Monday 28 November 2016

മുസ്ലിം ഉമ്മത്തിനെ ശിര്‍ക്കുമായി ബന്ധിപ്പിക്കുന്ന നൂലാമാലകള്‍

മൌലിദ് മാലകള്‍ , റാതീബുകള്‍ :
അത് നമുക്ക് വേണ്ട  സഹോദരാ,.. 
അത്  അല്ലാഹുവും റസൂലും പഠിപ്പിച്ചതിനെതിരാണ്

മങ്കൂസ്‌ മൗലിദ്‌  :
നമ്മുടെ പള്ളികളിലും വീടുകളിലും, പ്രിത്യേകിച്ച്‌ റബിഉൽ അവ്വൽ മാസത്തിൽ ഓതിവരുന്ന ഒരു മൗലിദാണ് മങ്കൂസ്‌ മൗലൂദ്‌’. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന ശിർക്കിനെകുറിച്ചും ഖുർആനെ കളവാക്കുന്നതിനെ കുറിച്ചും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ..?   ❓❓❓❓❓

❌🔺   മങ്കൂസ്‌ മൗലിദിൽ നബി(സ) യോട്‌ പാപമോചനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നത്‌ കാണുക
❌🔍❌👉🏿
إرتاكبت على لخطا غير حصر و عدد
لك أشكو فيه يا سيدي خير النبي
(‘ഇർത്തകബ്തു അലൽഖത്വ ഗൈറ ഹസ്‌ രിൻ വ അദദ്‌
ലക അശ്കൂ ഫീഹി യാ സൈയ്യിദീ ഖൈറന്നബീ’)
ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയ്‌., നബിമാരിൽ ഉത്തമനായവരേ, അങ്ങയോട് മാത്രമാണ്‌ ഞാൻ ആവലാദി ബോധിപ്പിക്കുന്നത്

എന്നാൽ,അള്ളാഹു ഖുർആനിലൂടെ പറയുന്നത്‌ പാപം പൊറുക്കാൻ
അള്ളാഹുവല്ലാതെ മറ്റാരുമില്ല എന്നാണ്.
📖📖🔍
 وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُونَ
വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ
ഓര്‍ക്കുന്നവരാണവര്‍; തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല.
(ആലു ഇമ്രാൻ 3:135)

✅✅പാപമോജനം അള്ളാഹുവിനോട്‌ മാത്രമേ തേടാവൂഎന്ന് അള്ളാഹു പറയുന്നു. പക്ഷെ,
❌❌ മൗലിദിൽ അള്ളാഹു അല്ലാത്തവരോട്‌ തേടിയിരിക്കുന്നു.

👉🏿🔍  കഷ്ടപാടുകൾ നീക്കാൻ നബി(സ) യോട്  പ്രാര്‍ത്ഥിക്കുന്നത്‌ കാണുക
❌❌❌❌
ياسيد السادات جأتك قاصدا- ارجو حماك فلا تخيب مقصد
قدحل بي ما قد علمl
من الأذى- ولظلم والضعف شديد فأسعد
(‘യാ സൈയ്യിദസ്സാദാത്തി ജിഅ്ത്തുക ഖ്വസ്വിദാ- 
അർജ്ജൂ ഹിമാക ഫലാ തുഖയ്യിബ്‌ മഖ്‌സ്വദീ
ഖദ്‌ ഹല്ല ബീ മാ ഖദ്‌ അലിംത മിനൽ അദാ- 
വള്ളുൽമി വ ള്ളുഅ്ഫി ശ്‌ശദീദി ഫ അസ്‌അദീ)

''നേതാക്കളിൽ നേതാവായവരെ, അങ്ങയെ ഉദ്ദെശിച്ചുകൊണ്ട്‌ ഞാനിതാ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു. അങ്ങയുടെ സരക്ഷണം ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഉദ്ദേശം അങ്ങ്‌ പരാജയപ്പെടുത്തരുതേ, ഉപദ്രവം, അക്രമം, ശക്ത്തമായ ബലഹീനത തുടങ്ങി അങ്ങക്കു അറിയാവുന്ന വിഷമ സന്ധികൾ എന്നെ ബാധിച്ചിരിക്കുന്നു. അതിനാൽ അങ്ങ്‌ എന്നെ സഹായിക്കണമേ

