Thursday 17 August 2023

ബ്രിട്ടീഷുകാരുടെ കൂട്ടാളികൾ



ഹുസൈൻ ബിൻ അലി അൽ ഹാഷിമി

ഒന്നാം ലോക മഹായുദ്ധ കാലത്ത് മക്കയും മദീനയും അടക്കമുള്ള ഹിജാസ് മേഖല ഭരിച്ചിരുന്ന ഉസ്മാനി ഖലീഫയുടെ കീഴിലുള്ള അമീറായിരുന്നു ഹുസൈൻ ബിൻ അലി അൽ ഹാഷിമി.... ബ്രിട്ടീഷ് കാരുടെ പ്രിയപ്പെട്ട ഷെരീഫ് ഹുസൈൻ അൽ ഹാഷിമി 

മക്കയിൽ ദീർഘകാലം ഭരണം നടത്തിയ ഒരു വംശമായിരുന്നു ഹാശിമികൾ. 

AD968 മുതൽ 1925 വരെ സുദീർഘമായ കാലം ഹാഷിമി കുടുംബത്തിന്റെ ഭരണം നിലനിന്നിരുന്നു.

ഒരുകാലത്ത് സൈദീ ശീഈ വിശ്വാസികളായിരുന്ന ഈ ഹാഷിമികൾ സുന്നികളായ മംലൂക്കുകളുടെ അവസാനത്തിലോ തുർക്കിയിലെ ഉസ്മാനി ഖലീഫമാരുടെ കാലഘട്ടത്തിലോ സുന്നികളായി മാറി. 

ശാഫിഈ മദ്‌ഹബ് അവലംബിച്ചുവന്ന ശരീഫുമാർ, പക്ഷെ അവരുടെ പഴയ ശീഈ സ്വാധീനത്തിൽ നിന്ന്  പുറത്തുവന്നിരുന്നില്ലെന്ന് മംലൂക്ക്-ഒട്ടോമൻ ചരിത്രങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഖലീഫ സുന്നിയായത് കൊണ്ട് അധികാരസ്ഥാനമാനങ്ങൾ നിലനിർത്താൻവേണ്ടി മാത്രം സുന്നി ആയി മാറുമ്പോൾ ഉണ്ടാവുന്ന സ്വാഭാവികമായ അവസ്ഥ അങ്ങനെത്തന്നെ ആയിരിക്കുമല്ലോ..

ഈ വംശ പരമ്പരയിൽ ഹിജാസ് ഭരിച്ച അവസാനത്തെ അമീറാണ് ഹുസൈൻ ബിൻ അലി അൽ ഹാഷിമി.

1908-ൽ, യുവതുർക്കികളുടെ വിപ്ലവത്തെ ത്തുടർന്ന് , ഓട്ടോമൻ സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമനാണ് ഇദ്ദേഹത്തെ മക്കയുടെ അമീറായി നിയമിച്ചത്

ഇദ്ദേഹത്തിൻറെ ആൺമക്കളായ ഫൈസൽ, അബ്ദുള്ള, അലി എന്നിവരും ഭരണകാര്യങ്ങളിൽ സജീവ നേതൃത്വം നൽകിയിരുന്നു.

തുർക്കിയിൽ വംശീയതയും ദേശീയവാദികളും പാർലമെൻറ് ലും പുറത്തും പല വിധത്തിലുള്ള നീക്കങ്ങൾ നടത്തുന്നതിൽ അസ്വസ്ഥരായ അറബ് ദേശീയതയുടെ വാക്താക്കളുടെ പക്ഷക്കാരായി രംഗത്ത് മുന്നിൽ തന്നെ നിന്നിരുന്ന ഹാഷിമികളെ വശത്താക്കി ഉസ്മാനി ഖിലാഫത്ത് തകർക്കാൻ ബ്രിട്ടീഷ് കാർ നിഗൂഢ പദ്ധതികൾ തയ്യാറാക്കി. അവർ TE Lowrance എന്ന അറേബ്യൻ ചരിത്രത്തിലും ഭാഷയിലും പഠനം നടത്തിയ ഒരു ചാരനെ (military intelligence officer) നിയോഗിച്ചു.

