Sunday 11 February 2018

ജാറം കെട്ടാന്‍ പാടില്ല- ഫതാവല്‍ ഖുബ്റ - ഇബ്നു ഹജറുല്‍ ഹൈതമി




              ജാറം കെട്ടാന്‍ പാടില്ല - ഫതാവല്‍ ഖുബ്റ  
                                      ഇബ്നു ഹജറുല്‍ ഹൈതമി


സമസ്ത മുസ്ലിയാക്കന്മാര്‍ എല്ലാ കാര്യത്തിനും തെളിവായി പറയുന്ന ഇബ്ന്‍ ഹജര്‍ അല്‍ ഹൈതമി(റ) ഖബറിന്റെ മേലെ ഖുബ്ബ ഉണ്ടാക്കുന്നതിനെകുറിച്ചും ജാറമുണ്ടാക്കുന്നതിനെ കുറിച്ചും പറയുന്നു....
ഖബറുകള്‍ കെട്ടി ഉയര്‍ത്തുന്നതിനെ കുറിച്ച് രണ്ടു അഭിപ്രായം ആണല്ലോ ഉള്ളത്
1. പൊതുസ്തലത്താണങ്കിലും സ്വകാര്യ സ്ഥലത്താണ് എങ്കിലും.
2. അത് അനുവദനീയം ആണ് മഹാന്‍മാരുടെതാണ് എങ്കില്‍.
ഇബ്ന്‍ ഹജര്‍ ഹൈതമി(റ) (ഹിജ്റ - 970) യോട് ഒരാള്‍ ചോദിച്ച ചോദ്യത്തിന്നു മറുപടി ആയി പറയുന്നു.

(فَأَجَابَ) بِقَوْلِهِ الْمَنْقُولُ الْمُعْتَمَدُ كَمَا جَزَمَ بِهِ النَّوَوِيُّ فِي شَرْحِ الْمُهَذَّبِ حُرْمَةُ الْبِنَاءِ فِي الْمَقْبَرَةِ الْمُسَبَّلَةِ فَإِنْ بُنِيَ فِيهَا هُدِمَ وَلَا فَرْقَ فِي ذَلِكَ بَيْنَ قُبُورِ الصَّالِحِينَ وَالْعُلَمَاءِ وَغَيْرِهِمْ وَمَا فِي الْخَادِمِ مِمَّا يُخَالِفُ ذَلِكَ ضَعِيفٌ لَا يُلْتَفَتُ إلَيْهِ وَكَمْ أَنْكَرَ الْعُلَمَاءُ عَلَى بَانِي قُبَّةِ الْإِمَامِ الشَّافِعِيِّ - رَضِيَ اللَّهُ عَنْهُ - وَغَيْرِهَا وَكَفَى بِتَصْرِيحِهِمْ فِي كُتُبِهِمْ إنْكَارًا وَالْمُرَادُ بِالْمُسَبَّلَةِ كَمَا قَالَهُ الْإِسْنَوِيُّ وَغَيْرُهُ الَّتِي اعْتَادَ أَهْلُ الْبَلَدِ الدَّفْنَ فِيهَا أَمَّا الْمَوْقُوفَةُ وَالْمَمْلُوكَةُ بِغَيْرِ إذْنِ مَالِكِهَا فَيَحْرُمُ الْبِنَاءُ فِيهِمَا مُطْلَقًا قَطْعًا إذَا تَقَرَّرَ ذَلِكَ فَالْمَقْبَرَةُ الَّتِي ذَكَرَهَا السَّائِلُ يَحْرُمُ الْبِنَاءُ فِيهَا وَيُهْدَمُ مَا بُنِيَ فِيهَا وَإِنْ كَانَ عَلَى صَالِحٍ أَوْ عَالِمٍ فَاعْتَمِدْ ذَلِكَ وَلَا تَغْتَرَّ بِمَا يُخَالِفُهُ.
وَأَمَّا الْمَسْأَلَةُ الثَّانِيَةُ فَقَدْ عُلِمَ جَوَابُهَا مِمَّا تَقَرَّرَ وَهُوَ أَنَّهُ حَيْثُ اُعْتِيدَ الدَّفْنُ فِي مَحَلٍّ مِنْ الصَّحْرَاءِ حَرُمَ الْبِنَاءُ فِيهَا وَهُدِمَ وَإِنْ لَمْ يَحْصُلْ بِهِ تَضْيِيقٌ فِي الْحَالِ لِأَنَّهُ يَحْصُلُ بِهِ ذَلِكَ فِي الِاسْتِقْبَالِ
الكتاب: الفتاوى الفقهية الكبرى (2/17) 
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)


