Wednesday 6 December 2023

നബിമാരുടെ ഹഖ് ജാഹ് കൊണ്ട് തവസ്സുൽ

ഫാത്തിമ ബിന്ത് അസദ് [റ]യുടെ പേരില്‍ ഉള്ള കള്ളക്കഥ മുസ്ലിയാക്കന്മാര്‍ അവരുടെ മദ്രസകളില്‍ കൊച്ചു കുട്ടികളില്‍ വരെ ശിര്‍ക്കന്‍ ആശയം കുത്തിവെക്കാന്‍ പഠിപ്പിക്കുന്ന ഒരു കഥയാണിത് ... നബി(സ)യുടെ പോറ്റുമ്മയും അലി(റ)വിന്റെ മാതാവുമായ ഫാത്വിമ ബിന്‍ത് അസദ്(റ) മരണമടഞ്ഞ ശേഷം മഹതിക്കു വേണ്ടി നബി(സ) പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ ഇങ്ങനെയുണ്ടായിരുന്നു: ”അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്കു മുമ്പ് കഴിഞ്ഞു പോയ നബിമാരുടെയും ഹഖ്‌കൊണ്ട് എന്റെ മാതാവിനുശേഷം എന്നെ വളര്‍ത്തിയ എന്റെ വളര്‍ത്തുമ്മയുടെ പാപങ്ങള്‍ നീ പൊറുക്കുകയും അവരുടെ ഖബ്‌റിനെ വിശാലമാക്കുകയും ചെയ്യേണമേ.....................…” ഇതാണ് ആ റിപ്പോര്‍ട്ട് .... സുപ്രസിദ്ധ ഹദീസ് വിശദീകരണ ഗ്രന്ഥമായ ഇമാം ഹൈസമിയുടെ മജ് മഉ സ്സവാഇദ് ല്‍ ഈ കഥ വിവരിച്ചു കൊണ്ട് പറയുന്നത് കാണുക : مجمع الزوائد ومنبع الفوائد» كتاب المناقب» باب مناقب فاطمة بنت أسد أم علي بن أبي طالب رضي الله عنها 15399 - وَعَنْ أَنَسِ بْنِ مَالِكٍ قَالَ : لَمَّا مَاتَتْ فَاطِمَةُ بِنْتُ أَسَدِ بْنِ هَاشِمٍ أُمُّ عَلِيٍّ - رَضِيَ اللَّهُ عَنْهُمَا - دَخَلَ عَلَيْهَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَجَلَسَ عِنْدَ رَأْسِهَا ، فَقَالَ : " رَحِمَكِ اللَّهُ يَا أُمِّي ، كُنْتِ أُمِّي بَعْدَ أُمِّي ، تَجُوعِينَ وَتُشْبِعِينِي ، وَتَعْرَيْنَ وَتَكْسِينِي ، وَتَمْنَعِينَ نَفْسَكِ طَيِّبًا وَتُطْعِمِينِي ، تُرِيدِينَ بِذَلِكَ وَجْهَ اللَّهِ وَالدَّارَ الْآخِرَةَ " . ثُمَّ أَمَرَ أَنْ تُغَسَّلَ ثَلَاثًا ، فَلَمَّا بَلَغَ الْمَاءَ الَّذِي فِيهِ الْكَافُورُ سَكَبَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، ثُمَّ خَلَعَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَمِيصَهُ فَأَلْبَسُهَا إِيَّاهُ ، وَكَفَّنَهَا بِبُرْدٍ فَوْقَهُ ، ثُمَّ دَعَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُسَامَةَ بْنَ زَيْدٍ ، وَأَبَا أَيُّوبَ الْأَنْصَارِيَّ ، وَعُمَرَ بْنَ الْخَطَّابِ ، وَغُلَامًا أَسْوَدَ يَحْفِرُونَ ، فَحَفَرُوا قَبْرَهَا ، فَلَمَّا بَلَغُوا اللَّحْدَ حَفْرَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِيَدِهِ ، وَأَخْرَجَ تُرَابَهُ بِيَدِهِ ، فَلَمَّا فَرَغَ دَخَلَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَاضْطَجَعَ فِيهِ ، فَقَالَ : " اللَّهُ الَّذِي يُحْيِي وَيُمِيتُ ، وَهُوَ حَيٌّ لَا يَمُوتُ ، اغْفِرْ لِأُمِّي فَاطِمَةَ بِنْتِ أَسَدٍ ، وَلَقِّنْهَا حُجَّتَهَا ، وَوَسِّعْ عَلَيْهَا مُدْخَلَهَا بِحَقِّ نَبِيِّكَ وَالْأَنْبِيَاءِ الَّذِينَ مِنْ قَبْلِي ; فَإِنَّكَ أَرْحَمُ الرَّاحِمِينَ " . وَكَبَّرَ عَلَيْهَا أَرْبَعًا ، وَأَدْخَلُوهَا اللَّحْدَ هُوَ ، وَالْعَبَّاسُ ، وَأَبُو بَكْرٍ الصَّدِيقُ رَضِيَ اللَّهُ عَنْهُمْ - . رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ وَالْأَوْسَطِ ، وَفِيهِ رَوْحُ بْنُ صَلَاحٍ ، وَثَّقَهُ ابْنُ حِبَّانَ وَالْحَاكِمُ ، وَفِيهِ ضَعْفٌ ، وَبَقِيَّةُ رِجَالِهِ رِجَالُ الصَّحِيحِ . ഇൗ ഹദീസിന്റെ വസ്തുത എന്താണ്..? ഇത് സ്വഹീഹായ റിപ്പോര്‍ട്ട് അല്ല ... ഈ റിപ്പോര്‍ട്ട്‌ ദുര്‍ബലമാണ്‌. തെളിവിനു പറ്റുകയില്ല. ഇതിന്റെ പരമ്പരയിലുള്ള റൗഹുബ്‌നുസ്വലാഹ്‌ ദുര്‍ബലനാണെന്ന്‌ ഒന്നിലധികം പണ്‌ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്‌. മുകളില്‍ കൊടുത്ത ഹൈതമിയുടെ മജ്‌മഉസ്സവാഇദില്‍ ഇയാള്‍ ദുര്‍ബലനാണെന്ന്‌ പറഞ്ഞിട്ടുള്ളത് കാണുക . ഇബ്‌നു അദിയ്യ്‌, ദാറക്വുത്വ്‌നീ, ഇബ്‌നുയൂനുസ്‌, ഇബ്‌നുമാഇല തുടങ്ങിയവരും ഇയാളുടെ ദുര്‍ബലത എടുത്തുകാട്ടിയിട്ടുണ്ട്‌.
പൂർണ രൂപം ”അനസ് (റ) പറയുന്നു: അലി(റ)യുടെ മാതാവായ ഫാത്തിമ ബിന്‍ത് അസദ് ബ്നു ഹാശിം മരണപ്പെട്ടപ്പോള്‍ പ്രവാചകന്‍ അവരുടെ അടുത്തേക്ക് പ്രവേശിച്ചു. അവരുടെ (മൃതദേഹത്തിന്റെ) തല ഭാഗത്ത് അദ്ദേഹം ഇരുന്നു. എന്നിട്ടവിടുന്ന് പറഞ്ഞു: എന്റെ ഉമ്മാ, നിങ്ങള്‍ക്ക് അല്ലാഹു കാരുണ്യം നല്‍കട്ടെ. നിങ്ങള്‍ എന്റെ ഉമ്മക്കു ശേഷം എന്റെ ഉമ്മയായിരുന്നു. നിങ്ങള്‍ വിശപ്പു സഹിക്കുകയും എന്നെ ഭക്ഷണം ഊട്ടുകയും ചെയ്തിരുന്നു. നിങ്ങള്‍ക്ക് വസ്ത്രമില്ലാതിരുന്നിട്ടും എനിക്കു വസ്ത്രം നല്‍കിയിരുന്നു. വിശിഷ്ടമായ ഭക്ഷണങ്ങള്‍ നിങ്ങളെന്നെ ഊട്ടുകയും നിങ്ങള്‍ക്കത് സ്വയം നിഷേധിക്കുകയും ചെയ്തിരുന്നു. അതു മൂലം നിങ്ങള്‍ ഉദ്ദേശിച്ചിരുന്നത് അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവുമായിരുന്നു. ശേഷം അവരുടെ മയ്യിത്ത് കുളിപ്പിക്കുവാന്‍ പ്രവാചകന്‍ കല്‍പ്പിച്ചു. മൂന്നുവട്ടം കഴുകുന്ന രീതിയിലാകണമെന്ന് നിര്‍ദ്ദേശിച്ചു. കര്‍പൂരം കലര്‍ത്തിയ വെള്ളമെത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ കൈ കൊണ്ട് അതവരുടെ മേല്‍ ഒഴിച്ചു. ശേഷം പ്രവാചകന്‍ തന്റെ മേല്‍കുപ്പായം ഊരി. എന്നിട്ട് അവരുടെ വസ്ത്രത്തിന്റെ മുകളില്‍ പ്രവാചകന്‍ തന്റെ വസ്ത്രം കഫന്‍ ചെയ്തു. എന്നിട്ട് നബി (സ്വ) ഉസാമത്ത് ബ്നു സൈദ്, അബൂഅയ്യൂബുല്‍ അന്‍സാരി, ഉമ്മറിബ്നുല്‍ ഖത്താബ് എന്ന മൂന്നുപേരെ വിളിച്ചു. അവരുടെ കൂടെ കറുത്ത ഒരു ബാലനുമുണ്ടായിരുന്നു. എന്നിട്ടവരോട് കുഴി കുഴിക്കാന്‍ പറഞ്ഞു. അങ്ങനെ അവരുടെ ഖബ്ര്‍ അവര്‍ കുഴിച്ചു. അങ്ങനെ ലഹ്ദ് എത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ കൈ കൊണ്ട് ലഹ്ദ് കുഴിച്ചു. എന്നിട്ടാ ലഹ്ദിന്റെ മണ്ണ് പ്രവാചകന്‍ തന്നെ തന്റെ കൈ കൊണ്ട് പുറത്തെടുത്തു. ശേഷം അതില്‍ നിന്നും വിരമിച്ചപ്പോള്‍ പ്രവാചകന്‍ ആ ലഹ്ദിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. എന്നിട്ടവിടെ കിടന്നു. എന്നിട്ട് പ്രവാചകന്‍ പ്രാർത്ഥിച്ചു: ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന, ഒരിക്കലും മരിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവേ, എന്റെ ഉമ്മയായ ഫാത്തിമ ബിന്‍ത് അസദിന് നീ പൊറുത്തു കൊടുക്കേണമേ, അവര്‍ക്കനുകൂലമായ പ്രമാണങ്ങള്‍ നീ അവര്‍ക്ക് നല്‍കേണമേ, അവരുടെ പ്രവേശന സ്ഥാനം നീ വിശാലമാക്കേണമേ, നിന്റെ നബിയുടെയും എനിക്കു മുമ്പുള്ള നിന്റെ മറ്റു പ്രവാചകന്മാരുടെയും അവകാശം കൊണ്ട് ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായും നീ കാരുണ്യവാന്മാരില്‍ അങ്ങേയറ്റം കാരുണ്യവാനാണ്. ശേഷം പ്രവാചകന്‍ നാല് തവണ തക്ബീര്‍ ചൊല്ലി (മയ്യിത്ത് നമസ്‌കരിച്ചു) ശേഷം അവരെ (ഫാത്തിമ ബിന്‍ത് അസദിന്റെ മൃതദേഹം) നബി(സ്വ)യും അബ്ബാസും അബൂബഖറും ചേര്‍ന്ന് (റ)ഖബ്‌റിലേക്ക് പ്രവേശിപ്പിച്ചു.” (ത്വബ്റാനി, അല്‍ കബീര്‍: 24/351, അല്‍ ഹില്‍യ: അബൂ നുഐം: 3/121 അഞ്ചു പരമ്പരകളിലൂടെയാണ് ഈ സംഭവം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്. ........ ഹദീഥിന്റെ ന്യൂനതകള്‍: ********************* അഞ്ചു പരമ്പരകളിലൂടെയാണ് ഈ സംഭവം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്. ഈ റിപ്പോർട്ട് കൾ മുഴുവനും ദുർബലമാണെന്ന് തെളിവ് സഹിതം മഹാൻമാരായ ഇമാമീങ്ങൾ അവരുടെ കിതാബ്കളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.. ഇസ്ലാമിൽ സ്വീകാര്യയോഗ്യമായ ഹദീഥുകള്‍ക്ക് മാത്രമാണ് പ്രമാണം.ഇത് പോലുള്ള ദുർബലമായകകൾ മുസ്ലികൾ പ്രമാണമായി സ്വീകരിക്കാന്‍ പാടുള്ളതല്ല. 1. (ത്വബ്റാനി: അല്‍കബീര്‍: 24/351, അല്‍ ഹില്‍യ: അബൂ നുഐം: 3/121) നിവേദക പരമ്പര: അഹ്‌മദിബ്നു ഹമ്മാദ് അസ്സഗ്ബയില്‍ നിന്ന് – റൗഹിബ്നു സ്വലാഹ് നമ്മോട് പറഞ്ഞു – സുഫ്‌യാനു സൗരി നമ്മോട് പറഞ്ഞു – ആസ്വിം അല്‍ അഹ്‌വലില്‍ നിന്ന് – അനസില്‍ നിന്ന്…. പരമ്പരയിലെ റൗഹിബ്നു സ്വലാഹ് ദുര്‍ബലനാണെന്ന് ഹദീഥ് പണ്ഡിതനായ ഇബ്നുഅദിയ്യ് വ്യക്തമാക്കിയിട്ടുണ്ട്. വളരെ ദുര്‍ബലമായ ഹദീഥുകള്‍ ഉദ്ധരിക്കാറുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇബ്നു മാകൂലാ പറയുന്നു: റൗഹിബ്നു സ്വലാഹിനെ ഹദീഥ് പണ്ഡിതന്മാര്‍ ദുര്‍ബലനായാണ് കാണുന്നത്. ഇബ്നു യൂനുസ് പറയുന്നു: വിശ്വസ്ഥരായ നിവേദകര്‍ക്കെതിരായി വളരെ ദുര്‍ബലമായ ഹദീഥുകള്‍ അയാള്‍ ഉദ്ധരിക്കാറുണ്ട്. ദാറകുത്നി പറഞ്ഞു: ഹദീഥിന്റെ വിഷയത്തില്‍ ദുര്‍ബലന്‍. (അസ്സികാത്ത്: ഇബ്നുഹിബ്ബാന്‍: 8/ 244, അല്‍ കാമില്‍: 3/1006, മീസാന്‍: 2/58, അല്ലിസാന്‍: 2/465466) കൂടാതെ ദുര്‍ബലനായ റൗഹിബ്നു സ്വലാഹ് മാത്രമാണ് സുഫ്‌യാനു സൗരിയില്‍ നിന്നും ഈ കഥ ഉദ്ധരിക്കുന്നത് എന്നതും റൗഹിബ്നു സ്വലാഹ് ഈജിപ്റ്റുകാരനും സുഫ്യാനു സൗരി കൂഫക്കാരനുമായതിനാല്‍ റൗഹിബ്നു സ്വലാഹ്, സുഫ്‌യാനു സൗരിയില്‍ നിന്ന് ഇങ്ങനെയൊരു കഥ കേള്‍ക്കാന്‍ സാധ്യതയില്ല എന്നതും നിവേദക പരമ്പരയുടെ മറ്റു ന്യൂനതകളായി ഹദീഥ് പണ്ഡിതര്‍ സൂചിപ്പിക്കുന്നുണ്ട്. (മുകദ്ദിമ സ്വഹീഹു മുസ്‌ലിം: 1/7, അല്‍ അവ്‌സത്: ത്വബ്റാനി: 1/153, അല്‍ ഹില്‍യ: 3/121, സില്‍സിലത്തു ദഈഫ: 1/32, അസ്സികാത്ത്: 8/244) 2. (മജ്‌മഉ സവാഇദ്:9/257, അവ്സത്ത്: ത്വബ്റാനി) നിവേദക പരമ്പര: സഅ്ദാന്‍ ഇബ്നുല്‍ വലീദില്‍ നിന്ന് – അത്വാഅ് ഇബ്നു അബീ റബാഹില്‍ നിന്ന് – ഇബ്നു അബ്ബാസ് പറഞ്ഞു…. നിവേദക പരമ്പരയിലെ സഅ്ദാന്‍ ഇബ്നുല്‍ വലീദ് ‘മജ്ഹൂല്‍’ (വ്യക്തിത്വമോ വിശ്വസ്ഥതയോ അറിയപ്പെടാത്ത വ്യക്തി) ആണ്. (മജ്‌മഉ സവാഇദ്: 9/257) 3. (താരീഖുല്‍ മദീന: ഇബ്നു ശബ്ബ: 1/124) നിവേദക പരമ്പര: കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി പറഞ്ഞു- അയാള്‍ തന്റെ പിതാമഹനില്‍ നിന്ന് – അയാള്‍ ജാബിറില്‍ നിന്ന്…. പരമ്പര വളരെ ദുര്‍ബലമാണ്. കാരണം കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി ഹദീഥ് നിവേദനത്തില്‍ പരിഗണനീയനേയല്ല എന്ന് സര്‍വ്വ ഹദീഥ് പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്. അബൂ ഹാതിം പറഞ്ഞു: കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി, ‘മത്റൂക്’ (കളവ് പറയുന്നവനായി ആരോപിതന്‍) ആകുന്നു. ഇമാം അഹ്‌മദ് പറഞ്ഞു: അയാള്‍ ഹദീഥിന്റെ വിഷയത്തില്‍ ഒന്നുമല്ല. അബൂ സര്‍അ പറഞ്ഞു: വിശ്വസ്ഥരായ നിവേദകര്‍ക്കെതിരായി വളരെ ദുര്‍ബലമായ ഹദീഥുകള്‍ അയാള്‍ ഉദ്ധരിക്കാറുണ്ട്. (മീസാനുല്‍ ഇഅ്തിദാല്‍: 3/379) 4. (താരീഖുല്‍ മദീന: ഇബ്നു ശബ്ബ: 1/123) നിവേദക പരമ്പര: അബ്ദുല്‍ അസീസ് ഇബ്നു മുഹമ്മദ് അദ്ദുറാവര്‍ദി- അയാള്‍ അബ്ദുല്ലാഹിബ്നു ജഅ്ഫറില്‍ നിന്ന് – അയാള്‍ അംറിബ്നു ദീനാറില്‍ നിന്ന് – അദ്ദേഹം മുഹമ്മദിബ്നു അലിയില്‍ നിന്ന്…. പരമ്പര ദുര്‍ബലം: അബ്ദുല്‍ അസീസ് ഇബ്നു മുഹമ്മദ് അദ്ദുറാവര്‍ദി ദുര്‍ബലനാണ്. ഹൃദ്യസ്ഥ ശേഷി കുറവായതിനാല്‍ ധാരാളം അബദ്ധങ്ങള്‍ ഉദ്ധരിക്കാറുണ്ടെന്ന് ഹദീഥ് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (മീസാനുല്‍ ഇഅ്തിദാല്‍: 2/633634) മാത്രമല്ല നിവേദക പരമ്പര ‘മുര്‍സല്‍’ ആകുന്നു അഥവാ പ്രവാചകനിലേക്കെത്താതെ കണ്ണി മുറിഞ്ഞതാകുന്നു. പ്രവാചക ശിഷ്യനല്ലാത്ത മുഹമ്മദുല്‍ ഹനഫിയ്യയാണ് കഥ പറയുന്നത്. 5. മുഹമ്മദിബ്നു ഉമറുബ്നു അലിയില്‍ നിന്ന് പരമ്പര മുറിഞ്ഞതാണ് മറ്റൊരു നിവേദനം. (ഉസ്ദുല്‍ ഗായ: 6/217) നിവേദക പരമ്പര: ഇബ്നുല്‍ അസീറില്‍ നിന്ന്- അബ്ദുല്ലാഹിബ്നു മുഹമ്മദിബ്നു ഉമറുബ്നു അലി പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു…. പരമ്പരയിലെ അബ്ദുല്ലാഹിബ്നു മുഹമ്മദിബ്നു ഉമറുബ്നു അലി തന്റെ പിതാമഹനായ അലിയില്‍ നിന്നും ഉദ്ധരിക്കുന്ന നിവേദനങ്ങളെല്ലാം പരമ്പര മുറിഞ്ഞവയാണെന്ന് ഹദീഥ് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (അത്തക്‌രീബ്: ഇബ്നു ഹജര്‍: 6170). പിന്നെ എങ്ങനെ പ്രവാചകനില്‍ നിന്ന് അദ്ദേഹം നിവേദനം ചെയ്യും.?!

