹീന്‍ ഇമാം ഇജലീ തുടങ്ങി മറ്റു പലരും പറഞ്ഞിട്ടുണ്ട് . ഇമാം അലീ ബിന്‍ മദീനി മാത്രമേ ഇവരെക്കുറിച്ച് കുറ്റം പറഞ്ഞിട്ടുള്ളൂ .
ഒരു നിവേദകനെ  കുറിച്ച് കുറ്റാരോപണം പറയുകയാണെങ്കില്‍ ആ കുറ്റം എന്താണെന്ന് വ്യക്തമായി പറയണം . അങ്ങിനെ പറഞ്ഞാല്‍ മാത്രമേ അതിനെക്കുറിച്ച് അന്യേഷിച്ചു അത് ശരിയാണെങ്കില്‍ അതിനെ അംഗീകരിക്കുവാന്‍ സാധിക്കുകയുള്ളൂ .
പ്രത്യേകിച്ച് ഒരാളെക്കുറിച്ച് പലരും നല്ലവരാണ്,  വിശ്വസ്തരായവരാണ് ,  ശ്രേഷ്ടതയുള്ളവരാണ് എന്നെല്ലാം പറഞ്ഞിരിക്കുമ്പോള്‍ കുറ്റം പറയുന്നയാള്‍ അവരുടെ പക്കലുള്ള തെറ്റ് എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട് ഇല്ലെങ്കില്‍ അവര്‍ പറയുന്ന ആരോപണങ്ങള്‍ക്ക് ഒരുവിലയും കല്‍പ്പിക്കാതെ അത് നിരാകരിക്കപ്പെടും. ഇതും ഹദീസ് നിദാന ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള നിയമമാണ് .
ഇതിനെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ആസിം ബിന്‍ കുലൈബിനെ ഇബ്നുല്‍ മദീനിയെ കൂടാതെ മറ്റെല്ലാവരും പ്രസംസിച്ചിട്ടുണ്ട് . വിശ്വസ്തരായവരെന്നു പറഞ്ഞിട്ടുണ്ട് .
ഈ സ്ഥിതിയില്‍ ഇവരെക്കുറിച്ച് വിമര്‍ശിക്കുന്ന ഇബ്നുല്‍ മദീനി അവര്‍ തനിച്ച് നിവേദനം ചെയ്യുകയാണെങ്കില്‍ അംഗീകരിക്കുവാന്‍ പാടില്ല എന്ന് കാരണങ്ങളൊന്നും എടുത്തുവെയ്ക്കാതെ പറഞ്ഞിരിക്കുന്നു . ആസിം ദുര്‍ബലരായവര്‍ എന്നതിന്ന് അംഗീകരിക്കുവാന്‍ കഴിയുന്ന ഒരുകാരണവും ഇബ്നുല്‍ മദീനി വ്യക്തമാക്കുന്നില്ല .
മേലും ഇബ്നുല്‍ മദീനി നിവേദകരെ വിമര്‍ശനം ചെയ്യുന്ന കാര്യത്തില്‍ കഠിന ചിന്താഗതിയുള്ളവരാണ് വിശ്വസ്തരായവരെ ബലഹീനരായവരെന്നു തെറ്റായി പറയുന്നവരാണ് എന്ന് ഇമാം ഇബ്നു അബീ ഹാതിം  തങ്ങളുടെ  അല്‍ ജുര്‍ഹ് വത്തഅദീല്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു 
الجرح والتعديل لابن أبي حاتم (7 / 73(
يكتب حديثه (سئل أبو زرعة عن فضيل بن سليمان فقال لين الحديث روى عنه علي بن المديني وكان من المتشددين

അലീ ബിന്‍ മദീനീ ഹദീസ് നിവേദകരെ നിരൂപണം  ചെയ്യുന്നതില്‍ കഠിന  ചിന്താഗതിയുള്ളവരായിരുന്നു  എന്ന് അബൂ ജുര്‍ആ (റ ഹി ) അറിയിക്കുകയുണ്ടായി    -  അല്‍ ജുര്‍ഹ് വത്ത അദീല്‍ : ഭാഗം 7, പുറം 73