ഇതിനുത്തരം ഇമാം നവവി ശറഹ് മുഹദ്ദബില്‍ അന്തിമമായി പറഞ്ഞതാണ്. അതാണ്‌ മുഹത്തമതായ അഭിപ്രായം, പൊതു ശ്മശാനത്തില്‍ ഖബറുകള്‍ കെട്ടി ഉയര്‍ത്തുന്നത് ഹറാം ആണ്. അവിടെ ഉയര്‍ത്തപ്പെട്ടാല്‍ അത് പോളിക്കപ്പെടണം. ഹറാമാകുന്ന വിഷയത്തിലും ഉയര്‍ത്തപ്പെട്ടാല്‍ പൊളിക്കുന്ന വിഷയത്തിലും സ്വാലിഹുകള്‍, പണ്ഡിതന്മാര്‍, അവരല്ലാത്തവര്‍ എന്ന വ്യത്യാസം ഇല്ല എന്നാല്‍ ശറഫുദ്ധീന്‍ അന്‍സാരിയില്‍ നിന്നും സര്‍ക്കഷി ഖാദിമിയില്‍ ഉദ്ധരിച്ചത് ദുര്‍ബ്ബലമായ അഭിപ്രായം ആണ്. ആ അഭിപ്രായത്തിലേക്ക് തിരിഞ്ഞു നോക്കാനേ പാടുള്ളതല്ല. പണ്ഡിതന്മാര്‍ എത്രയെത്ര ആക്ഷേപങ്ങളാണ് ഉന്നയിച്ചത് ഇമാം ശാഫിയുടെയും മറ്റുള്ളവരുടെയും കുബ്ബകള്‍ക്കെതിരെ, അവരുടെ കിതാബുകളില്‍ ആക്ഷേപത്തിന്നു അനുവാദം നല്‍കിയതുതന്നെ എത്ര മതിയാവുന്നതാണ്. മുസബ്ബലകൊണ്ടുള്ള ഉദ്ദേശം ഇമാം ഇസ്നവിയും മറ്റുള്ളവരും പറഞ്ഞതുപോലെയാണ് സാധാരണ മുസ്ലിങ്ങളെ പതിവായി മറമാടുന്ന സ്ഥലമാണ്. എന്നാല്‍ വഖ്ഫ് ചെയ്യപ്പെട്ട സ്ഥലം, അധീനത്തിലുള്ള സ്ഥലം അതിന്റെ ഉടമസ്ഥന്റെ അനുവാദം ഇല്ലാതെ, ഈ രണ്ടു സ്ഥലത്തും ഖബറുകള്‍ കെട്ടി ഉയര്‍ത്തല്‍ മുതലഖായ ഹറാം ആണ്. ഇത് സ്ഥിരപ്പെട്ടാല്‍ ഈ ചോദ്യകര്‍ത്താവ് ചോദിച്ച രൂപത്തിലുള്ള പൊതു സ്മശാനം ആണെങ്കില്‍ അവിടെയും ഖബറുകള്‍ കെട്ടി ഉയര്‍ത്തുന്നത് ഹറാം ആണ് അത് പൊളിക്കപ്പെടണം അത് സ്വാലിഹായ വ്യക്തിയുടെതാവട്ടെ ആലിമിന്‍റെതാവട്ടെ. (അതിനു ശേഷം ഇമാം ഹൈതമി പറയുന്നു) താങ്കള്‍ ഇതില്‍ ഉറച്ചു നില്‍ക്കെണം ഇതില്‍ അവലംബമാക്കെണം ഇതിനെതിരായി പറയുന്ന കാര്യങ്ങളില്‍ താങ്കള്‍ വജിതനായ്പോകേണ്ട, രണ്ടാമത്തെ മസ്അലക്കുള്ള ഉത്തരം അതും അറിയപ്പെട്ടതാണ് വിശാലമായ പൊതുസ്മശാനത്തിലാണങ്കിലും ഖബറുകള്‍ കെട്ടി ഉയര്‍ത്തുന്നത് ഹറാം ആണ് അത് പൊളിക്കപ്പെടണം. നിങ്ങള്‍ ഖബറുകള്‍ കെട്ടി ഉയര്‍ത്തുന്ന സമയം ഇടുക്കം ഇല്ലെങ്കിലും അത് (ഉയര്‍ത്തല്‍) ഹറാം ആണ് കാരണം ഭാവിയില്‍ ഇടുക്കം അനുഭവപ്പെടാം.
അതിനു ശേഷം അദ്ദേഹം വീണ്ടും പറയുന്നു. 