 ഈജിപ്തിലെ ബ്രിട്ടീഷ് ഹൈക്കമീഷണർ ആയ ഹെൻറി മക് മഹോൻറെ പരിപൂർണ പിന്തുണയിൽ  ഇന്റലിജൻസ്  ഓഫീസർ ആയ ലോറൻസും ബ്രിട്ടീഷ് ചാര സംഘവും മക്കയിലെത്തി ഷെരീഫ് ഹുസൈനും മക്കളുമായി ചർച്ചകൾ നടത്തി. ഷെരീഫ് ഹുസൈൻറെ മകനായ ഫൈസലിൽ  തന്റെ ദൗത്യം നിറവേറ്റാനുള്ള നേതൃത്വപാടവം ഉണ്ടെന്ന് മനസ്സിലാക്കിയ ലോറൻസ്  അദ്ദേവുമായി കൂടുതൽ അടുത്തു. തുർക്കിയിലെ ഉസ്മാനി ഖലീഫയുടെ കീഴിൽ  മക്കയിലെ അമീർ ആയി ഭരിക്കുന്ന ഹുസൈൻ  അൽ ഹാഷിമിക്ക് അറേബ്യ മുഴുവൻ ഭരിക്കുന്ന രാജപദവി വാഗ്ദാനം ചെയ്ത  ബ്രിട്ടീഷ് കാർ ഗൂഡ തന്ത്രങ്ങൾ നെയ്തുകൊണ്ട്  ചരട് വലിച്ചു തുടങ്ങി.

തുർക്കി ഖലീഫയുടെ കീഴിൽ മക്കയും മദീനയും ഭരിച്ചിരുന്ന ഹുസൈൻ ഹാഷിമി, ഖലീഫ അറിയാതെ ജിപ്തിലെ ബ്രിട്ടീഷ് ഹൈക്കമീഷണർ ഹെൻറി മക്മ ഹോനുമായി രഹസ്യ സന്ദേശങ്ങൾ  അയച്ചുകൊണ്ട് ചർച്ചകൾ ആരംഭിച്ചു. 

ലോക ചരിത്രത്തിൽ കുപ്രസിദ്ധി നേടിയ  കത്തിടപാടുകൾ McMahon–Hussein Correspondence എന്ന പേരിൽ അറിയപ്പെടുന്നു.























The McMahon–Hussein Correspondence is a series of letters that were exchanged during World War I in which the Government of the United Kingdom agreed to recognize Arab independence in a large region after the war in exchange for the Sharif of Mecca launching the Arab Revolt against the Ottoman Empire. The correspondence had a significant influence on Middle Eastern history during and after the war;  a dispute over Palestine continued there after..

ഹെൻറി മക് മഹോൻ

Sir Arthur Henry McMahon

ബ്രിട്ടീഷ് പട്ടാളത്തിലെ അതി പ്രഗത്ഭനായ ഹെന്ററി മക് മഹോനും  ബ്രിട്ടീഷ് ചാരനായ TE ലോറൻസും മറ്റും നടത്തിയ നയപരമായ കുതന്ത്രങ്ങൾ മക്കയുടെ അമീറായ ഹുസൈൻ ബിൻ അലി അൽ ഹാഷിമിയെയും മക്കളേയും തുർക്കി ഖലീഫക്കെതിരെ പട നയിക്കാൻ പ്രേരിപ്പിച്ചു.

ബ്രിടീഷുകാർ വാഗ്ദാനം ചെയ്ത അറേബ്യൻ ജനതയുടെ സുൽത്താൻ പദവിക്കപ്പുറം ലോക മുസ്ലിം കളുടെ ഖലീഫ ആവാൻ എന്ത് കൊണ്ടും തുർക്കികളെക്കാൾ യോഗ്യൻ നബി കുടുംബത്തിൽ പെട്ട ഹാഷിമിക്കാണെന്ന്  ഹദീസുകളൊക്കെ ഉദ്ധരിച്ച് ലോറൻസ് വാദിച്ചു. അറബ് ഗോത്രനേതാക്കൾ ക്കിടയിലും സാധാരണക്കാരായ ബദുക്കൾക്കിടയിലും സഞ്ചരിച്ചുകൊണ്ട് ഈ സന്ദേശം കൈമാറുന്നതിന് പുറമേ തങ്ങളുടെ പക്ഷം ചേരുന്നതിന് ആയിരക്കണക്കിന് പവൻ സ്വർണവും പണവും നൽകി അവരിൽ മഹാ ഭൂരിപക്ഷത്തേയും  വശത്താക്കി.   ങ്ങനെ തുർക്കി ഖിലാഫത്തിനെതിരെ അറബികൾ പടയുമായി രംഗത്തിറങ്ങി. 