ആസിം ബിന്‍ കുലൈബിനെ കുറിച്ച് മറ്റു പണ്ഡിതന്മാര്‍ എല്ലാവരുംതന്നെ നല്ല അഭിപ്രായം പറഞ്ഞിരിക്കുമ്പോ ള്‍ ഇമാം ഇബ്നുല്‍ മദീനീ മാത്രം കാരണമൊന്നും പറയാതെ വിമര്‍ശനം ചെയ്യുന്നത് കൊണ്ട് ഇമാം ഇബ്നുല്‍ മദീനീ നിവേദകനായ ആസിം (റ)വിന്‍റെ വിഷയത്തില്‍ തെറ്റായ തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് ഇതില്‍ നിന്നും വ്യക്തമാവുന്നു .
ആസിം ബിന്‍ കുലൈബ് വിശ്വസ്തരായവര്‍ എന്ന കാരണത്താല്‍ ഇവരില്‍ നിന്നും നാല് ഹദീസുകള്‍ ഇമാം മുസ്ലീം തങ്ങളുടെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു . അതുകൊണ്ട് തന്നെ ആസിം ബിന്‍ കുലൈബ് ഇമാം മുസ്ലീം അവരുടെ പക്കലും വിശ്വസ്തരായവര്‍ എന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു .

ആസിം ബിന്‍ കുലൈബ് ഉള്‍പ്പെട്ട ഒരു ഹദീസിനെ ഇമാം ഇബ്നു ഹജര്‍  സ്വഹീഹായ  ഹദീസെന്ന് പറഞ്ഞിരിക്കുന്നു .
ആസിം ബിന്‍ കുലൈബിനെ കുറിച്ച് ഇമാം അലിയ്യി  ബിന്‍ മദീനീ ചെയ്തിട്ടുള്ള വിമര്‍ശനങ്ങളെ മുഖവിലയ്ക്കെടുക്കാതെ ഇമാം ഇബ്നു ഹജര്‍, ആസിം ബിന്‍ കുലൈബ് വിശ്വസ്തരായവര്‍ എന്ന തീരുമാനം തന്നെയാണ് എടുത്തിട്ടുള്ളത് . അതുകൊണ്ട് ഇബ്നുല്‍ മദീനിയുടെ വിമര്‍ശനത്തെ അംഗീകരിക്കുവാന്‍ കഴിയുകയില്ല .
അത്തഹിയ്യാത്തില്‍ വിരലനക്കുന്നത് സംബന്ധമായ ഹദീസ്  പ്രമാണ ബദ്ധിതമാണ് എന്ന് തെളിവുകളോടുകൂടി സ്ഥാപിച്ചു കഴിഞ്ഞു .
കൂടുതല്‍ അറിവിനായി താഴെ  ചില  വിവരങ്ങള്‍ കൂടി  രേഖപ്പെടുത്തുന്നു .

നബി (സ:അ)  അത്തഹിയ്യാത്തിലെ  ഇരിപ്പില്‍ ചൂണ്ടുവിരലിനെ അനക്കികൊണ്ടിരുന്നു എന്നുവരുന്ന ഹദീസ് പ്രമാണ ബദ്ധിതമാണെന്ന് ഇമാം നവവീ സാക്ഷ്യപ്പെടുത്തുന്നു 
خلاصة الأحكام (1 / 428):
1391
  وَعَن وَائِل: " أَنه وصف صَلَاة رَسُول الله صَلَّى اللَّهُ عَلَيْهِ وَسَلَّم َ وَذكر وضع الْيَدَيْنِ فِيي التَّشَهُّد قَالَ: ثمَّ رفع أُصْبُعه، فرأيته يحركها يَدْعُو بهَا " رَوَاهُ الْبَيْهَقِيّ بِإِسْنَاد صَحِيح.
ഗ്രന്ഥം : ഖുലാസത്തുല്‍ അഹ്ക്കാം : ഭാഗം 1 , പുറം 428

ഇമാം ഇബ്നുല്‍ മുലക്കീന്‍ ഈ ഹദീസ് ശരിയായതാനെന്നു സാക്ഷിപത്രം നല്‍കുന്നു:
البدر المنير (4 / 11):
عَن وَائِل بن حجر رَضِيَ اللَّهُ عَنْه أَنه وصف صَلَاة رَسُول الله - صَلَّى الله عَلَيْهِ وَسلم - وَذكر وضع الْيَدَيْنِ فِي التَّشَهُّد، قَالَ: ثمَّ رفع أُصْبُعه فرأيته يحركها يَدْعُو بهَا . هَذَا الحَدِيث صَحِيح رَوَاهُ الْبَيْهَقِيّ فِي سنَنه بِهَذَا اللَّفْظ بِإِسْنَاد صَحِيح،
അല്‍ ബദറുല്‍ മുനീര്‍ : ഭാഗം 4 , പുറം 11