Thursday 17 August 2023

ബ്രിട്ടീഷുകാരുടെ കൂട്ടാളികൾ



ഹുസൈൻ ബിൻ അലി അൽ ഹാഷിമി

ഒന്നാം ലോക മഹായുദ്ധ കാലത്ത് മക്കയും മദീനയും അടക്കമുള്ള ഹിജാസ് മേഖല ഭരിച്ചിരുന്ന ഉസ്മാനി ഖലീഫയുടെ കീഴിലുള്ള അമീറായിരുന്നു ഹുസൈൻ ബിൻ അലി അൽ ഹാഷിമി.... ബ്രിട്ടീഷ് കാരുടെ പ്രിയപ്പെട്ട ഷെരീഫ് ഹുസൈൻ അൽ ഹാഷിമി 

മക്കയിൽ ദീർഘകാലം ഭരണം നടത്തിയ ഒരു വംശമായിരുന്നു ഹാശിമികൾ. 

AD968 മുതൽ 1925 വരെ സുദീർഘമായ കാലം ഹാഷിമി കുടുംബത്തിന്റെ ഭരണം നിലനിന്നിരുന്നു.

ഒരുകാലത്ത് സൈദീ ശീഈ വിശ്വാസികളായിരുന്ന ഈ ഹാഷിമികൾ സുന്നികളായ മംലൂക്കുകളുടെ അവസാനത്തിലോ തുർക്കിയിലെ ഉസ്മാനി ഖലീഫമാരുടെ കാലഘട്ടത്തിലോ സുന്നികളായി മാറി. 

ശാഫിഈ മദ്‌ഹബ് അവലംബിച്ചുവന്ന ശരീഫുമാർ, പക്ഷെ അവരുടെ പഴയ ശീഈ സ്വാധീനത്തിൽ നിന്ന്  പുറത്തുവന്നിരുന്നില്ലെന്ന് മംലൂക്ക്-ഒട്ടോമൻ ചരിത്രങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഖലീഫ സുന്നിയായത് കൊണ്ട് അധികാരസ്ഥാനമാനങ്ങൾ നിലനിർത്താൻവേണ്ടി മാത്രം സുന്നി ആയി മാറുമ്പോൾ ഉണ്ടാവുന്ന സ്വാഭാവികമായ അവസ്ഥ അങ്ങനെത്തന്നെ ആയിരിക്കുമല്ലോ..

ഈ വംശ പരമ്പരയിൽ ഹിജാസ് ഭരിച്ച അവസാനത്തെ അമീറാണ് ഹുസൈൻ ബിൻ അലി അൽ ഹാഷിമി.

1908-ൽ, യുവതുർക്കികളുടെ വിപ്ലവത്തെ ത്തുടർന്ന് , ഓട്ടോമൻ സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമനാണ് ഇദ്ദേഹത്തെ മക്കയുടെ അമീറായി നിയമിച്ചത്

ഇദ്ദേഹത്തിൻറെ ആൺമക്കളായ ഫൈസൽ, അബ്ദുള്ള, അലി എന്നിവരും ഭരണകാര്യങ്ങളിൽ സജീവ നേതൃത്വം നൽകിയിരുന്നു.

തുർക്കിയിൽ വംശീയതയും ദേശീയവാദികളും പാർലമെൻറ് ലും പുറത്തും പല വിധത്തിലുള്ള നീക്കങ്ങൾ നടത്തുന്നതിൽ അസ്വസ്ഥരായ അറബ് ദേശീയതയുടെ വാക്താക്കളുടെ പക്ഷക്കാരായി രംഗത്ത് മുന്നിൽ തന്നെ നിന്നിരുന്ന ഹാഷിമികളെ വശത്താക്കി ഉസ്മാനി ഖിലാഫത്ത് തകർക്കാൻ ബ്രിട്ടീഷ് കാർ നിഗൂഢ പദ്ധതികൾ തയ്യാറാക്കി. അവർ TE Lowrance എന്ന അറേബ്യൻ ചരിത്രത്തിലും ഭാഷയിലും പഠനം നടത്തിയ ഒരു ചാരനെ (military intelligence officer) നിയോഗിച്ചു.

 ഈജിപ്തിലെ ബ്രിട്ടീഷ് ഹൈക്കമീഷണർ ആയ ഹെൻറി മക് മഹോൻറെ പരിപൂർണ പിന്തുണയിൽ  ഇന്റലിജൻസ്  ഓഫീസർ ആയ ലോറൻസും ബ്രിട്ടീഷ് ചാര സംഘവും മക്കയിലെത്തി ഷെരീഫ് ഹുസൈനും മക്കളുമായി ചർച്ചകൾ നടത്തി. ഷെരീഫ് ഹുസൈൻറെ മകനായ ഫൈസലിൽ  തന്റെ ദൗത്യം നിറവേറ്റാനുള്ള നേതൃത്വപാടവം ഉണ്ടെന്ന് മനസ്സിലാക്കിയ ലോറൻസ്  അദ്ദേവുമായി കൂടുതൽ അടുത്തു. തുർക്കിയിലെ ഉസ്മാനി ഖലീഫയുടെ കീഴിൽ  മക്കയിലെ അമീർ ആയി ഭരിക്കുന്ന ഹുസൈൻ  അൽ ഹാഷിമിക്ക് അറേബ്യ മുഴുവൻ ഭരിക്കുന്ന രാജപദവി വാഗ്ദാനം ചെയ്ത  ബ്രിട്ടീഷ് കാർ ഗൂഡ തന്ത്രങ്ങൾ നെയ്തുകൊണ്ട്  ചരട് വലിച്ചു തുടങ്ങി.

തുർക്കി ഖലീഫയുടെ കീഴിൽ മക്കയും മദീനയും ഭരിച്ചിരുന്ന ഹുസൈൻ ഹാഷിമി, ഖലീഫ അറിയാതെ ജിപ്തിലെ ബ്രിട്ടീഷ് ഹൈക്കമീഷണർ ഹെൻറി മക്മ ഹോനുമായി രഹസ്യ സന്ദേശങ്ങൾ  അയച്ചുകൊണ്ട് ചർച്ചകൾ ആരംഭിച്ചു. 

ലോക ചരിത്രത്തിൽ കുപ്രസിദ്ധി നേടിയ  കത്തിടപാടുകൾ McMahon–Hussein Correspondence എന്ന പേരിൽ അറിയപ്പെടുന്നു.























The McMahon–Hussein Correspondence is a series of letters that were exchanged during World War I in which the Government of the United Kingdom agreed to recognize Arab independence in a large region after the war in exchange for the Sharif of Mecca launching the Arab Revolt against the Ottoman Empire. The correspondence had a significant influence on Middle Eastern history during and after the war;  a dispute over Palestine continued there after..

ഹെൻറി മക് മഹോൻ

Sir Arthur Henry McMahon

ബ്രിട്ടീഷ് പട്ടാളത്തിലെ അതി പ്രഗത്ഭനായ ഹെന്ററി മക് മഹോനും  ബ്രിട്ടീഷ് ചാരനായ TE ലോറൻസും മറ്റും നടത്തിയ നയപരമായ കുതന്ത്രങ്ങൾ മക്കയുടെ അമീറായ ഹുസൈൻ ബിൻ അലി അൽ ഹാഷിമിയെയും മക്കളേയും തുർക്കി ഖലീഫക്കെതിരെ പട നയിക്കാൻ പ്രേരിപ്പിച്ചു.

ബ്രിടീഷുകാർ വാഗ്ദാനം ചെയ്ത അറേബ്യൻ ജനതയുടെ സുൽത്താൻ പദവിക്കപ്പുറം ലോക മുസ്ലിം കളുടെ ഖലീഫ ആവാൻ എന്ത് കൊണ്ടും തുർക്കികളെക്കാൾ യോഗ്യൻ നബി കുടുംബത്തിൽ പെട്ട ഹാഷിമിക്കാണെന്ന്  ഹദീസുകളൊക്കെ ഉദ്ധരിച്ച് ലോറൻസ് വാദിച്ചു. അറബ് ഗോത്രനേതാക്കൾ ക്കിടയിലും സാധാരണക്കാരായ ബദുക്കൾക്കിടയിലും സഞ്ചരിച്ചുകൊണ്ട് ഈ സന്ദേശം കൈമാറുന്നതിന് പുറമേ തങ്ങളുടെ പക്ഷം ചേരുന്നതിന് ആയിരക്കണക്കിന് പവൻ സ്വർണവും പണവും നൽകി അവരിൽ മഹാ ഭൂരിപക്ഷത്തേയും  വശത്താക്കി.   ങ്ങനെ തുർക്കി ഖിലാഫത്തിനെതിരെ അറബികൾ പടയുമായി രംഗത്തിറങ്ങി. 

എന്നാൽ റിയാദ് ലെ ഇബ്നു സൗദ് രാജകുടുംബം ഖലീഫക്കെതിരെയുള്ള ഈ നീക്കത്തിൽ പങ്കെടുത്തില്ല. തന്റെ പിതാമഹനെയും കുടുംബക്കാരേയും നൂറുകണക്കിന് സലഫി ഉലമാക്കളെയും കുറച്ചു വർഷങ്ങൾക്ക് മുൻപ് ക്രൂരമായി ഭേദ്യം ചെയ്ത് മർദ്ധിക്കുകയും വധിക്കുകയും ചെയ്തവരാണ് തുർക്കിയിലെ ഖലീഫയും മക്കയിലെ ശരീഫും ..... അതുകൊണ്ട് തന്നെ  രണ്ട് കൂട്ടരെയും അവർ പിന്തുണച്ചില്ല 


ഇബ്നു സൗദിന്റെ ഭരണകൂടത്തിനോട്‌ നൂറ്റാണ്ടുകളായി  ആദർശ പരമായും രാഷ്ട്രീയമായും ശത്രുക്കളായ ഷെരീഫ് ഹുസൈൻ ഹാഷിമിയുടെ നീക്കങ്ങളെ  പിന്തുണക്കാൻ ഇബ്നു സൗദി നും കൂട്ടർക്കും കഴിയുമായിരുന്നില്ല. അവർ നിഷ്പക്ഷത പാലിച്ചു.








             ഫൈസൽ അൽ ഹാഷിമി  ബൈത്തുൽ മുഖദ്ധിസ് കീഴടക്കിയ ബ്രിട്ടീഷ്
         പട്ടാള മേധാവി അലൻബിയുടെ കൂടെ 

ഇന്ന്  ബൈത്തുൽ മുഖദ്ദിസ് ജൂതൻമാരുടെ അധീനത്തിൽ ആവുന്ന വിധത്തിൽ പലസ്തീൻ ലെബനോൻ സിറിയ ഇസ്രായേൽ തുടങ്ങിയ സകല പ്രശ്നങ്ങൾക്കും വിത്തിട്ടത് അധികാരമോഹത്തിൽ ലയിച്ച ഈ ഹാഷിമിയുടേയും മക്കളുടെയും സ്വാർത്ഥതയായിരുന്നു.

ഉസ്മാനി ഖിലാഫത് തകർക്കാൻ ബ്രിട്ടീഷ് കാർ പല കുതന്ത്രങ്ങളും മെനഞ്ഞു കൊണ്ട് പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിച്ചു. ഉസ്മാനി ഖലീഫക്ക്   കീഴിൽ നൂറ്റാണ്ടുകളായി മക്കയിൽ ഭരണം നടത്തിയിരുന്ന ഹാഷിമിയാക്കളായ ഷെരീഫ്മാരെ പാട്ടിലാക്കുകയും അവരുടെ പൂർണ പിന്തുണയുടെ ബലത്തിൽ ആ ലക്ഷ്യം വെച്ച് അവർ കുതന്ത്രങ്ങൾ ആവിഷ്കരിച്ചു.

ഹെന്ററി മക് മഹോന്റെ ദൗത്യവും അതിൽ പെട്ടതായിരുന്നു 

ബ്രിട്ടീഷ് യുദ്ധകാര്യ സെക്രട്ടറി കിച്ചനറുടെയും വിദേശകാര്യ സെക്രട്ടറി സർ എഡ്വേർഡ് ഗ്രേയുടെയും അംഗീകാരത്തോടെ, മക് മഹോൻ ഹിജാസ് ലെ  ഭരണാധികാരിയായ മക്കയിലെ  ശരീഫ് ഹുസൈൻ ബിൻ അലി അൽ ഹാഷിമിയുമായി നിരവധി കത്തിടപാടുകൾ നടത്തി.

ആ കാലത്ത് തുർക്കി ഉസ്മാനി ഖിലാഫത്തിന്  കീഴിൽ ഹിജാസ്  ഭരിച്ചിരുന്നത് മക്കയിലെ ഹുസൈൻ ബിൻ അലി അൽ ഹാഷിമി ആയിരുന്നു..

 തന്റെ നിയന്ത്രണത്തിലുള്ള അറേബ്യൻ ബെദൂവിയൻ ഗോത്രങ്ങളെ ഉപയോഗിച്ച് തുർക്കിയിലെ ഉസ്മാനി ഖിലാഫത്തിനെ  അട്ടിമറിക്കുന്നതിന് വേണ്ടി ഈജിപ്ത്തിലുള്ള ബ്രിട്ടീഷ് സേനയെ പിന്തുണയ്ക്കുന്നതിനായി ഉസ്മാനി ഖിലാഫത്തിന്  കീഴിൽ ഹിജാസ് ലെ ഭരണാധികാരിയായിരുന്ന മക്കയിലെ ഷെരീഫ് ഹുസൈൻ ബിൻ അലിയുമായി മക്മോഹൻ  നീണ്ട കത്തിടപാടുകൾ ആരംഭിച്ചു . . ഒട്ടോമൻ തുർക്കികൾക്കെതിരായ ബ്രിട്ടന്റെ പോരാട്ടത്തിൽ ബ്രിട്ടനെ അറബികൾ പിന്തുണയ്‌ക്ക് പകരമായി, തുർക്കികളുടെ ഭരണത്തിൻ കീഴിലുള്ള അറേബ്യ മുഴുവൻ ഒരു സ്വതന്ത്രഭരണപ്രദേശം ആയി മാറുന്ന ഒരു രാജ്യത്തിന്റെ അധികാരം അദ്ദേഹം മക്കയിലെ ശരീഫ് ഹുസൈന് ബിൻ അലിക്ക് വാഗ്ദാനം ചെയ്തു.

ഷെരീഫ് ഹുസൈനും മക്കളും അത് സമ്മതിച്ചു.

അവരുടെ കത്തിടപാടുകൾ മക്മഹോൺ-ഹുസൈൻ കറസ്‌പോണ്ടൻസ് എന്നപേരിൽ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു . 


ഇവിടെ ബ്രിട്ടീഷ് പട്ടാളത്തിലെ ഇന്റലിജൻസ് വിഭാഗത്തിലുണ്ടായിരുന്ന T E ലോറൻസ് എന്ന ഓഫീസറുടെ ചാര പ്രവർത്തനങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അറബിയിൽ നല്ല ഭാഷാ നൈപുണ്യം ഉണ്ടായിരുന്ന ബ്രിട്ടീഷ് ചാരനായ ലോറൻസ് മരുഭൂമിയിലൂടെ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ച് അറബ് ഗോത്രനേതാക്കൾക്ക് പണവും സ്വർണവും ആയുധങ്ങളും നൽകി വശത്താക്കി. 




 ബ്രിട്ടീഷുകാരെ പിന്തുണച്ചാൽ പകരമായി ഷെരീഫ് ഹുസൈന് അപ്പോൾ തുർക്കിക്ക് കീഴിലുള്ള സിറിയ മുതൽ ഒരു വലിയ അറേബ്യൻ ഭൂപ്രദേശത്തെ രാജാവാക്കാം എന്ന് വെള്ളക്കാർ വാഗ്ദാനം ചെയ്തു. 

 .

1916-ൽ, ബ്രിട്ടീഷ് പിന്തുണയോടെ ഷെരീഫ് ഹുസൈൻ  ഒട്ടോമൻ സാമ്രാജ്യത്തിനെതിരായ അറബ് കലാപം പ്രഖ്യാപിച്ചു.

ഇതാണ് ഉസ്മാനികൾക്കെതിരായ The Greate Arab revolt മഹത്തായ അറബ് കലാപം എന്ന പേരിൽ വെള്ളക്കാർ വിശേഷിപ്പിക്കുന്ന അറബികളുടെ വിപ്ലവം.

പരിശുദ്ധ മക്കയുടെ സംരക്ഷണത്തിനായി നിയോഗിച്ച ആയിരത്തോളം വരുന്ന ഉസ്മാനി ഖലീഫയുടെ സൈന്യത്തെ അറബ് ഗോത്ര നേതാവായ ഔദ അബൂതായിയുടെ ഗോത്ര സൈന്യമടക്കം 5000 ത്തോളം വരുന്ന പട്ടാളക്കാരുമായി ബ്രിട്ടീഷ്കാരുടെ സഹായത്തോടെ പാതിരാത്രി യിൽ ആക്രമണം നടത്തി പരാജയപ്പെടുത്തി. അങ്ങനെ പരിശുദ്ധ മക്കയിൽ നിന്ന് തന്നെ അറബികളുടെ ഒളിപ്പോരാട്ടം തുടങ്ങി വെച്ചു.

 മക്കയിലെ ഉസ്മാനി മുസ്ലിം ഖലീഫമാരുടെ ഭരണം അവസാനിപ്പിച്ച് ഹുസൈൻ ബിൻ അലിയും മക്കളും അറേബ്യയുടെ ഭരണം തുടങ്ങി.





കലാപം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, ഹുസൈൻ സ്വയം "അറബ് രാജ്യങ്ങളുടെ രാജാവ്" എന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പാൻ-അറബ് അഭിലാഷങ്ങൾ ബ്രിട്ടീഷ്സഖ്യകക്ഷികൾ അംഗീകരിച്ചില്ല , അവർ അദ്ദേഹത്തെ ഹിജാസിന്റെ രാജാവായി മാത്രം അംഗീകരിച്ചു.

തുർക്കിയിലെ ഖിലാഫത് ഭരണം ഇല്ലാതായപ്പോൾ ഇനി മുതൽ മുസ്ലിം കളുടെ ഖലീഫ താനാണെന്ന് സ്വയം പ്രഖ്യാപിച്ച ഹുസൈൻ ബിൻ അലി അൽഹാഷിമി യെ പിന്തുണക്കാൻ ആരു തയ്യാറായില്ല.

ഖലീഫ എന്ന പദവിക്ക്ലോ ക മുസ്ലിം സമൂഹത്തിലുള്ള സ്വാധീനം അറിയുന്ന ബ്രിട്ടീഷ്കാരും അത് അംഗീകരിച്ചില്ല. 

ബ്രിട്ടീഷ് കാരുമായി  ചങ്ങാത്തം കൂടി മുസ്ലിംകളുടെ ലോക നേതാവായ ഖലീഫയെ പരാജയപ്പെടുത്താൻ പങ്കാളിയായ ഹുസൈനെതിരെ ലോകമുസ്ലിംകളുടെ പ്രതിഷേധം ആളിക്കത്തി നിൽക്കുന്ന ആ സമയത്ത് ഹുസൈന്റെ ഖലീഫ ചമഞ്ഞു കൊണ്ടുള്ള പ്രഖ്യാപനത്തെ മുസ്ലിം ലോകത്തിലെ ആരും  അംഗീകരിച്ചില്ല

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം , ബാൽഫോർ പ്രഖ്യാപനത്തിലും സിറിയ , ഇറാഖ് , പലസ്തീൻ എന്നിവിടങ്ങളിൽ ബ്രിട്ടീഷ്, ഫ്രഞ്ച് നിയമങ്ങൾ സ്ഥാപിക്കുന്നതിലും പ്രതിഷേധിച്ച് , വെർസൈൽസ് ഉടമ്പടി അംഗീകരിക്കാൻ ഷെരീഫ്ഹുസൈൻ വിസമ്മതിച്ചു . പിന്നീട് ആംഗ്ലോ-ഹാഷെമൈറ്റ് ഉടമ്പടിയിൽ ഒപ്പിടാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. ബ്രിട്ടീഷ് കാരുമായുള്ള ഷെരീഫ് ഹുസൈൻറെ ബന്ധം വഷളാവുകയും ചെയ്തു. ബ്രിട്ടീഷ് കാർ നൽകിയിരുന്ന സഹായ ഫണ്ടുകൾ വെട്ടിക്കുറച്ച് നാമ മാത്രമാക്കി.

