Tuesday, 4 September 2018

മുസ്ലിയാക്കന്മാരുടെ പ്രിയപ്പെട്ട നേതാവ് സൈഫ് ഇബ്ന്‍ ഉമറിനെ കുറിച്ച്




  ഖബറാരാധകരായ മുസ്ലിയാക്കന്മാരുടെ പ്രിയപ്പെട്ട നേതാവ് സൈഫ് ഇബ്ന്‍ ഉമറിനെ കുറിച്ച് അഹ്ലുസ്സുന്നയുടെ മഹാന്മാരായ ഇമാമീങ്ങള്‍ പറഞ്ഞത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ ميزان الاعتدال മീസാനുല്‍ ഇഎതിദാല്‍ എന്ന കിത്താബില്‍ രേഖപ്പെടുത്തിയതാണ് മുകളില്‍ കൊടുത്തത്.




നബി [സ]യുടെ പേരില്‍ കള്ളഹദീസുകള്‍ കെട്ടിപ്പറഞ്ഞു മുസ്ലിം ഉമ്മത്തിനെ പിഴപ്പിക്കാന്‍ ശ്രമിച്ച സൈഫ് ബിനു ഉമര്‍ എന്ന കദ്ധാബ് നെ കുറിച്ച് കാന്തപുരം സുന്നികളുടെ നേതാവ് അഷറഫ് സഖാഫിയും ഹുസൈന്‍ ബാഖവിയും മറ്റ്‌ സഖാഫിമാരും മുസ്ലിയാക്കന്മാരും പറയുന്നത് സൈഫ് റളിയല്ലാഹു അന്ഹു എന്നാണ് [അതായത് സൈഫ് നെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്ന് ] അല്ലാഹുവിന്‍റെ റസൂല്‍[സ] യെ കുറിച്ച് കളവ് കെട്ടി പ്പറഞ്ഞാല്‍ അവന്‍ നരകത്തില്‍ ഇരിപ്പിടം ഉറപ്പാക്കിയവനായി എന്നല്ലേ നബി [സ] പഠിപ്പിച്ചത്
അപ്പോള്‍പിന്നെ ഈ മുസ്ലിയാക്കന്മാര്‍ പറയുന്നത് എങ്ങനെ വിശ്വസിക്കും..? മുസ്ലിയാക്കന്മാര്‍ പറയുന്നത് പച്ചക്കള്ളം ആണെന്ന് ഉറപ്പാണല്ലോ.
ഖബറാരാധകരുടെ പ്രിയപ്പെട്ട നേതാവ് സൈഫ് ഇബ്ന്‍ ഉമറിനെ കുറിച്ച് അഹ്ലുസ്സുന്നയുടെ മഹാന്മാരായ ഇമാമീങ്ങള്‍ പറഞ്ഞത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ ميزان الاعتدال മീസാനുല്‍ ഇഎതിദാല്‍ എന്ന കിത്താബില്‍ രേഖപ്പെടുത്തിയത് കാണുക :

قال الحافظ الذهبي، في ميزان الاعتدال /3ـ 53/ في ترجمة سيف بن عمر: إن يحيى بن معين، قال فيه: فِلسٌ خيرٌ منه، وقال أبو داود: ليس بشيء، وقال أبو حاتم: متروك، وقال ابن حبان: اتهم بالزندقة، وقال ابن عدي: عامة حديثه منكر، وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.

ഇമാം ഇബ്നുല്‍ ജൌസി(റ) രേഖപ്പെടുത്തുന്നു :

وقال ابن الجوزي في كتابه، الضعفاء والمتروكين /2ـ35/ رقم: 1594: سيف بن عمر الضبي، قال
يحيى بن معين: ضعيف الحديث، فِلسٌ خير منه، وقال أبو حاتم الرازي: متروك الحديث،
وقال النسائي والدارقطني: ضعيف، وقال ابن حبان: يروي الموضوعات عن الأثبات، وقال
إنه يضع الحديث. اهـ

ഈ കള്ളക്കഥ കെട്ടിയുണ്ടാക്കി സഹാബിയുടെ പേരില്‍ വെച്ചുകെട്ടിയ സൈഫിനെ കുറിച്ച് അഹുലുസ്സുന്നയുടെ മഹാന്മാരായ ഹദീസ് പണ്ഢിതൻമാർ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളാണ് മുകളില്‍ കണ്ടത്


ضعيف الحديث، فِلسٌ خير منه

ഹിജ്റ{158 - 233}കളില്‍ ജീവിച്ച ഇമാം യഹ്യ ഇബ്ന് മഈന്‍ (റ) പറഞ്ഞു: സൈഫ് ദുര്‍ബലനാണ്,ഒരു നയാപൈസയാണ് അവനേക്കാൾ വിലമതിക്കുന്നത്.


و قال أبو داود : ليس بشىء
ഹിജ്റ(202-275 هـ) കളില്‍ ജീവിച്ച ഇമാം അബു ദാവൂദ്: പറയപ്പെടാൻ പറ്റാത്ത വ്യക്തിയാണ്


و قال أبو حاتم : متروك الحديث


ഹിജ്റ {195 - 277} കളില്‍ജീവിച്ച ഇമാം അബു ഹാത്തിം: സൈഫ് ബിന്‍ ഉമര്‍ തള്ളപ്പെടേണ്ട ആളാണ്

قال ابن حبان: اتهم بالزندقة

ഹിജ്റ {270 - 354}കളില്‍ ജീവിച്ച ഇമാം ഇബ്നു ഹിബ്ബാൻ: മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്ന ആളാണ് സൈഫ്.


قال ابن عدي: عامة حديثه منكر

ഇമാം ഇബ്നു അദിയ്യ് (റ) പറഞ്ഞു: സൈഫിന്‍റെ ഹദീസുകള്‍ മൊത്തത്തില്‍ അധിക്ഷേപാര്‍ഹമാണ്.


وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.

ഇമാം മഖ്ഹൂല്‍ (റ) പറഞ്ഞു : സൈഫ്, ഹദീസുകള്‍ കെട്ടി ഉണ്ടാക്കുന്നവനും മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്നവരില്‍പെട്ടവനുമാണ്.




ഹിജ്‌റ 510ൽ മരണപ്പെട്ട ഇമാം ഇബ്നുൽ ജൗസിയുടെ കിതാബ്ൽ സൈഫിനെകുറിച്ച് അഹ്ലുസ്സുന്നയുടെ ഹദീസ് പണ്ഡിതൻമാരായ ഇമാമീങ്ങൾ: യഹ്‌യ ബിന് മഈൻ, അബൂഹാതിം അൽ റാസി,  നസാഈ ദാറുഖുത്നി ഇബ്നു ഹിബ്ബാൻ തുടങ്ങിയവർ പറഞ്ഞത്, കള്ളഹദീസുകൾ കെട്ടി ഉണ്ടാക്കുന്നവൻ നയാപ്പൈസയുടെ വില പോലുമില്ലാത്തവൻ, ളഈഫ്, മത്റൂഖ്.. എന്നൊക്കെയാണ്..

സമസ്ത മൊല്ലാക്കമാർക്ക് പറ്റിയ സാധനം തന്നെയല്ലേ...






നബിയുടെ ഖബറിങ്കൽ വന്ന് മഴക്ക്‌വേണ്ടി തേടിയത് സഹാബിയാണെന്ന് കളവ്‌ പറഞ്ഞ സൈഫ് ബിന് ഉമറിനെ ക്കുറിച്ച് ഇബ്നു ഹജർ അൽ അസ്ഖലാനി (റ) അദ്ദേഹത്തിന്റെ തഹദീബുത്തഹദീബ് എന്ന കിതാബിൽ പറയുന്നു : സൈഫ് ബിന് ഉമർ പെരുംകള്ളനാണ്. അവൻ നബിയുടെ പേരിൽ കള്ളഹദീസുകൾ കെട്ടി ഉണ്ടാക്കുന്നവനാണ്. മതനിഷേധിയാണെന്ന് പറയപ്പെടുന്നവനാണ് ഒരു നയാപ്പൈസയുടെ വിലപോലും ഇല്ലാത്തവനാണ്....


ഇങ്ങനെയെല്ലാമാണ് മുസ്ലിയാക്കന്മാരുടെ നേതാവായ "സൈഫിനെ"ക്കുറിച്ച് അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത്ന്‍റെ മഹാന്മാരായ ഹദീസ് പണ്ഡിതൻമാരുടെ അഭിപ്രായമെങ്കിൽ അവന്‍റെ റിപ്പോർട്ട് കള്‍ എങ്ങനെ സ്വീകാര്യ യോഗ്യമാകും..?
അവന്‍റെ പേരില്‍ എങ്ങിനെ റളിയല്ലാഹു അന്ഹു [അതായത് സൈഫ് നെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു] എന്ന് പറയാന്‍ പറ്റും ..?