എന്നാൽ റിയാദ് ലെ ഇബ്നു സൗദ് രാജകുടുംബം ഖലീഫക്കെതിരെയുള്ള ഈ നീക്കത്തിൽ പങ്കെടുത്തില്ല. തന്റെ പിതാമഹനെയും കുടുംബക്കാരേയും നൂറുകണക്കിന് സലഫി ഉലമാക്കളെയും കുറച്ചു വർഷങ്ങൾക്ക് മുൻപ് ക്രൂരമായി ഭേദ്യം ചെയ്ത് മർദ്ധിക്കുകയും വധിക്കുകയും ചെയ്തവരാണ് തുർക്കിയിലെ ഖലീഫയും മക്കയിലെ ശരീഫും ..... അതുകൊണ്ട് തന്നെ  രണ്ട് കൂട്ടരെയും അവർ പിന്തുണച്ചില്ല 


ഇബ്നു സൗദിന്റെ ഭരണകൂടത്തിനോട്‌ നൂറ്റാണ്ടുകളായി  ആദർശ പരമായും രാഷ്ട്രീയമായും ശത്രുക്കളായ ഷെരീഫ് ഹുസൈൻ ഹാഷിമിയുടെ നീക്കങ്ങളെ  പിന്തുണക്കാൻ ഇബ്നു സൗദി നും കൂട്ടർക്കും കഴിയുമായിരുന്നില്ല. അവർ നിഷ്പക്ഷത പാലിച്ചു.








             ഫൈസൽ അൽ ഹാഷിമി  ബൈത്തുൽ മുഖദ്ധിസ് കീഴടക്കിയ ബ്രിട്ടീഷ്
         പട്ടാള മേധാവി അലൻബിയുടെ കൂടെ 

ഇന്ന്  ബൈത്തുൽ മുഖദ്ദിസ് ജൂതൻമാരുടെ അധീനത്തിൽ ആവുന്ന വിധത്തിൽ പലസ്തീൻ ലെബനോൻ സിറിയ ഇസ്രായേൽ തുടങ്ങിയ സകല പ്രശ്നങ്ങൾക്കും വിത്തിട്ടത് അധികാരമോഹത്തിൽ ലയിച്ച ഈ ഹാഷിമിയുടേയും മക്കളുടെയും സ്വാർത്ഥതയായിരുന്നു.

ഉസ്മാനി ഖിലാഫത് തകർക്കാൻ ബ്രിട്ടീഷ് കാർ പല കുതന്ത്രങ്ങളും മെനഞ്ഞു കൊണ്ട് പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിച്ചു. ഉസ്മാനി ഖലീഫക്ക്   കീഴിൽ നൂറ്റാണ്ടുകളായി മക്കയിൽ ഭരണം നടത്തിയിരുന്ന ഹാഷിമിയാക്കളായ ഷെരീഫ്മാരെ പാട്ടിലാക്കുകയും അവരുടെ പൂർണ പിന്തുണയുടെ ബലത്തിൽ ആ ലക്ഷ്യം വെച്ച് അവർ കുതന്ത്രങ്ങൾ ആവിഷ്കരിച്ചു.

ഹെന്ററി മക് മഹോന്റെ ദൗത്യവും അതിൽ പെട്ടതായിരുന്നു 

ബ്രിട്ടീഷ് യുദ്ധകാര്യ സെക്രട്ടറി കിച്ചനറുടെയും വിദേശകാര്യ സെക്രട്ടറി സർ എഡ്വേർഡ് ഗ്രേയുടെയും അംഗീകാരത്തോടെ, മക് മഹോൻ ഹിജാസ് ലെ  ഭരണാധികാരിയായ മക്കയിലെ  ശരീഫ് ഹുസൈൻ ബിൻ അലി അൽ ഹാഷിമിയുമായി നിരവധി കത്തിടപാടുകൾ നടത്തി.

ആ കാലത്ത് തുർക്കി ഉസ്മാനി ഖിലാഫത്തിന്  കീഴിൽ ഹിജാസ്  ഭരിച്ചിരുന്നത് മക്കയിലെ ഹുസൈൻ ബിൻ അലി അൽ ഹാഷിമി ആയിരുന്നു..

 തന്റെ നിയന്ത്രണത്തിലുള്ള അറേബ്യൻ ബെദൂവിയൻ ഗോത്രങ്ങളെ ഉപയോഗിച്ച് തുർക്കിയിലെ ഉസ്മാനി ഖിലാഫത്തിനെ  അട്ടിമറിക്കുന്നതിന് വേണ്ടി ഈജിപ്ത്തിലുള്ള ബ്രിട്ടീഷ് സേനയെ പിന്തുണയ്ക്കുന്നതിനായി ഉസ്മാനി ഖിലാഫത്തിന്  കീഴിൽ ഹിജാസ് ലെ ഭരണാധികാരിയായിരുന്ന മക്കയിലെ ഷെരീഫ് ഹുസൈൻ ബിൻ അലിയുമായി മക്മോഹൻ  നീണ്ട കത്തിടപാടുകൾ ആരംഭിച്ചു . . ഒട്ടോമൻ തുർക്കികൾക്കെതിരായ ബ്രിട്ടന്റെ പോരാട്ടത്തിൽ ബ്രിട്ടനെ അറബികൾ പിന്തുണയ്‌ക്ക് പകരമായി, തുർക്കികളുടെ ഭരണത്തിൻ കീഴിലുള്ള അറേബ്യ മുഴുവൻ ഒരു സ്വതന്ത്രഭരണപ്രദേശം ആയി മാറുന്ന ഒരു രാജ്യത്തിന്റെ അധികാരം അദ്ദേഹം മക്കയിലെ ശരീഫ് ഹുസൈന് ബിൻ അലിക്ക് വാഗ്ദാനം ചെയ്തു.