തൊട്ടടുത്തുള്ള രാജ്യമായ നജ്ദ് ലെ ഇബ്‌നു സൗദ് രാജാവ്  ലോക മുസ്ലിംകളുടെ പിന്തുണയോടെ ഒടുവിൽ ഷെരീഫ് ഹുസൈൻറെ  രാജ്യം ആക്രമിച്ചപ്പോൾ അതുവരെ സഖ്യത്തിലായിരുന്ന  ബ്രിട്ടീഷ് കാർ പിന്തുണച്ചില്ല 

1924 മാർച്ചിൽ, ഒട്ടോമൻ ഖിലാഫത്ത് നിർത്തലാക്കപ്പെട്ടപ്പോൾ , ഹുസൈൻ സ്വയം "എല്ലാ മുസ്ലീങ്ങളുടെയും ഖലീഫ" ആയി പ്രഖ്യാപിച്ചു . 1924 ഒക്ടോബറിൽ, ഇബ്നു സൗദിൽ നിന്നും ഏറ്റ പരാജയത്തെ തുടർന്ന് , അദ്ദേഹം സ്ഥാനത്യാഗം ചെയ്യുകയും മൂത്ത മകൻ അലി രാജാവായി അധികാരമേൽക്കുകയും ചെയ്തു. . അദ്ദേഹത്തിന്റെ മക്കളായ ഫൈസലും അബ്ദുല്ലയും യഥാക്രമം 1921-ൽ ഇറാഖിന്റെയും ട്രാൻസ്‌ജോർദാനിന്റെയും ഭരണാധികാരികളായി. നജ്ദ്ലെ ഇബ്നു സൗദ്ന്റെ  സൈന്യം ഹെജാസ് രാജ്യം ആക്രമിച്ച് കീഴടക്കി. ശേഷം 1925 ഡിസംബർ 23-ന് ഹുസൈൻ ബിൻ അലി രാജാവ് സൗദിക്ക് കീഴടങ്ങി. അങ്ങനെ ഹെജാസ് ലെ രാജ്യവും മക്കയിലെ ഹാഷിമിയാക്കളുടെ ഭരണവും അവസാനിച്ചു.


ബ്രിട്ടീഷ്കാരുടെ മോഹന വാഗ്ദാനങ്ങൾ കേട്ട് സ്വന്തം അധികാരത്തിന് വേണ്ടി ഉസ്മാനീ ഖലീഫക്കെതിരേ ബ്രിട്ടീഷ് ചാരൻ മാരുമായി കൂട്ട് കൂടി മക്കയിലും മദീനയിലും സിറിയയിലും ഇറാക്കിലും പലസ്തീൻ ലുമൊക്കെ ശരീഫ് ഹുസൈനും മക്കളും നയിച്ച യുദ്ധവും പരിശുദ്ധ മദീനയിൽ നടത്തിയ ഉപരോധവും മുസ്ലിം ലോകത്തിന് ഉണ്ടാക്കിയ മുറിവുകൾ ഇന്നും മായാതെ കിടക്കുകയാണ്.


അറബ് നേഷണലിസം എന്ന വികാരം വളർത്തി തുർക്കികൾ ക്കെതിരായി സിറിയയിലും ഇറാക്കിലും അറബ് ഗോത്രക്കാർക്കിടയിലും ബ്രിട്ടീഷ് കാർ നടത്തിയ കുതന്ത്രങ്ങൾ 

ഫലം കണ്ടു. ലക്ഷക്കണക്കിന് രൂപയും സ്വർണവും നൽകി ഗ്രാമീണ അറബി ഗോത്ര ങ്ങളെ പാട്ടിലാക്കി.


അവർ ബ്രിട്ടീഷ് കാർക്കും ശരീഫ് ഹുസൈനും വേണ്ടി അവർ പോരാടി തുർക്കിയിൽ നിന്നും മദീനയിലേക്കുള്ള റെയിൽവേ ലൈനുകളും പാലങ്ങളും അവർ തകർത്ത് ഉസ്മാനി സൈന്യത്തിനെ ഉപരോധിച്ചു.

മക്കയിലും മദീനയിലും സിറിയയിലും പലസ്തീനിലും ആയിരക്കണക്കിന് മുസ്ലിംകളെ  അവർ കൊലപ്പെടുത്തി 


പരിശുദ്ധ മദീന മുനവ്വറ  2 കൊല്ലത്തിലേറെ ഉപരോധിച്ചു

ആയിരക്കണക്കിന് മുസ്ലിംകളെ കൊലപ്പെടുത്തി.

ബ്രിട്ടീഷ് കാർക്കെതിരെ സമരം നടത്തി മക്കയിൽ അഭയം തേടിയ പണ്ഡിതൻ മാരേയും മുസ്ലിം നേതാക്കളേയും അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പട്ടാളത്തിന് കൈമാറിയ ശരീഫ് ഹുസൈനെതിരെ നടപടി മുസ്ലിം ലോകത്തിന്റെ വെറുപ്പ് ആളിക്കത്താനിടയാക്കി. ശൈഖുൽ ഹിന്ദ് മഹമൂദ് ഹസനെ പ്പോലും അറസ്റ്റ് ചെയ്തു ബ്രിട്ടീഷ് കാർക്ക് കൈമാറി. ബ്രിട്ടീഷ് കാർ അദ്ദേഹത്തെ അന്നത്തെ അവരുടെ ഗാണ്ടനാമോ ആയിരുന്ന മാൾട ദീപിൽ കൊണ്ടുപോയി തടവിലിട്ടു. 


ലോക മഹാ യുദ്ധത്തിൽ ഉസ്മാനി ഖിലാഫത് ന് അന്ത്യം കുറിച്ചത് സ്വാർത്ഥ മോഹിയായ ശരീഫ് ഹുസൈൻറെ അധികാരമോഹങ്ങളുടെ അനന്തര ഫലങ്ങൾ ആയിരുന്നു.

പക്ഷേ യുദ്ധാനന്തരം ഹുസൈനും അറബികളും വഞ്ചിക്കപ്പെട്ടു. ബ്രിട്ടീഷ് കാർ അവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല.

സിറിയൻ ലേബനീസ് മേഖലയിൽ ഫ്രാൻസ് ആധിപത്യം സ്ഥാപിച്ചു. പലസ്തീൻ മുസ്ലിം കൾക്ക് നഷ്ടമായി


 വിശാലമായ അറേബ്യ ൻ സാമ്രാജ്യം സ്വപ്നം കണ്ട ശരീഫ് ഹുസൈൻ വാഗ്ദാനലംഘനം നടത്തിയ ബ്രിട്ടീഷ് കാരുമായി തെറ്റി.  ഉസ്മാനി ഖലീഫയുടെ മക്കയിലെ അമീർ ആയി ഭരണം നടത്തിയിരുന്ന ഹുസൈൻ അൽ ഹാഷിമിക്ക് ഇബ്നു സൗദിന്റെ പടയോട്ടത്തിൽ മക്കയിലെ ഭരണവും നഷ്ടപ്പെട്ടു. ജോർദാൻ എന്ന ചെറിയ ഒരു ഭൂ പ്രദേശത്തെ രാജാവായി ഒരു മകനും ഇറാഖിലെ രാജാവായി മറ്റൊരു മകനും വാഴിച്ച് ബ്രിട്ടീഷ് കാർ ശരീഫ് ഹുസൈനെ തണുപ്പിക്കാൻ ശ്രമിച്ചു....



കുടുംബ ചരിത്രം

Hussein bin Ali bin Muhammad bin Abd al-Mu'in bin Awn was born in Constantinople in 1853 or 1854 as the eldest son of Sharif Ali bin Muhammad, who was the second son of Muhammad ibn Abd al-Mu'in, the former Emir of Mecca. As a sharif, he was a descendant of Muhammad through his grandson Hasan ibn Ali and a member of the ancient Hashemite house. His mother Bezm-i Cihan, the wife of Ali, was a Circassian.


He belonged to the Dhawu Awn clan of the Abadilah, a branch of the Banu Qatadah tribe. The Banu Qatadah had ruled the Emirate of Mecca since the assumption of their ancestor Qatadah ibn Idris in 1201, and were the last of four dynasties of sharifs that altogether had ruled Mecca since the 10th century.


In 1827 Sharif Muhammad bin Abd al-Mu'in was appointed to the emirate, becoming the first emir from the Dhawu Awn and bringing an end to the centuries-long dominance of the Dhawu Zayd. He reigned until 1851, when he was replaced by Sharif Abd al-Muttalib ibn Ghalib of the Dhawu Zayd. After being deposed he was sent along with his family and sons to reside in the Ottoman capital of Constantinople. It was there that Hussein was born to Muhammad's son Ali in 1270 AH (1853–1854). Muhammad was reappointed to the emirate in 1856, and Hussein, then aged two or three, accompanied his father and grandfather back to Mecca.[3] However, Muhammad died in 1858 and was succeeded by his eldest son Sharif Abd Allah Pasha. A few years later, in 1278 AH (1861–1862), Ali was recalled to Istanbul while Hussein remained in the Hejaz under the care of his uncle Abd Allah.


Hussein was raised at home unlike other young sharifs, who were customarily sent outside of the city to grow up among the nomadic Bedouin. Reportedly a studious youth, he mastered the principles of the Arabic language and was also educated in Islamic law and doctrine. Among his teachers was Shaykh Muhammad Mahmud at-Turkizi ash-Shinqiti, with whom he studied the seven Mu'allaqat. With Shaykh Ahmad Zayni Dahlan he studied the Qur'an, completing its memorization before he was 20 years old.[3][4][5]


During Abd Allah's reign, Hussein became familiar with the politics and intrigue surrounding the sharifian court. He also participated in numerous expeditions to Nejd and the eastern regions of the Hejaz to meet with the Arab tribes, over whom the emir exerted a loose form of control. He learned the ways of the Bedouin, including the skills needed to withstand the harsh desert environment. In his travels, he gained a deep knowledge of the desert flora and fauna, and developed a liking for humayni verse, a type of vernacular poetry (malhun) of the Bedouin. He also practiced horse-riding and hunting.[3]


In 1287 AH (1871–1872) Hussein traveled to Constantinople to visit his father, who had fallen ill. He returned to Mecca after his father's death later that year.[6]


In 1875, he married Abd Allah's daughter Abdiyah. In 1877 Abd Allah died, and Hussein and his cousin Ali ibn Abd Allah were conferred the rank of pasha.


Abd Allah was succeeded by his brother, Sharif Husayn Pasha. After Husayn was assassinated in 1880, the Sultan reinstated Abd al-Muttalib of the Dhawu Zayd as Emir. Displeased at the removal of the Dhawu Awn line from the emirate, Hussein traveled to Istanbul with two cousins, Ali and Muhammad, and their uncle Abd al-Ilah. However they were ordered to return to Mecca by the Sultan, whose intelligence services suspected that the sharifs were conspiring with European powers, particularly the British, to return the Sharifate to their clan.


The emirate returned to the Dhawu Awn in 1882 with the deposition of Abd al-Muttalib and the appointment of Sharif Awn ar-Rafiq Pasha, the next eldest of the remaining sons of Sharif Muhammad.

മക്കയിലെ അമീർ

Following the removal of his predecessor in October and the sudden death of his successor shortly thereafter, Hussein was appointed grand sharif by official decree of the sultan Abdülhamid on 24 November 1908.


Relationship with the Turks

Though there is no evidence to suggest that Sharif Hussein bin Ali was inclined to Arab nationalism before 1916. The rise of Turkish nationalism under the Ottoman Empire, culminating in the 1908 Young Turk Revolution, nevertheless displeased the Hashemites and resulted in a rift between them and the Ottoman revolutionaries. During World War I, Hussein initially remained allied with the Ottomans but began secret negotiations with the British on the advice of his son, Abdullah, who had served in the Ottoman parliament up to 1914 and was convinced that it was necessary to separate from the increasingly nationalistic Ottoman administration.


Relationship with the British

(Main article: McMahon-Hussein Correspondence)

ബ്രിട്ടീഷ് കാരുടെ വാഗ്ദാനങ്ങളിൽ വീണുപോയ ഹുസൈനും മക്കളും.....

Following deliberations at Ta'if between Hussein and his sons in June 1915, during which Faisal counselled caution, Ali argued against rebellion and Abdullah advocated action and encouraged his father to enter into correspondence with Sir Henry McMahon; over the period 14 July 1915 to 10 March 1916, a total of ten letters, five from each side, were exchanged between Sir Henry McMahon and Sherif Hussein. McMahon was in contact with British Foreign Secretary Edward Grey throughout, and Grey was to authorise and be ultimately responsible for the correspondence.


The British Secretary of State for War, Field Marshal Lord Kitchener, appealed to him for assistance in the conflict on the side of the Triple Entente. Starting in 1915, as indicated by an exchange of letters with Lieutenant Colonel Sir Henry McMahon, the British High Commissioner in the Sultanate of Egypt, Hussein seized the opportunity and demanded recognition of an Arab nation that included the Hejaz and other adjacent territories as well as approval for the proclamation of an Arab Caliphate of Islam. High Commissioner McMahon accepted and assured him that his assistance would be rewarded by an Arab empire encompassing the entire span between Egypt and Persia, with the exception of British possessions and interests in Kuwait, Aden, and the Syrian coast


സ്വന്തം താല്പര്യങ്ങൾക്കും അധികാരത്തിനും വേണ്ടി ബ്രിട്ടീഷ് കാരുമൊത്ത് കൂട്ടുകൂടി മുസ്ലിം സമൂഹത്തിൽ ചിദ്രത ഉണ്ടാക്കി പല കുതന്ത്രങ്ങൾക്കും മുന്നിൽ നിന്ന വ്യക്തിയാണ്  മക്ക ഭരിച്ചിരുന്ന ഷെരീഫ്  ഹുസൈൻ ബിൻ അലി


മുസ്ലിംകളുടെ ഖലീഫയെ തോൽപ്പിക്കാൻ ബ്രിട്ടീഷ് കാരുടെ കൂടെക്കൂടി മക്ക യിൽ കലാപമുണ്ടാക്കി  ആയിരക്കണക്കിന് മുസ്ലിം കളെ കൊല്ലുകയും എതിർത്ത നേതാക്കളേയും പണ്ഡിതൻമാരേയും ബ്രിട്ടീഷ്കാർക്ക് പിടിച്ചു കൊടുക്കുകയും ചെയ്തത് അന്ന് മക്ക ഭരിച്ചിരുന്ന ഈ ഹുസൈൻ രാജാവാണ്.


ഉസ്മാനി ഖലീഫമാരുടെ കീഴിൽ നൂറ്റാണ്ടുകളായി മക്കയും മദീനയും ഭരിച്ചിരുന്നത് ഷെരീഫ് ഹുസൈൻ ബിൻ അലി യുടെ ഹാഷിമി കുടുംബമായിരുന്നു.


ബ്രിട്ടീഷ് ഭരണാധികാരികൾ അയച്ച ചാരനായി അറബികളുടെ ഇടയിൽ വന്ന ലോറൻസ് നൽകിയ പല വാഗ്ദാനങ്ങളും കേട്ട് അധികാരമോഹം കൊണ്ട് കണ്ണ് തള്ളിയ ഹുസൈന് ബിൻ അലിയും മക്കളും മക്കയിൽ കലാപം ഉണ്ടാക്കി..


 

സിറിയയിലും ഇറാക്കിലും ഇദ്ദേഹത്തിന്റെ രണ്ട് മക്കളും ബ്രിട്ടീഷ് സഹായത്തോടെ രാജാക്കന്മാരായി. അറേബ്യയുടെ മുഴുവൻ രാജാവാണ് താണെന്ന് പ്രഖ്യാപിച്ച ഹുസൈൻ ബിൻ അലി പിന്നീട് ലോകമുസ്ലിംകളുടെ ഖലീഫയായി സ്വയം പ്രഖ്യാപിച്ചു

Friday 16 June 2023

അല്ലാഹുവിൻറെ നാമ വിശേഷണങ്ങളിൽ അഹ്ലുസ്സുന്നതി വൽജമാഅതിൻറെ കൃത്യമായ നിലപാട്.!


ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله പറയുന്നു:


ﻓﺎلجسم ﻓﻲ اﻟﻠﻐﺔ ﻫﻮ اﻟﺒﺪﻥ ﻭالله ﻣﻨﺰﻩ ﻋﻦ ﺫﻟﻚ


(مجموع الفتاوى ٤١٩/٥)


 ജിസ്മ് എന്നതിന് ഭാഷാപരമായി ശരീരം എന്ന് അർത്ഥമുണ്ട്.. അല്ലാഹു അതിൽ നിന്നും പരിശുദ്ധനാണ്.!


അല്ലാഹുവിൻറെ നാമ വിശേഷണങ്ങളിൽ അഹ്ലുസ്സുന്നതി വൽജമാഅതിൻറെ  കൃത്യമായ നിലപാട്.!


ഭാഗം 1️⃣


ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله  തൻറെ بيان تلبيس الجهمية എന്ന കിതാബിൻറെ 227/6 പേജിൽ  വിവരിക്കുന്നു :-


ﻭاﻟﻜﻼﻡ ﻓﻴﻬﺎ ﻳﻨﻘﺴﻢ ﺇﻟﻰ ﺛﻼﺛﺔ ﺃﻗﺴﺎﻡ ﻗﺴﻢ ﻣﻨﻬﺎ ﻳﺤﻘﻖ ﻭﻻ ﻳﺘﺄﻭﻝ ﻛﺎﻟﻌﻠﻢ ﻭاﻟﻘﺪﺭﺓ ﻭﻧﺤﻮﻫﻤﺎ...

അല്ലാഹുവിൻറ നാമ വിശേഷണങ്ങൾ മൂന്ന് വിഭാഗമാണ്.

ഒന്ന് : യഥാര്‍ത്ഥ അർത്ഥത്തിൽ തന്നെ അല്ലാഹുവിനുള്ളതും വ്യാഖ്യാനിക്കപ്പെടാത്തതും.

 ഉദാ : അറിവ് , ശക്തി എന്നിവ പോലെ...


ﻭﻗﺴﻢ ﻳﺘﺄﻭﻝ ﻭﻻ ﻳﺠﺮﻱ ﻋﻠﻰ ﻇﺎﻫﺮﻩ ﻭﺫﻟﻚ ﻛﻤﺎ ﺭﻭﻱ ﻋﻦ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺣﻜﺎﻳﺔ ﻋﻦ اﻟﻠﻪ ﺗﻌﺎﻟﻰ ﻣﻦ ﺗﻘﺮﺏ ﺇﻟﻲ ﺷﺒﺮا ﺗﻘﺮﺑﺖ ﻣﻨﻪ ﺫﺭاﻋﺎ ﻭﻣﻦ ﺗﻘﺮﺏ ﺇﻟﻲ ﺫﺭاﻋﺎ ﺗﻘﺮﺑﺖ ﻣﻨﻪ ﺑﺎﻋﺎ ﻭﻣﻦ ﺃﺗﺎﻧﻲ ﻳﻤﺸﻲ ﺃﺗﻴﺘﻪ ﻫﺮﻭﻟﺔ ﻭﻣﺎ ﺃﺷﺒﻬﻪ ﻻ ﺃﻋﻠﻢ ﺃﺣﺪا ﻣﻦ اﻟﻌﻠﻤﺎء ﺃﺟﺮاﻩ ﻋﻠﻰ ﻇﺎﻫﺮﻩ ﺃﻭ اﻗﺘﻀﻰ ﻣﻨﻪ ﺃﻭ اﺣﺘﺞ ﺑﻤﻌﻨﺎﻩ ﺑﻞ ﻛﻞ ﻣﻨﻬﻢ ﺗﺄﻭﻟﻪ ﻋﻠﻰ اﻟﻘﺒﻮﻝ ﻣﻦ اﻟﻠﻪ ﺗﻌﺎﻟﻰ ﻟﻌﺒﺪﻩ ﻭﺣﺴﻦ اﻹﻗﺒﺎﻝ ﻋﻠﻴﻪ ﻭاﻟﺮﺿﺎ ﺑﻔﻌﻠﻪ ﻭﻣﻀﺎﻋﻔﺔ اﻟﺠﺰاء ﻟﻪ ﻋﻠﻰ ﺻﻨﻴﻌﻪ ﻭﻛﻤﺎ ﺭﻭﻱ ﻋﻦ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﻧﻪ ﻗﺎﻝ ﻟﻤﺎ ﺧﻠﻖ اﻟﻠﻪ اﻟﺮﺣﻢ ﺗﻌﻠﻘﺖ ﺑﺤﻘﻮ اﻟﺮﺣﻤﻦ ﻓﻘﺎﻟﺖ ﻫﺬا ﻣﻘﺎﻡ اﻟﻌﺎﺋﺬ ﺑﻚ ﻣﻦ اﻟﻘﻄﻴﻌﺔ ﻓﻘﺎﻝ ﺳﺒﺤﺎﻧﻪ ﻭﻋﺰﺗﻲ ﻷﻗﻄﻌﻦ ﻣﻦ ﻗﻄﻌﻚ ﻭﻷﺻﻠﻦ ﻣﻦ ﻭﺻﻠﻚ ﻭﻻ ﺃﻋﻠﻢ ﺃﺣﺪا ﻣﻦ اﻟﻌﻠﻤﺎء ﺣﻤﻞ اﻟﺤﻘﻮ ﻋﻠﻰ ﻇﺎﻫﺮ ﻣﻘﺘﻀﻰ اﻻﺳﻢ ﻟﻪ ﻓﻲ ﻣﻮﺿﻊ اﻟﻠﻐﺔ ﻭﺇﻧﻤﺎ ﻣﻌﻨﺎﻩ اﻟﻠﻴﺎﺫ ﻭاﻻﻋﺘﺼﺎﻡ ﺑﻪ ﺗﻤﺜﻴﻼ ﻟﻪ ﺑﻔﻌﻞ ﻣﻦ اﻋﺘﺼﻢ ﺑﺤﺒﻞ ﺫﻱ ﻋﺰﺓ ﻭاﺳﺘﺠﺎﺭ ﺑﺬﻱ ﻣﻠﻜﺔ ﻭﻗﺪﺭﺓ ﻛﻤﺎ ﺭﻭﻱ اﻟﻜﺒﺮﻳﺎء ﺭﺩاء اﻟﻠﻪ ﻗﺎﻝ ﻭﻟﻴﺲ ﻫﺬا اﻟﻀﺮﺏ ﻓﻲ اﻟﺤﻘﻴﻘﺔ ﻣﻦ ﺃﻗﺴﺎﻡ اﻟﺼﻔﺎﺕ ﻭﻟﻜﻦ ﺃﻟﻔﺎﻇﻪ ﻣﺘﺸﺎﻛﻠﺔ ﻟﻬﺎ ﻓﻲ ﻣﻮﺿﻊ اﻻﺳﻢ ﻓﻮﺟﺐ ﺗﺨﺮﻳﺠﻪ ﻟﻴﻘﻊ ﺑﻊ اﻟﻔﺼﻞ ﺑﻴﻦ ﻣﺎ ﻟﻪ ﺣﻘﻴﻘﺔ ﻣﻨﻬﺎ ﻭﺑﻴﻦ ﻣﺎ ﻻ ﺣﻘﻴﻘﺔ ﻟﻪ ﻣﻦ ﺟﻤﻠﺘﻬﺎ ﻭﻣﻦ ﻫﺬا اﻟﺒﺎﺏ ﻗﻮﻟﻪ ﺗﻌﺎﻟﻰ ﺃﻥ ﺗﻘﻮﻝ ﻧﻔﺲ ﻳﺎ ﺣﺴﺮﺗﺎ ﻋﻠﻰ ﻣﺎ ﻓﺮﻃﺖ ﻓﻲ ﺟﻨﺐ اﻟﻠﻪ 