Monday, 27 August 2018

മയ്യിത്ത് നിസ്കാര രൂപം

ശിര്‍ക്ക് ചെയ്യാത്ത മുസ്ലിംകള്‍ മയ്യിത്ത് നിസ്ക്കരിച്ചാലുള്ള ഗുണം 

عَن ابْنِ عَبَّاسٍ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: مَا مِنْ رَجُلٍ مُسْلِمٍ يَمُوتُ فَيَقُومُ عَلَى جِنَازَتِهِ أَرْبَعُونَ رَجُلاً لا يُشْرِكُونَ بِاللَّهِ شَيْئاً، إِلاَّ شَفَّعَهُمُ اللَّهُ فِيهِ . رَوَاهُ مُسْلِمٌ


നബി [സ] പറഞ്ഞു:... ഒരു മുസ്ലിം മരണപ്പെടുകയും അല്ലാഹുവില്‍ ഒന്നിനേയും പങ്ക് ചേര്‍ക്കാത്ത 40 ആളുകള്‍ അവന്‍റെ മയ്യിത്ത് നിസ്ക്കരിക്കുകയും ചെയ്‌താല്‍ അല്ലാഹു അവരുടെ പ്രാര്‍ത്ഥന സ്വീകരിക്കാതിരിക്കുകയില്ല [സ്വഹീഹ് മുസ്ലിം 948] 

[ഇപ്പോള്‍ നാടാകെ പ്രളയ ദുരിതത്തിലാണ്.. അതിനിടയില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടത് എന്തിനാണ് എന്ന ചോദ്യത്തിന്
താഴെ പോയാല്‍ ഈ പോസ്റ്റ്‌ ഇപ്പോള്‍ ഇടാനുള്ള കാരണം മനസ്സിലാവും...]
 

മരണ സമയത്ത് അവസാനത്തെ കലിമ ലാഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലി മരിക്കാനാണ് ഏതൊരു മുസ്ലിമും ആഗ്രഹിക്കുന്നത്. എന്നാല്‍ മരണ സമയത്ത് സഖറാത്തിന്‍റെ നേരത്ത് പോലും മൊയ്തീന്‍ ശൈഖിനെ വിളിച്ചോ ബാക്കി മൊയ്തീന്‍ ശൈഖ് നോക്കി ക്കോളും എന്ന് പറയുന്ന നൌഷാദ് അഹ്സനി എന്ന പടുജാഹില്‍ ഖുറാഫിയെപ്പോലെ അല്ലാഹു അല്ലാത്തവരെ വിളിച്ച് തേടുന്ന വരും ഖുതുബിയ്യത്തും മാല മൌലിദ്‌ കളും പാടി മുസ്ലിം സമൂഹത്തില്‍ ശിര്‍ക്ക് പ്രചരിപ്പിക്കുന്നവരുമായ മുസ്ലിയാക്കന്മാര്‍ മയ്യിത്ത് നിസ്ക്കരിച്ചിട്ട് ഒരു പ്രയോജനവും ആ മയ്യിത്തിന് കിട്ടുകയില്ല..
അതിനാല്‍ മുസ്ലിംകള്‍ ചെയ്യേണ്ടത് , ശിര്‍ക്ക് ചെയ്യാത്ത 40 ആളുകള്‍ എങ്കിലും ഓരോ ജനാസയിലും പങ്കെടുക്കുന്നുണ്ട് എന്ന്‍ ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണം
മയ്യിത്ത് നിസ്കാര രൂപം


1. ആരുടെ മയ്യിത്തിന്റെ പേരിലാണോ നിസ്ക്കരിക്കുന്നത് ആ നിയ്യത്ത് മനസ്സില്‍ കരുതി തക്ബീര്‍ ചൊല്ലി കൈ കെട്ടി ഫാതിഹ സൂറത്ത് ഓതുക.
2. രണ്ടാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി ഇബ്രാഹിമീയ സ്വലാത്ത് ചൊല്ലുക.
ഇബ്രാഹിമീയ സ്വലാത്ത്
الَّلهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ . اَلَّلهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرِاهِيمَ وَعَلَى آلِ إِبْرِاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലൈത്ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീം ഇന്നക ഹമീദുന്‍ മജീദ്. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ ബാറക് ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്.
അര്‍ത്ഥം:
അല്ലാഹുവേ... നിന്റെ അനുഗ്രഹം മുഹമ്മദിനും കുടുംബാദികളുടെ മേലും നീ ചൊരിയേണമേ, ( ഇബ്രാഹീമിനേയും കുടുംബാദികളേയും നീ അനുഗ്രഹിച്ചത് പോലെ) തീര്ച്ചായായും നീ മാത്രമാണ് മഹോന്നതനായ സ്തുത്യര്ഹന്‍. അല്ലാഹുവേ.. നിന്റെ ബറക്കത്ത് മുഹമ്മദിനും കുടുംബാദികളുടെ മേലും നീ ചൊരിയേണമേ ( ഇബ്രാഹീമിനും കുടുംബാദികള്‍ക്കും നീ ബര്‍ക്കത്ത് ചെയ്തത് പോലെ) തീര്ച്ചയായും നീ മാത്രമാണ് മഹോന്നതനായ സ്തുത്യര്ഹന്‍.
3. മൂന്നാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി മയ്യിത്തിന് വേണ്ടി ദുആ ചൈയ്യുക.
മയ്യിത്തിന് വേണ്ടിയുള്ള ദുആ
اَلَّلهُمَّ أغْفِرْلَهُ وَرْحَمْهُ وَعْفُ عَنْهُ وَعَافِهِ وَاَكْرِمْ نُزُلَهُ وَوَسِّعْ مَدْخَلَهُ وَغْسِلْهُ بِالْمَاءِ وَثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا يُنَقَّ الْثَّوْبُ الْاَبْيَضُ مِنَ الدَّنٍَسِ وَاَبْدِلْهُ دَارً خَيْرً مِنْ دَارِهِ وَاَهْلً خَيْرً مِّنْ اَهْلِهِ وَزَوْجً خَيْرًمِّنْ زَوْجِهِ وَاَدْخِلْهُ الْجَنَّتَ وَاَعِذْهُ مِنْ عَذَابِ الْقَبْرِ وَفِتْنَتِهِ وَمِنْ عَذَابِ الْنَّارٍ
അല്ലാഹുമ്മഗ് ഫിര്‍ലഹു വര്‍ഹംഹു വഅഫു അന്ഹുْ വഅക്രിം നുസുലഹു വവസ്സിഅ മദ്ഖലഹു വഗ് സില്‍ഹു ബില്‍ മാഇ വസ്സല്‍ ജി വല്‍ ബറദി വനഖിഹീ മിനല്‍ ഖതായാ കമാ യുനക്ക്വ സ്സൗബുല്‍ അബി യളു മിന ദ്ദനസി വ അബ് ദില്‍ ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹീ വ അഹ് ലന്‍ ഖൈറന്‍ മിന്‍ അഹ് ലിഹീ വസൌജന്‍ ഖൈറന്‍ മിന്‍ സൌജിഹീ വ അദ്ഖില്‍ ഹു ജന്നത്ത വഅഇദ്ഹൂ മിന്‍ അദാബില്‍ കബരി വഫിത്നതിഹീ വമിന്‍ അദാബിന്നാര്‍
അല്ലാഹുവേ നീ ഈ വ്യക്തിക്ക് പൊറുത്ത് കൊടുക്കുകയും കാരുണ്യം ചൊരിയുകയും പാപമോചനം നല്കുകകയും ഈ ആളുടെ വാസസ്ഥലത്തെ ബഹുമാനിക്കുകയും ഖബറിനെ വിശാലമാക്കി കൊടുക്കകയും ചെയ്യേണമേ. ഇദ്ധേഹത്തെ പരിശുദ്ധ വെള്ളം കൊണ്ടും മഞ്ഞുവെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും കുളിപ്പിക്കുകയും വെള്ള വസ്ത്രത്തെ അലക്കി വൃത്തിയാക്കും വിധം ഇയാളുടെ ദോഷങ്ങളെ നീ ശുദ്ധിയാക്കുകയും ദുരിതങ്ങളെ അകറ്റുകയും ചെയ്യേണമേ. സ്വത്തിനേക്കാള്‍ നല്ല സ്വത്തിനേയും കുടുംബാദികളേക്കാള്‍ നല്ല കുടുംബത്തേയും ഇണകളില്‍ വെച്ചേറ്റവും നല്ല ഇണകളേയും പ്രതിഫലം നല്കേേണമേ, ഇയാളെ സ്വര്ഗ്ഗ ത്തില്‍ കടത്തുകയും കബറിലെ ശിക്ഷകളില്‍ നിന്ന് രക്ഷിക്കുകയും ചൈയ്യണേമേ.
4. നാലാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി എല്ലാവര്കും വേണ്ടി ദുആ ചൈയ്യുക.
എല്ലാവര്ക്കും വേണ്ടിയുള്ള ദുആ
اَلَّلهُمَّ لاَ تُحَرِّمْنَا اَجْرَهُ وَ لاَ تَفْتِنَّا بَعْدَهُ
അല്ലാഹുമ്മ ലാ തുഹര്രിം നാ അജ്റഹൂ വലാ തഫ്തിْന്നാ ബഅദഹൂ
അല്ലാഹുവേ ഞങ്ങളെ നീ ഇതിന്റെ പ്രതിഫലത്തില്‍ നിന്നും തടയപ്പെട്ടവരാക്കല്ലേ, അദ്ധേഹത്തിന് ശേഷം നാശത്തിലകപ്പെട്ടവരുമാക്കല്ലേ...
അയാള്‍ക്കും ഞങ്ങള്ക്കും നീ പൊറുത്ത് തരികയും ചൈയ്യേണമേ.
5. സലാം വീട്ടുക.
സലാം വീട്ടല്‍ രൂപം
"അസ്സലാമു അലൈകും വറഹ്‌മത്തുല്ലാഹി വബറക്കാത്തുഹൂ" എന്ന് ചൊല്ലി വലതു ഭാഗത്ത് സലാം വീട്ടുക.