ഷെരീഫ് ഹുസൈനും മക്കളും അത് സമ്മതിച്ചു.

അവരുടെ കത്തിടപാടുകൾ മക്മഹോൺ-ഹുസൈൻ കറസ്‌പോണ്ടൻസ് എന്നപേരിൽ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു . 


ഇവിടെ ബ്രിട്ടീഷ് പട്ടാളത്തിലെ ഇന്റലിജൻസ് വിഭാഗത്തിലുണ്ടായിരുന്ന T E ലോറൻസ് എന്ന ഓഫീസറുടെ ചാര പ്രവർത്തനങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അറബിയിൽ നല്ല ഭാഷാ നൈപുണ്യം ഉണ്ടായിരുന്ന ബ്രിട്ടീഷ് ചാരനായ ലോറൻസ് മരുഭൂമിയിലൂടെ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ച് അറബ് ഗോത്രനേതാക്കൾക്ക് പണവും സ്വർണവും ആയുധങ്ങളും നൽകി വശത്താക്കി. 




 ബ്രിട്ടീഷുകാരെ പിന്തുണച്ചാൽ പകരമായി ഷെരീഫ് ഹുസൈന് അപ്പോൾ തുർക്കിക്ക് കീഴിലുള്ള സിറിയ മുതൽ ഒരു വലിയ അറേബ്യൻ ഭൂപ്രദേശത്തെ രാജാവാക്കാം എന്ന് വെള്ളക്കാർ വാഗ്ദാനം ചെയ്തു. 

 .

1916-ൽ, ബ്രിട്ടീഷ് പിന്തുണയോടെ ഷെരീഫ് ഹുസൈൻ  ഒട്ടോമൻ സാമ്രാജ്യത്തിനെതിരായ അറബ് കലാപം പ്രഖ്യാപിച്ചു.

ഇതാണ് ഉസ്മാനികൾക്കെതിരായ The Greate Arab revolt മഹത്തായ അറബ് കലാപം എന്ന പേരിൽ വെള്ളക്കാർ വിശേഷിപ്പിക്കുന്ന അറബികളുടെ വിപ്ലവം.

പരിശുദ്ധ മക്കയുടെ സംരക്ഷണത്തിനായി നിയോഗിച്ച ആയിരത്തോളം വരുന്ന ഉസ്മാനി ഖലീഫയുടെ സൈന്യത്തെ അറബ് ഗോത്ര നേതാവായ ഔദ അബൂതായിയുടെ ഗോത്ര സൈന്യമടക്കം 5000 ത്തോളം വരുന്ന പട്ടാളക്കാരുമായി ബ്രിട്ടീഷ്കാരുടെ സഹായത്തോടെ പാതിരാത്രി യിൽ ആക്രമണം നടത്തി പരാജയപ്പെടുത്തി. അങ്ങനെ പരിശുദ്ധ മക്കയിൽ നിന്ന് തന്നെ അറബികളുടെ ഒളിപ്പോരാട്ടം തുടങ്ങി വെച്ചു.

 മക്കയിലെ ഉസ്മാനി മുസ്ലിം ഖലീഫമാരുടെ ഭരണം അവസാനിപ്പിച്ച് ഹുസൈൻ ബിൻ അലിയും മക്കളും അറേബ്യയുടെ ഭരണം തുടങ്ങി.





കലാപം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, ഹുസൈൻ സ്വയം "അറബ് രാജ്യങ്ങളുടെ രാജാവ്" എന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പാൻ-അറബ് അഭിലാഷങ്ങൾ ബ്രിട്ടീഷ്സഖ്യകക്ഷികൾ അംഗീകരിച്ചില്ല , അവർ അദ്ദേഹത്തെ ഹിജാസിന്റെ രാജാവായി മാത്രം അംഗീകരിച്ചു.