وَوَجَبَ عَلَى وُلَاةِ الْأَمْرِ هَدْمُ الْأَبْنِيَةِ الَّتِي فِي الْمَقَابِرِ الْمُسَبَّلَةِ وَلَقَدْ أَفْتَى جَمَاعَةٌ مِنْ عُظَمَاءِ الشَّافِعِيَّةِ بِهَدْمِ قُبَّةِ الْإِمَامِ الشَّافِعِيِّ - رَضِيَ اللَّهُ عَنْهُ - وَإِنْ صُرِفَ عَلَيْهَا أُلُوفٌ مِنْ الدَّنَانِيرِ لِكَوْنِهَا فِي الْمَقْبَرَةِ الْمُسَبَّلَةِ
الكتاب: الفتاوى الفقهية الكبرى (2/25) 
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)

ഭരണാധികാരികള്‍ക്ക് നിര്‍ബ്ബന്ധം ആണ് പൊതുസ്മശാനത്തിലുള്ള ഖബറുകള്‍ പൊളിച്ചു കളയല്‍, "മഹാനായ ഇമാം ഷാഫി ഈ (റ) യുടെ ആയിരക്കണക്കിന്നു ദിനാറുകള്‍ ചെലവിട്ടു ഉണ്ടാക്കപെട്ട കുബ്ബ അത് പൊളിച്ചു കളയണം" എന്ന് ഷാഫി മദ്ഹബിലെ ഒരു പറ്റം പണ്ഡിതന്മാര്‍ ഫത് വ കൊടുത്തിരിക്കുന്നു. "കാരണം പൊതു സ്മശാനത്തിലാണ് അത് ഉള്ളത്" എന്നത്കൊണ്ട് തന്നെ ഒരിക്കലും അത് നിലനിര്‍ത്താന്‍ പാടില്ല.





ശാഫീഈ പണ്ഡിതനായ  ഇബ്നു ഹജറുല്‍ ഹൈതമി ,
വന്‍പാപങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം രചിച്ച "സവാജിര്‍" എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കൂടി ശ്രദ്ധിക്കൂ.


الْكَبِيرَةُ الثَّالِثَةُ وَالرَّابِعَةُ وَالْخَامِسَةُ وَالسَّادِسَةُ وَالسَّابِعَةُ وَالثَّامِنَةُ وَالتِّسْعُونَ: اتِّخَاذُ الْقُبُورِ مَسَاجِدَ، وَإِيقَادُ السُّرُجِ عَلَيْهَا، وَاِتِّخَاذُهَا أَوْثَانًا، وَالطَّوَافُ بِهَا، وَاسْتِلَامُهَا، وَالصَّلَاةُ إلَيْهَا


"93 മുതല്‍ 99 വരെയുള്ള വന്‍പാപങ്ങള്‍ ക്വബ്റുകള്‍ ആരാധാലയ കേന്ദ്രങ്ങളാക്കല്‍, അതിന്മല്‍ വിളക്ക് കത്തിക്കല്‍, അവയെ വിഗ്രഹങ്ങളാക്കല്‍, അവയെ പ്രദക്ഷിണം ചെയ്യല്‍, അവയെ തൊട്ടുമുത്തല്‍, അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കല്‍ എന്നിവയാണ്'' 
(സവാജിര്‍ 11/120)


പിന്നീട് ഇതുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകള്‍ ഉദ്ധരിച്ച ശേഷം അദ്ദേഹം പറയുന്ന മര്‍മ്മപ്രധാമായ ഭാഗം ഇങ്ങിനെ സംഗ്രഹിക്കാം.


وَوَجْهُ أَخْذِ اتِّخَاذِ الْقَبْرِ مَسْجِدًا مِنْهَا وَاضِحٌ، لِأَنَّهُ لُعِنَ مَنْ فَعَلَ ذَلِكَ بِقُبُورِ أَنْبِيَائِهِ وَجُعِلَ مَنْ فَعَلَ ذَلِكَ بِقُبُورِ صُلَحَائِهِ شَرَّ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ، فَفِيهِ تَحْذِيرٌ لَنَا كَمَا فِي رِوَايَةِ: «يُحَذِّرُ مَا صَنَعُوا» : أَيْ يُحَذِّرُ أُمَّتَهُ بِقَوْلِهِ لَهُمْ ذَلِكَ مِنْ أَنْ يَصْنَعُوا كَصُنْعِ أُولَئِكَ فَيُلْعَنُوا كَمَا لُعِنُوا


