Thursday 23 November 2017

തീവ്രവാദവും കാന്തപുരം സുന്നികളുടെ നിലപാടും


തീവ്രവാദവും കാന്തപുരം സുന്നികളുടെ നിലപാടും 




മുകളില്‍ കൊടുത്ത ഇതേ ലേഖനം വന്ന 2001 ഒക്ടോബര്‍ മാസത്തിലെ സെന്‍സിംഗ് മാസികയില്‍ അതേ ലക്കത്തില്‍ തന്നെ ഈ ലേഖനത്തെ പിന്തുണച്ചുകൊണ്ട് എഡിറ്റര്‍ ഇസ്മായീല്‍ വഫയുടെ എഡിറ്റോറിയല്‍ കാണുക: 



അൽ ഖാഇദയെ മഹത്വവൽകരിച്ചവർ സലഫികളെ തീവ്രവാദികളാക്കുകയോ.?
__________________________________________
ആദ്യമേ പറയട്ടെ .ഇത്തരമൊരു ചർച്ചക്ക് തീരെ താൽപര്യമില്ല .ആദർശത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാത്ത ഇസ്ലാമിന്റെ ശത്രുക്കൾ പലവിധത്തിലുള്ള കുതന്ത്രങ്ങളുമായി ഇസ്ലാമിനെയും ഇസ്ലാമിക പ്രബോധകരെയും വേട്ടയാടിപ്പിടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരസ്പരമുള്ള തീവ്രവാദാരോപണം ഒട്ടും ഉചിതമല്ലെന്ന് നല്ല ബോധ്യമുണ്ട് .പക്ഷേ ചിലത് പറയാതെ പോയാൽ ചിലർ കേൾക്കുന്നതും മറ്റു ചിലർ കേൾപ്പിക്കുന്നതും മുഴുവൻ ശരിയാണെന്ന് പൊതുസമൂഹം തെറ്റിദ്ധരിച്ച് പോകും എന്നുള്ളത് കൊണ്ട് മാത്രമാണ് ഈ കുറിപ്പ് .
ഐ എസ് എന്ന തെമ്മാടിക്കൂട്ടം ഇസ്ലാമിന് എൽപിച്ച് കൊണ്ടിരിക്കുന്ന ആഴമേറിയ മുറിവുകൾ എണ്ണിയാലൊടുങ്ങാത്തതാണ് .നിരപരാധികളെ കൊന്നൊടുക്കിയും പൊതുസ്ഥലങ്ങളിൽ ചാവേറുകളായി പൊട്ടിത്തെറിച്ചും അഡ്രസ്സില്ലാത്ത ഓഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ച് മതസ്പർദ്ധ വളർത്തിയുമൊക്കെ ഈ ദ്രോഹം അഭംഗുരം തുടരുന്നുണ്ട് .ഇസ്ലാമിക ലോകത്തെ തലയെടുപ്പുള്ള പണ്ഡിതന്മാരൊന്നാകെ ഈ ഖവാരിജുകളെ (മത ഭ്രഷ്ടർ) തുറന്നെ തിർക്കുകയും മുസ്ലിം പൊതുജനത്തെ ഇവർക്കെതിരെ ഒരുമിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട് .അതിൽ തന്നെ സലഫീ പണ്ഡിതരാണ് ഇവർക്കെതിരെ ഏറ്റവും കൂടുതൽ ലേഖനങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുള്ളത് .
ഐ എസിന്റെ ആദ്യ രൂപമായ അൽ ഖാഇദയുടെ നേതാവാണ് ഉസാമാ ബിൻ ലാദൻ . അതിന് ചില രൂപമാറ്റങ്ങൾ സംഭവിച്ചാണ് ഐ എസ് രൂപപ്പെട്ടത് .ഇവ രണ്ടിനെയും സലഫികളുമായി കൂട്ടിക്കെട്ടാൻ പലതായി വിഭജിക്കപ്പെട്ട സമസ്ത ഗ്രൂപ്പുകൾ മത്സരത്തിലാണ് .സത്യത്തിൽ ആരാണ് കേരളത്തിൽ അൽ ഖാഇദയെയും ഉസാമയെയും മഹത്വവൽക്കരിച്ചവർ എന്ന് നാം പഠിക്കേണ്ടതുണ്ട് .
2001 സെപ്റ്റംബർ 11 ന് അൽ ഖാഇദ നടത്തിയതെന്ന് പറയപ്പെടുന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം ഒക്ടോബറിൽ പുറത്തിറങ്ങിയ കാന്തപുരം വിഭാഗത്തിന്റെ മേൽനോട്ടത്തിലുള്ള സെൻസിംഗ് മാസികയുടെ കവർ സ്റ്റോറി ഇതേ ബിൻ ലാദനെ വാഴ്ത്തിക്കൊണ്ടായിരുന്നു.