തുർക്കിയിലെ ഖിലാഫത് ഭരണം ഇല്ലാതായപ്പോൾ ഇനി മുതൽ മുസ്ലിം കളുടെ ഖലീഫ താനാണെന്ന് സ്വയം പ്രഖ്യാപിച്ച ഹുസൈൻ ബിൻ അലി അൽഹാഷിമി യെ പിന്തുണക്കാൻ ആരു തയ്യാറായില്ല.

ഖലീഫ എന്ന പദവിക്ക്ലോ ക മുസ്ലിം സമൂഹത്തിലുള്ള സ്വാധീനം അറിയുന്ന ബ്രിട്ടീഷ്കാരും അത് അംഗീകരിച്ചില്ല. 

ബ്രിട്ടീഷ് കാരുമായി  ചങ്ങാത്തം കൂടി മുസ്ലിംകളുടെ ലോക നേതാവായ ഖലീഫയെ പരാജയപ്പെടുത്താൻ പങ്കാളിയായ ഹുസൈനെതിരെ ലോകമുസ്ലിംകളുടെ പ്രതിഷേധം ആളിക്കത്തി നിൽക്കുന്ന ആ സമയത്ത് ഹുസൈന്റെ ഖലീഫ ചമഞ്ഞു കൊണ്ടുള്ള പ്രഖ്യാപനത്തെ മുസ്ലിം ലോകത്തിലെ ആരും  അംഗീകരിച്ചില്ല

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം , ബാൽഫോർ പ്രഖ്യാപനത്തിലും സിറിയ , ഇറാഖ് , പലസ്തീൻ എന്നിവിടങ്ങളിൽ ബ്രിട്ടീഷ്, ഫ്രഞ്ച് നിയമങ്ങൾ സ്ഥാപിക്കുന്നതിലും പ്രതിഷേധിച്ച് , വെർസൈൽസ് ഉടമ്പടി അംഗീകരിക്കാൻ ഷെരീഫ്ഹുസൈൻ വിസമ്മതിച്ചു . പിന്നീട് ആംഗ്ലോ-ഹാഷെമൈറ്റ് ഉടമ്പടിയിൽ ഒപ്പിടാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. ബ്രിട്ടീഷ് കാരുമായുള്ള ഷെരീഫ് ഹുസൈൻറെ ബന്ധം വഷളാവുകയും ചെയ്തു. ബ്രിട്ടീഷ് കാർ നൽകിയിരുന്ന സഹായ ഫണ്ടുകൾ വെട്ടിക്കുറച്ച് നാമ മാത്രമാക്കി.

തൊട്ടടുത്തുള്ള രാജ്യമായ നജ്ദ് ലെ ഇബ്‌നു സൗദ് രാജാവ്  ലോക മുസ്ലിംകളുടെ പിന്തുണയോടെ ഒടുവിൽ ഷെരീഫ് ഹുസൈൻറെ  രാജ്യം ആക്രമിച്ചപ്പോൾ അതുവരെ സഖ്യത്തിലായിരുന്ന  ബ്രിട്ടീഷ് കാർ പിന്തുണച്ചില്ല 

1924 മാർച്ചിൽ, ഒട്ടോമൻ ഖിലാഫത്ത് നിർത്തലാക്കപ്പെട്ടപ്പോൾ , ഹുസൈൻ സ്വയം "എല്ലാ മുസ്ലീങ്ങളുടെയും ഖലീഫ" ആയി പ്രഖ്യാപിച്ചു . 1924 ഒക്ടോബറിൽ, ഇബ്നു സൗദിൽ നിന്നും ഏറ്റ പരാജയത്തെ തുടർന്ന് , അദ്ദേഹം സ്ഥാനത്യാഗം ചെയ്യുകയും മൂത്ത മകൻ അലി രാജാവായി അധികാരമേൽക്കുകയും ചെയ്തു. . അദ്ദേഹത്തിന്റെ മക്കളായ ഫൈസലും അബ്ദുല്ലയും യഥാക്രമം 1921-ൽ ഇറാഖിന്റെയും ട്രാൻസ്‌ജോർദാനിന്റെയും ഭരണാധികാരികളായി. നജ്ദ്ലെ ഇബ്നു സൗദ്ന്റെ  സൈന്യം ഹെജാസ് രാജ്യം ആക്രമിച്ച് കീഴടക്കി. ശേഷം 1925 ഡിസംബർ 23-ന് ഹുസൈൻ ബിൻ അലി രാജാവ് സൗദിക്ക് കീഴടങ്ങി. അങ്ങനെ ഹെജാസ് ലെ രാജ്യവും മക്കയിലെ ഹാഷിമിയാക്കളുടെ ഭരണവും അവസാനിച്ചു.