എന്നാൽ നബി (സ) യുടെ അവസ്ഥ എന്താണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നത് കാണുക.
📖🔻
قُلْ لَا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ ۚ وَلَوْ كُنْتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ ۚ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ
പറയുക: ഞാന്‍ എനിക്കുതന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇച്ഛിച്ചതുമാത്രം നടക്കുന്നു. എനിക്ക് അഭൌതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ നിശ്ചയമായും ഞാന്‍ എനിക്കുതന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല്‍ ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്‍ത്ത അറിയിക്കുന്നവനും.
(അൽ അഅ്റാഫ് 7:188)

മാത്രവുമല്ല അല്ലാഹു വരുത്തുന്ന ഗുണമോ,ദോഷമോ തട്ടിമാറ്റാൻ ആർക്കും കഴിയില്ലന്നും അല്ലാഹു പറയുന്നു
📖
وَإِنْ يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِنْ يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَنْ يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ
അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്കു വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
(യൂനസ് 10:107)

🔍👉🏿  ഇവിടെ നബിയെ (സ) അള്ളാഹുവോടു പങ്ക്ചേർത്തിരിക്കുന്നു.
ഇവിടെ നാം ഏത്‌ സ്വീകരിക്കണംമൗലിദോ    ഖുർആനോ
📖
 إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَنْ يَشَاءُ ۚ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا
അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചെയ്യുന്നത്; തീര്‍ച്ച.
(ആന്നിസാഅ് 4:48)

ഈ മൗലിദിൽ അള്ളാഹുവിന്റെ ഖുർആനെ പുഛ്ചിച്ച്‌ തള്ളുകയാണ് ചെയ്യുന്നത്‌. അതിനൊരു ഉദാഹരണം നോക്കാം.

واستغاث به نوحٌ فنجى من الردى
(‘വതഗാസ ബിഹീ നൂഹൻ ഫ നജാ മിനര്റദാ’)
നൂഹ്‌ നബി(അ) മുഹമ്മദ്‌ നബി(സ) യോട്‌ സഹായാഭ്യർ ത്‌ഥന നടത്തി പ്രാർ ത്‌ഥിച്ചു. അതിനാൽ ജലപ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.

എന്നാൽ ഖുർആന്റെ പ്രസ്താവന മൗലിദിനെതിരാണ് അള്ളാഹുവിന്റെ മേൽനോട്ടത്തിൽ കപ്പൽ സഞ്ചരിച്ചുവെന്നും, അള്ളാഹുതന്നെയായിരുന്നു പ്രളയം അവസാനിപ്പിച്ചതെന്നുമാണ്.
🔻🔻📖📖📖📖🔻🔻🔻
അള്ളാഹു പറയുന്നു:
 وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ. تَجْرِي بِأَعْيُنِنَا جَزَاءً لِمَنْ كَانَ كُفِرَ
നൂഹിനെ നാം പലകകളും കീലങ്ങളുമുള്ള കപ്പലില്‍ കയറ്റി.
അത് നമ്മുടെ മേല്‍നോട്ടത്തിലാണ് നീങ്ങിയിരുന്നത്. ജനം നിഷേധിച്ചു തള്ളിയവന്നുള്ള പ്രതിഫലമാണത്.
(അൽ ഖമർ 54:13,14)

وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ ۖ وَقِيلَ بُعْدًا لِلْقَوْمِ الظَّالِمِينَ

അപ്പോള്‍ കല്‍പനയുണ്ടായി: ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്‍ക്കൂ. ആകാശമേ, മഴ നിര്‍ത്തൂ.വെള്ളം വറ്റുകയും കല്‍പന നടപ്പാവുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വതത്തിന്മേല്‍ ചെന്നു നിന്നു. അപ്പോള്‍ ഇങ്ങനെ അരുളപ്പാടുണ്ടായി: അക്രമികളായ ജനതക്കു നാശം!
(ഹൂദ്‌ 11:44)

മാത്രവുമല്ല, നൂഹ്‌ നബി(അ) പ്രാർത്ഥിച്ചതും അള്ളാഹുവിനോടാണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നു.