[ اﻟﺰﻣﺮ 56] 

ﻻ ﺃﻋﻠﻢ ﺃﺣﺪا ﻣﻦ ﻋﻠﻤﺎء اﻟﻤﺴﻠﻤﻴﻦ ﺇﻻ ﺗﺄﻭﻝ اﻟﺠﻨﺐ ﻓﻲ ﻫﺬﻩ اﻵﻳﺔ ﻭﻟﻢ ﺃﺳﻤﻊ ﺃﺣﺪا ﻣﻨﻬﻢ ﺃﺟﺮاﻩ ﻋﻠﻰ ﻇﺎﻫﺮﻩ ﺃﻭ اﻗﺘﻀﻰ ﻣﻨﻪ ﻣﻌﻨﻰ اﻟﺠﻨﺐ اﻟﺬﻱ ﻫﻮ اﻟﺬاﺕ ﻭﺇﻧﻤﺎ ﺗﺄﻭﻟﻮﻩ ﻋﻠﻰ اﻟﻘﺮﺏ ﻭاﻟﺘﻤﻜﻴﻦ ﻭﻗﺎﻝ اﻟﻔﺮاء ﻣﻌﻨﻰ اﻟﺠﻨﺐ ﻣﻌﻈﻢ اﻟﺸﻲء ﻛﻤﺎ ﻳﻘﻮﻝ اﻟﺮﺟﻞ ﻟﺼﺎﺣﺒﻪ ﻫﺬا ﻗﻠﻴﻞ ﻓﻲ ﺟﻨﺐ ﻣﺎ ﺃﻭﺟﺒﻪ ﻟﻚ... 

രണ്ട് : വ്യാഖ്യാനിക്കപ്പെടേണ്ടതും ബാഹ്യാർത്ഥത്തിൽ മനസ്സിലാക്കപ്പെടാത്തവയും.

ഉദാ : ഒരു ഖുദ്സിയ്യായ ഹദീസിൽ അല്ലാഹു പ്രസ്താവിച്ചത് പോലെ ഏതൊരുവൻ എന്നോട് ഒരു ചാൺ അടുക്കുന്നുവോ ഞാൻ അവനോട് ഒരു മുഴം അടുക്കുന്നതാണ്..ഏതൊരുവൻ എന്നോട് ഒരു മുഴം അടുക്കുന്നുവോ ഞാൻ അവനോട് ഒരു മാറ് അടുക്കുന്നതാണ്..ഏതൊരുവൻ എന്നിലേക്ക് നടന്നു വരുന്നുവോ ഞാൻ അവനിലേക്ക് ഓടി ചെല്ലുന്നതാണ്.!

ഇത്തരം വാചകങ്ങളെ അതിൻറെ ബാഹ്യാർത്ഥത്തിൽ തന്നെയോ അല്ലെങ്കിൽ ബാഹ്യാർത്ഥത്തിനോട് യോജിച്ചോ അല്ലെങ്കിൽ അതിൻറെ ഭാഷാർത്ഥത്തെ തന്നെ തെളിവാക്കി വിവരിച്ചവരോ ആയ ഒരു പണ്ഡിതനെയും എനിക്കറിയില്ല..മറിച്ച് ഈ വാചകങ്ങളുടെ ഉദ്ദേശ്യം അല്ലാഹു തൻറെ അടിമയെ ഖബൂലാക്കുന്നതും അവനിലേക്ക് അടുക്കുന്നതും അവൻറെ പ്രവൃത്തിയെ തൃപ്തിപ്പെടുന്നതും അവൻറെ ചെയ്തികൾക്ക് ഇരട്ടി പ്രതിഫലം നല്‍കുന്നതുമാണ് എന്നിങ്ങനെയൊക്കെ അവയെ  വ്യാഖ്യാനിക്കുകയാണ് ഈ പണ്ഡിതരൊക്കെയും ചെയ്തത്.! 


നബി صلى الله عليه وسلم യിൽ നിന്നും ഈ ഗണത്തിൽ വരുന്ന മറ്റൊരു ഉദ്ധരണി കൂടി കാണാം കുടുംബ ബന്ധത്തെ സൃഷ്ടിച്ച സന്ദർഭത്തിൽ കുടുംബ ബന്ധം കരുണാവാരിധിയായ അല്ലാഹുവിന്റെ അരക്കെട്ടിൽ വന്ന് ചേർന്ന് നില്‍ക്കുകയും ശേഷം കുടുംബ ബന്ധം മുറിക്കുന്നതിൽ നിന്നും നിന്നോട് കാവൽ തേടുന്നവൻറെ സ്ഥാനം ഇതാണ് എന്ന് കുടുംബ ബന്ധം തന്നെ പറയുകയും ചെയ്തപ്പോൾ അല്ലാഹു പറഞ്ഞു എൻറെ പ്രതാപത്തെ തന്നെ സത്യം നിന്നെ മുറിക്കുന്നവനെ ഞാനും മുറിക്കുന്നതാണ്..നിന്നെ ചേര്‍ക്കുന്നവനെ ഞാനും ചേർക്കുന്നതാണ്.!

ഇവിടെ ഭാഷയുടെ ബാഹ്യർത്ഥ്യത്തിൽ തന്നെ حقو (അരക്കെട്ട്)  എന്നതിനെ വിശദീകരിച്ച ഒരു പണ്ഡിതനെയും എനിക്കറിയില്ല..പ്രതാപശാലിയായവൻറെ പാശം മുറുകെ പിടിക്കുകയും കഴിവും ശക്തിയുമുള്ളവൻറെ അരികിലേക് ആശ്രയം തേടുകയും ചെയ്യുന്നവനെപ്പോലെ കുടുംബ ബന്ധത്തെ മുറുകെ പിടിക്കേണ്ടതും അതിനെ സൂക്ഷിക്കേണ്ടതുമാണ് എന്നതാണ് ഇതിൻറ വിവക്ഷ.!

അഹങ്കാരം അല്ലാഹുവിൻറെ മേൽ മുണ്ടാണ് പോലുള്ള ഉദ്ധരണിയും ഈ ഗണത്തിൽ പെടുന്നതാണ്.!


എന്നാൽ  ഈ വിഭാഗത്തില്‍പ്പെട്ടവ യാഥാര്‍ത്ഥ്യത്തിൽ അല്ലാഹുവിൻറെ വിശേഷണങ്ങളുടെ ഗണത്തിൽ പെടുന്നവയല്ല..എങ്കിലും ഈ വാചകങ്ങൾ നാമ വിഷയത്തിൽ അവയോട്  സാദൃശ്യതയുള്ളതാകുന്നു..അങ്ങനെ വരുമ്പോൾ അവയിൽ യാഥാര്‍ത്ഥ്യ അർത്ഥമുള്ളതിനെയും അല്ലാത്തവയും വേർതിരിച്ച് വിശദീകരിക്കേണ്ടി വരുന്നു.!


 

أَن تَقُولَ نَفْسٌ يَـٰحَسْرَتَىٰ عَلَىٰ مَا فَرَّطتُ فِى جَنۢبِ ٱللَّهِ 


( 'ഹാ! അല്ലാഹുവിന്റെ ഭാഗത്തിൽ ഞാൻ വീഴ്ചവരുത്തിയതിൽ എന്റെ സങ്കടമേ..എന്ന് ഓരോ ദേഹവും പറയുമെന്നതിനാൽ..! )


എന്ന ആയതും ഈ ഗണത്തിൽ പെട്ടതാണ് ഇസ്ലാമിക പണ്ഡിത ലോകത്ത് جنب (പാർശ്വ ഭാഗം) എന്നതിന് വ്യാഖ്യാനം നൽകാത്തതായ ഒരാളെയും എനിക്കറിയില്ല..ഇതിനെ ഇതിൻറെ ബാഹ്യാർത്ഥത്തിൽ തന്നെ മനസ്സിലാക്കുകയോ അല്ലാഹുവിൻറെ തിരു ദാത് എന്ന നിലക്ക് ജംബ് എന്നതിൻറെ അർത്ഥത്തെ വിശദീകരിക്കുകയോ ചെയ്തിട്ടില്ല..അവരെല്ലാവരും തന്നെ ജംബ് എന്നതിനെ അടുപ്പം, സ്ഥാനം എന്നൊക്കെ വ്യാഖ്യാനിക്കുകയാണ് ചെയ്തത്.!

ഇമാം ഫറാഅ പറയുന്നു : ജംബ് എന്നാൽ ഒരു വസ്തുവിൻറെ അധിക ഭാഗം എന്നാണ് സാധാരണ ഒരാൾ മറ്റൊരാളോട് പറയുന്നത് പോലെ  

ﻫﺬا ﻗﻠﻴﻞ ﻓﻲ ﺟﻨﺐ ﻣﺎ ﺃﻭﺟﺒﻪ ﻟﻚ... 

അയാൾ നിന്നെ ഏല്പിച്ചത് വച്ച് നോക്കുമ്പോൾ  ഇത് വളരെ കുറച്ച് മാത്രമാണ്..


ﻭاﻟﻘﺴﻢ اﻟﺜﺎﻟﺚ ﻣﻦ اﻟﺼﻔﺎﺕ ﻳﺤﻤﻞ ﻋﻠﻰ ﻇﺎﻫﺮﻩ ﻭﻳﺠﺮﻱ ﺑﻠﻔﻈﻪ اﻟﺬﻱ ﺟﺎء ﺑﻪ ﻣﻦ ﻏﻴﺮ ﺃﻥ ﻳﻘﺘﻀﻲ ﻟﻪ ﻣﻌﺮﻓﺔ ﻛﻴﻔﻴﺔ ﺃﻭ ﻳﺸﺒﻪ ﺑﻤﺸﺒﻬﺎﺕ اﻟﺠﻨﺲ ﻭﻣﻦ ﻏﻴﺮ ﺃﻥ ﻳﺘﺄﻭﻝ ﻓﻴﻌﺪﻝ ﺑﻪ ﻋﻦ اﻟﻈﺎﻫﺮ ﺇﻟﻰ ﻣﺎ ﻳﺤﺘﻤﻠﻪ اﻟﺘﺄﻭﻳﻞ ﻣﻦ ﻭﺟﻪ اﻟﻤﺠﺎﺯ ﻭاﻻﺗﺴﺎﻉ ﻭﺫﻟﻚ ﻛﺎﻟﻴﺪ ﻭاﻟﺴﻤﻊ ﻭاﻟﺒﺼﺮ ﻭاﻟﻮﺟﻪ ﻭﻧﺤﻮ ﺫﻟﻚ ﻓﺈﻧﻬﺎ ﻟﻴﺴﺖ ﺑﺠﻮاﺭﺡ ﻭﻻ ﺃﻋﻀﺎء ﻭﻻ ﺃﺟﺰاء ﻭﻟﻜﻨﻬﺎ ﺻﻔﺎﺕ اﻟﻠﻪ ﻋﺰ ﻭﺟﻞ ﻻ ﻛﻴﻔﻴﺔ ﻟﻬﺎ ﻭﻻ ﺗﺘﺄﻭﻝ ﻓﻴﻘﺎﻝ ﻣﻌﻨﻰ اﻟﻴﺪ اﻟﻨﻌﻤﺔ ﻭاﻟﻘﻮﺓ ﻭﻣﻌﻨﻰ اﻟﺴﻤﻊ ﻭاﻟﺒﺼﺮ ﻭاﻟﻌﻠﻢ ﻭﻣﻌﻨﻰ اﻟﻮﺟﻪ اﻟﺬاﺕ ﻋﻠﻰ ﻣﺎ ﺫﻫﺐ ﺇﻟﻴﻪ ﻧﻔﺎﺓ اﻟﺼﻔﺎﺕ


മൂന്ന് :  ബാഹ്യാർത്ഥത്തിൽ തന്നെ മനസ്സിലാക്കപ്പെടുന്നവയും അവയുടെ രൂപം എങ്ങനെയാണെന്നതിൻറെ പിന്നാലെ പോകാതെയും ആ വിഭാഗത്തിൽ പെട്ട മറ്റൊന്നിനോടും സാമ്യപ്പെടുത്താതെയും ഏതൊരു വാചകമാണോ ഇവയിൽ ഉദ്ധരിക്കപ്പെട്ട് വന്നത് അവയെ അതേ പോലെ ഉപയോഗിക്കുകയും ബാഹ്യാർതഥത്തിൽ നിന്നും തെറ്റുന്ന രൂപത്തിൽ ആലങ്കാരികമായതോ വിശാലമായതോ ആയ അർത്ഥമാക്കി മാറ്റി  വ്യാഖ്യാനിക്കാതിരിക്കുകയും  ചെയ്യേണ്ടവ. ഉദാ: കൈ,കേൾവി, കാഴ്ച, മുഖം മുതലായവ..എന്നാൽ ഇവകൾ അവയവങ്ങളോ ഭാഗങ്ങളോ അല്ല..മറിച്ച് ഇവയെല്ലാം അല്ലാഹുവിൻറെ തിരു വിശേഷണങ്ങളാണ്..ഇവയ്ക്ക് രൂപം പറയുകയോ അല്ലാഹുവിൻറെ വിശേഷണങ്ങളെ നിഷേധിക്കുന്നവർ ചെയ്യുന്നത് പോലെ കൈ എന്നതിനെ അനുഗ്രഹം, ശക്തി എന്നോ കേൾവി, കാഴ്ച എന്നിവയെ അറിവ് എന്നോ മുഖം എന്നതിനെ ദാത് എന്നോ  ഇവയെ വ്യാഖ്യാനിക്കുകയും ചെയ്യരുത്.!


ഭാഗം 2️⃣

അല്ലാഹുവിൻറെ സ്വിഫാതുകളിൽ കൈ, മുഖം പോലുള്ളവയെ വ്യാഖ്യാനിക്കരുത് എന്നും അവയെ ബാഹ്യാർത്ഥത്തിൽ (ظاهر) തന്നെ മനസിലാക്കണമെന്നും എന്നാൽ അതോടൊപ്പം തന്നെ

 إنها ليست بجوارح ولا أعضاء ولا أجزاء

 അവകൾ    "അവയവമോ ഭാഗങ്ങളോ" അല്ലാ എന്നും മഹാനായ ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله പറഞ്ഞത് ഒന്നാം ഭാഗത്തിൽ നാം വിവരിക്കുകയുണ്ടായി.!

എന്നാൽ കൈ,മുഖം എന്നതിൻറെ ബാഹ്യാർത്ഥം അത് അവയമാണന്നാണല്ലോ..കാരണം യദ് എന്നതിൻറെ അർത്ഥം

 عُضْوٌ مِنْ أَعْضَاءِ الْجَسَدِ،  

ശരീരത്തിലെ ഒരു അവയവം എന്നും വജ്ഹ് എന്നതിന് 

مَا يُقَابِلُكَ مِنَ الرَّأْسِ وَفِيهِ الجَبْهَةُ وَالعَيْنَاِنِ وَالخَدَّاِنِ وَالأَنْفُ وَالفَمُ.

നെറ്റിയും രണ്ട് കണ്ണും രണ്ട് കവിളും മൂക്കും വായയും അടങ്ങുന്ന തല ഭാഗം..എന്നൊക്കെയാണല്ലോ ഭാഷാ ഗ്രന്ഥങ്ങളിൽ ഉള്ളത്..അങ്ങനെ വരുമ്പോൾ ബാഹ്യാർത്ഥത്തി ( ظاهر) ൽ മനസ്സിലാക്കണം എന്ന് പറയുന്നതും അതോടൊപ്പം തന്നെ അവയവമല്ല, ഭാഗമല്ല എന്ന് പറയുന്നതും തമ്മിൽ വൈരുദ്ധ്യമില്ലേ.!?


മറുപടി : അല്ലാഹുവിന്റെ ഇത്തരം വിശേഷണങ്ങൾ അവയുടെ ظاهر ൻറെ (ബാഹ്യാർത്ഥ്യത്തിൻറെ) മേൽ തന്നെയാണ് എന്നാണ് മനസ്സിലാക്കേണ്ടത്..എന്നാൽ ظاهر  (ബാഹ്യാർത്ഥ്യം) എന്നത് ഓരോ വസ്തുവിനും അതിൻറെതായ നിലയിലാണ് വരിക..അറബി ഭാഷ ഗ്രന്ഥങ്ങളിൽ "യദ്" "വജ്ഹ്" എന്നതിനൊക്കെ അവയവം എന്ന അർത്ഥം പറഞ്ഞിട്ടുള്ളത് മനുഷ്യൻറെ "യദ്" "വജ്ഹ്" എന്നിവകളെ സംബന്ധിച്ചാണ്..അത് കൊണ്ട് തന്നെയാണ് പല ഭാഷാഗ്രന്ഥങ്ങളിലും അവയവം എന്ന് അർത്ഥം കൊടുക്കുന്നിടത്ത് 

 يد الإنسان، وجه الإنسان

എന്ന് പ്രത്യേകം തന്നെ പറയുന്നതായി കാണം.!

ചുരുക്കത്തിൽ അവയവം,ഭാഗം എന്ന ബാഹ്യർത്ഥത്തിൽ "യദ് ,വജ്ഹ്" എന്നതിനെ ഉപയോഗിക്കുന്നത് സൃഷ്ടികൾക്കാണ്..സൃഷ്ടാവിനല്ല. കാരണം സൃഷ്ടാവിന് അവയവമോ ഭാഗമോ ഇല്ല തന്നെ..സൃഷ്ടാവ് എന്നത് സ്രഷ്ടികളുമായി പൂർണ്ണമായും വിത്യസ്ഥനാണ്..ആയതിനാൽ സൃഷ്ടികളുമായി സൃഷ്ടാവിനെ താരതമ്യം ചെയ്യാനോ വിലയിരുത്തുവാനോ കഴിയുകയില്ല.!


ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله പറയുന്നത് കാണുക :- 


ﺇﺫا ﻗﺎﻝ اﻟﻘﺎﺋﻞ: ﻇﺎﻫﺮ اﻟﻨﺼﻮﺹ ﻣﺮاﺩ، ﺃﻭ ﻇﺎﻫﺮﻫﺎ ﻟﻴﺲ بمراﺩ.