ബ്രിട്ടീഷ്കാരുടെ മോഹന വാഗ്ദാനങ്ങൾ കേട്ട് സ്വന്തം അധികാരത്തിന് വേണ്ടി ഉസ്മാനീ ഖലീഫക്കെതിരേ ബ്രിട്ടീഷ് ചാരൻ മാരുമായി കൂട്ട് കൂടി മക്കയിലും മദീനയിലും സിറിയയിലും ഇറാക്കിലും പലസ്തീൻ ലുമൊക്കെ ശരീഫ് ഹുസൈനും മക്കളും നയിച്ച യുദ്ധവും പരിശുദ്ധ മദീനയിൽ നടത്തിയ ഉപരോധവും മുസ്ലിം ലോകത്തിന് ഉണ്ടാക്കിയ മുറിവുകൾ ഇന്നും മായാതെ കിടക്കുകയാണ്.


അറബ് നേഷണലിസം എന്ന വികാരം വളർത്തി തുർക്കികൾ ക്കെതിരായി സിറിയയിലും ഇറാക്കിലും അറബ് ഗോത്രക്കാർക്കിടയിലും ബ്രിട്ടീഷ് കാർ നടത്തിയ കുതന്ത്രങ്ങൾ 

ഫലം കണ്ടു. ലക്ഷക്കണക്കിന് രൂപയും സ്വർണവും നൽകി ഗ്രാമീണ അറബി ഗോത്ര ങ്ങളെ പാട്ടിലാക്കി.


അവർ ബ്രിട്ടീഷ് കാർക്കും ശരീഫ് ഹുസൈനും വേണ്ടി അവർ പോരാടി തുർക്കിയിൽ നിന്നും മദീനയിലേക്കുള്ള റെയിൽവേ ലൈനുകളും പാലങ്ങളും അവർ തകർത്ത് ഉസ്മാനി സൈന്യത്തിനെ ഉപരോധിച്ചു.

മക്കയിലും മദീനയിലും സിറിയയിലും പലസ്തീനിലും ആയിരക്കണക്കിന് മുസ്ലിംകളെ  അവർ കൊലപ്പെടുത്തി 


പരിശുദ്ധ മദീന മുനവ്വറ  2 കൊല്ലത്തിലേറെ ഉപരോധിച്ചു

ആയിരക്കണക്കിന് മുസ്ലിംകളെ കൊലപ്പെടുത്തി.

ബ്രിട്ടീഷ് കാർക്കെതിരെ സമരം നടത്തി മക്കയിൽ അഭയം തേടിയ പണ്ഡിതൻ മാരേയും മുസ്ലിം നേതാക്കളേയും അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പട്ടാളത്തിന് കൈമാറിയ ശരീഫ് ഹുസൈനെതിരെ നടപടി മുസ്ലിം ലോകത്തിന്റെ വെറുപ്പ് ആളിക്കത്താനിടയാക്കി. ശൈഖുൽ ഹിന്ദ് മഹമൂദ് ഹസനെ പ്പോലും അറസ്റ്റ് ചെയ്തു ബ്രിട്ടീഷ് കാർക്ക് കൈമാറി. ബ്രിട്ടീഷ് കാർ അദ്ദേഹത്തെ അന്നത്തെ അവരുടെ ഗാണ്ടനാമോ ആയിരുന്ന മാൾട ദീപിൽ കൊണ്ടുപോയി തടവിലിട്ടു. 


ലോക മഹാ യുദ്ധത്തിൽ ഉസ്മാനി ഖിലാഫത് ന് അന്ത്യം കുറിച്ചത് സ്വാർത്ഥ മോഹിയായ ശരീഫ് ഹുസൈൻറെ അധികാരമോഹങ്ങളുടെ അനന്തര ഫലങ്ങൾ ആയിരുന്നു.

പക്ഷേ യുദ്ധാനന്തരം ഹുസൈനും അറബികളും വഞ്ചിക്കപ്പെട്ടു. ബ്രിട്ടീഷ് കാർ അവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല.

സിറിയൻ ലേബനീസ് മേഖലയിൽ ഫ്രാൻസ് ആധിപത്യം സ്ഥാപിച്ചു. പലസ്തീൻ മുസ്ലിം കൾക്ക് നഷ്ടമായി


 വിശാലമായ അറേബ്യ ൻ സാമ്രാജ്യം സ്വപ്നം കണ്ട ശരീഫ് ഹുസൈൻ വാഗ്ദാനലംഘനം നടത്തിയ ബ്രിട്ടീഷ് കാരുമായി തെറ്റി.  ഉസ്മാനി ഖലീഫയുടെ മക്കയിലെ അമീർ ആയി ഭരണം നടത്തിയിരുന്ന ഹുസൈൻ അൽ ഹാഷിമിക്ക് ഇബ്നു സൗദിന്റെ പടയോട്ടത്തിൽ മക്കയിലെ ഭരണവും നഷ്ടപ്പെട്ടു. ജോർദാൻ എന്ന ചെറിയ ഒരു ഭൂ പ്രദേശത്തെ രാജാവായി ഒരു മകനും ഇറാഖിലെ രാജാവായി മറ്റൊരു മകനും വാഴിച്ച് ബ്രിട്ടീഷ് കാർ ശരീഫ് ഹുസൈനെ തണുപ്പിക്കാൻ ശ്രമിച്ചു....