പ്രളയ ദുരന്തങ്ങള്‍ക്കിടയില്‍ പെട്ട ചില സംഘിദുരന്തങ്ങള്‍





ml.naradanews.com/category/kerala/sevabharathi-empty-trucks-in-relief-camps-543280

ഒഴിഞ്ഞ ലോറി ടാർപ്പായ കൊണ്ട് മൂടിക്കെട്ടി സേവാഭാരതിക്കാർ ദുരിതാശ്വാസ നാടകം കളിക്കുന്നു എന്നാരോപണം. ക്യാമ്പുകളിലേക്ക് സാധനങ്ങൾ കൊണ്ടു പോകുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടാക്കി കാലി ലോറിയുമായി കറങ്ങി നടക്കുകയാണവർ. മറ്റു ചില സ്ഥലങ്ങളിൽ ദുരിതാശ്വാസം എന്ന ബാനർ കെട്ടി കടകളിലേക്കുള്ള സാധനം കൊണ്ടു പോകലും ഇവർ നടത്തുന്നുണ്ട്. ഇതോടെ സേവാഭാരതിയുടെ ബാനർ വലിച്ചു കെട്ടിയ വാഹനങ്ങൾ പലയിടങ്ങളിലും നാട്ടുകാർ പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം നാടകം കയ്യോടെ പിടിച്ച ഒരാളുടെ പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റ് വായിക്കാം:


ടാർപായ കൊണ്ട് മൂടിക്കെട്ടി കാവിക്കൊടിയും ബാനറും കെട്ടി
3 പിക്കപ്പ് ലോറികൾ ചെങ്ങന്നൂരിലൂടെയും മറ്റും കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസ് സഹായത്തോടെ തടഞ്ഞു നിർത്തി പരിശോധന നടത്തിയപ്പോൾ ഉള്ളിൽ ഒരു സാധനങ്ങളുമില്ലാത്ത കാലിലോറിയാണ്. കയ്യിൽ ചെരടും, കാവി മുണ്ടൊക്കെ ഉടുത്ത് ഡ്രൈവറുടെ ഇപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന ചേട്ടനോട് കാര്യം തിരക്കിയപ്പോൾ പറഞ്ഞത് ദുരന്ത പ്രദേശത്ത് സാധനമിറക്കി വരികയാണെന്ന് പറഞ്ഞു. സാധനമിറക്കിയെങ്കിൽ പിന്നെയെന്തിനാണ് ടാർപോളിൻ കൊണ്ട് മൂടി കയർകൊണ്ട് കെട്ടിയിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ RSSകാരെ നിങ്ങൾക്കറിയില്ല, പളളക്ക് കത്തിയിറക്കും, പിണറായിയുടെ ഗുണ്ടാ പോലീസിന്റെ ധൈര്യത്തിലാണോ നിങ്ങൾ എന്നൊക്കെ പറഞ്ഞ് ചേട്ടൻ ആകെ സീനാക്കുന്നു. കണ്ടാലറിയാം, ഡ്രൈവർ പഞ്ചപ്പാവമാണെന്ന്. ഡ്രൈവറെ നൈസായിട്ട് വിളിച്ച് കൊണ്ടുപോയി ചോദിച്ചു. സാധനം ഇറക്കി വരുവാണോ, മോഷണമാണോ എന്താ പരിപാടിയെന്ന്. ഡ്രൈവർ പറഞ്ഞത് കേൾക്കണ്ടേ. പൊന്നു ചേട്ടന്മാരേ എന്നെ വിട്ടേക്ക്, ഒരു ദിവസത്തിന് വണ്ടി വാടക 1200 രൂപയും, എന്റെ കൂലി 800 രൂപയും ചേർത്ത് 2000 രൂപക്ക് ഓടുകയാണ്. ഡീസൽ അവർ അടിച്ച് തരും. അഞ്ച് ദിവസമായി ഓട്ടം തുടങ്ങിയിട്ട്. ഇത് വരെ വണ്ടിയിലേക്ക് ഒരു സാധനവും കയറ്റുകയോ ഇറക്കുകയോ ചെയ്തിട്ടില്ല. ഒരു സാധനവും ഞങ്ങൾ മോഷ്ടിച്ചിട്ടില്ല. ഞങ്ങളെ ഉപദ്രവിക്കരുത് പ്ലീസ്.

പറഞ്ഞു വരുന്നത്; ദുരിതബാധിത പ്രദേശങ്ങളിൽ വെള്ളം ഇറങ്ങി, ഒട്ടുമിക്ക ക്യാമ്പുകളും പിരിച്ചു വിട്ടു. ഇതിനു ശേഷവും ഹനുമാന്‍ സേന, രാമസേന, ഭാരത് സേന, സേവാഭാരതി എന്നൊക്കെ പേരില്‍ സ്റ്റിക്കറൊട്ടിച്ച വാഹനങ്ങളില്‍ സങ്കികള്‍ ടാര്‍പായ ഇട്ടു മൂടി കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ വ്യാജ ലോഡുമായി ജനങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റാനായി തലങ്ങും വിലങ്ങും ഓടുന്നുണ്ട് . ഈ വാഹനങ്ങളിലൊന്നും ഒരു വസ്തുക്കളും ഇല്ല ജനങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനായി, ഞങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ബോധിപ്പിക്കാനായി കാട്ടികൂട്ടുന്ന കോപ്രായങ്ങൾആണ്. ഇത്തരം വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കുകയോ പരിശോധന നടത്തുകയോ ചെയ്ത് ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. 