قَالَ رَبِّ انْصُرْنِي بِمَا كَذَّبُونِ
നൂഹ് പ്രാര്‍ഥിച്ചു: എന്റെ റബ്ബേ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല്‍ നീയെനിക്കു തുണയായുണ്ടാകേണമേ.

فَأَوْحَيْنَا إِلَيْهِ أَنِ اصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَاءَ أَمْرُنَا وَفَارَ التَّنُّورُ ۙ فَاسْلُكْ فِيهَا مِنْ كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَنْ سَبَقَ عَلَيْهِ الْقَوْلُ مِنْهُمْ ۖ وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا ۖ إِنَّهُمْ مُغْرَقُونَ
അപ്പോള്‍ നാമദ്ദേഹത്തിന് ഇങ്ങനെ ബോധനംനല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശമനുസരിച്ചും നീയൊരു കപ്പലുണ്ടാക്കുക. പിന്നെ നമ്മുടെ കല്‍പനവരും. അപ്പോള്‍ അടുപ്പില്‍നിന്ന് ഉറവ പൊട്ടും. അന്നേരം എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെയും കൂട്ടി അതില്‍ കയറുക. നിന്റെ കുടുംബത്തെയും അതില്‍ കയറ്റുക. അവരില്‍ ചിലര്‍ക്കെതിരെ നേരത്തെ വിധി വന്നുകഴിഞ്ഞിട്ടുണ്ട്. അവരെ ഒഴിവാക്കുക. അക്രമികളുടെ കാര്യം എന്നോട് പറഞ്ഞുപോകരുത്. ഉറപ്പായും അവര്‍ മുങ്ങിയൊടുങ്ങാന്‍ പോവുകയാണ്.

فَإِذَا اسْتَوَيْتَ أَنْتَ وَمَنْ مَعَكَ عَلَى الْفُلْكِ فَقُلِ الْحَمْدُ لِلَّهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ
അങ്ങനെ നീയും നിന്നോടൊപ്പമുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക: അക്രമികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.

وَقُلْ رَبِّ أَنْزِلْنِي مُنْزَلًا مُبَارَكًا وَأَنْتَ خَيْرُ الْمُنْزِلِينَ
നീ വീണ്ടും പറയുക: എന്റെ റബ്ബേ, അനുഗൃഹീതമായ ഒരിടത്ത് നീയെന്നെ ഇറക്കിത്തരേണമേ. ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ നീയാണല്ലോ.
(മുഅ്മിനൂൻ 23:26-29).

നബിയോട്‌ പ്രർത്ഥിക്കാൻ അർഹതയുണ്ടെന്ന് വരുത്താൻ ഇനിയും ഇതുപോലുള്ള ചില നുണകൾ മൗലൂദിന്റെ വെക്തിത്വമായി കാണാം.
📖📖
وهوالذي نوسل به آدم عليه السلام
(‘വഹുവല്ലദീ തവസ്സല ബിഹീ കആദം അലൈഹിവസ്സലാം’)
മുഹമ്മദ്‌(സ)യെകൊണ്ട്‌ ആദം(അ) ഇടതേടി പ്രാർത്ഥിച്ചു.

എന്നാൽ അള്ളാഹു ഖുർഃആനിലൂടെ പറയുന്നു:
📖📖
فَتَلَقَّىٰ آدَمُ مِنْ رَبِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ
അപ്പോള്‍ ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള്‍ അഭ്യസിച്ചു. അതുവഴി പശ്ചാത്തപിച്ചു. അല്ലാഹു അതംഗീകരിച്ചു. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍.
(അൽ ബഖറ 2:37)

ആ വചനങ്ങൾ എന്തായിരുന്നു എന്ന് അള്ളാഹു വ്യ്ക്തമാക്കുന്നു
📖📖
قَالَا رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
ഇരുവരും പറഞ്ഞു: ഞങ്ങളുടെ റബ്ബേ ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും
(അൽ അഅ്റാഫ്‌ 7:23)