കനൽപഥങ്ങങ്ങളിലെ സിംഹം എന്നതാണ് തലക്കെട്ട് .! 

ഉസാമയെ എങ്ങനെയൊക്കെ മഹത്വവൽക്കരിക്കാമോ അതിന്റെ പരമാവധി അതിൽ ചെയ്തിട്ടുണ്ട് .സെൻസിംഗ് തന്നെ പറയട്ടെ .
"മുസ്ലിം ലോകത്ത് രണ്ട് ആൺകുട്ടികളാണുള്ളത് .സദ്ദാം ഹുസൈനും ഉസാമയും .ലോക മുസ്ലിംകളുടെ പ്രിയപ്പെട്ടവരാണവർ ."
( അഡ്വ: ഇസ്മായിൽ വഫ, സെൻസിംഗ് എഡിറ്റോറിയൽ 2001 ഒക്ടോബർ )
എന്ന് മാത്രമല്ല ഉസാമയും അബൂബക്കർ ബാഗ്ദാദിയുമൊക്കെ സലഫീ തീവ്രവാദികളാണ് എന്ന് പറഞ്ഞ് ഇപ്പോൾ നിലവിളിച്ച് കൊണ്ടിരിക്കുന്നവർ അന്ന് പറഞ്ഞത് ഉസാമ ഖബർ പൂജകനായ സൂഫിയായിരുന്നു എന്നായിരുന്നു .
"മഹാന്മാരുടെ ഖബര്‍ സിയാറത്ത്, പുണ്യമെടുക്കല്‍ തുടങ്ങി ആത്മീയ ലോകത്തേക്ക് മെല്ലെ മെല്ലെ ഉസാമ കാല്‍വെച്ചു. പാശ്ചാത്യ സംസ്കാരത്തെ ഉസാമ പാടേ വെറുത്തു. മദീനാ മുനവ്വറയില്‍ പ്രവാചകന്‍റെ മഖ്ബറയില്‍ മണിക്കൂറുകള്‍ ചിലവഴിച്ച് കരളലിഞ്ഞു പ്രാര്‍ഥിച്ചു. തന്‍റെ സ്വത്തും കഴിവും ഇസ്‌ലാമിന് വേണ്ടി ചിലവഴിക്കാന്‍ ഇറങ്ങിത്തിരിച്ചു. ഇത് പാശ്ചാത്യ മിഷനറിമാര്‍ക്ക് തലവേദനയായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സൂഫിവര്യന്മാരുമായി ഉസാമ ബന്ധം സ്ഥാപിച്ചു തുടങ്ങി." - (സെന്‍സിംഗ്: 2001 ഒക്ടോബര്‍. പേജ് 11).
വീണ്ടും സെൻസിംഗ് തന്നെ പറയട്ടെ .
" ഇവിടെയാണ് ഒരു വിപ്ലവകാരിയുടെ കഥ ആരംഭിക്കുന്നത് .കാരുണ്യ പ്രവർത്തനത്തിനിറങ്ങി പ്രതിരോധത്തിന്റെ മാർഗം സ്വീകരിക്കാൻ നിർബന്ധിതനായ ഒരു വിശ്വാസിയുടെ കഥ .മിഷനറി പ്രവർത്തനത്തിന് തലവേദന സൃഷ്ടിക്കുകയും അങ്കിൾസാമിന്റെ ഉറക്കം കെടുത്തുകയും ചെയ്ത വിപ്പവകാരിയുടെ ധീരതയുടെ കഥ " .
(സെൻസിംഗ് :2001 ഒക്ടോബർ Pg: 9 )
തുടർന്നങ്ങോട്ട് ബിൻ ലാദന്റെ മഹത്വങ്ങളാണ് വിവരിക്കുന്നത് .പുകഴ്ത്തിപ്പുകഴ്ത്തി ഉമർ ഖത്താബും (റ) ഖാലിദ് ബിൻ വലീദുമൊക്കെ (റ) ഉസാമക്ക് താഴെയാണോ എന്ന് തോന്നിപ്പോകുന്ന വർണനകളാണതിൽ നിറയെ .എല്ലാം വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ല .ആവശ്യമാണെന്ന് തോന്നിയാൽ കൂടുതൽ തെളിവുകൾ നിരത്താം .
സലഫികളെ ഐ എസ് ആലയിൽ കെട്ടാൻ ശ്രമിക്കുന്നവരുടെ വീരപുരുഷനാരാണെന്ന് ഇതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം .ഭൂതകാലത്തെ അവരുടെ പ്രവർത്തനങ്ങളിൽ ആ സ്വാധീനം നിഴലിച്ച് കാണാനും കഴിയും .
ചില ഉദാഹരണങ്ങൾ .