ﻓﺈﻧﻪ ﻳﻘﺎﻝ: ﻟﻔﻆ «الظاهر» ﻓﻴﻪ ﺇﺟﻤﺎﻝ ﻭاﺷﺘﺮاﻙ، ﻓﺈﻥ ﻛﺎﻥ اﻟﻘﺎﺋﻞ ﻳﻌﺘﻘﺪ ﺃﻥ ﻇﺎﻫﺮﻫﺎ اﻟﺘﻤﺜﻴﻞ ﺑﺼﻔﺎﺕ اﻟﻤﺨﻠﻮﻗﻴﻦ، ﺃﻭ ﻣﺎ ﻫﻮ ﻣﻦ ﺧﺼﺎﺋﺼﻬﻢ، ﻓﻼ ﺭﻳﺐ ﺃﻥ ﻫﺬا ﻏﻴﺮ ﻣﺮاﺩ.

ﻭﻟﻜﻦ اﻟﺴﻠﻒ ﻭاﻷﺋﻤﺔ ﻟﻢ ﻳﻜﻮﻧﻮا ﻳﺴﻤﻮﻥ ﻫﺬا ﻇﺎﻫﺮا

(التدمرية: ٦٩)


ഖുർആൻ ഹദീസ് എന്നിവയിൽ പറഞ്ഞിരിക്കുന്ന വാചകങ്ങളുടെ ബാഹ്യാർത്ഥമാണ് ഉദ്ദേശിക്കപ്പെടുന്നത് അല്ലെങ്കിൽ ബാഹ്യാർത്ഥമല്ല ഉദ്ദേശിക്കപ്പെടുന്നത് എന്ന് ആരെങ്കിലും പറയുന്ന പക്ഷം അവനോട് പറയണം ظاهر ബാഹ്യാർത്ഥം എന്നത്  ചുരുങ്ങിയതും പല അർത്ഥങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നതുമായ വാക്കാകുന്നു..ഖുർആൻ ഹദീസ് എന്നിവയിൽ പറഞ്ഞിരിക്കുന്ന വാചകങ്ങളുടെ ബാഹ്യാർത്ഥമാണ് ഉദ്ദേശിക്കപ്പെടുന്നത് എന്ന് പറയുന്നവൻ ظاهر (ബാഹ്യാർത്ഥം) കൊണ്ട്  ഇവ സൃഷ്ടികളുടെ വിശേഷണങ്ങളോട് സാമ്യതയുള്ളവയാണെന്നോ അല്ലെങ്കിൽ സൃഷ്ടികൾക്ക് മാത്രമുള്ള ഏതെങ്കിലും പ്രത്യേകത അവയ്ക്കുണ്ടന്നോ ആണ് വിശ്വസിക്കുന്നത് എങ്കിൽ നിസ്സംശയം അതല്ല ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്.!

എന്തെന്നാൽ സലഫുകൾ ഒരിക്കലും ഇങ്ങനെ മനസ്സിലാക്കുന്നതിനെയല്ല ظاهر  (ബാഹ്യാർത്ഥം) എന്ന് പറഞ്ഞിട്ടുള്ളത്..


മഹാനവർകൾ തുടരുന്നു : 


ﻭﺇﻥ ﻛﺎﻥ اﻟﻘﺎﺋﻞ ﻳﻌﺘﻘﺪ ﺃﻥ ﻇﺎﻫﺮ اﻟﻨﺼﻮﺹ اﻟﻤﺘﻨﺎﺯﻉ ﻓﻲ ﻣﻌﻨﺎﻫﺎ ﻣﻦ ﺟﻨﺲ ﻇﺎﻫﺮ اﻟﻨﺼﻮﺹ اﻟﻤﺘﻔﻖ ﻋﻠﻰ ﻣﻌﻨﺎﻫﺎ، ﻭاﻟﻈﺎﻫﺮ ﻫﻮ اﻟﻤﺮاﺩ ﻓﻲ اﻟﺠﻤﻴﻊ، ﻓﺈﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻟﻤﺎ ﺃﺧﺒﺮ ﺃﻧﻪ ﺑﻜﻞ ﺷﻲء ﻋﻠﻴﻢ، ﻭﺃﻧﻪ ﻋﻠﻰ ﻛﻞ ﺷﻲء ﻗﺪﻳﺮ، ﻭاﺗﻔﻖ ﺃﻫﻞ اﻟﺴﻨﺔ ﻭﺃﺋﻤﺔ اﻟﻤﺴﻠﻤﻴﻦ ﻋﻠﻰ ﺃﻥ ﻫﺬا ﻋﻠﻰ ﻇﺎﻫﺮﻩ، ﻭﺃﻥ ﻇﺎﻫﺮ ﺫﻟﻚ ﻣﺮاﺩ - ﻛﺎﻥ ﻣﻦ اﻟﻤﻌﻠﻮﻡ ﺃﻧﻬﻢ ﻟﻢ ﻳﺮﻳﺪﻭا ﺑﻬﺬا اﻟﻈﺎﻫﺮ ﺃﻥ ﻳﻜﻮﻥ ﻋﻠﻤﻪ ﻛﻌﻠﻤﻨﺎ، ﻭﻗﺪﺭﺗﻪ ﻛﻘﺪﺭﺗﻨﺎ.

ﻭﻛﺬﻟﻚ ﻟﻤﺎ اﺗﻔﻘﻮا ﻋﻠﻰ ﺃﻧﻪ ﺣﻲ ﺣﻘﻴﻘﺔ، ﻋﺎﻟﻢ ﺣﻘﻴﻘﺔ، ﻗﺎﺩﺭ ﺣﻘﻴﻘﺔ، ﻟﻢ ﻳﻜﻦ ﻣﺮاﺩﻫﻢ ﺃﻧﻪ ﻣﺜﻞ اﻟﻤﺨﻠﻮﻕ اﻟﺬﻱ ﻫﻮ ﺣﻲ ﻋﻠﻴﻢ ﻗﺪﻳﺮ.

(التدمرية : ۷۰ )

ഏതൊരു കാര്യത്തിൻറെ അർത്ഥം ബാഹ്യമായി മനസ്സിലാക്കുന്നതിലാണോ തർക്കം ഉള്ളത് അങ്ങനെയുള്ള കാര്യങ്ങളിൽ ബാഹ്യാർത്ഥ്യമാണെന്ന് ആർക്കും തർക്കമില്ലാത്ത കാര്യങ്ങളിൽ എങ്ങനെയാണോ ബാഹ്യാർത്ഥം മനസ്സിലാക്കുന്നത് അങ്ങനെ തന്നെയാണ് ഇവിടെയും മനസ്സിലാക്കേണ്ടത്.. അത് തന്നെയാണ് എല്ലാകാര്യത്തിലും ഉദ്ദേശിക്കപ്പെടുന്ന ظاهر (ബാഹ്യാർത്ഥം).!


എന്തെന്നാൽ അല്ലാഹു എല്ലാം അറിയുന്നവനാകുന്നു..അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു..എന്നൊക്കെ അല്ലാഹു നമ്മെ പഠിപ്പിച്ചത് അതിൻറെ ظاهر (ബാഹ്യാർത്ഥം) ൽ തന്നെയാണ് എന്നതിലും അതിൽ ഉദ്ദേശിക്കപ്പെടുന്നത് ബാഹ്യാർത്ഥമാണ് എന്നതിനും അഹ്ലു സുന്നതി വൽജമാഅതിനിടയിൽ അഭിപ്രായ വ്യത്യാസമില്ല.. ഈ ബാഹ്യാർത്ഥം കൊണ്ട് അല്ലാഹുവിൻറെ ഇൽമ് നമ്മുടെ ഇൽമ് പോലെയെന്നോ അല്ലാഹുവിൻറെ കഴിവ് നമ്മുടെ കഴിവ് പോലെയെന്നോ  അല്ല അഹ്ലുസുന്നയുടെ പണ്ഡിതർ ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം.!

അപ്രകാരം തന്നെ അല്ലാഹു ഹഖീഖതിൽ തന്നെ ജീവിച്ചിരിക്കുന്നവനാണ്, ഹഖീഖതിൽ തന്നെ അറിവുള്ളവനാണ് ഹഖീഖതിൽ തന്നെ കഴിവുള്ളവനാണ് എന്ന കാര്യത്തിലും അഹ്ലുസുന്നയുടെ പണ്ഡിതർ ഏകോപിച്ചിട്ടുണ്ട്..എന്നാൽ അവിടെയൊന്നും അവരുടെ ഉദ്ദേശ്യം ഈ വിശേഷണങ്ങൾ സൃഷ്ടികളുടെ വിശേഷണങ്ങൾ പോലെയാണ് എന്നായിരുന്നില്ല.!


ﻓﻜﺬﻟﻚ ﺇﺫا ﻗﺎﻟﻮا ﻓﻲ ﻗﻮﻟﻪ: {ﻳﺤﺒﻬﻢ ﻭﻳﺤﺒﻮﻧﻪ}{ﺭﺿﻲ اﻟﻠﻪ ﻋﻨﻬﻢ ﻭﺭﺿﻮا ﻋﻨﻪ} 

، ﻭﻗﻮﻟﻪ: {ﺛﻢ اﺳﺘﻮﻯ ﻋﻠﻰ اﻟﻌﺮﺵ} 

: ﺇﻧﻪ ﻋﻠﻰ ﻇﺎﻫﺮﻩ. ﻟﻢ ﻳﻘﺘﺾ ﺫﻟﻚ ﺃﻥ ﻳﻜﻮﻥ ﻇﺎﻫﺮﻩ اﺳﺘﻮاء ﻛﺎﺳﺘﻮاء اﻟﻤﺨﻠﻮﻕ، ﻭﻻ ﺣﺒﺎ ﻛﺤﺒﻪ، ﻭﻻ ﺭﺿﺎ ﻛﺮﺿﺎﻩ.

ﻓﺈﻥ ﻛﺎﻥ اﻟﻤﺴﺘﻤﻊ ﻳﻈﻦ ﺃﻥ ﻇﺎﻫﺮ اﻟﺼﻔﺎﺕ ﺗﻤﺎﺛﻞ ﺻﻔﺎﺕ اﻟﻤﺨﻠﻮﻗﻴﻦ، ﻟﺰﻣﻪ ﺃﻥ ﻻ ﻳﻜﻮﻥ ﺷﻲء ﻣﻦ ﻇﺎﻫﺮ ﺫﻟﻚ ﻣﺮاﺩا، ﻭﺇﻥ ﻛﺎﻥ ﻳﻌﺘﻘﺪ ﺃﻥ ﻇﺎﻫﺮﻫﺎ ﻫﻮ ﻣﺎ ﻳﻠﻴﻖ ﺑﺎﻟﺨﺎﻟﻖ ﻭﻳﺨﺘﺺ ﺑﻪ، ﻟﻢ ﻳﻜﻦ ﻟﻪ ﻧﻔﻲ ﻫﺬا اﻟﻈﺎﻫﺮ...

(التدمرية: ۷۱)


ﻳﺤﺒﻬﻢ ﻭﻳﺤﺒﻮﻧﻪ

 (അവരെ അല്ലാഹു സ്നേഹിക്കുന്നു അവർ അല്ലാഹുവിനെയും സ്നേഹിക്കുന്നു) 

എന്ന ആയതും 

رضي الله عنهم ورضوا عنه

(അല്ലാഹു അവരെ തൃപ്തിപ്പെട്ടു അവർ അല്ലാഹുവിനേയും തൃപ്തിപ്പെട്ടു)

എന്ന ആയതും

 ﺛﻢ اﺳﺘﻮﻯ ﻋﻠﻰ اﻟﻌﺮﺵ

 (പിന്നീട് അവൻ അർശിൽ ഉപവിഷഠനായി) 

എന്ന ആയതും അതിൻറെ ظاهر (ബാഹ്യാർത്ഥത്തി) ൽ തന്നെയാണ് എന്ന് സലഫുകൾ പറഞ്ഞതും അപ്രകാരം തന്ന.. അല്ലാഹുവിൻറെ ഉപവിഷ്ഠനാകൽ സൃഷ്ടികളുടെ ഉപവിഷ്ഠനാകൽ പോലെയെന്നോ അല്ലാഹുവിന്റെ സ്നേഹം സൃഷ്ടികളുടെ സ്നേഹം പോലെയെന്നോ അല്ലാഹുവിൻറെ തൃപ്തി സൃഷ്ടികളുടെ തൃപ്തി പൊലെയെന്നോ ഒന്നും അല്ല  ظاهر കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്..

ഇതെല്ലാം സൃഷ്ടികളുടെ വിശേഷണങ്ങളോട് സാമ്യമുള്ളതാണെന്ന്  ഇത് കേൾക്കുന്ന ആർകെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതല്ല ഇവിടെ ظاهر കൊണ്ടുദ്ദേശിക്കുന്നതെന്ന് അവൻ മനസ്സിലാക്കണം..എന്നാൽ ഇവിടെ ظاهر കൊണ്ടുദ്ദശ്യം ഈ വിശേഷണങ്ങൾ  അല്ലാഹുവിന് യോജിച്ച രീതിയിലും അവന് മാത്രം പ്രത്യേകമായ ഏതെങ്കിലും കോലത്തിലുമാണെന്നാണ്  ആരെങ്കിലും വിശ്വസിക്കുന്നതെങ്കിൽ   അവൻ മനസ്സിലാക്കിയ ഈ അർത്ഥത്തിൽ തന്നെയാണെന്ന് ഇവിടെ ظاهر കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.!


    സമ്പാ: محمد إقبال جمال 


            തുടരും..إن شاء الله 

_______________________________

        

Tuesday 4 October 2022

മദീന ഉപരോധിച്ച് കൊള്ളയടിച്ച ഖുറാഫികൾ











ഒന്നാം ലോകമഹായുദ്ധകാലത്ത് അറേബ്യയിലെ  പുണ്യനഗരമായ മദീനയാണ് ഏറ്റവും ദൈർഘ്യമേറിയ ഉപരോധത്തിന് വിധേയമായത് . അക്കാലത്ത് ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു മദീന . ലോകമഹാ യുദ്ധത്തിൽ, ഖലീഫയുടെ ഓട്ടോമൻ സാമ്രാജ്യം കേന്ദ്ര ശക്തികളുടെ പക്ഷം ചേർന്നതിനാൽ ലോകമുസ്ലിംകൾ ഖലീഫയുടെ പക്ഷത്ത് നിലകൊണ്ടു. ലോകമെങ്ങും മുസ്ലിംകൾ ഖലീഫയുടെ എതിരാളികളായ ബ്രിട്ടീഷ് കാർക്കും ഫ്രഞ്ച് കാർക്കും സാമ്രാജ്യത്വ ശക്തികൾക്കും  എതിരെ ഖിലാഫത്ത് പ്രക്ഷോഭം തുടങ്ങി.

മുസ്ലിം കളെ ഭിന്നിപ്പിച്ച് ഒരു വിഭാഗത്തിനെയെങ്കിലും തങ്ങളുടെ പക്ഷത്ത് ചേർക്കാൻ ബ്രിട്ടീഷ് കാർ കിണഞ്ഞു പരിശ്രമിച്ച് കൊണ്ടിരുന്നു. 

തുർക്കിയിലെ ഉസ്മാനി ഖലീഫയുടെ കീഴിൽ മക്ക ഭരിച്ചിരുന്ന ഷെരീഫ് ഹുസൈൻ അൽ ഹാഷിമിയെ അറേബ്യ യുടെ മുഴുവൻ രാജാവായി വാഴിക്കാം എന്ന ബ്രിട്ടീഷ് വാഗ്ദാനത്തിൽ കണ്ണ് മഞ്ഞളിച്ച ഷെരീഫ് ഹുസൈനും മക്കളും ബ്രിട്ടീഷ് പക്ഷം ചേർന്നു. തുർക്കിയിലെ ഖലീഫക്കെതിരെയുള്ള സൈനിക നീക്കങ്ങൾക്ക് വേണ്ടി വെടിക്കോപ്പുകളും ലക്ഷക്കണക്കിന് പണവും സ്വർണ നാണയങ്ങളും ബ്രിട്ടീഷ് കാർ അവർക്ക് നൽകി.

അങ്ങനെ തുർക്കി ഖലീഫയിൽ നിന്നും വിടുതൽ വിപ്ലവം പ്രഖ്യാപിച്ചു കൊണ്ട് മക്കയിൽ ഷെരീഫ്ഹുസൈനും കൂട്ടരും കലാപം തുടങ്ങി. 

സ്വർണവും പണവും ലഭിച്ചപ്പോൾ എല്ലാം മറക്കുന്ന ചില ബെദൂവിയൻ കാട്ടറബികളുടെ ഗോത്ര സൈന്യത്തെയും ഹുസൈൻ ബിൻ അലി അൽ ഹാഷിമി തന്റെ മോഹങ്ങളുടെ സാക്ഷത്ക്കാരത്തിനായി കൂടെക്കൂട്ടി.

പരിശുദ്ധ മക്കയുടെ സംരക്ഷണത്തിന് വേണ്ടി നിയോഗിച്ചിരുന്ന അപ്പോൾ അവിടെ ഉണ്ടായിരുന്ന 1000ത്തോളം വരുന്ന ഉസ്മാനി ഖലീഫയുടെ സൈന്യത്തെ  5000 ത്തോളം വരുന്ന തന്റെ പട്ടാളക്കാരുമായി ഷെരീഫ് ഹുസൈൻ  പാതിരാത്രി യിൽ ആക്രമണം നടത്തി പരാജയപ്പെടുത്തി 

അങ്ങനെ മക്കയിലെ മുസ്ലിം ഖലീഫമാരുടെ ഭരണം അവസാനിപ്പിച്ച് ഹുസൈൻ ബിൻ അലിയും മക്കളും അറേബ്യയുടെ ഭരണം തുടങ്ങി.

ഒരു മകനെ ഡമാസ്ക്കസിലും മറ്റൊരു മകനെ ഇറാഖിലും രാജാവായി വാഴിച്ചു.

ബ്രിട്ടീഷ് പിന്തുണയോടെ, 1916 ഒക്ടോബറിൽ മദീനയ്‌ക്കെതിരെ ഹുസൈന്റെ മകൻ ഫൈസലിന്റെ നേതൃത്വത്തിൽ ഒരു  ആക്രമണത്തിന് തുടക്കം കുറിച്ചു.

തുർക്കി സൈന്യം പീരങ്കി  ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുകയും  വേരുറപ്പിക്കുകയും വലിയ നഷ്ടങ്ങളോടെ അറബികളെ പരാജയപ്പെടുത്തുകയും ചെയ്തു.

 സൈനിക ശക്തി കൊണ്ട്  മദീന പിടിച്ചടക്കാനുള്ള ബ്രിട്ടീഷുകാരുടെയും അറബ് തന്ത്രങ്ങളും വിഫലമായപ്പോൾ  അവർ കുതന്ത്രങ്ങൾ മെനയാൻ തുടങ്ങി. 

 മദീനയെ നേരിട്ട് ആക്രമിക്കാതെ ഉപരോധിക്കുന്നതിലൂടെ അറബികൾക്ക് നേട്ടമുണ്ടാകുമെന്ന് ഫൈസലും അദ്ദേഹത്തിന്റെ ഉപദേശകരും തീരുമാനിച്ചു.

ബ്രിട്ടീഷ്ടി ചാരനായ ടി .ഇ ലോറൻസിന്റെയും ഹാഷിമിയാക്കളുടെ അറബ് സേനയുടെയും അട്ടിമറി ആക്രമണങ്ങളിൽ നിന്ന് സിംഗിൾ-ട്രാക്ക് നാരോ ഗേജ് ഹിജാസ് റെയിൽവേയെ ഫഹ്‌റുദ്ദീൻ പാഷയുടെ സൈന്യം ചെറുക്കുകയും സംരക്ഷിക്കുകയും ചെയ്തു. 

TE ലോറൻസിന്റെ ബുദ്ധിയിൽ ഉദിച്ച ഒളിപ്പോരുകൾ ഹിജാസ് റെയിൽവേ തകർക്കാൻ വേണ്ടി 1917-ൽ 130-ഓളം വലിയ ആക്രമണങ്ങളും 1918-ൽ നൂറിലധികം ആക്രമണങ്ങളും 1918 ഏപ്രിൽ 30-ന് 300-ലധികം ബോംബുകൾ പൊട്ടിച്ചതും ഉൾപ്പെടെ നിരവധി നീക്കങ്ങൾ ബ്രിട്ടീഷ് പട്ടാളവും ഹാഷിമിയാക്കളും ചേർന്ന് നടത്തി. 

മദീനയിലേക്കുള്ള തുർക്കിയുടെ ഭക്ഷ്യ വസ്തുക്കളും     പ്രധാനപ്പെട്ട എല്ലാ ചരക്ക് നീക്കങ്ങളും തീർത്ഥാടനവും ഒക്കെ ആശ്രയിക്കപ്പെട്ടിരുന്ന ഈ റെയിൽവേ ലൈൻ തകർക്കാനുള്ള ആ ഒളിപ്പോരിൽ  ഒടുവിൽ ഷെരീഫ് ഹുസൈൻ ബിൻ അലി അൽഹാഷിമിയും ബ്രിട്ടീഷ് കാരും വിജയിച്ചു. 

