Sunday 10 December 2017

ചേകനൂരി സൈതലവിമുസ്ലിയാരുടെ പേരില്‍ സമസ്തസുന്നികളുടെ തട്ടിപ്പ്

ചേകനൂരി സൈതലവിമുസ്ലിയാരുടെ പേരില്‍ സമസ്തസുന്നികളുടെ തട്ടിപ്പ് 



ആടിനെ പട്ടിയാക്കുക പിന്നെ പേപ്പട്ടി ആക്കുക എന്നിട്ട് നാട്ടുകാരോട് തല്ലികൊല്ലാന്‍ പറയുക.
ഈയിടെയായി എന്നും വാട്സപ്പില്‍ ഈ ചേകനൂരി മുസ്ലിയാരുടെ സംസം വെള്ളത്തിന്‍റെ മഹത്വം നിഷേധിക്കുന്ന ഒരു മുറിക്ളിപ്പ് കാന്തപുരം മുടിസുന്നികളും ചേളാരി സമസ്തക്കാരും കാര്യമായി  പ്രചരിപ്പിച്ച് കൊണ്ടിരിക്കയാണ്.

"മുജാഹിദ് മൌലവി സംസം വെള്ളത്തെ കുറിച്ച് പറയുന്നത് കണ്ടില്ലേ ..കണ്ടില്ലേ ..."
വാട്സപ്പ് ഗ്രൂപ്പുകളില്‍ ഇത് സംബന്ധമായി ചര്‍ച്ചകളാണ്...  
ഇയാള്‍ ചേകനൂരി മതക്കാരനാണ് എന്ന വിവരം മറച്ചു വെച്ച് ഈ ഖുബൂരികള്‍ നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പ് തിരിച്ചറിയാന്‍ ഈ പ്രസംഗം നടക്കുന്ന സ്റ്റേജ് കണ്ടാല്‍ തന്നെ മതി.....
"ചേകനൂര്‍ ന്‍റെ അനുസ്മരണം"
ആ മുറിക്ക്ളിപ്പില്‍ അതൊന്നും ഇല്ല....സ്റ്റേജ് കാണിക്കുന്നില്ല.
മുജാഹിദ് കളെ ആദര്‍ശം കൊണ്ട് നേരിടാന്‍ പറ്റിയില്ലെങ്കില്‍ ഈ ജാതി ചേകനൂരികളുടെ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പ്രസംഗങ്ങളില്‍ നിന്നും അരമിനിറ്റ് മുറിച്ച് "മുജാഹിദ് മൌലവി പറയുന്നത് കേട്ടില്ലേ ഉമ്മത്തേ ......." എന്ന് പറഞ്ഞുകൊണ്ട് ബോംബെക്കാരന്‍ ജാലിയാവാലയുടെ പെണ്ണുങ്ങളുടെ മുടിയിട്ട മുടിവെള്ളം മോന്തി നടക്കുന്ന കൌമിന്റെ മുന്നില്‍ പ്രചരിപ്പിക്കുക
പിന്നെ പറയാനുണ്ടോ .. ഒരു വിധ അന്തവും ഇല്ലാത്ത പടുജാഹിലുകള്‍ ആയ ssf /skssf വിഭാഗത്തില്‍ പെട്ടവരാണ് ഈ കുപ്രചരണം കാര്യമായി ഏറ്റെടുത്തിട്ടുള്ളത്.
ഇവര്‍ തന്നെ ആരോപിക്കാറുള്ള ഓഹാബികള്‍ ഭരിക്കുന്ന മക്കയില്‍ നിന്നാണ്   ലക്ഷക്കണക്കിന് ബോട്ടില്‍ സംസം വെള്ളം ലോകത്തുള്ള മുസ്ലിംകള്‍ മുഴുവനും ഹജ്ജിനും ഉംറ ക്കും പോയി വരുമ്പോള്‍ കൊണ്ടുവരുന്നത് എന്ന സാമാന്യ ബുദ്ധിയും ചിന്തയും ഒരു സെക്കന്റ് പോലും ഇവരുടെ തലച്ചോറില്‍ നില്‍ക്കില്ല എന്നത് ഈ ജാതി  ക്ലിപ്പ് മുറിയന്മാര്‍ക്കും ഖുബൂരി മുസ്ലിയാക്കന്മാര്‍ക്കും ഒരനുഗ്രഹമാണ്‌ ..... 
ഹാദാ കൌമുന്‍ പടുജാഹിലൂന്‍
     
===========================================================
ഈ സൈതലവി മുസ്ലിയാര്‍ ആരാണ് ..?
===========================================================
ഈയിടയായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന സൈതലവി അൻസാരി എന്ന വ്യക്തിയുടെ പ്രഭാഷണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ സൂചിപിക്കട്ടെ .തച്ചമ്പാറ പഞ്ചായത്തിൽ എടായ്ക്കൽ സ്വദേശിയായ വ്യക്തി കാരാകുർശി GVHS അധ്യാപകൻ ആണ്.
കഴിഞ്ഞ 22 വർഷത്തിൽ അധികമായി അദ്ദേഹം ചേകന്നൂർ മൗലവിയുടെ ആദർശം ഉൾകൊണ്ട് കൊണ്ട് ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ പ്രവർത്തകനായി അതിന്റെ പ്രഭാഷണങ്ങൾക്ക് വേണ്ടി കേരളത്തിലും ,പുറത്തുമായി സജീവമായി പ്രവർത്തിച്ചു വരുകയാണ് .എന്നാൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ മുജാഹിദ് പ്രസ്ഥാനത്തിന്റെ എക്കൗണ്ടിലേക്ക് വരവു വെക്കാൻ ചില തൽപരകക്ഷികൾ നടത്തികൊണ്ടിരിക്കുന്ന കുൽസിത ശ്രമങ്ങളെ നാം കരുതിയിരിക്കേണ്ടതുണ്ട് .അദ്ദേഹത്തിന് പ്രവാചകന്റെ ഹദീസു കളോട് വളരെ പരിഹാസ്യമായ സമീപനമാണ് ഉളളതെന്ന് അദ്ദേഹത്തിന്റെ സംസം വെള്ളവുമായി ബന്ധപ്പെട്ട സംസാരം ശ്രവിച്ച ഏതൊരാൾക്കും സുതരാം വ്യക്തമാണ്. പ്രവാചകന്റെ സ്വഹീഹായ ഹദീസുകളെ നെഞ്ചേറ്റുന്ന മുജാഹിദുകളുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്തുന്നവരുടെ തൊലിക്കട്ടി അപാരം തന്നെ . അദ്ദേഹത്തിന് മുജാഹിദ് കളോട് പുഛമാണെന്നു മുകളിൽ സൂചിപിച്ച വരികളിൽ നിന്നും വ്യക്തമാണലോ എന്നിട്ടും 'അദ്ദേഹത്തെ മുജാഹിദ് പ്രസ്ഥാനവുമായി വെച്ച് കെട്ടാൻ ശ്രമിക്കുന്നവർക്കു ചില നിഗൂഡലക്ഷ്യങ്ങൾ മാത്രമാണുളളതെന്നും കാര്യങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തുന്ന ഏതൊരാൾക്കും വ്യക്തമാണ് .
ഇനിയും അദ്ദേഹത്തെ മുജാഹിദായി എഴുന്നള്ളിക്കുന്നവരോട് പരലോകത്ത് വെച്ച് കാണാം എന്ന് പറയുകയല്ലാതെ നിർവ്വാഹമില്ല

By ഷാഹിദ് യൂസഫ് ചൂരിയോട് 

No comments:

Post a Comment