തെറ്റായി ചിത്രീകരിക്കപ്പെട്ട ഹദീസ് നിദാന ശാസ്ത്ര വിധി ഒരു നിവേദകനെ സംബന്ധമായി പല പണ്ഡിതന്മാര്‍ വിശ്വസ്തരായവരെന്നും ഒരാള്‍ മാത്രം ദുര്‍ബലരായവരെന്നും പറയുകയാണെങ്കില്‍ ആ ഒരു പണ്ഡിതന്റെ നിര്‍ദ്ദേശ ത്തെ തന്നെയാണ് സ്വീകരിക്കേണ്ടത് എന്ന് നാം പറയുന്നതായി ചിലര്‍ നുണ പ്രചരണം ചെയ്തുവരുന്നു. ഈ നിയമത്തെ നാം അംഗീകരിച്ചിട്ടുള്ളതായും അതുകൊണ്ട് ഇതിന്റെ അടിസ്ഥാനത്തില്‍ വിരലനക്കുന്നതിന്ന് ആധാരമായി നാം പറയുന്ന ഹദീസ് ദുര്‍ബലമായതാണെന്നും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു . എന്നാല്‍ ഇവര്‍ നാം പറയാത്ത വിധിയെ സ്വയം സങ്കല്‍പ്പിച്ചു കൊണ്ട് നമുക്ക് മറുപടി തരുന്നത് പോലുള്ള ഒരു തോന്നലിനെ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പി ക്കുവാന്‍ ശ്രമിക്കുന്നു .ഇക്കൂട്ടര്‍ പറയുന്നത് പോലുള്ള നിയമത്തെ ഒരിക്കലും നാം പറഞ്ഞിട്ടില്ല . അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഹദീസിനേയും ദുര്‍ബല മെന്ന് പറഞ്ഞിട്ടുമില്ല .ഒരു ഹദീസ് നിവേദകരെ കുറിച്ച് പല പണ്ഡിതന്മാര്‍ നല്ല അഭിപ്രായത്തിലുംഒരാള്‍ മാത്രം കുറ്റം പറയുകയുമാണെങ്കില്‍, അപ്പോള്‍ കുറ്റം പറയുന്നയാള്‍ കുറ്റത്തിനുള്ള കാരണത്തെ വ്യക്തമാക്കിയിട്ടുണ്ടോ  എന്ന് നാം പരിശോധിക്കും . വ്യക്തമായ തെളിവുകളോട് കൂടി ആ കുറവിനെ രേഖപ്പെടുത്തിയിരുന്നുവെങ്കില്‍ അത് പറഞ്ഞത് ഒരാളായിരുന്നാലും അവരുടെ സാക്ഷ്യത്തെ അടിസ്ഥാനമാക്കി ആ നിവേദകര്‍ ദുര്‍ബലരാണ് എന്ന തീരുമാനത്തെ നാം കൈകൊള്ളും . ആ ഒരു പണ്ഡിതന്‍ കുറ്റത്തിനുള്ള കാരണത്തെ വ്യക്തമാക്കാതെയാണ് വിമര്‍ശനം ചെയ്തിട്ടുള്ളതെങ്കില്‍ അവരുടെ വാക്കുകളെ സ്വീകരിക്കാതെ മറ്റു പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെ തന്നെയാണ് അംഗീകരിക്കേണ്ടത്. ഇതുതന്നെയാണ് നമ്മുടെ നിലപാട് .ഹദീസ് നിദാന പണ്ഡിതന്മാര്‍ കുറ്റംചുമത്തപ്പെട്ടിട്ടുണ്ടോ  എന്നുമാത്രം നോക്കുകയില്ല. ചുമത്തപ്പെട്ടിട്ടുള്ള കുറ്റം കാരണത്തോടുകൂടി വ്യക്തമാക്കപ്പെട്ടിട്ടുണ്ടോ എന്നുകൂടി ചേര്‍ത്ത് തന്നെയാണ്  പണ്ഡിതന്മാര്‍ നോക്കുക . വിമര്‍ശനം വ്യക്തതയില്ലാതെ  പറയപ്പെട്ടിരുന്നാല്‍ അത് നിരാകരിക്കപ്പെടും.

വിരലനക്കുന്നതിന്നു ആധാരമായിട്ടുള്ള ആസിം ബിന്‍ കുലൈബിന്റെ ഹദീസില്‍ ഈ നിലപാടിന് വിരുദ്ധമായി നാം തീരുമാനമെടുത്തിട്ടില്ല . മറിച്ച് ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആസിം വിഷയത്തില്‍ ഇബ്നുല്‍ മദീനീ പറയുന്ന കുറ്റം അവ്യക്തമായിരിക്കുന്നത് കൊണ്ടാണ് അതിനെ സ്വീകരി ക്കാതെ ആ ഹദീസ് ശരിയായ ഹദീസാണെന്ന് നാം തീരുമാനമെടുത്തിട്ടുള്ളത് .
.