Saturday, 2 June 2018

തവസ്സുലും ഇസ്‌തിഗാസയും മുസ്ലിയാക്കന്മാരുടെ വാറോല തെളിവുകളും

തവസ്സുലും ഇസ്‌തിഗാസയും

സുന്നീ യുവജന ഫെഡറേഷന്‍ പുറത്തിറക്കിയ സദക്വത്തുല്ല മൗലവിയുടെ സമ്പൂര്‍ണ ഫത്‌വയിലെ 497, 498 ചോദ്യവും ഉത്തരവുമാണ്‌ താഴെ കൊടുക്കുന്നത്‌. ഇതിനെക്കുറിച്ചുള്ള അഭിപ്രായവും വിശദീകരണവും അറിയാന്‍ ആഗ്രഹിക്കുന്നു.
റസൂലോ (സ്വ) സ്വഹാബാക്കളോ ഔലിയാക്കന്മാരോട്‌ നേരിട്ട്‌ സഹായം ചോദിക്കുകയോ, അവരെക്കൊണ്ട്‌ ഇടതേടുകയോ ചെയ്‌തിരുന്നതായി ക്വുര്‍ആനിലോ ഹദീഥിലോ വല്ല തെളിവുമുണ്ടോ.
തെളിവുണ്ട്‌. റസൂലും സ്വഹാബത്തും മഹാത്മാക്കളെക്കൊണ്ട്‌ ഇടതേടിയതായി ഹദീഥുകളില്‍നിന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.
ഫാത്വിമ ബിന്‍തു അസദ്‌ (റ) അലി (റ) യുടെ മാതാവ്‌) മരണമടഞ്ഞശേഷം റസൂല്‍ തിരുമേനി (സ്വ) മഹതിക്കുവേണ്ടി ഇങ്ങിനെ പ്രാര്‍ഥിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്കുമുമ്പ്‌ കഴിഞ്ഞുപോയ ഇതര പ്രവാചകന്മാരുടെയും ഹഖ്‌കൊണ്ട്‌ എന്റെ മാതാവിനുശേഷം എന്നെ വളര്‍ത്തിയ എന്റെ വളര്‍ത്തുമ്മയുടെ – (ഫാത്‌വിമ ബിന്‍തു അസദ്‌ (റ) – പാപങ്ങളെ നീ പൊറുക്കുകയും അവരുടെ ക്വബ്‌റിനെ നീ വിശാലമാക്കുകയും ചെയ്യേണമേ എന്ന്‌. ഈ ഹദീഥ്‌ ത്വബ്‌റാനി, ഇബ്‌നു ഹിബ്ബാന്‍, ഹാകിം മുതലായവര്‍ സ്വഹീഹായ സനദുകൊണ്ട്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഉമര്‍ (റ)വിന്റെ കാലത്ത്‌ ക്ഷാമം നേരിട്ടപ്പോള്‍ ഉമര്‍ (റ) നെക്കൊണ്ട്‌, ഇടതേടിയ ചരിത്രം സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ്‌ മുസ്‌ലിമിലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. പ്രസ്‌തുത ചരിത്രത്തില്‍ സ്വഹാബത്ത്‌ (റ) റസൂല്‍ (സ്വ) നെക്കൊണ്ട്‌ ഇടതേടിയിരുന്നുവെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അത്‌ റസൂല്‍ (സ്വ) യുടെ വഫാത്തിന്റെ ശേഷമാണെന്ന്‌ തീര്‍ച്ചയാണ്‌. കാരണം റസൂല്‍ (സ്വ) യുടെ ജീവിതകാലത്ത്‌ റസൂല്‍ (സ്വ)യെ കൊണ്ട്‌ ഇടതേടേണ്ടുന്ന ആവശ്യമില്ലല്ലോ. ആ കാര്യം റസൂല്‍ (സ്വ) തന്നെ നിര്‍വഹിക്കുകയില്ലേ.
ചുരുക്കത്തില്‍, ഈ രണ്ട്‌ ഹദീഥുകളില്‍നിന്ന്‌ റസൂല്‍ (സ്വ) തിരുമേനിയുടെ സ്വഹാബാക്കളും മരിച്ചുപോയ മഹാത്മാക്കളെക്കൊണ്ട്‌ ഇടതേടിയിരുന്നതായി വ്യക്തമായി. ജീവിക്കുന്നവരെക്കൊണ്ട്‌ ഇടതേടുകയോ, നേരിട്ട്‌ ചോദിക്കുകയോ ചെയ്യുന്നതില്‍ ആര്‍ക്കും തര്‍ക്കവുമില്ലല്ലോ.
അമ്പിയാഅ്‌, ഔലിയാഅ്‌ മുതലായ മഹാത്മാക്കളോട്‌ നേരിട്ട്‌ സഹായമര്‍ഥിക്കല്‍ (ഇസ്‌തിഗാസ), അവരെക്കൊണ്ട്‌ ഇടതേടുന്ന (തവസ്സുല്‍) തിന്റെ അര്‍ഥത്തിലാണെന്ന്‌ ഇമാം ഇബ്‌നുഹജര്‍ (റ) ഹാശിയത്തുല്‍ ഈസാഹില്‍ പറഞ്ഞിട്ടുണ്ട്‌. (പേജ്‌ 218).
ചോ 2: മരണപ്പെട്ട റസൂലി (സ്വ) നെയോ സ്വഹാബാക്കളെയോ ഔലിയാക്കളെയോ വിളിച്ചാല്‍ അവര്‍ കേള്‍ക്കുമോ? തെളിവുസഹിതം വിവരിച്ചാലും.
റസൂലിനെയോ സ്വഹാബാക്കളെയോ ഔലിയാക്കന്മാരെയോ വിളിച്ചാല്‍ അവര്‍ ആ വിളി കേള്‍ക്കുമെന്ന്‌ പരിശുദ്ധ ക്വുര്‍ആനില്‍നിന്ന്‌ വ്യക്തമാവുന്നതാണ്‌. യഥാര്‍ഥ വിശ്വാസികളില്‍നിന്ന്‌ മരണമടഞ്ഞവരും, ജീവിച്ചിരിക്കുന്നവരും സമമാണെന്ന്‌ പരിശുദ്ധ ക്വുര്‍ആന്‍ സൂറ: ജാസിയയില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. ജീവിതകാലത്ത്‌ അവര്‍ ഏതു നിലയില്‍ കേട്ടിരുന്നുവോ അപ്രകാരം മരണശേഷവും യഥാര്‍ഥ വിശ്വാസികള്‍ കേള്‍ക്കുമെന്ന്‌ ഈ ആയത്തില്‍നിന്ന്‌ ഗ്രഹിക്കാമല്ലോ. അപ്പോള്‍ അമ്പിയാഅ്‌-ഔലിയാഅ്‌ മുതലായവരെ അവര്‍ മരണപ്പെട്ടതിനുശേഷം വിളിച്ചാലും ജീവിതകാലത്തെന്നപോലെ അവര്‍ ആ വിളി കേള്‍ക്കുമെന്ന്‌ വ്യക്തമായി. സദഖത്തുല്ല മൗലവിയുടെ ഈ ഫത്‌വ ശരിയാണോ? തെളിവുകള്‍ സഹിതം ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.
ഉ 1: ഈ ഉത്തരങ്ങള്‍ പ്രസിദ്ധനായ സദക്വത്തുല്ലമുസ്‌ല്യാര്‍ എഴുതിയതായിരിക്കില്ല. അദ്ദേഹത്തിന്റെ പേരില്‍ ചെറുകിടക്കാര്‍ ആരെങ്കിലും എഴുതിവിട്ടതാവും എന്നാണ്‌ പ്രഥമദൃഷ്‌ട്യാ തോന്നിയത്‌. അതല്ല അദ്ദേഹം തന്നെയാണ്‌ ഈ ഉത്തരത്തിന്റെ കര്‍ത്താവെങ്കില്‍ ഒട്ടും അസൂയാവഹമല്ല അദ്ദേഹത്തിന്റെ അവസ്ഥ എന്ന്‌ പറയാന്‍ തോന്നുന്നു.
ഏതായാലും പ്രസ്‌തുത ഉത്തരങ്ങള്‍ നമുക്കൊന്ന്‌ പരിശോധിക്കാം. ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരത്തില്‍ അദ്ദേഹം നാല്‌ വസ്‌തുതകള്‍ പറയുന്നുണ്ട്‌. ഒന്ന്‌ ഫാത്വിമബിന്‍ത്‌ അസദി (റ) നുവേണ്ടി നബി സ്വ) ഇടതേടി. രണ്ട്‌: ഉമര്‍ (റ) റസൂല്‍ (സ്വ) യെക്കൊണ്ട്‌ അവിടുന്ന്‌ വഫാത്തായശേഷം ഇടതേടി. മൂന്ന്‌: മരിച്ചവരെക്കൊണ്ടല്ലാതെ ഇടതേട്ടത്തിന്നര്‍ത്ഥമില്ല. അതിന്നാവശ്യമില്ല. നാല്‌: നേരിട്ട്‌ സഹായമര്‍ഥിക്കല്‍ എന്ന ഇസ്‌തിഗാസ തവസ്സുലിന്റെ അര്‍ഥത്തിലാണെന്ന്‌ ഇബ്‌നുഹജര്‍ ഹാശിയത്തുല്‍ ഈസാഹില്‍ പറഞ്ഞിട്ടുണ്ട്‌. അതായത്‌ ഇസ്‌തിഗാസ ശരിയാണെന്നു വരാന്‍ തവസ്സുല്‍ ശരിയാണെന്നു വന്നാല്‍ തന്നെ മതി. അത്‌ ശരിയാക്കാന്‍ വേറെ മെനക്കെടേണ്ടതില്ല.
മേല്‍പറഞ്ഞ നാല്‌ കാര്യങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ട ദുര്‍വ്യാഖ്യാനങ്ങളാണ്‌. ആദ്യമായി ഫാത്വിമാബിന്‍ത്‌ അസദിന്റെ സംഭവംതന്നെയെടുക്കാം. ഈ മഹതിക്കുവേണ്ടി തയ്യാറാക്കിയ ക്വബ്‌റില്‍ നബി (സ്വ) ഇറങ്ങിക്കിടന്നുകൊണ്ട്‌ അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയ ഇതര പ്രവാചകന്മാരുടെയും ഹക്ക്വ്‌ കൊണ്ട്‌ എന്റെ മാതാവിന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും ക്വബ്‌ര്‍ വിശാലമാക്കിക്കൊടുക്കുകയും ചെയ്യേണമേ എന്ന്‌ പ്രാര്‍ഥിച്ചുവെന്ന റിപ്പോര്‍ട്ടാണ്‌ തെളിവായി ഉദ്ധരിച്ച ഒന്നാമത്തെ കാര്യം. ഈ റിപ്പോര്‍ട്ട്‌ ദുര്‍ബലമാണ്‌. തെളിവിനു പറ്റുകയില്ല. ഇതിന്റെ പരമ്പരയിലുള്ള റൗഹുബ്‌നുസ്വലാഹ്‌ ദുര്‍ബലനാണെന്ന്‌ ഒന്നിലധികം പണ്‌ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്‌. ഹൈതമി മജ്‌മഉസ്സവാഇദില്‍ ഇയാള്‍ ദുര്‍ബലനാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഇബ്‌നു അദിയ്യ്‌, ദാറക്വുത്വ്‌നീ, ഇബ്‌നുയൂനുസ്‌, ഇബ്‌നുമാഇല തുടങ്ങിയവരും ഇയാളുടെ ദുര്‍ബലത എടുത്തുകാട്ടിയിട്ടുണ്ട്‌. (അത്തവസ്സുലു വഅന്‍വാഉഹു. പേ: 108, 109 നോക്കുക.) ആയതുകൊണ്ട്‌ ഇത്‌ ഒരിക്കലും തെളിവിനു പറ്റുകയില്ല. ഇത്‌ ശരിയായിരുന്നുവെങ്കില്‍ മറ്റുള്ളവര്‍ക്കുകൂടി ഇങ്ങനെ ചെയ്യാന്‍ ബന്ധുക്കള്‍ നബി (സ്വ) യോട്‌ ആവശ്യപ്പെടുക മാത്രമല്ല, ഈ മാതൃക പിടിച്ച്‌ സ്വഹാബികളും തുടര്‍ന്ന്‌ മറ്റുള്ളവരും ഈ രീതി ആവര്‍ത്തിക്കുകയും ചെയ്യുമായിരുന്നു. ഇതൊന്നുമുണ്ടായിട്ടില്ലെന്നു മാത്രമല്ല, ഒരു ഛോട്ടാ മുസ്‌ല്യാര്‍ വരെ ഏതെങ്കിലും ക്വബ്‌റില്‍ ഇറങ്ങിക്കിടന്നു ആര്‍ക്കെങ്കിലും പ്രാര്‍ഥിച്ചുകൊടുക്കുത്തതായി ഒരു സംഭവംപോലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.
നബി (സ്വ) മരണപ്പെട്ടശേഷം ഉമര്‍ (റ) അവിടുത്തെകൊണ്ട്‌ ഇടതേടി എന്ന കല്ലുവെച്ച നുണയാണ്‌ രണ്ടാമത്തെ തെളിവ്‌. ഇവിടെ ദുര്‍വ്യാഖ്യാനത്തിന്‌ വിധേയമായിട്ടുള്ളത്‌ ബുഖാരിയും മറ്റും ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീഥാണ്‌. അതിപ്രകാരമാണ്‌.
“അനസ്‌ബ്‌നുമാലികില്‍നിന്ന്‌ നിവേദനം: ജനങ്ങള്‍ക്ക്‌ ക്ഷാമം നേരിട്ടാല്‍ ഉമര്‍ (റ) അബ്ബാസ്‌ബ്‌നു അബ്‌ദില്‍മുത്തലിബിനെക്കൊണ്ട്‌ തവസ്സുല്‍ ചെയ്യാറുണ്ടായിരുന്നു. (പ്രാര്‍ഥിപ്പിക്കാറുണ്ടായിരുന്ന). അദ്ദേഹം പറഞ്ഞു: അല്ലാഹുവേ, ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകനെക്കൊണ്ട്‌ നിന്നോട്‌ തവസ്സുല്‍ ചെയ്യാറുണ്ടായിരുന്നു. (പ്രാര്‍ഥിപ്പിക്കാറുണ്ടായിരുന്നു.) അപ്പോള്‍ നീ ഞങ്ങള്‍ക്ക്‌ കുടിവെള്ളം നല്‍കുമായിരുന്നു. ഞങ്ങള്‍ (ഇപ്പോള്‍) ഞങ്ങളുടെ പ്രവാചകന്റെ പിതൃസഹോദരനെക്കൊണ്ട്‌ തവസ്സുല്‍ ചെയ്യുന്നു (പ്രാര്‍ഥിപ്പിക്കുന്നു) അതുകൊണ്ട്‌ നീ ഞങ്ങളെ കുടിപ്പിക്കേണമേ. അദ്ദേഹം (അനസ്‌) പറഞ്ഞു: അപ്പോള്‍ അവര്‍ കുടിപ്പിക്കപ്പെടുന്നു.” (ബുഖാരി)
ഇതാണ്‌ സംഭവം. നബി (സ്വ) ഉണ്ടായിരുന്നപ്പോള്‍ മഴയ്‌ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ നബി (സ്വ) യോട്‌ ആവശ്യപ്പെടുകയും അവിടുന്ന്‌ പ്രാര്‍ഥിക്കുകയും അവര്‍ക്ക്‌ മഴ ലഭിക്കുകയും ചെയ്‌തിരുന്നു. നബി (സ്വ) വഫാത്തായ ശേഷം അബ്ബാസ്‌ (റ) നോട്‌ പ്രാര്‍ഥിക്കാന്‍ ഉമര്‍ (റ) ആവശ്യപ്പെടുകയും അബ്ബാസ്‌ പ്രാര്‍ഥിക്കുകയും മഴ ലഭിക്കുകയും ചെയ്‌തു. ഇത്‌ പലപ്പോഴുമുണ്ടായി. പക്ഷേ മുസ്‌ല്യാര്‍ പറയുന്നത്‌ നബി (സ്വ) മരിച്ചശേഷം ഉമര്‍ (റ) അവിടുത്തെക്കൊണ്ട്‌ തവസ്സുല്‍ ചെയ്യാറുണ്ടായിരുന്നു എന്നാണ്‌. അതിനദ്ദേഹം പറയുന്ന കാരണമാണ്‌ അതിലേറെ വിചിത്രം. അദ്ദേഹം പറയുന്നു: റസൂല്‍ (സ്വ) യുടെ ജീവിതകാലത്ത്‌ റസൂല്‍ (സ്വ) യെക്കൊണ്ട്‌ ഇടതേടേണ്ട ആവശ്യമില്ലല്ലോ. ആ കാര്യം റസൂല്‍ (സ്വ) തന്നെ നിര്‍വഹിക്കുകയില്ലേ? എന്നദ്ദേഹം ചോദിച്ചുകളഞ്ഞിരിക്കുന്നു. എങ്കില്‍ അബ്ബാസിനെക്കൊണ്ട്‌ തവസ്സുല്‍ ചെയ്‌തു എന്നു പറയുന്നതും അങ്ങനെതന്നെ ആകണമല്ലോ. അപ്പോള്‍ അബ്ബാസ്‌ മരിച്ചശേഷമാണ്‌ അദ്ദേഹത്തെക്കൊണ്ട്‌ ഉമര്‍ (റ) തവസ്സുല്‍ ചെയ്‌തത്‌ എന്നും പറയേണ്ടിവരും. അങ്ങനെ അദ്ദേഹം പോലും പറഞ്ഞിട്ടുണ്ടാകുമെന്ന്‌ തോന്നുന്നില്ല.
യഥാര്‍ത്ഥത്തില്‍ ഹദീഥിന്റെ അര്‍ഥം മനസ്സിലാക്കിയത്‌ തെറ്റി എന്നു പറയുന്നില്ല. ഇത്തരക്കാരെപ്പറ്റി അങ്ങനെ പറയരുതല്ലോ. തെറ്റായി മറ്റുള്ളവരെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചുവെന്നതാകാം ശരി. തവസ്സുല്‍ എന്നതിനര്‍ഥം ഉദ്ദിഷ്‌ട വസ്‌തുവിലേക്കടുക്കുക, താല്‍പര്യപൂര്‍വം സമീപിക്കുക എന്നൊക്കെയാണ്‌. അല്ലാഹുവിലേക്ക്‌ നബിയെക്കൊണ്ട്‌ അടുക്കുക എന്നു പറഞ്ഞാല്‍ അവിടെ ഒരു പദത്തിന്റെ അഭാവമുണ്ട്‌. അത്‌ സങ്കല്‍പിക്കുന്നേടത്താണ്‌ ഇവിടെ തെറ്റുധാരണ ജനിച്ചിട്ടുള്ളത്‌. ഹക്ക്വ്‌, ജാഹ്‌, ബര്‍കത്ത്‌ എന്നിവയില്‍ ഏതെങ്കിലും ഒന്നിനെ സങ്കല്‍പിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള തവസ്സുലായി. അപ്പോള്‍ ഹദീഥിന്നര്‍ഥം ഞങ്ങളുടെ പ്രവാചകന്റെ ഹക്ക്വ്‌ / ജാഹ്‌/ ബര്‍കത്ത്‌ കൊണ്ട്‌ ഞങ്ങള്‍ നിന്നിലെക്കടുക്കുമായിരുന്നു എന്നായി. ഇങ്ങനെ വിവക്ഷിക്കാനാണ്‌ ഇവര്‍ ജനങ്ങളെ പഠിപ്പിച്ചിട്ടുള്ളത്‌. എന്നാല്‍ ഇവിടത്തെ വിവക്ഷ അതായിരിക്കാന്‍ നിവൃത്തിയില്ല. കാരണം അങ്ങിനെ വന്നാല്‍ ഹദീഥിന്റെ അടുത്ത ഭാഗത്തിന്റെ അര്‍ഥം ഇപ്രകാരവും. ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകന്റെ പിതൃസഹോദരന്റെ ഹക്ക്വ്‌/ ജാഹ്‌ / ബര്‍ക്കത്ത്‌ കൊണ്ട്‌ നിന്നിലേക്കടുക്കുന്നു.
ഇത്‌ ശരിയല്ല. കാരണം, ഉമര്‍ (റ) അങ്ങിനെയല്ല ഉദ്ദേശിച്ചത്‌. അബ്ബാസ്‌ (റ) അങ്ങിനെയല്ല മനസ്സിലാക്കിയതും (ഇത്‌ പിന്നീട്‌ വിവരിക്കുന്നുണ്ട്‌). അതുകൊണ്ട്‌ ഇവിടെ പ്രാര്‍ഥന എന്ന പദമാണ്‌ സങ്കല്‍പിക്കേണ്ടത്‌. അപ്പോള്‍ ഹദീഥിന്റെ അര്‍ഥം ഇങ്ങിനെയായി. ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകന്റെ പ്രാര്‍ഥന മുഖേന (അവിടുത്തെക്കൊണ്ട്‌ പ്രാര്‍ഥിപ്പിച്ചുകൊണ്ട്‌) നിന്നെ സമീപിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകന്റെ പിതൃവ്യന്റെ പ്രാര്‍ഥനമുഖേന (അദ്ദേഹത്തെക്കൊണ്ട്‌ പ്രാര്‍ഥിപ്പിച്ചുകൊണ്ട്‌) നിന്നെ സമീപിക്കുന്നു. ഇതാണ്‌ ഇതുമാത്രമാണ്‌ മേല്‍ഹദീഥിന്റെ വിവക്ഷ. എന്തുകൊണ്ടെന്നാല്‍ ഉമര്‍ (റ) നബി (സ്വ) യുടെ വഫാത്തിനുശേഷം അവിടുത്തെ ഹക്ക്വ്‌/ജാഹ്‌/ ബര്‍ക്കത്ത്‌കൊണ്ട്‌ ഇടതേട്ടം നടത്തി മഴക്കുവേണ്ടി പ്രാര്‍ഥിച്ചതായി ഒരു റിപ്പോര്‍ട്ടുമില്ല. എന്നാല്‍ സ്വഹാബികള്‍ നബി (സ്വ) യെ കൊണ്ട്‌ മഴക്കുവേണ്ടി പ്രാര്‍ഥിപ്പിച്ചതായി നിരവധി സ്വഹീഹായ റിപ്പോര്‍ട്ടുകളുണ്ടുതാനും. മാത്രമല്ല, ഇവിടെപ്പറഞ്ഞ സംഭവത്തില്‍ അബ്ബാസ്‌ (റ) നെക്കൊണ്ട്‌ പടച്ചവനോട്‌ പ്രാര്‍ഥിപ്പിക്കുകയാണ്‌ ഉമര്‍ (റ) ചെയ്‌തത്‌. അല്ലാതെ അബ്ബാസ്‌ (റ) വിന്റെ ഹക്ക്വ്‌/ജാഹ്‌/ബര്‍കത്താദികളെക്കൊണ്ട്‌ ഉമര്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുകയല്ല ഉണ്ടായത്‌. ഹാഫിദുബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി പറയുന്നത്‌ കാണുക;