ഇവിടെയും ഖുർഃആനെ കളവാക്കുകയാണ് മങ്കൂസ്‌ മൗലിദിൽ.
👉🏿ചിന്തിക്കുക സഹോദരങ്ങളേ, ഖുർആനെ കള്ളമാക്കി തള്ളുന്ന ഇതുപോലുള്ള മൗലിദുകൾ ഇനിയും നാം നെഞ്ചിലേറ്റി നടക്കണോ
📖📖
فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۚ إِنَّهُ لَا يُفْلِحُ الْمُجْرِمُونَ
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? പാപികള്‍ ഒരിക്കലും വിജയിക്കുകയില്ല.
(യൂനുസ് 10:17).
📖📖
وَلَا تَكُونَنَّ مِنَ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ فَتَكُونَ مِنَ الْخَاسِرِينَ
അല്ലാഹുവിന്റെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരിലും നീ അകപ്പെടരുത്. അങ്ങനെ സംഭവിച്ചാല്‍ നീ പരാജിതരുടെ കൂട്ടത്തില്‍ പെട്ടുപോകും.
( യൂനുസ് 10: 95)
📖📖
مَثَلُ الَّذِينَ كَفَرُوا بِرَبِّهِمْ ۖ أَعْمَالُهُمْ كَرَمٍَ اشْتَدَّتْ بِهِ الرِّيحُ فِي يَوْم
ٍ عَاصِفٍ ۖ لَا يَقْدِرُونَ مِمَّا كَسَبُوا عَلَىٰ شَيْءٍ ۚ ذَٰلِكَ هُوَ الضَّلَالُ الْبَعِيدُ
തങ്ങളുടെ റബ്ബിനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്‍ത്തനങ്ങള്‍, കൊടുങ്കാറ്റുള്ള നാളില്‍ കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്‍ഗഭ്രംശം.
(ഇബ്രാഹീം 14:18)

❌🔍ഇനിയും പല തെറ്റുകൾ ഇതിൽ ഉണ്ട്. നബി(സ)യെ മദ്‌ഹ്‌ ചെയ്യുന്നു എന്ന ഓമനപേരിലാണ് ഇതെല്ലാം. നബി(സ)യെ ഉള്ളത്‌ പറഞ്ഞ്‌ പുകഴ്ത്താം, പക്ഷെ മൗലിദിൽ ഏറെയും അതിരുവിട്ട പുകഴ്ത്തലാണ്.
നബി(സ)യെ അതിരുവിട്ട്‌ പുകഴ്ത്തുമ്പോൾ മേൽകണ്ടതുപോലെ ഖുർഃആനെയും ഹദീസിനെയും കളവാക്കുന്നു. നെബി(സ)
യെ പറ്റിയും കളവുപറയുന്നു.
🔻🔻🔍
അതിരുവിട്ട്‌ പുകഴ്ത്തുന്നത്‌ നബി(സ) നിരോദിച്ചിരിക്കുന്നു:

📚”ക്രിസ്ത്യാനികൾ മർയമിന്റെ മകനെ(യേശുവിനെ) അതിരുകടന്ന് പുകഴ്ത്തിയതുപോലെ നിങ്ങൾ എന്നെ അതിരുകടന്ന് പുകഴ്ത്തരുത്‌. തീർച്ചയായും ഞാൻ അവന്റെ ദാസൻ മാത്രമാണ്. അതിനാൽ നിങ്ങൾ (എന്നെ) അള്ളാഹുവിന്റെ ദാസൻ എന്നും അവന്റെ പ്രവാചകൻ എന്നും പറയുക”. (ബുഖാരി)