ഉസ്മാനി ഖലീഫ യുടെ പട്ടാളത്തിൽ നിന്നും കൂറ് മാറിയ ഓട്ടോമൻ പട്ടാള ജനറൽ അസീസ് അലി അൽ മിസ്രി ഹുസൈൻ അൽ ഹാഷിമിയുടെ സൈന്യത്തിൽ ചേർന്നു.

അറേബ്യ മുഴുവൻ കീഴടക്കാൻ ജനറൽ അസീസ് അലി അൽ മിസ്രിയുടെ നേതൃത്വത്തിൽ മക്കയിൽ സൈനിക പരിശീലന ക്യാമ്പുകൾ ഉണ്ടാക്കി.

ലോറൻസ് നെപ്പോലെയുള്ള ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥർ മരുഭൂമിയിൽ സഞ്ചരിച്ചുകൊണ്ട് അറബികളെ ദേശീയത പറഞ്ഞു കൊണ്ടും പണവും സ്വർണവും നൽകി പ്രലോഭിപ്പിച്ചും തുർക്കി ഖലീഫ ക്കെതിരെയുള്ള അറബ് കലാപത്തിൽ ചേരാൻ അറബ് ഗോത്രങ്ങൾക്കിടയിൽ വ്യാപകമായ പ്രചരണം നടത്തി. 

അങ്ങനെ സംഘടിപ്പിച്ച ബദുക്കളേയും കൂറുമാറിയ അറബ് ഓഫീസർമാരേയും ഒക്കെ  ഉപയോഗിച്ച്, അസീസ് അലി എന്ന ഫൈസൽ ഹാഷിമിയുടെ പട്ടാള ഉദ്യോഗസ്ഥൻ മൂന്ന് ഇൻഫൻട്രി ബ്രിഗേഡുകൾ, ഒരു മൗണ്ടഡ് ബ്രിഗേഡ്, ഒരു എഞ്ചിനീയറിംഗ് യൂണിറ്റ്, മൂന്ന് വ്യത്യസ്ത പീരങ്കി ഗ്രൂപ്പുകൾ എന്നിവ സൃഷ്ടിച്ചു. പീരങ്കിയും കനത്ത കാലിബർ യന്ത്രത്തോക്കുകളും ഉള്ള തന്റെ മൊത്തം 30,000 അംഗങ്ങൾ ഉള്ള സേനയെ 'അസീസ് അലി മൂന്ന് വിഭാഗം സൈന്യങ്ങളായി വിഭജിക്കാൻ നിർദ്ദേശിച്ചു:

ഖലീഫക്കെതിരെ ബ്രിട്ടീഷ് പക്ഷം ചേർന്ന ഫൈസൽ ഹാഷിമിയുടെ മൂന്ന് മക്കൾക്ക് ഈ സൈന്യങ്ങളുടെ നേതൃത്വം നല്കപ്പെട്ടു.

അബ്ദുല്ല ബിൻ ഹുസൈൻ രാജകുമാരന്റെ നേതൃത്വത്തിൽ കിഴക്കൻ സൈന്യം കിഴക്ക് നിന്ന് മദീനയെ ചുറ്റിപ്പറ്റിയുള്ള ചുമതല വഹിക്കും.

അലി ബിൻ ഹുസൈൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള സതേൺ ആർമി, തെക്ക് നിന്ന് മദീനയ്ക്ക് ചുറ്റും ഒരു വലയം രൂപീകരിക്കുന്നത് ഉറപ്പാക്കും.

ഫൈസൽ രാജകുമാരന്റെ നേതൃത്വത്തിൽ വടക്കൻ സൈന്യം വടക്ക് നിന്ന് മദീനയ്ക്ക് ചുറ്റും വലയം ചെയ്യും.

ഈ സൈന്യങ്ങൾക്ക് സാങ്കേതിക സൈനിക ഉപദേശം നൽകുന്ന ബ്രിട്ടീഷ്, ഫ്രഞ്ച് ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ   ടി.ഇ.ലോറൻസും പ്രധാന പങ്ക് വഹിച്ചു.

മദീനയിലെ ജനങ്ങളും പട്ടാളക്കാരും പട്ടിണി കിടന്നു.

വെട്ടുകിളി പാറ്റകളെയും മറ്റും തിന്ന് വിശപ്പകറ്റാനവർ നിർബന്ധിതരായി. എന്നിട്ടും അവർ കീഴടങ്ങിയില്ല.

മദീനയിൽ ഭരണം നടത്തിയിരുന്ന തുർക്കി സുൽത്താൻറെ ഗവർണർ ഫഹ്‌റുദ്ധീൻ പാഷയുടെ സൈന്യം രണ്ട് കൊല്ലവും ഏഴ് മാസവും ശക്തമായ പ്രതിരോധം തീർത്ത് പൊരുതി.

അതിനിടയിൽ ലോകമഹായുദ്ധത്തിൽ നിന്നും തുർക്കി പരാജയപ്പെട്ടു പിൻവാങ്ങി മൂഡ്രോസ് സൈനിക ഉടമ്പടി ഒപ്പ് വെച്ചു.

1918 ഒക്ടോബർ 30-ന് ഒട്ടോമൻ സാമ്രാജ്യത്തിനും ഒന്നാം ലോക മഹായുദ്ധത്തിലെ സഖ്യകക്ഷികളും തമ്മിൽ ഗ്രീക്ക് ദ്വീപായ ലെംനോസിലെ മൗഡ്രോസ് തുറമുഖത്ത് വെച്ച് ഒട്ടോമൻ മറൈൻ അഫയേഴ്സ് മന്ത്രി റൗഫ് ബേയും ബ്രിട്ടീഷ് അഡ്മിറൽ സോമർസെറ്റ് ആർതർ ഗോഫ്-കാൽതോർപ്പും യുദ്ധവിരാമ ഉടമ്പടിയിൽ ഒപ്പുവച്ചു .

പക്ഷേ മദീന കീഴടങ്ങിയില്ല. ഖലീഫ കീഴടങ്ങിയതോടെ മദീനയിലെ ഉസ്മാനി ഖലീഫയുടെ പ്രതിനിധിയായ ഫഹ്‌റുദ്ദീൻ പാഷയും കീഴടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. യുദ്ധം നിർത്താൻ ഉള്ള ഓട്ടോമൻ സുൽത്താന്റെ അഭ്യർത്ഥനകൾ അദ്ദേഹം വിസമ്മതിച്ചു. അങ്ങനെ ഒന്നാം ലോക മഹായുദ്ധം അവസാനിച്ച ശേഷവും മദീനയിലെ ഭരണാധികാരി ഫഹ്‌റുദ്ധീൻ പാഷ കീഴടങ്ങിയില്ല. യുദ്ധം അവസാനിച്ച് 72 ദിവസം വരെ അദ്ദേഹം നഗരം സംരക്ഷിച്ചു. 

ഒടുവിൽ, തങ്ങളുടെ സൈനിക ശക്തികൊണ്ട് ഫഹർദ്ദീൻ പാഷയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന നിഗമനത്തിൽ ബ്രിട്ടീഷുകാർ എത്തി . 2വർഷവും 7 മാസവും പരിശുദ്ധ മദീന ഉപരോധിച്ച ഹുസൈൻ അൽ ഹാഷിമിയുടെയും ബ്രിട്ടീഷ്കാരുടേയും സൈന്യം  പാഷായുടെ സൈന്യത്തിലെ ചിലരെ കൈക്കൂലി നൽകി വശപ്പെടുത്തി ഒടുവിൽ അവരുടെ സഹായത്തോടെ മദീന കീഴടക്കി. ഫഹ്‌റുദ്ധീൻ പാഷയെ അറസ്റ്റ് ചെയ്തു ബ്രിട്ടീഷ് തടങ്കൽ പാളയത്തിൽ ആദ്യം ഈജിപ്തിലും പിന്നീട് മാൾട്ടയിലേക്കും കൊണ്ടുപോയി ശിക്ഷിച്ചു.

 ഹുസൈൻ അൽ ഹാഷിമിയുടെ മകനായ ജോർദാനിലെ അബ്ദുല്ല ബിൻ ഹുസൈൻ ഒന്നാമനും അദ്ദേഹത്തിന്റെ സൈന്യവും 1919 ജനുവരി 13 ന് മദീനയിൽ പ്രവേശിച്ചു.  മദീന കീഴടക്കിയ ശേഷം 12 ദിവസം ഹാഷിമിയാക്കളുടെ സൈന്യം മദീന നഗരം കൊള്ളയടിച്ചു. ഫഹ്‌റദ്ദീൻ പാഷ പൂട്ടി സീൽ ഇട്ടിരുന്ന 4850 കെട്ടിടങ്ങളും വീടുകളും ബലമായി തുറന്ന് കൊള്ളയടിച്ചു

മദീനയിൽ ചെറുത്ത് നിന്ന തുർക്കി പട്ടാളത്തിലെ ഏകദേശം 8,000 സൈനികരെ (519 ഉദ്യോഗസ്ഥരും 7,545 സൈനികരും) കീഴടങ്ങിയതിന് ശേഷം ഈജിപ്തിലേക്ക് കൊണ്ടുപോയി . ഇവരെ കൂടാതെ ചിലർ രോഗം ബാധിച്ച് മരിക്കുകയും  ചെയ്തു. പട്ടാളത്തിന്റെ ആയുധങ്ങളും വെടിക്കോപ്പുകളും ഉപരോധക്കാർക്ക് വിട്ടുകൊടുത്തുകൊണ്ട് മറ്റുചിലർ സ്വയം വിവിധ പ്രദേശങ്ങളിലേക്ക് ഓടിപ്പോയി.



മദീന ഉപരോധം  10 ജൂൺ 1916 - 10 ജനുവരി 1919

 

കമാൻഡർമാരും നേതാക്കളും


ഫൈസൽ ബിൻ ഹുസൈൻ

അബ്ദുല്ല ബിൻ ഹുസൈൻ

അലി ബിൻ ഹുസൈൻ

ടി.ഇ ലോറൻസ്

യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് അയർലൻഡ്

             X

ഓട്ടോമാൻ സാമ്രാജ്യം

ഫഹർദ്ദീൻ പാഷ






Wednesday 24 August 2022

ഉമർ(റ)കാലത്ത് മരണപ്പെട്ട അല്ലാഹുവിനെ ഭയമുള്ള യുവാവ്



മുസ്‌ലിയാക്കന്മാരുടെ ശിർക്കൻ ഇസ്തിഗാസക്ക് തെളിവായി ഒരു വാറോല യുമായി ചിലർ എത്തിയിട്ടുണ്ട്.

മുസ്ലിയാർ പറഞ്ഞ തെളിവ് ഇതാണ്

 റഹ്‌മാൻ  - 55:46

وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ

യാതൊരുവന്‍ തന്‍റെ റബ്ബിന്‍റെ സ്ഥാനത്തെ (അഥവാ റബ്ബിന്‍റെ മുമ്പില്‍ നില്‍ക്കുന്നതിനെ) ഭയപ്പെട്ടുവോ അവനു രണ്ടു സ്വര്‍ഗ്ഗത്തോപ്പുകളുണ്ടായിരിക്കും:-

മുസ്ലിയാർ പറഞ്ഞതിന്റെ ചുരുക്കം ഇതാണ് 

 അല്ലാഹുവിനെ ഭയപ്പെട്ട് ബോധരഹിതനായ ഒരു യുവാവ് പെട്ടെന്ന് ഒരു ദിവസം മരണപ്പെട്ടുവത്രേ. ആ യുവാവിന്റെ ഖബറിനടുത്ത് ചെന്ന ഉമർ (റ)ഖുർആൻ ലെ ഈ ആയത്ത് ഓതിയപ്പോൾ ഖബറിൽ നിന്നും ആ യുവാവ് മറുപടി നൽകിയത്രേ. "ആ രണ്ട് സ്വർഗതോപ്പുകൾ എനിക്ക് കിട്ടിയിട്ടുണ്ട് ഉമ്മറെ".....


ഇത് സനദ്  സ്വഹീഹായ ഒരു റിപ്പോർട്ടല്ല. തെളിവായി ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒരു വാറോലയാണിത്, കാരണം: ഈ റിപ്പോർട്ട് ന്റെ ശൈലി തന്നെ കാണുക 

يحيى بن أيوب الخزاعي قال : سمعت من يذكر :

യഹ്യ ബിന് അയ്യൂബ് പറയുന്നത് "ഞാൻ അങ്ങനെ ആരോ പറയുന്നത് കേട്ടിട്ടുണ്ട് എന്നാണ് "

അതായത് യാതൊരു വിധത്തിലുള്ള തുമ്പും വാലും ഇല്ലാത്ത ഒരു റിപ്പോർട്ട് ആണിതെന്ന് ഈ ഒരൊറ്റ പ്രയോഗം കൊണ്ട് തന്നെ വ്യക്തമാണ്.

മാത്രമല്ല.... ഇതിന്റെ സനദ് ദുർബലമാണ്.
അമൃ ബിന് ജാമി എന്ന റാവി മജ്ഹുൽ ആണ്.

അബൂബക്കർ സ്വാലിഹ് എന്ന റാവിയും ദുർബലനാണ്.

യഹ്യ ബിന് അയ്യൂബ് അൽ ഖുസാ ഇ അൽ മിസ്രി എന്ന റാവിയും ദുർബലനാണ് 

ഇസ്ലാം എന്ന സൈറ്റിൽ വന്ന ചോദ്യവും മറുപടിയും കാണുക 


  
ഈ റിപ്പോർട്ട് ൽ ഉള്ള മൂന്ന് റാവിമാരെക്കുറിച്ച് മുഹദ്ധിസുകൾ ആക്ഷേപം പറഞ്ഞിട്ടുണ്ട്.



മാത്രമല്ല ഇവിടെ ഇസ്തിഗാസ ഇല്ല.
ഉമർ (റ) ഒരു വിധ സഹായവും ഖബ്റാളിയോട് തേ ടിയിട്ടില്ല


السؤال

كان بالمدينة شاب , غض الإهاب , أرهفه الزهد , يلازم المسجد ليسمع الحديث غضا طريا من أفواه الصحابة رضوان الله عليهم , أعجب به عمر بن الخطاب رضي الله عنه . وكان له أب شيخ كبير , فإذا صلى العشاء انصرف إليه , وكان طريقه على باب امرأة , افتتنت به , فمر بها ذات يوم , فمازالت تغويه حتى تبعها , فلما هَمَّ أن يدخل البيت خلفها , تذكر قول الحق سبحانه وتعالى : ( إن الذين اتقوا إذا مسهم طائف من الشيطان تذكروا فإذا هم مبصرون ) فخر مغشيا عليه , فحمل إلى أبيه . ظل الشاب مغشيا عليه حتى ذهب ثلث الليل , ولما فاق سأله أبوه عما حدث فأخبره . فقال له أبوه : يا بني وأي آية قرأت ؟ فقرأ الشاب الآية ، فخر مغشيا عليه , وعندما اجتمع أهله وجيرانه يحركونه وجدوه ميتا , فغسلوه وكفنوه ودفنوه ليلا . وفى الصباح رفع الأمر إلى عمر بن الخطاب رضي الله عنه , فجاء إلى أبيه فعزاه ثم أتى قبر الشاب , وصاح قائلا : يا فلان : ( ولمن خاف مقام ربه جنتان ) . فأجابه صوت الفتى من القبر : يا عمر قد أعطانيها ربى في الجنة مرتين . فهل هذه القصة صحيحة ؟


هذه القصة رواها الحافظ ابن عساكر في "تاريخ دمشق" (45/ 450) فقال :
أخبرنا أبو الحسن علي بن المسلم ثنا عبد العزيز بن أحمد أنا أبو محمد بن أبي نصر وأبوه أبو علي وعبد الوهاب الميداني وأبو نصر بن الجبان واللفظ لابن أبي نصر قالوا أنا أبو سليمان بن زبر نا أبو الحسن عمرو بن جامع بن عمرو الكوفي نا عمران بن موسى الطرسوسي نا أبو صالح كاتب الليث نا يحيى بن أيوب الخزاعي قال : سمعت من يذكر :
أنه كان في زمن عمر بن الخطاب شاب متعبد قد لزم المسجد ، وكان عمر به معجبا ، وكان له أب شيخ كبير ، فكان إذا صلى العتمة انصرف إلى أبيه ، وكان طريقه على باب امرأة فافتتنت به ، فكانت تنصب نفسها له على طريقه ، فمر بها ذات ليلة ، فما زالت تغويه حتى تبعها ، فلما أتى الباب دخلت ، وذهب يدخل فذكر الله عز وجل ، وجلي عنه ، ومثلت هذه الآية على لسانه : ( إن الذين اتقوا إذا مسهم طائف من الشيطان تذكروا فإذا هم مبصرون ) ، قال : فخر الفتى مغشيا عليه ، فدعت المرأة جارية لها فتعاونتا عليه ، فحملتاه إلى بابه ، واحتبس على أبيه فخرج أبوه يطلبه ، فإذا به على الباب مغشيا عليه ، فدعا بعض أهله ، فحملوه فأدخلوه ، فما أفاق حتى ذهب من الليل ما شاء الله عز وجل ، فقال له أبوه يا بني ما لك ؟ قال خير . قال فإني أسألك ، قال فأخبر بالأمر ، قال أي بني ، وأي آية قرأت ؟ فقرآ الآية التي كان قرأ ، فخر مغشيا عليه ، فحركوه فإذا هو ميت ، فغسلوه وأخرجوه ودفنوه ليلا ، فلما أصبحوا رفع ذلك إلى عمر رضي الله عنه ، فجاء عمر إلى أبيه فعزاه به ، وقال : ألا آذنتني ؟ قال يا أمير المؤمنين كان الليل ، قال فقال عمر فاذهبوا بنا إلى قبره ، قال فأتى عمر ومن معه القبر فقال عمر : " يا فلان ( ولمن خاف مقام ربه جنتان ) ، فأجابه الفتى من داخل القبر : " يا عمر قد أعطانيهما ربي عز وجل في الجنة مرتين "

وهذا إسناد واهٍ ، مسلسل بالعلل :
- عمرو بن جامع مجهول ، ذكره ابن عساكر وذكر هذه القصة في ترجمته ، ولم يذكره بجرح ولا تعديل .
- أبو صالح كاتب الليث هو عبد الله بن صالح ، كانت فيه غفلة شديدة ، وكان يقبل التلقين ، فيروي ما ليس من حديثه ، قال ابن المديني : ضربت على حديثه وما أروي عنه شيئا ، وقال النسائي ليس بثقة ، وقال أبو حاتم: الأحاديث التي أخرجها أبو صالح في آخر عمره فأنكروها عليه ، أرى أن هذا مما افتعل خالد بن نجيح ، وكان أبو صالح يصحبه ، وكان أبو صالح سليم الناحية ، وكان خالد بن يحيى يفتعل الكذب ويضعه في كتب الناس .
وقال ابن حبان : منكر الحديث جدا ، يروي عن الأثبات ما ليس من حديث الثقات ، وكان صدوقا في نفسه ، وإنما وقعت المناكير في حديثه من قِبل جار له ، كان يضع الحديث على شيخ عبد الله بن صالح ، ويكتب بخط يشبه خط عبد الله ، ويرميه في داره بين كتبه ، فيتوهم عبد الله أنه خطه فيحدث به .
" تهذيب التهذيب " (5 /227-229) .
- يحيى بن أيوب الخزاعي؛ لم نجد له ترجمة ، ولعله الغافقي المصري ، وهو ثقة في الجملة ، ولكن له أفراد ومناكير وأشياء يخالف فيها الثقات .
انظر : " التهذيب " (11/164) .
- شيخ يحيى بن أيوب : مجهول لم يسم .

فهذه القصة واهية السند ، منكرة المتن ، ولو كانت صحيحة لتوفرت الهمم والدواعي على نقلها بأسانيد صحيحة .
والله تعالى أعلم

Thursday 9 June 2022

മക്കയിലെ മുശ്രിക്കുകളുടെ വിശ്വാസം തെളിവുകൾ

 മക്കയിലെ മുശ്രിക്കുകളുടെ വിശ്വാസം


1.   മക്കാ മുശ്'രികുകൾ വിശ്വസിച്ചത്  അവരുടെ പങ്കാളികൾക്ക് സ്വയം കഴിവില്ലാ എന്നും, അള്ളാഹു കൊടുത്ത കഴിവാണ് അവർക്കുള്ളത് എന്നുമാണ്.    അവരുടെ  തൽബിയത്ത് കാണുക.