“സുബൈറുബ്‌നു ബക്കാര്‍, അല്‍ അന്‍സാഖ്‌ എന്ന ഗ്രന്ഥത്തില്‍ അബ്ബാസ്‌ (റ) ഈ വിഷയത്തില്‍ നടത്തിയ പ്രാര്‍ത്ഥനയും ഇത്‌ സംഭവിച്ച സമയവും വിവരിച്ചിട്ടുണ്ട്‌. അദ്ദേഹം തന്റേതായ പരമ്പരയിലൂടെ രേഖപ്പെടുത്തി: ഉമര്‍ (റ) മഴക്കുവേണ്ടി ആവശ്യപ്പെട്ടപ്പോള്‍ അബ്ബാസ്‌ പറഞ്ഞു: (പ്രാര്‍ഥിച്ചു). അല്ലാഹുവേ, പാപം കാരണമായിട്ടല്ലാതെ പരീക്ഷണം ഇറങ്ങിയിട്ടില്ല. പശ്ചാത്താപംകൊണ്ടല്ലാതെ അത്‌ നീങ്ങിപ്പോയിട്ടുമില്ല. നിന്റെ പ്രവാചകനുമായി എനിക്കുള്ള സ്ഥാനം കാരണമായി ജനങ്ങള്‍ ഞാന്‍ മുഖേന നിന്നിലേക്ക്‌ തിരിഞ്ഞിരിക്കുകയാണ്‌. ഇതാ ഞങ്ങളുടെ കൈകള്‍ പാപംകൊണ്ട്‌ (നിറഞ്ഞ നിലയില്‍) നിന്നിലേക്ക്‌ (ഉയര്‍ന്നിരിക്കുന്നു) ഇതാ ഞങ്ങളുടെ ശിരസ്സുകള്‍ പശ്ചാത്താപംകൊണ്ട്‌ നിന്നിലേക്ക്‌ (കുനിഞ്ഞിരിക്കുന്നു). അതുകൊണ്ട്‌ നീ ഞങ്ങള്‍ക്ക്‌ മഴ വര്‍ഷിപ്പിക്കേണമേ. അദ്ദേഹം പറഞ്ഞു: അപ്പോള്‍ ആകാശം പര്‍വതങ്ങള്‍ കണക്കെയുള്ള (മേഘങ്ങള്‍) വിരിച്ചു. (ശക്തമായ മഴ വര്‍ഷിച്ചു). അങ്ങിനെ ഭൂമി സുഭിക്ഷമായി ജനങ്ങള്‍ക്ക്‌ ജീവന്‍ ലഭിച്ചു. (അത്തവസ്സുല്‍ 67 നോക്കുക.) ഇപ്പോള്‍ ഹദീഥിന്റെ താല്‍പര്യം എന്തെന്ന്‌ വ്യക്തമായി. പക്ഷേ, ദുര്‍വ്യാഖ്യാനക്കാര്‍ക്ക്‌ ഇതൊന്നും ബാധകമല്ലല്ലോ.
ഇസ്‌തിഗാസ തവസ്സുലാണെന്ന കണ്ടെത്തലാണ്‌ അവസാനത്തേത്‌. മഹാന്‍മാരോട്‌ നേരിട്ടു സഹായം തേടല്‍ എന്നാണ്‌ ഇസ്‌തിഗാസയുടെ അര്‍ഥമെന്ന്‌ സമ്മതിക്കുന്ന ഫത്‌വാ അതും തവസ്സുല്‍ തന്നെയാണെന്ന്‌ വാദിക്കുകയാണ്‌. തവസ്സുല്‍ നേരത്തെ ശരിയാക്കി വെച്ചിട്ടുണ്ടല്ലോ എന്നാണ്‌ സങ്കല്‍പം. അതിന്റെ കഥ നാം കണ്ടു. അല്ലാഹു അല്ലാത്തവരെ നേരിട്ട്‌ വിളിച്ചു പ്രാര്‍ഥിക്കല്‍ ലഘൂകരിക്കാനുള്ള ശ്രമത്തിനിടയില്‍ തവസ്സുല്‍ കൂടുതല്‍ അപകടകാരിയായിത്തീരാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. ഇസ്‌തിഗാസ തീര്‍ത്തും അപകടകരമാണ്‌.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത്‌ കാണുക. “പള്ളികള്‍ അല്ലാഹുവിനുള്ളതാണ്‌. അതുകൊണ്ട്‌ അവനോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ഥിക്കരുത്‌…. പറയുക, ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ പ്രാര്‍ഥിക്കുകയുള്ളൂ. ഞാന്‍ മറ്റൊരുത്തനെയും എന്റെ രക്ഷിതാവിങ്കല്‍ പങ്കാളിയാക്കുകയില്ല.” (അല്‍ജിന്ന്‌: 18,20)
ഈ ഒരൊറ്റ പ്രസ്‌താവന മതി ഈ ദുര്‍വ്യാഖ്യാനത്തിന്റെ വേരറുക്കാന്‍. ഇതേ ആശയം വ്യക്തമാക്കുന്ന ദശക്കണക്കില്‍ ആയത്തുകള്‍ വേറെയുമുണ്ടെന്നുകൂടി ഓര്‍ക്കുമ്പോഴാണ്‌ ദുര്‍വ്യാഖ്യാനത്തിന്റെ ആഴം മനസ്സിലാവുക.
മറുപടി 2. ഫതാവയിലെ ഉത്തരങ്ങള്‍ ഒന്നിനൊന്ന്‌ മെച്ചമാണ്‌. മരിച്ചുപോയവരെ ജീവിച്ചിരിക്കുന്നവര്‍ വിളിച്ചാല്‍ മരിച്ചുപോയവര്‍ കേള്‍ക്കുമെന്നതിന്‌ സാധാരണ ഉണ്ടാക്കാറുള്ള പറഞ്ഞൊപ്പിക്കല്‍ ഒഴിവാക്കി നേരെ ക്വുര്‍ആനിലേക്ക്‌ കയറിയിരിക്കുകയാണ്‌. സത്യവിശ്വാസികളുടെ ജീവിതവും മരണവും സമമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ കേട്ടിരുന്നു. അതുകൊണ്ട്‌ മരിച്ചാലും കേള്‍ക്കും എന്നും വാദിക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. അതായത്‌ സത്യവിശ്വാസി മരിച്ചാലും അയാള്‍ ജീവിച്ചിരിക്കുന്നവരുമായി കേള്‍വി പങ്കുവെക്കുമെന്ന്‌. എങ്കില്‍ കേള്‍വിക്ക്‌ മാത്രമാണോ ഇത്‌ ബാധകമാവുക. തീറ്റ, കുടി, ഭോഗം, പ്രതികരണം ഇവയൊക്കെ ജീവിച്ചിരിക്കുന്നവരുമായി പങ്കുവെക്കാന്‍ അയാള്‍ക്ക്‌ കഴിയണം. കേള്‍വിക്ക്‌ മാത്രമായി സമത്വം ചുരുക്കാന്‍ ന്യായമൊന്നുമില്ലല്ലോ. എങ്കില്‍ ഒരാള്‍ മരിച്ചുവെന്ന്‌ തീരുമാനിക്കുന്നത്‌ എന്തിന്റെ അടിസ്ഥാനത്തിലാണ്‌? ഇയാളുടെ സ്വത്ത്‌ മറ്റുള്ളവര്‍ ഓഹരിച്ചെടുക്കുന്നതും ഭാര്യയെ മറ്റൊരാള്‍ കല്യാണം കഴിക്കുന്നതും എങ്ങനെ ശരിയാകും? മരണവും ജീവിതവും സമമല്ലേ!
ഈ വ്യാഖ്യാനവുമായി സൂറ: ജാഥിയയില്‍ സൂചിപ്പിക്കപ്പെട്ട ആയത്തിന്‌ യാതൊരു പൊരുത്തവുമില്ലെന്ന്‌ അല്‌പമെങ്കിലും പിടിപ്പുള്ളവര്‍ക്കൊക്കെ മനസ്സിലാകും. പ്രസ്‌തുത ആയത്ത്‌ താഴെ കൊടുക്കുന്നു.
“അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിക്കയാണോ, അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവരെപ്പോലെ അതായത്‌ (അവരുടെ രണ്ടുകൂട്ടരുടെയും) ജീവിതവും മരണവും തുല്യനിലയില്‍ ആക്കുമെന്ന്‌? അവര്‍ വിധികല്‍പിക്കുന്നത്‌ വളരെ മോശം തന്നെ.” (45:21)
അതായത്‌ ഐഹികജീവിതത്തിലെ വിഭവങ്ങളും സൗകര്യങ്ങളും വിശ്വാസിക്കും അവിശ്വാസിക്കുമെല്ലാം ഒരുപോലെ ലഭിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ മരണാനന്തരം സജ്ജനങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളും സുഖസൗകര്യങ്ങളും പരലോകത്ത്‌ ലഭിക്കും. അതുപോലെ തങ്ങള്‍ക്കും ലഭിക്കുമെന്നാണോ കുറ്റവാളികളുടെ വിചാരം? അത്‌ നിഷ്‌ഫലമായ കണക്കുകൂട്ടലാണ്‌. ഇതാണ്‌ ആയത്തിന്റെ വിവക്ഷ. ഇതിലെവിടെയാണ്‌ അമ്പിയാഉം ഔലിയാഉം ജീവിച്ചിരിക്കുമ്പോഴെന്നപോലെ മരിച്ചാലും കേള്‍ക്കുമെന്ന്‌ വ്യക്തമാകുന്നത്‌? അത്ഭുതം പല വിധമാണല്ലോ.
ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്‌ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും വിശുദ്ധ ക്വുര്‍ആനിലോ തിരുസുന്നത്തിലോ യാതൊരു തെളിവുമില്ലെന്നു തന്നെയാണ്‌. എന്തെങ്കിലും പുല്‍ക്കൊടി ഉണ്ടായിരുന്നുവെങ്കില്‍ ഇത്രയും വലിയ പണ്‌ഡിതന്‌ അത്‌ അജ്ഞാതമാകുമായിരുന്നില്ല. ആ ആയുധം അദ്ദേഹം പുറത്തെടുക്കുകതന്നെ ചെയ്യുമായിരുന്നുവല്ലോ. അതില്ലാത്തതുകൊണ്ടാണ്‌ യാതൊരു സാധൂകരണവുമില്ലാത്ത ഇത്തരം ദുര്‍വ്യാഖ്യാനങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന്‌ വ്യക്തം.