സായുധ ആക്രമണത്തിന് വേണ്ടി ഇവർ തന്നെ രൂപം കൊടുത്ത ജംഇയത്തുൽ ഇഹ്സാനിയ്യ അഥവാ സുന്നീ ടൈഗർ ഫോഴ്സ് നടത്തിയ ആക്രമണങ്ങൾ .1994-96 കാലഘട്ടങ്ങളിൽ നടന്ന ആറോളം കൊലപാതകങ്ങളിൽ കാരന്തൂർ മർകസ് മാനേജർ ഉസ്മാൻ മുസ്ല്യാരടക്കമുള്ളവർക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു .
(ചന്ദ്രിക :1999 മാർച്ച് 17 )
1992 മുതൽ താൻ സുന്നീ ടൈഗർ ഫോഴ്സിൽ പ്രവർത്തിച്ചിരുന്നതായി തടിയന്റവിട നസീർ എൻ ഐ എക്ക് മൊഴി കൊടുത്തു .
( മലയാള മനോരമ: 2001 ഏപ്രിൽ 10)
ചേകനൂർ കൊലപാതക കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട കാന്തപുരത്തിന്റെ ശിഷ്യനായ ഹംസ സഖാഫി ഇപ്പോഴും ജയിലിലാണ് .ഇതേ കേസിലെ പ്രതിയായിരുന്ന ഇല്യൻ ഹംസ തിരൂരിലെ ഒരു തിയ്യറ്റർ കത്തിച്ച കേസിൽ പ്രതിയായിരുന്നു .എന്തിനേറെ സാക്ഷാൽ കാന്തപുരം തന്നെ ആദ്യഘട്ടത്തിൽ ചേകനൂർ കേസിലെ പ്രതിയായിരുന്നു .
AP യും EK യും തമ്മിലടിച്ച് പൂട്ടിച്ച പള്ളികളുടെയും ഇടച്ചുമർ വീണ മദ്രസകളുടെയും എണ്ണം എത്രയാണെന്ന് അവർക്ക് തന്നെയറിയില്ല .കണ്ണൂർ ജില്ലയിലെ ഓണപ്പറമ്പിൽ സ്വന്തം മദ്രസക്ക് തീയിട്ടവരാണിവർ .ഏറ്റവും ഒടുവിൽ മുടിക്കോട് പള്ളിയിൽ പരസ്പരം ഏറ്റ് മുട്ടി തല തകർന്നവർ എത്രയാന്നെന്ന് ആദ്യം സ്വയമൊന്നാലോചിക്കുക .2003 ലെ ബലിപെരുന്നാളിന് വയനാട് വാരാമ്പറ്റയിൽ ഉദ്ഹിയ്യത്ത് അറുക്കേണ്ട കത്തി അത്തിലൻ അബ്ദുല്ലയെന്ന സ്വന്തം സഹോദരന്റെ ഇടനെഞ്ചിലേക്ക് ആഴ്ത്തിയിറക്കിയവർ ഇപ്പോൾ സമാധാന പ്രചാരകരും സലഫികൾ ഭീകരവാദികളുമാക്കപ്പെടുന്നതിലെ വൈരുധ്യം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും .
ഇവരാണിപ്പോൾ ഉസാമ സലഫിയാണെന്നും ഐ എസ് അവരുടെ പിൻമുറക്കാരാണെന്നും പറഞ്ഞ് നാടുകാണിയിലൂടെ സലഫികളെ തുരത്താൻ നോക്കുന്നത്. ജാറം അനിസ്ലാമികവും ജാറപൂജ ബഹുദൈവത്വമാണെന്നും സലഫികൾ ഇനിയും ഉറക്കെത്തന്നെ പറയും .എന്നാൽ അവരുടെ ആരാധനാ കേന്ദ്രങ്ങൾ തകർക്കുന്നവരെ മുഖമോ സംഘടനയോ നോക്കാതെ ഒറ്റപ്പെടുത്തുകയും ചെയ്യും .നാടു കാണിയിലൂടെ ഞങ്ങളങ്ങ് ചുരം കയറുമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അത് വെറും മോഹമായിത്തന്നെ അവശേഷിക്കുമെന്ന് മാത്രം ഓർമ്മിപ്പിക്കുന്നു .
___________________________________________
ബഹുമാന്യ സഹോദരന്‍ ഹാഷിം കാക്കയങ്ങാട് സെന്‍സിംഗ് ലെ ലേഖനവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനമാണ് മുകളില്‍ കൊടുത്തത് . 