കുടുംബ ചരിത്രം

Hussein bin Ali bin Muhammad bin Abd al-Mu'in bin Awn was born in Constantinople in 1853 or 1854 as the eldest son of Sharif Ali bin Muhammad, who was the second son of Muhammad ibn Abd al-Mu'in, the former Emir of Mecca. As a sharif, he was a descendant of Muhammad through his grandson Hasan ibn Ali and a member of the ancient Hashemite house. His mother Bezm-i Cihan, the wife of Ali, was a Circassian.


He belonged to the Dhawu Awn clan of the Abadilah, a branch of the Banu Qatadah tribe. The Banu Qatadah had ruled the Emirate of Mecca since the assumption of their ancestor Qatadah ibn Idris in 1201, and were the last of four dynasties of sharifs that altogether had ruled Mecca since the 10th century.


In 1827 Sharif Muhammad bin Abd al-Mu'in was appointed to the emirate, becoming the first emir from the Dhawu Awn and bringing an end to the centuries-long dominance of the Dhawu Zayd. He reigned until 1851, when he was replaced by Sharif Abd al-Muttalib ibn Ghalib of the Dhawu Zayd. After being deposed he was sent along with his family and sons to reside in the Ottoman capital of Constantinople. It was there that Hussein was born to Muhammad's son Ali in 1270 AH (1853–1854). Muhammad was reappointed to the emirate in 1856, and Hussein, then aged two or three, accompanied his father and grandfather back to Mecca.[3] However, Muhammad died in 1858 and was succeeded by his eldest son Sharif Abd Allah Pasha. A few years later, in 1278 AH (1861–1862), Ali was recalled to Istanbul while Hussein remained in the Hejaz under the care of his uncle Abd Allah.


Hussein was raised at home unlike other young sharifs, who were customarily sent outside of the city to grow up among the nomadic Bedouin. Reportedly a studious youth, he mastered the principles of the Arabic language and was also educated in Islamic law and doctrine. Among his teachers was Shaykh Muhammad Mahmud at-Turkizi ash-Shinqiti, with whom he studied the seven Mu'allaqat. With Shaykh Ahmad Zayni Dahlan he studied the Qur'an, completing its memorization before he was 20 years old.[3][4][5]


During Abd Allah's reign, Hussein became familiar with the politics and intrigue surrounding the sharifian court. He also participated in numerous expeditions to Nejd and the eastern regions of the Hejaz to meet with the Arab tribes, over whom the emir exerted a loose form of control. He learned the ways of the Bedouin, including the skills needed to withstand the harsh desert environment. In his travels, he gained a deep knowledge of the desert flora and fauna, and developed a liking for humayni verse, a type of vernacular poetry (malhun) of the Bedouin. He also practiced horse-riding and hunting.[3]


In 1287 AH (1871–1872) Hussein traveled to Constantinople to visit his father, who had fallen ill. He returned to Mecca after his father's death later that year.[6]


In 1875, he married Abd Allah's daughter Abdiyah. In 1877 Abd Allah died, and Hussein and his cousin Ali ibn Abd Allah were conferred the rank of pasha.


Abd Allah was succeeded by his brother, Sharif Husayn Pasha. After Husayn was assassinated in 1880, the Sultan reinstated Abd al-Muttalib of the Dhawu Zayd as Emir. Displeased at the removal of the Dhawu Awn line from the emirate, Hussein traveled to Istanbul with two cousins, Ali and Muhammad, and their uncle Abd al-Ilah. However they were ordered to return to Mecca by the Sultan, whose intelligence services suspected that the sharifs were conspiring with European powers, particularly the British, to return the Sharifate to their clan.


The emirate returned to the Dhawu Awn in 1882 with the deposition of Abd al-Muttalib and the appointment of Sharif Awn ar-Rafiq Pasha, the next eldest of the remaining sons of Sharif Muhammad.

മക്കയിലെ അമീർ

Following the removal of his predecessor in October and the sudden death of his successor shortly thereafter, Hussein was appointed grand sharif by official decree of the sultan Abdülhamid on 24 November 1908.