عَنِ ابْنِ عَبَّاسٍ، - رضى الله عنهما - قَالَ كَانَ الْمُشْرِكُونَ يَقُولُونَ لَبَّيْكَ لاَ شَرِيكَ لَكَ - قَالَ - فَيَقُولُ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ وَيْلَكُمْ قَدْ قَدْ ‏"‏ ‏.‏ فَيَقُولُونَ إِلاَّ شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ ‏.‏ يَقُولُونَ هَذَا وَهُمْ يَطُوفُونَ بِالْبَيْت.


📚ഇബ്നു അബ്ബാസ്(റ) നിവേദനം: മുശ്’രിക്കുകൾ ഇപ്രകാരം തൽബിയത്ത് ചൊല്ലിയിരുന്നു.  "അല്ലഹുവേ നിൻറെ വിളിക്ക് ഞങ്ങളിതാ ഉത്തരം ചെയ്ത് എത്തിയിരിക്കുന്നു, *നിനക്ക് ഒരു പങ്കുകാരനുമില്ലാ*". ഇബ്നു അബ്ബാസ്(റ) പറയുന്നു: "അല്ലാഹുവിൻറെ റസൂൽ(സ) പറയുകയാണ്: "നിങ്ങള്ക്ക് നാശം! അതുമതി, അത്രമതി." എന്നാൽ മുശ്’രിക്കുകൾ  ഇപ്രകാരം കൂടി പറഞ്ഞിരുന്നു  “ഒരു പങ്കുകാരനൊഴികെ;  അവൻ നിന്ക്കുള്ളവൻ തന്നെയാണ്.  അവനെ നീ  ഉടമപ്പെടുത്തിയിരിക്കുന്നു. അവൻ ഒന്നും ഉടമപ്പെടുത്തിയിട്ടില്ലാ".  കഅബയെ ത്വവാഫ്

ചെയ്യുമ്പോഴാണവർ ഇപ്രകാരം പറഞ്ഞിരുന്നത്.

(മുസ്‌ലിം: 1185)

മക്കാമുശ്രിക്കുകളുടെ വിശ്വാസം എന്തായിര്‍ന്നു എന്ന് അള്ളാഹു തന്നെ ഖുര്‍ആനിലൂടെ പറഞ്ഞു തരുന്നു.

2.


وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ


 ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത്‌ ആരാണെന്ന്‌ നീ അവരോട്‌ ( ബഹുദൈവവിശ്വാസികളോട്‌ ) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ്‌ അവര്‍ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌? (അങ്കബൂത് -  61)


ഈ ആയതിന്റെ തഫ്സീറു കൾ  എന്താണ് പറയുന്നത് എന്നു നോകാം 


يقول تعالى مقررا أنه لا إله إلا هو ; لأن المشركين - الذين يعبدون معه غيره - معترفون أنه المستقل بخلق السموات والأرض والشمس والقمر ، وتسخير الليل والنهار ، وأنه الخالق الرازق لعباده

تفسير ابن كثير  ولءن سءلتهم من خلق


അള്ളാഹു തആല അവൻ അല്ലാതെ ആരാധ്യൻ ഇല്ല എന്നു  സ്ഥിരപ്പെടുത്തി കൊണ്ട് പറയുന്നു ,

നിച്ചയമായും  അല്ലാഹുവിനെ കൂടാതെ അള്ളാഹു അല്ലാത്തവരെയും ആരാധിച്ചിരുന്ന മുശ്രിക്കുകൾ

           ആകാശ ഭൂമികലെ സൃഷ്ടിപ്പിലും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിപ്പിലും അള്ളാഹു തനിച്ചവൻ ആണ് എന്നും  രാവിലെയും പകളിനെയും കീഴ്പ്പെടുത്തി കൊടുക്കുന്നവനും അവൻ ആണ് , തന്റെ അടിമകൾ കു സൃഷ്ടാവും ഭക്ഷണം നാലാകുന്നവനും അവൻ ആണ് എന്ന് മക്ക മുശ്രിക്കുകൾ സമ്മതിച്ചവർ ആയിരുന്നു .


معترفون أنه-------സമ്മതിച്ചവർ  ആയിരുന്നു

المستقل...... തനിച്ചവൻ


ഇമാം റാസി എന്താണ് പറയുന്നത് എന്ന് നോക്കാം

     

              

أنه تعالى لما استدل بخلق السماوات بغير عمد وبنعمه الظاهرة والباطنة بين أنهم معترفون بذلك غير منكرين له ، وهذا يقتضي أن يكون الحمد كله لله ; لأن خالق السماوات والأرض يحتاج إليه كل ما في السماوات والأرض ، وكون الحمد كله لله يقتضي أن لا يعبد غيره ، لكنهم لا يعلمون هذا

تفسير الرازى

ولءن سءلتهم من خلق السماوات

തൂണുകൾ ഇല്ലാതെ ആകാശത്തെ സൃഷ്ടിച്ചു എന്നത് കൊണ്ടും , പ്രത്യക്ഷ മായ തും പരോക്ഷമായതും ആയ നിഹ്മത്തു കലെ കൊണ്ടും അള്ളാഹു  തെളിവ് പിടിച്ചപ്പോൾ

അള്ളാഹു തആ ല വ്യക്തമാക്കി , ഖുഫ്ഫറുകൾ ഈ പറഞ്ഞ കാര്യങ്ങൾ സമ്മതിച്ചവർ ആയിരുന്നു, അവർ അതിനെ നിഷേധികാത്തവരും ആയിരുന്നു.

സ്തുതികൾ മുഴുവൻ അള്ളാഹു വിലേക് ആകണം എന്നു ഈ പറഞ്ഞതു തേടുന്നുണ്ട്,

കാരണം ആകാശ ഭൂമി കളുടെ സൃഷ്ടാവ് എന്നത് ആകാശ ഭൂമിയിലെ മുഴുവൻ വസ്തുക്കളും അവനിലേക്ക് അവിശ്യമായവരാണ് ,

സ്തുതികൾ മുഴുവൻ അല്ലാഹുവിലേക്ക് ആകുക എന്നത് അതു തേടുന്നത് അല്ലാഹു അല്ലാതെ ആരാധികപെടരുത് എന്നത് ആണ് .


لما استدل........തെളിവ് പിടിച്ചപ്പോൾ

بين...........വ്യക്തമാക്കി

غير منكرين.....നിഷേധികാത്തവർ


قوله تعالى : ولئن سألتهم أي ولئن سألتهم يا محمد من خلق السماوات والأرض ليقولن الله بين أنهم مع عبادتهم الأوثان مقرون بأن الخالق هو الله ، وإذا كان الله هو الخالق فكيف يخوفونك بآلهتهم التي هي مخلوقة لله تعالى ، وأنت رسول الله الذي خلقها وخلق [ ص: 231 ] السماوات والأرض

تفسير قرطبي


അള്ളാഹു തആല യുടെ വാക്: നി അവരോടു ചോദിച്ചാൽ അഥവാ മുഹമ്മദ് നബിയെ നി അവരോടു ചോദിച്ചാൽ , ആകാശ ഭൂമി കളുടെ സൃഷ്ട്ടാവു  ആരാണ് എന്നു അപ്പോൾ അവർ പറയും അള്ളാഹു ആണ് എന്ന്.ബിംബങ്ങളെ ഇബാധത് ചെയ്യുന്ന തോട് കൂടെ അള്ളാഹു വ്യക്തമാക്കുകയാണ് ,സൃഷ്ടാവ് അള്ളാഹു മാത്രം ആണ് എന്ന് അവർ സമ്മതിച്ചവർ ആയിരുന്നു. സൃഷ്ടാവ് അള്ളാഹു ആകുമ്പോൾ

പിന്നെ എങ്ങിനെ ആണ് സൃഷ്ടികളായ ഇല്ലാഹുകളുടെ കാര്യം പറഞ്ഞു എങ്ങിനെ ആണ് ഭയപ്പെടുത്തുന്നതു ..?

തഫ്സീർ കുർത്തുബി


3.

وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاء مَاء فَأَحْيَا بِهِ الأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ قُلِ الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لا يَعْقِلُونَ


 ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന്‌ ജീവന്‍ നല്‍കുകയും ചെയ്താരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന്‌ സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച്‌ മനസ്സിലാക്കുന്നില്ല. (അങ്കബൂത് -  63)


ഇനി ഇൗ ആയത്തിന്റെ തഫ്സീർ എന്താണ് പറയുന്നത് എന്ന് നോക്കാം 


തഫ്സീർ റാസി 


           الثاني : أن يكون المراد منه كلاما متصلا ، وهو أنهم يعرفون بأن ذلك من الله ويعترفون ولا يعملون بما يعلمون ، وأنت تعلم وتعمل فكذلك المؤمنون بك فقل الحمد لله وأكثرهم لا يعقلون أن الحمد كله لله فيحمدون غير الله على نعمة هي من الله

تفسير الرازى ولئن سءلتهم من نزل

ഇതെല്ലാം അല്ലാഹു വിൽ നിന്നും അണ് (മക്കഎന്ന് അവർ മുശ്രിക്കുകൾ) അറിഞ്ഞവർ ആയിരുന്നു ,  എന്ന് അവർ സമ്മതിച്ചവരും ആയിരുന്നു.


ഇനി അലഹംദു ലില്ല എന്നു പറയാൻ പറഞ്ഞതു എന്താണെന്ന് നോകാം

قل الحمد لله أي على ما أوضح من الحجج والبراهين على قدرته . وقيل : الحمد لله على إقرارهم بذلك . وقيل : على إنزال الماء وإحياء الأرض .

قرطبي ولءن سءلتهم من نزل


ഒന്നാമത്തെ കാര്യം ,അല്ലാഹു വിന്റെ കഴിവിന്റെ മേലിൽ തെളിവുകളും ലക്ഷ്യങ്ങളും വ്യക്തമാക്കിയത്തിന്ടെ മേലിൽ അല്ലാഹുവിനു സ്തുതി

രണ്ടാമത്തെ തു അവർ ആ കാര്യം സമ്മതിച്ചതിന്ടെ മേലിൽ അല്ലാഹുവിനു സ്തുതി

മൂന്നാമത്തേത് വെള്ളം ഇറക്കി തന്നതിലും ഭൂമി സജീവ മാക്കി തന്നതിലും അല്ലാഹുവിനു സ്തുതി

(തഫ്സീറു കുർത്തുബി)


( ولئن سألتهم من خلق السماوات والأرض ليقولن الله قل الحمد لله ) [ أي : إذ قامت عليكم الحجة باعترافكم ]

سورة لقمان  ابن كثير

നിങ്ങൾ ഈ കാര്യം സമ്മതിച്ചിട്ടുണ്ട് എന്നു നിങ്ങളുടെ  മേൽ തെളിവുകൾ നിന്ന സ്ഥിതിക്ക് അൽഹംദുലില്ലാഹ് എന്നു പറയുന്നത്

(ഇബ്നു കസീർ )

الآية متعلقة بما قبلها من وجهين :


أحدهما : أنه تعالى لما استدل بخلق السماوات بغير عمد وبنعمه الظاهرة والباطنة بين أنهم معترفون بذلك غير منكرين له ، وهذا يقتضي أن يكون الحمد كله لله ; لأن خالق السماوات والأرض يحتاج إليه كل ما في السماوات والأرض ، وكون الحمد كله لله يقتضي أن لا يعبد غيره ، لكنهم لا يعلمون

تفسير الرازى سورة لقمان


 وَمَا يُؤْمِنُ أَكْثَرُهُمْ بِاللّهِ إِلاَّ وَهُم مُّشْرِكُونَ


അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത്‌ അവനോട്‌ ( മറ്റുള്ളവരെ ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട്‌ മാത്രമാണ്‌.  (യുസഫ് -  106)


ഈ ആയതിന്റെ തഫ്സീർ എന്താണ് പറയുന്നത്

1.ഇബ്നു കസീർ :

وقوله : ( وما يؤمن أكثرهم بالله إلا وهم مشركون ) قال ابن عباس : من إيمانهم ، إذا قيل لهم : من خلق السموات ؟ ومن خلق الأرض ؟ ومن خلق الجبال ؟ قالوا : " الله " ، وهم مشركون به . وكذا قال مجاهد ، وعطاء وعكرمة ، والشعبي ، .........

ابن كثير


ഇബ്നു അബ്ബാസ് പറയുന്നു , പർവ്വതങ്ങളെ ആരാണ് സൃഷ്ഠിച്ചത് , ഭൂമി യെ ആരാണ് സൃഷ്ടിച്ചത് , അവകാശങ്ങളെ ആരാണ് സൃഷ്ടിച്ചത് എന്നു ചോദിച്ചാല് അള്ളാഹു ആണ് എന്ന് പറയുന്നത് അവരുടെ ഈമാനിൽ പെട്ട കാര്യം ആക്കുന്നു, ഈ സ്ഥിതിയിൽ അല്ലാഹുവിന് പങ്കുചേക്കുന്നവർ ആണ് , അപ്രകാരം ആണ് മുജാഹിദ് രഹിമഹുല്ല, അതാഹു ഇക്കിരിമ, ഷഹബി,എന്നിവർ പറഞ്ഞത് .


തഫ്സീറു ത്വബ്‌രി:

19956 - حدثنا أبو كريب , قال: حدثنا وكيع , عن إسرائيل , عن جابر , عن عامر، وعكرمة: ( وما يؤمن أكثرهم بالله ) الآية , قالا يعلمون أنه ربُّهم , وأنه خلقهم , وهم يشركون به. (4)

تفسير الطبرى

അബുകുറയ്ബ് ഉദ്ധരിക്കുന്നു , അദ്ദേഹം വകിഹ് എന്ന ആളിൽ നിന്നും അദ്ദേഹം ഇസ്രഹീൽ നിന്നും , അദ്ദേഹം ജാബിരിൽ നിന്നും അദ്ദേഹം അമിരിൽ നിന്നും അദ്ദേഹം ഇക്കിരിമായിൽ നിന്നും , അവർ (മക്ക മുശ്രിക്കുകൾ ) അവർ അല്ലാഹുവിനെ റബ്ബ് ആണെന്ന് അറിഞ്ഞവർ ആയിരുന്നു അവരെ സൃഷ്ടിച്ചവർ ആണെന്ന് അറിഞ്ഞവർ ആയിരുന്നു എന്നിട്ടും അവർ അല്ലാഹുവിൽ ശിർക്ക് വച്ചവർ ആയിരുന്നു .


തഫ്സീർ കുർത്തുബി:

قوله تعالى : وما يؤمن أكثرهم بالله إلا وهم مشركون نزلت في قوم أقروا بالله خالقهم وخالق الأشياء كلها ، وهم يعبدون الأوثان ; قاله الحسن ، ومجاهد وعامر والشعبي وأكثر المفسرين 

تفسير قرطبى    


അള്ളാഹു തആലാ യുടെ വാക്ക് :

അവരെയും എല്ലാത്തിനെയും സൃഷ്ടിച്ചത് അള്ളാഹു ആണ് എന്ന് സമ്മതിച്ച ഒരു ജനതയുടെ മേല് ആണ് ഈ ആയതു ഇറങ്ങുന്നത് , എന്നിട്ടും അവർ ബിംബങ്ങളെ ആരാധിക്കുന്നവർ ആണ് ഈ ആപിപ്രായം ഇമാം ഹസൻ പറഞ്ഞു ,മുജാഹിദും ആമിറും ,ശുഇബയും കൂടുതൽ മുഫസ്സിറുകളും ഇതാണ് പറയുന്നത് .


തഫ്സീറു ത്വബ്‌രി:

19956 - حدثنا أبو كريب , قال: حدثنا وكيع , عن إسرائيل , عن جابر , عن عامر، وعكرمة: ( وما يؤمن أكثرهم بالله ) الآية , قالا يعلمون أنه ربُّهم , وأنه خلقهم , وهم يشركون به. (4)

تفسير الطبرى

അബുകുറയ്ബ് ഉദ്ധരിക്കുന്നു , അദ്ദേഹം വകിഹ് എന്ന ആളിൽ നിന്നും അദ്ദേഹം ഇസ്രഹീൽ നിന്നും , അദ്ദേഹം ജാബിരിൽ നിന്നും അദ്ദേഹം അമിരിൽ നിന്നും അദ്ദേഹം ഇക്കിരിമായിൽ നിന്നും , അവർ (മക്ക മുശ്രിക്കുകൾ ) അവർ അല്ലാഹുവിനെ റബ്ബ് ആണെന്ന് അറിഞ്ഞവർ ആയിരുന്നു അവരെ സൃഷ്ടിച്ചവർ ആണെന്ന് അറിഞ്ഞവർ ആയിരുന്നു എന്നിട്ടും അവർ അല്ലാഹുവിൽ ശിർക്ക് വച്ചവർ ആയിരുന്നു .


തഫ്സീർ കുർത്തുബി:

قوله تعالى : وما يؤمن أكثرهم بالله إلا وهم مشركون نزلت في قوم أقروا بالله خالقهم وخالق الأشياء كلها ، وهم يعبدون الأوثان ; قاله الحسن ، ومجاهد وعامر والشعبي وأكثر المفسرين 

تفسير قرطبى    


അള്ളാഹു താഹാല യുടെ വാകു :

അവരെയും എല്ലാത്തിനെയും സൃഷ്ടിച്ചത് അള്ളാഹു ആണ് എന്ന് സമ്മതിച്ച ഒരു ജനതയുടെ മേല് ആണ് ഈ ആയതു ഇറങ്ങുന്നത് , എന്നിട്ടും അവർ ബിംബങ്ങളെ ആരാധിക്കുന്നവർ ആണ് ഈ ആപിപ്രായം ഇമാം ഹസൻ പറഞ്ഞു ,മുജാഹിദും ആമിറും , ശഹാബി കൂടുതൽ മുഫസ്സിറുകളും ഇതാണ് പറയുന്നത് .


തഫ്സീറു റാസി :

أما قوله : ( وما يؤمن أكثرهم بالله إلا وهم مشركون ) فالمعنى : أنهم كانوا مقرين بوجود الإله بدليل قوله : [ ص: 179 ] ( ولئن سألتهم من خلق السماوات والأرض ليقولن الله ) ( لقمان : 25 ) إلا أنهم كانوا يثبتون له شريكا في المعبودي

تفسير الرازي


അവർ ഒരു ഇല്ലാഹുണ്ട് എന്നതിൽ അവർ സമ്മതിച്ചവർ ആയിരുന്നു , അതിനു തെളിവ് അള്ളാഹു താഹാല യുടെ വാക്ക് ആണ് (ലുക്മാൻ 25).


തഫ്സീർ റാസി:


وعنه أيضا أن أهل مكة قالوا : الله ربنا وحده لا شريك له ؛ الملائكة بناته ، فلم يوحدوا ، بل أشركوا ، وقال عبدة الأصنام : ربنا الله وحده ، والأصنام شفعاؤنا عنده

تفسير الرازى وما يؤمن اكثرهم،

  മക്ക കാർ പറഞ്ഞു , ഞങ്ങളുടെ രക്ഷിതാവ് അള്ളാഹു ആണ് , അവനു യതോരു പങ്കുകരും ഇല്ല , മലക്കുകൾ അല്ലഹു വിന്ടെ പെണ്മക്കൾ ആണ് എന്നും അവർ അള്ളാഹു വിനേ ഏകനായി കണ്ടില്ല, അവർ ശിർക്ക് വച്ചു ,

വിഗ്രഹ ആരാധകർ പറഞ്ഞത് ,ഞങ്ങളുടെ റബ്ബ് അള്ളാഹു ആണ് അവൻ ഏകനാണ് , വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശകർ ആണ് എന്നും


 شُفَعَاؤُنَا عِندَ اللّهِ


അല്ലാഹുവിന്‌ പുറമെ, അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ ( ആരാധ്യര്‍ ) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു.    (യൂനുസ് -  18)


 ഇമാം റാസി (റ):


أَنَّهُ مَتَى مَاتَ مِنْهُمْ رَجُلٌ كَبِيرٌ يَعْتَقِدُونَ فِيهِ أَنَّهُ مُجَابُ الدَّعْوَةِ وَمَقْبُولُ الشَّفَاعَةِ عِنْدَ اللَّهِ تَعَالَى اتَّخَذُوا صَنَمًا عَلَى صُورَتِهِ يَعْبُدُونَهُ عَلَى اعْتِقَادِ أَنَّ ذَلِكَ الْإِنْسَانَ يَكُونُ شَفِيعًا لَهُمْ يَوْمَ الْقِيَامَةِ عِنْدَ اللَّهِ تَعَالَى عَلَى مَا أَخْبَرُ اللَّهُ تَعَالَى عَنْهُمْ بِهَذِهِ الْمَقَالَةِ فِي قَوْلِهِ: هؤُلاءِ شُفَعاؤُنا عِنْدَ اللَّهِ[يُونُسَ: 18]


അവരില്‍ നിന്നും ഒരു വലിയ മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ ആ മനുഷ്യനില്‍ അവര്‍ വിശ്വസിച്ചിരുന്നു അല്ലാഹുവിന്റെ അടുക്കല്‍ പാരത്രീക ലോകത്ത് ഈ മനുഷ്യന്‍ അവരുടെ ശുപാര്‍ഷകന്‍ ആവുമെന്ന വിശ്വാസത്താല്‍ ആണ് ആ മനുഷ്യനെ അവര്‍ ആരാധിച്ചത്.