ഈ പോസ്റ്റ്‌കള്‍ കണ്ടപ്പോള്‍ ചില കാന്തപുരം സുന്നികള്‍ സെന്‍സിംഗ് മാസികക്ക് അവരുമായി ഒരു ബന്ധവും ഇല്ല , സെന്‍സിംഗ് എന്ന ഒരു മാസിക തന്നെ ഇല്ല എന്നൊക്കെ പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു. അവര്‍ക്കുള്ള മറുപടി., :   

സെന്‍സിംഗ്  കാന്തപുരം സുന്നികളുടെ നേതാവായ അഡ്വ: ഇസ്മായീല്‍ വഫ എഡിറ്ററായ ഒരു മാസികയാണ്. ഇക്കഴിഞ്ഞ കാലങ്ങളില്‍  ഒട്ടുമിക്ക സംവാദങ്ങളിലും കാന്തപുരം സുന്നികളുടെ ഭാഗത്ത് മധ്യസ്ഥനായി ഉണ്ടാവാറുള്ള മുഹമ്മത് രാമന്‍തളി അടക്കം ഇതിന്‍റെ അണിയറയില്‍ ഉള്ള മുഴുവന്‍ ആളുകളും കാന്തപുരം സുന്നികളാണ്. രിസാല അല്‍ ഇര്‍ഫാദ് സുന്നത്ത് മാസിക തുടങ്ങി  ആദര്‍ശവിരോധികളേയും സംഘടനാ വിരോധികളേയും താറടിക്കാന്‍ കാന്തപുരം സുന്നികള്‍ ഇത്തരത്തില്‍ കുറെ മാസികകള്‍ അടിച്ചു വിടുന്ന കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു മാസികയായിരുന്നു സെന്‍സിംഗ് . 
പാണക്കാട് ശിഹാബ് തങ്ങളെ അടക്കം വ്യക്തിപരമായി മോശമായി ചിത്രീകരിക്കുന്ന നിരവധി ലേഖനങ്ങള്‍ ഈ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

കാന്തപുരം സുന്നികളുടെ സംഘടനയായ കേരള മുസ്ലിം ജമാഅത്ത്ന്‍റെ സംസ്ഥാന സെക്രട്ടറിയായ അഡ്വക്കറ്റ്  എ.കെ. ഇസ്മാഈല്‍ വഫയും കൂട്ടരും സെന്‍സിംഗ് മാസികയുടെ അച്ചടി നിര്‍ത്തിയത് ഈയടുത്ത കാലത്താണ്.
അതിന്റെ കാരണം :
ഷെഅറെ മുബാറക് എന്ന പേരും പറഞ്ഞുകൊണ്ട്  കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വലിയ കോളിളക്കം ഉണ്ടാക്കി കൊണ്ടുവന്ന  ബോംബെക്കാരന്‍ ജാലിയാവാലയുടെ കള്ളമുടിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം മൂത്തപ്പോള്‍ കാന്തപുരം സുന്നികളില്‍ ഉണ്ടായ പൊട്ടിച്ചീറ്റലുകളില്‍ പെട്ടാണ് സെന്‍സിംഗ് മാസിക അച്ചടി നിര്‍ത്തിയത്.

മാസികയുടെ ആ സമയത്തെ ചുമതലക്കാരനായിരുന്ന മുഹമ്മത് രാമന്‍തളി 
തന്നെ അതെക്കുറിച്ച് കോഴിക്കോട് ചേര്‍ന്ന മുടിവിരുദ്ധസമ്മേളനത്തില്‍ വെച്ച് പ്രഖ്യാപിച്ചത് കാണുക :
    

No comments:

Post a Comment