ഫാത്തിമ ബിന്ത് അസദ് [റ]യുടെ പേരില്‍ ഉള്ള കള്ളക്കഥ

മുസ്ലിയാക്കന്മാര്‍ അവരുടെ മദ്രസകളില്‍ കൊച്ചു കുട്ടികളില്‍ വരെ ശിര്‍ക്കന്‍ ആശയം കുത്തിവെക്കാന്‍ പഠിപ്പിക്കുന്ന ഒരു കഥയാണിത് ...

നബി(സ)യുടെ പോറ്റുമ്മയും അലി(റ)വിന്റെ മാതാവുമായ ഫാത്വിമ ബിന്‍ത് അസദ്(റ) മരണമടഞ്ഞ ശേഷം മഹതിക്കു വേണ്ടി നബി(സ) പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ ഇങ്ങനെയുണ്ടായിരുന്നു: ”അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്കു മുമ്പ് കഴിഞ്ഞു പോയ നബിമാരുടെയും ഹഖ്‌കൊണ്ട് എന്റെ മാതാവിനുശേഷം എന്നെ വളര്‍ത്തിയ എന്റെ വളര്‍ത്തുമ്മയുടെ പാപങ്ങള്‍ നീ പൊറുക്കുകയും അവരുടെ ഖബ്‌റിനെ വിശാലമാക്കുകയും  ചെയ്യേണമേ.....................…”  ഇതാണ്  ആ  റിപ്പോര്‍ട്ട് ....


സുപ്രസിദ്ധ ഹദീസ് വിശദീകരണ ഗ്രന്ഥമായ ഇമാം ഹൈസമിയുടെ മജ് മഉ സ്സവാഇദ് ല്‍  ഈ കഥ വിവരിച്ചു കൊണ്ട് പറയുന്നത് കാണുക :



 مجمع الزوائد ومنبع الفوائد» كتاب المناقب» باب مناقب فاطمة بنت أسد أم علي بن أبي طالب رضي الله عنها



15399 - وَعَنْ أَنَسِ بْنِ مَالِكٍ قَالَ : لَمَّا مَاتَتْ فَاطِمَةُ بِنْتُ أَسَدِ بْنِ هَاشِمٍ أُمُّ عَلِيٍّ - رَضِيَ اللَّهُ عَنْهُمَا - دَخَلَ عَلَيْهَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَجَلَسَ عِنْدَ رَأْسِهَا ، فَقَالَ : " رَحِمَكِ اللَّهُ يَا أُمِّي ، كُنْتِ أُمِّي بَعْدَ أُمِّي ، تَجُوعِينَ وَتُشْبِعِينِي ، وَتَعْرَيْنَ وَتَكْسِينِي ، وَتَمْنَعِينَ نَفْسَكِ طَيِّبًا وَتُطْعِمِينِي ، تُرِيدِينَ بِذَلِكَ وَجْهَ اللَّهِ وَالدَّارَ الْآخِرَةَ " . ثُمَّ أَمَرَ أَنْ تُغَسَّلَ ثَلَاثًا ، فَلَمَّا بَلَغَ الْمَاءَ الَّذِي فِيهِ الْكَافُورُ سَكَبَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، ثُمَّ خَلَعَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَمِيصَهُ فَأَلْبَسُهَا إِيَّاهُ ، وَكَفَّنَهَا بِبُرْدٍ فَوْقَهُ ، ثُمَّ دَعَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُسَامَةَ بْنَ زَيْدٍ ، وَأَبَا أَيُّوبَ الْأَنْصَارِيَّ ، وَعُمَرَ بْنَ الْخَطَّابِ ، وَغُلَامًا أَسْوَدَ يَحْفِرُونَ ، فَحَفَرُوا قَبْرَهَا ، فَلَمَّا بَلَغُوا اللَّحْدَ حَفْرَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، وَأَخْرَجَ تُرَابَهُ بِيَدِهِ ، فَلَمَّا فَرَغَ دَخَلَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَاضْطَجَعَ فِيهِ ، فَقَالَ : " اللَّهُ الَّذِي يُحْيِي وَيُمِيتُ ، وَهُوَ حَيٌّ لَا يَمُوتُ ، اغْفِرْ لِأُمِّي فَاطِمَةَ بِنْتِ أَسَدٍ ، وَلَقِّنْهَا حُجَّتَهَا ، وَوَسِّعْ عَلَيْهَا مُدْخَلَهَا بِحَقِّ نَبِيِّكَ وَالْأَنْبِيَاءِ الَّذِينَ مِنْ قَبْلِي ; فَإِنَّكَ أَرْحَمُ الرَّاحِمِينَ " . وَكَبَّرَ عَلَيْهَا أَرْبَعًا ، وَأَدْخَلُوهَا اللَّحْدَ هُوَ ، وَالْعَبَّاسُ ، وَأَبُو بَكْرٍ الصَّدِيقُ رَضِيَ اللَّهُ عَنْهُمْ - .



رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ وَالْأَوْسَطِ ، وَفِيهِ رَوْحُ بْنُ صَلَاحٍ ، وَثَّقَهُ ابْنُ حِبَّانَ وَالْحَاكِمُ ، وَفِيهِ ضَعْفٌ ، وَبَقِيَّةُ رِجَالِهِ رِجَالُ الصَّحِيحِ .

ഇൗ ഹദീസിന്റെ വസ്തുത എന്താണ്..? ഇത് സ്വഹീഹായ  റിപ്പോര്‍ട്ട് അല്ല ...

ഈ റിപ്പോര്‍ട്ട്‌ ദുര്‍ബലമാണ്‌. തെളിവിനു പറ്റുകയില്ല. ഇതിന്റെ പരമ്പരയിലുള്ള റൗഹുബ്‌നുസ്വലാഹ്‌ ദുര്‍ബലനാണെന്ന്‌ ഒന്നിലധികം പണ്‌ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്‌. മുകളില്‍ കൊടുത്ത ഹൈതമിയുടെ  മജ്‌മഉസ്സവാഇദില്‍ ഇയാള്‍ ദുര്‍ബലനാണെന്ന്‌ പറഞ്ഞിട്ടുള്ളത് കാണുക . ഇബ്‌നു അദിയ്യ്‌, ദാറക്വുത്വ്‌നീ, ഇബ്‌നുയൂനുസ്‌, ഇബ്‌നുമാഇല തുടങ്ങിയവരും ഇയാളുടെ ദുര്‍ബലത എടുത്തുകാട്ടിയിട്ടുണ്ട്‌.


ഫാത്തിമ ബിന്ത് അസദ് [റ]യുടെ പേരില്‍ ഉള്ള കള്ളക്കഥ

ഫാത്തിമ ബിന്ത് അസദ് [റ]യുടെ പേരില്‍ ഉള്ള കള്ളക്കഥ

മുസ്ലിയാക്കന്മാര്‍ അവരുടെ മദ്രസകളില്‍ കൊച്ചു കുട്ടികളില്‍ വരെ ശിര്‍ക്കന്‍ ആശയം കുത്തിവെക്കാന്‍ പഠിപ്പിക്കുന്ന ഒരു കഥയാണിത് ...

നബി(സ)യുടെ പോറ്റുമ്മയും അലി(റ)വിന്റെ മാതാവുമായ ഫാത്വിമ ബിന്‍ത് അസദ്(റ) മരണമടഞ്ഞ ശേഷം മഹതിക്കു വേണ്ടി നബി(സ) പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ ഇങ്ങനെയുണ്ടായിരുന്നു: ”അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്കു മുമ്പ് കഴിഞ്ഞു പോയ നബിമാരുടെയും ഹഖ്‌കൊണ്ട് എന്റെ മാതാവിനുശേഷം എന്നെ വളര്‍ത്തിയ എന്റെ വളര്‍ത്തുമ്മയുടെ പാപങ്ങള്‍ നീ പൊറുക്കുകയും അവരുടെ ഖബ്‌റിനെ വിശാലമാക്കുകയും  ചെയ്യേണമേ.....................…”  ഇതാണ്  ആ  റിപ്പോര്‍ട്ട് ....


സുപ്രസിദ്ധ ഹദീസ് വിശദീകരണ ഗ്രന്ഥമായ ഇമാം ഹൈസമിയുടെ മജ് മഉ സ്സവാഇദ് ല്‍  ഈ കഥ വിവരിച്ചു കൊണ്ട് പറയുന്നത് കാണുക :



 مجمع الزوائد ومنبع الفوائد» كتاب المناقب» باب مناقب فاطمة بنت أسد أم علي بن أبي طالب رضي الله عنها



15399 - وَعَنْ أَنَسِ بْنِ مَالِكٍ قَالَ : لَمَّا مَاتَتْ فَاطِمَةُ بِنْتُ أَسَدِ بْنِ هَاشِمٍ أُمُّ عَلِيٍّ - رَضِيَ اللَّهُ عَنْهُمَا - دَخَلَ عَلَيْهَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَجَلَسَ عِنْدَ رَأْسِهَا ، فَقَالَ : " رَحِمَكِ اللَّهُ يَا أُمِّي ، كُنْتِ أُمِّي بَعْدَ أُمِّي ، تَجُوعِينَ وَتُشْبِعِينِي ، وَتَعْرَيْنَ وَتَكْسِينِي ، وَتَمْنَعِينَ نَفْسَكِ طَيِّبًا وَتُطْعِمِينِي ، تُرِيدِينَ بِذَلِكَ وَجْهَ اللَّهِ وَالدَّارَ الْآخِرَةَ " . ثُمَّ أَمَرَ أَنْ تُغَسَّلَ ثَلَاثًا ، فَلَمَّا بَلَغَ الْمَاءَ الَّذِي فِيهِ الْكَافُورُ سَكَبَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، ثُمَّ خَلَعَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَمِيصَهُ فَأَلْبَسُهَا إِيَّاهُ ، وَكَفَّنَهَا بِبُرْدٍ فَوْقَهُ ، ثُمَّ دَعَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُسَامَةَ بْنَ زَيْدٍ ، وَأَبَا أَيُّوبَ الْأَنْصَارِيَّ ، وَعُمَرَ بْنَ الْخَطَّابِ ، وَغُلَامًا أَسْوَدَ يَحْفِرُونَ ، فَحَفَرُوا قَبْرَهَا ، فَلَمَّا بَلَغُوا اللَّحْدَ حَفْرَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، وَأَخْرَجَ تُرَابَهُ بِيَدِهِ ، فَلَمَّا فَرَغَ دَخَلَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَاضْطَجَعَ فِيهِ ، فَقَالَ : " اللَّهُ الَّذِي يُحْيِي وَيُمِيتُ ، وَهُوَ حَيٌّ لَا يَمُوتُ ، اغْفِرْ لِأُمِّي فَاطِمَةَ بِنْتِ أَسَدٍ ، وَلَقِّنْهَا حُجَّتَهَا ، وَوَسِّعْ عَلَيْهَا مُدْخَلَهَا بِحَقِّ نَبِيِّكَ وَالْأَنْبِيَاءِ الَّذِينَ مِنْ قَبْلِي ; فَإِنَّكَ أَرْحَمُ الرَّاحِمِينَ " . وَكَبَّرَ عَلَيْهَا أَرْبَعًا ، وَأَدْخَلُوهَا اللَّحْدَ هُوَ ، وَالْعَبَّاسُ ، وَأَبُو بَكْرٍ الصَّدِيقُ رَضِيَ اللَّهُ عَنْهُمْ - .



رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ وَالْأَوْسَطِ ، وَفِيهِ رَوْحُ بْنُ صَلَاحٍ ، وَثَّقَهُ ابْنُ حِبَّانَ وَالْحَاكِمُ ، وَفِيهِ ضَعْفٌ ، وَبَقِيَّةُ رِجَالِهِ رِجَالُ الصَّحِيحِ .

ഇൗ ഹദീസിന്റെ വസ്തുത എന്താണ്..? ഇത് സ്വഹീഹായ  റിപ്പോര്‍ട്ട് അല്ല ...

ഈ റിപ്പോര്‍ട്ട്‌ ദുര്‍ബലമാണ്‌. തെളിവിനു പറ്റുകയില്ല. ഇതിന്റെ പരമ്പരയിലുള്ള റൗഹുബ്‌നുസ്വലാഹ്‌ ദുര്‍ബലനാണെന്ന്‌ ഒന്നിലധികം പണ്‌ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്‌. മുകളില്‍ കൊടുത്ത ഹൈതമിയുടെ  മജ്‌മഉസ്സവാഇദില്‍ ഇയാള്‍ ദുര്‍ബലനാണെന്ന്‌ പറഞ്ഞിട്ടുള്ളത് കാണുക . ഇബ്‌നു അദിയ്യ്‌, ദാറക്വുത്വ്‌നീ, ഇബ്‌നുയൂനുസ്‌, ഇബ്‌നുമാഇല തുടങ്ങിയവരും ഇയാളുടെ ദുര്‍ബലത എടുത്തുകാട്ടിയിട്ടുണ്ട്‌.