 ഇമാം റാസി (റ):


الْقَوْمُ كَانُوا مُعْتَرِفِينَ بِوُجُودِ اللَّه تَعَالَى كَمَا قَالَ: وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّماواتِ وَالْأَرْضَ لَيَقُولُنَّ اللَّهُ [لُقْمَانَ: 25] وَمَا أَطْلَقُوا لَفْظَ اللَّه عَلَى أَحَدٍ سِوَى اللَّه سُبْحَانَهُ، كَمَا قَالَ تَعَالَى: هَلْ تَعْلَمُ لَهُ سَمِيًّا

الكتاب: مفاتيح الغيب = التفسير الكبير

الرَّازي، فخر الدين (544 - 606هـ، 1150 - 1210م).


ഇമാം റാസി പറയുന്നു : അവരുടെ ഒരു ഇലാഹിനെയും അവര്‍ അല്ലാഹു എന്ന് പേരിട്ടു വിളിച്ചിട്ടില്ല.


                   

 أَلَا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاء مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ


അറിയുക: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ ( പറയുന്നു: ) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും    (സുമര്‍ -  3)


(قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ أَمَّنْ يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ)

[Surat Yunus 31]


ചോദിക്കുക: ആകാശഭൂമികളില്‍ നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്നത് ആരാണ്? കേള്‍വിയും കാഴ്ചയും ആരുടെ അധീനതയിലാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെയും ജീവനുള്ളതില്‍നിന്ന് ജീവനില്ലാത്തതിനെയും പുറത്തെടുക്കുന്നതാരാണ്? കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നതാരാണ്? അവര്‍ പറയും: "അല്ലാഹു.” അവരോടു ചോദിക്കുക: "എന്നിട്ടും നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ?”


തഫ്സീർ റാസി:

وقال الفخرالرازي في ( 17/86) في تفسير قوله تعالى ( قل من يرزقكم من السماء والارض ... ) يونس

" وهذا يدل على ان المخاطبين بهذا الكلام كانوا يعرفون الله ويقرون به ، وهم الذين قالوا في عبادتهم للأصنام انها تقربهم الى الله زلفى ، وانهم شفعاؤنا عند الله

وكانوا يعلمون ان هذه الأصنام لا تنفع ولا تضر فعند ذلك قال الرسول عليه السلام (فقل افلا تتقون ) يعني : افلا تتقون ان تجعلوا هذه الاوثان شركاء لله في المعبودية ، مع اعترافكم بأن كل الخيرات في الدنيا والآخرة انما تحصل من رحمة الله واحسانه ، واعترافكم بأن هذه الأوثان لا تنفع ولا تضر ألبتة " انتهى


ഇതു അറിയിക്കുന്നത് അല്ലാഹുവിണ്ടെ ഈ വചനം കൊണ്ടു  അഭിസംബോധന ചെയ്യപ്പെട്ട ആളുകൾ അവർ അള്ളാഹു വിനെ അറിയുന്നവർ ആയിരുന്നു . അവർ സമ്മതിച്ചവരും ആയിരുന്നു

വിഗ്രഹാരാധനയുടെ വിഷയത്തിൽ അവർ പറയുന്നത് അവർ അല്ലാഹുവിലേക് സാമിപ്യം ഉണ്ടാക്കി തരുവാൻ വേണ്ടി ആണ് അവർ ഇബാധത് എടുക്കുന്നത് , അവർ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ കാർ ആണ് എന്നും ആണ് പറഞ്ഞതു ,.

ഈ വിഗ്രഹങ്ങൾ ഉപകരമോ ഉപദ്രവമോ വരുത്തുകയില്ല എന്നു അവർ അറിഞ്ഞവർ ആയിരുന്നു .ഈ സമയത്തു റസൂൽ (സ) പറയും

(നിങ്ങൾ സൂക്ഷമത പാലിക്കുന്നില്ലേ)

ഉദ്ദേശം നിങ്ങൾ അൽഹുവിനുള്ള ഇബാധത്തിൽ ഈ ബിംബങ്ങളെ പങ്കാളികളാകുന്നതിൽ നിന്നും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ ..?


ദുനിയാവിലെ യും ആഖിരത്തിലെയും എല്ലാ നന്മകളും ഉണ്ടാകുന്നത് അല്ലാഹുവിന്റെ കാറുണ്ണ്യ ത്തിൽ നിന്നും ഗുണത്തിൽ നിന്നും ആണ് എന്ന് സമ്മതികളോട് കൂടെ,  വിഗ്രഹങ്ങൾ ഒരിക്കലും ഉപകരമോ ഉപദ്രവമോ ചെയ്യുകയില്ല എന്നു സമ്മതികലോട് കൂടെ

നിങ്ങൾ സൂക്ഷ്മത പാലിക്കുന്നിലെ എന്നാണ് നബി സ ചോദിക്കുന്നത്


  فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ


"എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനെ വിളിച്ച്‌ പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ അവരെ അവന്‍ കരയിലേക്ക്‌ രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു (അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്തിക്കുന്നു)" (ഖുര്‍ആന്‍ 29:65)


وَجَعَلُوا لِلَّهِ شُرَكَاءَ الْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا لَهُ بَنِينَ وَبَنَاتٍ بِغَيْرِ عِلْمٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يَصِفُونَ


 എന്നിട്ടും അവര്‍ ജിന്നുകളെ അല്ലാഹുവിന്റെ പങ്കാളികളാക്കുന്നു. എന്നാല്‍ അവനാണ് ജിന്നുകളെ സൃഷ്ടിച്ചത്. ഒരു വിവരവുമില്ലാതെ അവരവന് പുത്രന്മാരെയും പുത്രിമാരെയും സങ്കല്‍പിക്കുന്നു. അവനാകട്ടെ അവരുടെ വിവരണങ്ങള്‍ക്കെല്ലാം അതീതനും പരിശുദ്ധനുമത്രെ.


ഷാഫി മദഹബിലെ   ഇമാം മക്രീസി (റ):


ولا ريب أن توحيد الربوبية لم ينكره المشركون، بل أقرّوا بأنه سبحانه وحده خالقهم، وخالق السموات والأرض، والقائم بمصالح العالم كله، وإنما أنكروا توحيد الإلهيّة والمحبّة.

تجريد التوحيد للإمام المقريزي ص: (٧)


യാതൊരു സംശയവുമില്ല, മുശ്രിക്കുകള്‍ തൌഹീദുല്‍ റബൂബീയത്തിനെ നിഷേധിച്ചിരുന്നില്ല. മാത്രവുമല്ല അല്ലാഹുവാണ് നമ്മെ ശ്രിഷ്ടിച്ചത് എന്ന് അവര്‍ അങ്ങീകരിച്ചിരുന്നു.  ആകാശ ഭൂമികളുടെ ശ്രിഷ്ടാവ് അള്ളാഹു ആണ് എന്നും ഈ ലോകത്തിലെ സകല നന്മകളും നിലനിര്‍ത്തുന്നവന്‍ അള്ളാഹു ആണ് എന്നും അവര്‍ അന്ഗീകരിച്ചിരുന്നു. തൌഹീദുല്‍ ഉലൂഹീയത്തു ആയിരുന്നു അവര്‍ നിഷേധിച്ചതു


ഇസ് ലാമിക വിശ്വാസത്തിന്റെ ആണിക്കല്ലാണ് തൗഹീദ് അഥവാ لا اله الا الله എന്നത്. الله അല്ലാതെ ആരാധനക്കർഹനായി മറ്റാരും ഇല്ല എന്ന ഈ തത്വം പഠിപ്പിക്കുവാനാണ് പ്രവാചകരെല്ലാം നിയോഗിതരായത്. പ്രവാചകൻ മുഹമ്മദ് (ﷺ) നിയോഗിക്കപ്പെട്ട കാലഘട്ടത്തിലെ ബഹുദൈവാരാധകർ ഈ തൗഹീദിന് വിരുദ്ധമായി الله വിന് പുറമെ മറ്റു ആളുകളെയും ആരാധിച്ചു പോന്നു.എന്നാൽ ഈ ലോകത്തെ നിയന്ത്രിക്കുന്നതും ,മഴ വർഷിപ്പിക്കുന്നതും ,ഭക്ഷണം തരുന്നതുമായ റബ്ബ് ഒന്നേ ഉള്ളൂ എന്ന സൃഷ്ടികർതൃത്വത്തിലുള്ള ഏകത്വം അഥവാ توحيد الربوبية യെ അവർ അംഗീകരിച്ചിരുന്നു.എന്നാൽ അതോടൊപ്പം  ആരാധനയിലുള്ള ഏകത്വത്തെ ( توحيد الألوهية )നിഷേധിക്കുകയും ചെയ്തു. ഇന്ന് നമുക്കിടയിലും ശിർക്ക് പരത്തുന്ന ആളുകൾ ഇതേ വിശ്വാസം തന്നെയാണ് വച്ചു പുലർത്തുന്നത്.


മക്കാ മുശ് രിക്കുകൾക്ക് സംഭവിച്ച ഈ വലിയ പിഴവിനെ മനസ്സിലാക്കണമെങ്കിൽ അവരുടെ വിശ്വാസം എന്ത് എന്നും അതിനെതിരെ മുഹമ്മദ് നബിﷺ പഠിപ്പിച്ച തൗഹീദ് എന്തായിരുന്നു എന്നും കൃത്യമായി പ്രമാണങ്ങളിലൂടെ അറിയേണ്ടതുണ്ട്. അതിന് നമ്മെ സഹായിക്കുന്ന ഗ്രന്ഥമാണ് ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹാബിന്റെ *القواعد الاربع*  അഥവാ *നാല് അടിസ്ഥാന തത്വങ്ങൾ* എന്ന ഗ്രന്ഥം .


വിശുദ്ധ ഖുർആന്റെയും ,ഹദീസിന്റെയും തെളിവുകൾ  സലഫു സ്വാലിഹീങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ വിവരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ.


ഒന്നാമത്തെ തത്വം:


*ഏതൊരു കാഫിറുകളോട് മുഹമ്മദ് നബി ﷺയുദ്ധം ചെയ്തുവോ ആ കാഫിറുകൾ الله ആണ് സ്രഷ്ടാവും, ഭക്ഷണം തരുന്നവനും, കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നും വിശ്വസിച്ചിരുന്നു എങ്കിലും ആ വിശ്വാസം കൊണ്ട് മാത്രം അവർ മുസ് ലിംകളായില്ല.*


ഇതിന്റെ തെളിവുകൾ:


തെളിവ് 1:


قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ أَمَّنْ يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

[Sura Yunus, Ayah 31]


തെളിവ് 2 :


وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌?

[Sura Az-Zukhruf, Ayah 87]


തെളിവ് 3 :


وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്‌) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌?


[Sura Al-Ankabut, Ayah 61]


*ആരാണ് നിങ്ങളെ സൃഷ്ടിക്കുന്നതും ,പരിപാലിക്കുന്നതും എന്നെല്ലാമുള്ള ചോദ്യത്തിന് الله ആണ് അതെല്ലാം ചെയ്യുന്നത് എന്ന് മക്കാ മുശ്‌രിക്കുകൾ പറയും എന്ന് الله തന്നെ പറയുന്ന ആയത്തുകളാണ് മേൽ വിവരിച്ചത്.ഇത് പോലെയുള്ള ആയത്തുകൾ ഇനിയും ഖുർആനിൽ കാണാവുന്നതാണ്.*


തെളിവ് 4:


മക്കാ മുശ്‌രിക്കുകളുടെ ജാഹിലിയത്തിലെ ഹജ്ജിന്റെ  തൽബിയത്ത്  .( മുസ് ലിം, കിതാബുൽ ഹജ്ജ്)

 (لَبَّيۡكَ الّلهُمَّ لَبَّيۡك، لَبَّيك، لاشريك لك إلا شريكًا هو لك. تملكه وما ملَك).

റബ്ബേ നിന്റെ വിളിക്ക് ഉത്തരം നൽകി ഞങ്ങളെത്തിയിരിക്കുന്നു .. നിനക്കൊരു പങ്കുകാരനുമില്ല, ഒരു പങ്കുകാരനൊഴികെ - അവൻ നിനക്കുള്ളതാണ്. അവന്റെയും ,അവൻ എന്തിനെയൊക്കെ ഉടമപ്പെടുത്തിയിരിക്കുന്നുവോ അതിന്റെയും ഉടമസ്ഥൻ നീ ആണ്.


മക്കാ മുശ്‌രിക്കുകളുടെ ഈ തൽബിയത്തിൽ നിന്ന് വ്യക്തമാവുന്ന കാര്യങ്ങൾ:*


*1>അവർ الله വിൽ വിശ്വസിച്ചിരുന്നു.*


 *2>അവരുടെ ആരാധ്യർ ( പങ്കുകാർ) സ്വയം കഴിവുള്ളവർ ആണെന്ന വിശ്വാസം അവർക്കുണ്ടായിരുന്നില്ല*


*3>അവരുടെ ആരാധ്യർ ( പങ്കുകാർ) الله വിന്റെ കീഴിലും അധീനത്തിലും ഉള്ള പങ്കുകാരാണ് എന്ന വിശ്വാസക്കാരായിരുന്നു അവർ.*


തെളിവ് 5:


ബദ്റിന്റെ ദിവസം അബൂജഹൽ  الله വോട്  പ്രാർത്ഥിച്ചത് സൂറ:അൻഫാലിൽ  വിവരിക്കുന്നുണ്ട്

.وَإِذْ قَالُوا اللَّهُمَّ إِنْ كَانَ هَٰذَا هُوَ الْحَقَّ مِنْ عِنْدِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ

അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക.)

[Sura Al-Anfal, Ayah 32 ]


ബുഖാരി ഇമാം ഈ സംഭവം സ്വഹീഹിൽ 4648 നമ്പർ ഹദീസായി  റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഇതും മക്കാ മുശ്‌രിക്കുകൾക്ക് الله വിൽ വിശ്വാസമുണ്ടായിരുന്നു എന്നതിന് തെളിവാണ്.


തെളിവ് 6:


ഹുദൈബിയ സന്ധിയിൽ ശത്രുക്കളുടെ ഭാഗത്ത് നിന്ന് സുഹൈൽ ബ്നു അംറും മുസ്ലിംകളുടെ ഭാഗത്ത് നിന്ന് (رضي الله عنه)على യും എഴുതിത്തയ്യാറാക്കിയ സന്ധിയിൽ രണ്ട് കൂട്ടരും പരസ്പര സമ്മതത്തോടെ എഴുതി തുടങ്ങാൻ തിരഞ്ഞെടുത്ത വാചകം

باسمك اللهم

അല്ലാഹുവേ ,നിന്റെനാമത്തിൽ


എന്നായിരുന്നു. ഇതും മക്കാ മുശ്‌രിക്കുകൾ الله വിൽ വിശ്വസിച്ചു എന്നതിന്റെ തെളിവാണ്.


തെളിവ് 7:


മക്കാ മുശ്‌രിക്കുകൾ പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ الله വോട് മാത്രം പ്രാർത്ഥിച്ചിരുന്നതായി ഖുർആൻ :

فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ


എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു.

[Sura Al-Ankabut, Ayah 65]

തെളിവ് 8:


ഉമർ (റ) ജാഹിലിയ്യത്തിൽ മസ്ജിദുൽ ഹറാമിൽ ഒരു ദിവസം  اعتكاف ഇരിക്കാൻ നേർച്ചയാക്കിയത് താൻ മുസ് ലിമായ ശേഷം റസൂൽ ﷺയോട് പറഞ്ഞപ്പോൾ ആ നേർച്ച നിറവേറ്റാൻ നബിﷺ നിർദേശിച്ച ഹദീസ് അവർ الله വിന് നേർച്ച നേർന്നിരുന്നു എന്ന് വ്യക്തമാക്കുന്നു. മാത്രമല്ല അവരുടെ നേർച്ചയെ കുറിച്ച് സൂറത്തുൽ അൻആമിൽ الله പറയുന്നതും അവരുടെ الله വിനായുള്ള നേർച്ചക്ക് തെളിവാണ്.


وَجَعَلُوا لِلَّهِ مِمَّا ذَرَأَ مِنَ الْحَرْثِ وَالْأَنْعَامِ نَصِيبًا فَقَالُوا هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَائِنَا ۖ فَمَا كَانَ لِشُرَكَائِهِمْ فَلَا يَصِلُ إِلَى اللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَائِهِمْ ۗ سَاءَ مَا يَحْكُمُونَ

അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്‌. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം!

[Sura Al-An'am, Ayah 136]


തെളിവ് 9:


നിങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്നത് الله വാണ് എന്ന് നിങ്ങൾക്ക് അറിവുണ്ടായിരിക്കേ നിങ്ങൾ അവന് സമൻമാരെ ഉണ്ടാക്കരുത് എന്ന് സൂറത്തുൽ ബഖറയിൽ الله പറയുന്നു.


الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ ۖ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ


നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (റബ്ബിനെ നിങ്ങൾ ആരാധിക്കുക). അതിനാല്‍ (ഇതെല്ലാം) *അറിഞ്ഞ്കൊണ്ട്* നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌.

[Sura Al-Baqarah, Ayah 22]


ഇവിടെ "നിങ്ങൾ *അറിഞ്ഞ്കൊണ്ട്* ''എന്ന പ്രയോഗം അവർക്ക് ഇതെല്ലാം ചെയ്യുന്നവൻ الله ആണ് എന്ന അറിവുണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.


 ഇതിന് പുറമെയും ഒരുപാട് തെളിവുകൾ ഈ വിഷയത്തിൽ കാണാവുന്നതാണ്.


ഇത്രയ്ക്കധികം തെളിവുകൾ ഉണ്ടെങ്കിലും അതൊന്നും ചെവി കൊള്ളാതെ  ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മക്കാ   മുശ്‌രിക്കുകൾക്ക്  അല്ലാഹു വിന്റെ റുബൂബിയ്യത്തിൽ( സൃഷ്ടി - പരിപാലനം) വിശ്വാസമില്ലായിരുന്നു എന്ന് തെളിയിക്കാനും, അത് വഴി തങ്ങളുടെ ശിർക്കിനെ ന്യായീകരിക്കുന്നതിനും വേണ്ടി ന്യായങ്ങൾ നിരത്തുന്ന ബാത്വിലിന്റെ കക്ഷികൾ കേരളത്തിലും ധാരാളമാണ്. അവരുടെ മുടന്തൻ ന്യായങ്ങളും അവയ്ക്ക് പ്രമാണികരായ മുഫസ്സിറുകളുടെ തഫ്സീറിൽ നിന്നുമുള്ള മറുപടികളുമാണ് അടുത്ത നോട്സിൽ ..

 ان شاء الله


ഷാഫി മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതന്‍ ഇമാം മക്രിസി പറയുന്നത് സമസ്ത ശിയാക്കൾ ശരിക്കും വായിക്കുക


 والنّاس في هذا الباب - أعني: زيارة القبور - على ثلاثة أقسام:

قوم يزورون الموتى فيدعون لهم. وهذه هي الزّيارة الشرعيّة.

وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة.

وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: "اللهم لا تجعل قبري وثنا يعبد"، وهؤلاء هم المشركون في الربوبيّة.

الكتاب: تجريد التوحيد المفيد (1/20)

المقريزي (766 - 845 هـ = 1365 - 1441 م)

ജനങ്ങള്‍ - അതായത് ഖബര്‍ സന്ദര്‍ശിക്കുന്ന വിഷയത്തില്‍ 3 വിഭാഗം ആണുള്ളത്:

ചില ആളുകള്‍ മരിച്ചവരെ സന്ദര്‍ശിക്കും അവര്‍ക്ക് വേണ്ടി ദുഅ ചെയ്യും. അത് ശറഈആയ സിയാറത്ത് ആണ്.

ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരെകൊണ്ട് ദുഅ ചെയ്യും അവര്‍ ഉലൂഹീയത്തില്‍ ശിര്‍ക്ക് ചെയ്തവര്‍ ആണ്.

ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരോടു തന്നെ പ്രാര്‍ത്തിക്കും അല്ലാഹുവിന്‍റെ റസൂല്‍(സ) പറഞ്ഞു "അല്ലാഹുവേ എന്‍റെ ഖബറിടത്തെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ" ഇവര്‍ റുബൂബീയതില്‍ ശിര്‍ക്ക് വെക്കുന്ന ആളുകള്‍ ആണ്.