ആരെങ്കിലും എന്റെ മേൽ മനപ്പൂർവ്വം കളവ്‌ പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിൽ അവൻ പ്രതീക്ഷിച്ചുകൊള്ളട്ടെ”. (ബുഖാരി)
🔻🔻
🌑മൗലിദിൽ മദ്‌ഹുണ്ട്‌, ഒപ്പം നുണയും ശിർക്കുമുണ്ട്‌, തേനായാലും വിഷം കലർന്നുവെന്നറിഞ്ഞാൽ ഉപേക്ഷിക്കുകയാണെല്ലോ ബുദ്ധി,.
❌❌❌❌❌❌❌❌❌
👉🏿ഇതൊക്കെ മനസ്സിലായിട്ടും അത്‌ അങ്ങീകരിക്കാതെ ചിലർ പറയാറുണ്ട്: ഞങ്ങളുടെ കാരണവന്മാർ മുതൽ ഞങ്ങൾ ചെയ്തുവരുന്നതാണു ഇത്‌ ., അവർ നരകത്തിൽ ആണെങ്കിൽ ഞങ്ങളും അവിടെ ആയിക്കൊള്ളട്ടെ ..
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത്‌ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറല്ല.എന്ന്. അവരെപറ്റി അള്ളാഹു പറയുന്നു
🔻🔻🔻
 وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنْزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا ۗ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْقِلُونَ شَيْئًا وَلَا يَهْتَدُونَ
അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്‍പറ്റാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ പൂർവ പിതാക്കള്‍ പിന്തുടർന്നുകണ്ട പാതയേ ഞങ്ങള്‍ പിൻപറ്റുകയുള്ളൂ.അവരുടെ പിതാക്കള്‍ ചിന്തിക്കുകയോ നേർവഴി പ്രാപിക്കുകയോ ചെയ്യാത്തവരായിരുന്നിട്ടും!
(അല്‍ ബഖറ 2:170)

സഹോദരന്മാരെ  നമുക്ക്  അല്ലാഹു  പോരെ .?.

പുത്തന്‍പള്ളി മൂപ്പരോടും  ഉള്ലാളം  തങ്ങളോടും  മടവൂരുപ്പാപ്പയോടും  മുനമ്പത്തെ  ബീവിയോടും  മൊയ്തീന്‍ ശൈഖിനോടും നിങ്ങള്‍  ഈ തേടുന്ന കാര്യങ്ങളെല്ലാം  നിര്‍വ്വഹിച്ചു തരുവാന്‍  അല്ലാഹു നിങ്ങള്‍ക്ക്  മതിയാവനല്ലേ ..? ആ അല്ലാഹു  പോരെ നിങ്ങള്‍ക്ക് ..?
ഇത് അല്ലാഹു  ഖുര്‍ആനിലൂടെ അവന്റെ  അടിമകളോട്  ചോദിക്കുന്ന  ചോദ്യമാണ് : സൂറത്ത്  സുമര്‍ : 36, 37 , 38

أَلَيْسَ اللَّـهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ ۚ وَمَن يُضْلِلِ اللَّـهُ فَمَا لَهُ مِنْ هَادٍ ﴿٣٦ وَمَن يَهْدِ اللَّـهُ فَمَا لَهُ مِن مُّضِلٍّ ۗ أَلَيْسَ اللَّـهُ بِعَزِيزٍ ذِي انتِقَامٍ ﴿٣٧ وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ ۚ قُلْ أَفَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّـهِ إِنْ أَرَادَنِيَ اللَّـهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ ۚ قُلْ حَسْبِيَ اللَّـهُ ۖ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ ﴿٣٨
തന്‍റെ അടിമക്ക്  അല്ലാഹു മതിയായവനല്ലയോ ?
അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല. (36) വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുന്ന പക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ? (37)ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌. (38)

അതേ  സഹോദരന്മാരേ .. നമുക്ക്  അല്ലാഹു മതി  എല്ലാ കാര്യങ്ങളും അവനില്‍  തവക്കുലാക്കി  അവനോട്  മാത്രം തേടുന്നവരായി  
നാം മാറുക . അല്ലാഹു  അനുഗ്രഹിക്കട്ടെ .. ആമീന്‍

🔻അല്ലാഹുവേ, ഞങ്ങൾ അറിയാതെ ചെയ്ത തെറ്റുകൾ നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ. ഞങ്ങൾക്ക് സത്യം മനസ്സിലാക്കി, അതുൾക്കൊണ്ട് ജീവിക്കാൻ നീ അനുഗ്രഹം നൽകേണമേ

(ആമീൻ).

No comments:

Post a Comment