فَإِنَّ أَعْظَمَ الْمُحَرَّمَاتِ وَأَسْبَابِ الشِّرْكِ الصَّلَاةُ عِنْدَهَا وَاِتِّخَاذُهَا مَسَاجِدَ أَوْ بِنَاؤُهَا عَلَيْهَا.
وَالْقَوْلُ بِالْكَرَاهَةِ مَحْمُولٌ عَلَى غَيْرِ ذَلِكَ إذْ لَا يُظَنُّ بِالْعُلَمَاءِ تَجْوِيزُ فِعْلٍ تَوَاتَرَ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَعْنُ فَاعِلِهِ، وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لِأَنَّهُ نَهَى عَنْ ذَلِكَ وَأَمَرَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إزَالَةُ كُلِّ قِنْدِيلٍ أَوْ سِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَنَذْرُهُ انْتَهَى.


ചുരുക്ക ആശയം:" പ്രവാചകന്‍മാരുടെ ക്വബ്റുകള്‍ ആരാധാകേദ്രങ്ങളാക്കിയവര്‍ ശപിക്കപ്പെടുകയും മഹാന്മാരുടെ ക്വബ്റുകള്‍ അപ്രകാരം ചെയ്തവര്‍ അന്ത്യാളില്‍ ഏറ്റവും ദുഷിച്ചവര്‍ ആണെന്ന് പറയുകയുമൊക്കെ ചെയ്തത്, ഈ സമുദായം അപ്രകാരം ചെയ്യാതിരിക്കുവാനും അതുവഴി അവര്‍ ശപിക്കപ്പെടാതിരിക്കാനുമുള്ള താക്കീതാണ്. അമ്പിയാ-ഔലിയാക്കളുടെ ക്വബ്റുകളോടുള്ള ആദരവിനാലും ബര്‍കത്തിനാലും അവയിലേക്ക് തിരിഞ്ഞ് നിസ്കരിക്കല്‍ ഹറാമാണെന്ന് നമ്മുടെ പണ്ഡിതന്മാര്‍ പറയാന്‍ കാരണമിതാണ്. അത് വന്‍  പാപമാണെന്ന് മേല്‍പറയപ്പെട്ട ഹദീസുകളില്‍ നിന്നും വ്യക്തമാണ്.......... ഹറാമുകളില്‍ ഏറ്റവും ഗൌരവമേറിയതും ശിര്‍ക്കിന്റെ കാരണങ്ങളില്‍ പെട്ടതുമാണ് ക്വബ്റിന് സമീപം ഇരിക്കലും അതിനെ ആരാധാകേന്ദ്രമാക്കലും അതിനെ കെട്ടിയുണ്ടാക്കലും. കറാഹത്താണ് എന്ന് പലരും അഭിപ്രായപ്പെട്ടത് മറ്റുഅര്‍ത്ഥങ്ങളിലാണ് എന്ന് മസ്സിലാക്കണം. കാരണം ശപിക്കപ്പെട്ടതായി നബി(സ)യില്‍ നിന്ന് വളരെ വ്യക്തമായി (മുതവാതിറായി) സ്ഥിരപ്പെട്ടകാര്യം പണ്ഡിതന്മാര്‍ അനുവദീയമാക്കുമെന്ന് വിചാരിക്കപ്പെടാവതല്ല. അത്തരം കേന്ദ്രങ്ങളും അത് പോലെ ക്വബ്റിന് മീതെയുള്ള ഖുബ്ബകളുമെല്ലാം പൊളിക്കാന്‍ ധൃതികാണിക്കല്‍ നിര്‍ബന്ധമാണ്. കാരണം അവ (മുനാഫിഖുകള്‍ നിര്‍മ്മിച്ച) മസ്ജിദുള്ളിറാറിക്കോള്‍ അപകടകാരികളാണ്. നബി(സ)ക്ക് എതിരായിട്ടാണല്ലോ അവസ്ഥാപി ക്കപ്പെട്ടിരിക്കുന്നത്. നബി(സ) അവ വിരോധിക്കുകയും ഉയര്‍ത്തപ്പെട്ട ക്വബ്റുകള്‍ പൊളിക്കാന്‍ കല്‍പിക്കുകയും ചെയ്തിട്ടു ണ്ട് . ക്വബ്റിന് മീതെയുള്ള മുഴുവന്‍ വിളക്കുകളും നീക്കല്‍ നിര്‍ബന്ധവുമാണ്. അവയൊക്കെ നേര്‍ച്ചയാക്കുകയോ, വഖഫ് ചെയ്യുകയോ, ചെയ്താല്‍ അത് സഹീഹാകുകയുമില്ല"
 (സവാജിര്‍ 1/120)

No comments:

Post a Comment