Relationship with the Turks

Though there is no evidence to suggest that Sharif Hussein bin Ali was inclined to Arab nationalism before 1916. The rise of Turkish nationalism under the Ottoman Empire, culminating in the 1908 Young Turk Revolution, nevertheless displeased the Hashemites and resulted in a rift between them and the Ottoman revolutionaries. During World War I, Hussein initially remained allied with the Ottomans but began secret negotiations with the British on the advice of his son, Abdullah, who had served in the Ottoman parliament up to 1914 and was convinced that it was necessary to separate from the increasingly nationalistic Ottoman administration.


Relationship with the British

(Main article: McMahon-Hussein Correspondence)

ബ്രിട്ടീഷ് കാരുടെ വാഗ്ദാനങ്ങളിൽ വീണുപോയ ഹുസൈനും മക്കളും.....

Following deliberations at Ta'if between Hussein and his sons in June 1915, during which Faisal counselled caution, Ali argued against rebellion and Abdullah advocated action and encouraged his father to enter into correspondence with Sir Henry McMahon; over the period 14 July 1915 to 10 March 1916, a total of ten letters, five from each side, were exchanged between Sir Henry McMahon and Sherif Hussein. McMahon was in contact with British Foreign Secretary Edward Grey throughout, and Grey was to authorise and be ultimately responsible for the correspondence.


The British Secretary of State for War, Field Marshal Lord Kitchener, appealed to him for assistance in the conflict on the side of the Triple Entente. Starting in 1915, as indicated by an exchange of letters with Lieutenant Colonel Sir Henry McMahon, the British High Commissioner in the Sultanate of Egypt, Hussein seized the opportunity and demanded recognition of an Arab nation that included the Hejaz and other adjacent territories as well as approval for the proclamation of an Arab Caliphate of Islam. High Commissioner McMahon accepted and assured him that his assistance would be rewarded by an Arab empire encompassing the entire span between Egypt and Persia, with the exception of British possessions and interests in Kuwait, Aden, and the Syrian coast


സ്വന്തം താല്പര്യങ്ങൾക്കും അധികാരത്തിനും വേണ്ടി ബ്രിട്ടീഷ് കാരുമൊത്ത് കൂട്ടുകൂടി മുസ്ലിം സമൂഹത്തിൽ ചിദ്രത ഉണ്ടാക്കി പല കുതന്ത്രങ്ങൾക്കും മുന്നിൽ നിന്ന വ്യക്തിയാണ്  മക്ക ഭരിച്ചിരുന്ന ഷെരീഫ്  ഹുസൈൻ ബിൻ അലി


മുസ്ലിംകളുടെ ഖലീഫയെ തോൽപ്പിക്കാൻ ബ്രിട്ടീഷ് കാരുടെ കൂടെക്കൂടി മക്ക യിൽ കലാപമുണ്ടാക്കി  ആയിരക്കണക്കിന് മുസ്ലിം കളെ കൊല്ലുകയും എതിർത്ത നേതാക്കളേയും പണ്ഡിതൻമാരേയും ബ്രിട്ടീഷ്കാർക്ക് പിടിച്ചു കൊടുക്കുകയും ചെയ്തത് അന്ന് മക്ക ഭരിച്ചിരുന്ന ഈ ഹുസൈൻ രാജാവാണ്.


ഉസ്മാനി ഖലീഫമാരുടെ കീഴിൽ നൂറ്റാണ്ടുകളായി മക്കയും മദീനയും ഭരിച്ചിരുന്നത് ഷെരീഫ് ഹുസൈൻ ബിൻ അലി യുടെ ഹാഷിമി കുടുംബമായിരുന്നു.


ബ്രിട്ടീഷ് ഭരണാധികാരികൾ അയച്ച ചാരനായി അറബികളുടെ ഇടയിൽ വന്ന ലോറൻസ് നൽകിയ പല വാഗ്ദാനങ്ങളും കേട്ട് അധികാരമോഹം കൊണ്ട് കണ്ണ് തള്ളിയ ഹുസൈന് ബിൻ അലിയും മക്കളും മക്കയിൽ കലാപം ഉണ്ടാക്കി..


 

സിറിയയിലും ഇറാക്കിലും ഇദ്ദേഹത്തിന്റെ രണ്ട് മക്കളും ബ്രിട്ടീഷ് സഹായത്തോടെ രാജാക്കന്മാരായി. അറേബ്യയുടെ മുഴുവൻ രാജാവാണ് താണെന്ന് പ്രഖ്യാപിച്ച ഹുസൈൻ ബിൻ അലി പിന്നീട് ലോകമുസ്ലിംകളുടെ ഖലീഫയായി സ്വയം പ്രഖ്യാപിച്ചു

No comments:

Post a Comment