Friday, 27 January 2017

മടവൂര്‍ വിഭാഗത്തിന്‍റെ കുതന്ത്രങ്ങള്‍ക്ക് തിരിച്ചടി


وَمَكَرُوا وَمَكَرَ اللَّـهُ ۖ وَاللَّـهُ خَيْرُ الْمَاكِرِينَ ﴿٥٤
[3:54] അവര്‍ തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു.

മടവൂര്‍ വിഭാഗത്തി ല്‍ ഭൂകമ്പം ! 
 കോക്കസ് കേന്ദ്രങ്ങളില്‍ ഉരുള്പൊട്ടല്‍ !!

സലാം സുല്ലമിയുടേയും മടവൂര്‍ വിഭാഗത്തിന്‍റെ ജം ഇയ്യത്തുല്‍ ഉലമയുടെ ജനറല്സെ്ക്രട്ടറി അബ്ദുള്‍ ഹമീദ് മദീനി (ഫറോക്ക്) യുടേയും അലി മദനി മൊറയൂരിന്റേയും കരിമ്പുലാക്കലിന്റെയും മറ്റും നിലപാടുകളെ തള്ളിപ്പറഞ്ഞുകൊണ്ട് മടവൂര്വിയഭാഗത്തില്‍ പെട്ട നേതാക്കള്‍ തന്നെ നടത്തിയ വെളിപ്പെടുത്തലുകള്‍ മടവൂര്‍ വിഭാഗത്തി ല്‍ ഭൂകമ്പം ഉണ്ടാക്കിയിരിക്കയാണ് 
ഈ ലിങ്കില്‍ പോയാല്‍ ക്ലിപ്പ് കേള്‍ക്കാവുന്നതാണ് 
https://www.facebook.com/pkmbasheer.madathikattil/videos/1340315662710063/

KNMന്റെ സ്ഥാപക ജനറല്സെ ക്രട്ടറി ആയിരുന്ന NV അബ്ദുസ്സലാം മൌലവിയുടെ മകനും പ്രഗല്ഭ പണ്ഡിതനും മടവൂര്‍ വിഭാഗത്തിന്‍റെ   നേതാവുമായ NV സക്കരിയ്യ മൌലവിയാണ് മടവൂര്‍ വിഭാഗത്തിന്റെ പ്രഖ്യാപിത നയനിലപാടുകള്ക്കെതിരെ രംഗത്ത് വന്നിട്ടുള്ളത് .
ഇസ്ലാഹി രംഗത്ത് സകല വിധത്തിലുമുള്ള പ്രയാസങ്ങള്‍ സഹിച്ച് ആദര്ശം നെഞ്ചിലേറ്റി ദഅവാ രംഗത്ത് നിലയുറപ്പിച്ച സലഫികളായ മുജാഹിദ് പ്രവര്ത്തകന്മാര്‍ എടുത്ത നിലപാടുകള്‍ തികച്ചും പ്രാമാണികമായിട്ടുള്ളതാണ് എന്ന ഈ വെളിപ്പെടുത്തല്‍ ഐക്യ സമ്മേളനം നടത്തി മൌനത്തിലായിപ്പോയ രണ്ടു വിഭാഗത്തിലും വലിയ ആദര്‍ശ   പ്രതിസന്ധിയും ആശങ്കയുമാണ് ഉണ്ടാക്കിയിട്ടുള്ളത്..

വളരെ തന്ത്രപരമായി കണക്കു കൂട്ടലുകള്‍ നടത്തി ആത്മവിശ്വാസത്തോടെ കൌണ്സിലിലും മറ്റും തങ്ങളുടെ അണികളെ “ 2 കൊല്ലം ക്ഷമിക്കൂ എല്ലാം ശരിയാക്കാംഎന്ന് പറഞ്ഞുകൊണ്ട് സമാധാനിപ്പിച്ച് നിര്ത്തിമയ മടവൂര്‍ വിഭാഗത്തില്പെ ട്ട ഹദീസ് നിഷേധികള്ക്കുംി KNM കോക്കസിനുള്ളിലെ അവരുടെ സമാന ചിന്താഗതിക്കാരായ കൂട്ടാളികള്ക്കും NV സഖരിയ്യാമൌലവിയുടെ ഈ വെളിപ്പെടുത്തല്‍ തലയില്‍ ഇടിത്തീ വീണ അനുഭവമാണ് ഉണ്ടാക്കിയിട്ടുള്ളത് .

ഇക്കഴിഞ്ഞ 14 കൊല്ലക്കാലം മുകളില്‍ പറഞ്ഞ മൌലവിമാരെ മുന്നില്‍ നിര്ത്തി എതിരാളികള്ക്കെീതിരെ മടവൂര്‍ വിഭാഗത്തില്‍പ്പെട്ടവരും KNMലെ സമാന ചിന്താഗതിക്കാരായ ഹദീസ് നിഷേധികളും കേരളീയ സമൂഹത്തില്‍ നടത്തിയ ആദര്ശര പ്രചാരണങ്ങളും ആരോപണങ്ങളും തികഞ്ഞ കാപട്യവും ഇസ്ലാമികമായ ആദര്ശ4ങ്ങള്ക്ക്ഹ വിരുദ്ധവുമായിരുന്നു എന്ന് ബഹുമാന്യനായ NV സക്കരിയ്യ മൌലവി തുറന്ന്‍ പ്രഖ്യാപിച്ചിരിക്കയാണ്. പലരും അതൊക്കെ കണ്ടിട്ടും മിണ്ടാതിരുന്നത് സംഘടനാ പക്ഷപാതിത്വം കാരണത്താലോ സ്ഥാനമാനങ്ങള്ക്ക് ‌ വേണ്ടിയോ മറ്റോ ആയിരുന്നുവെന്നും അദ്ദേഹം സൂചന നല്കുയകയുണ്ടായി.

സലാം സുല്ലമിയുടേയും മടവൂര്‍ വിഭാഗത്തിന്റെം ജം ഇയ്യത്തുല്‍ ഉലമയുടെ ജനറല്സെ്ക്രട്ടറി അബ്ദുള്‍ ഹമീദ് മദീനി (ഫറോക്ക്) യുടേയും അലി മദനി മൊറയൂരിന്റേയും കരിമ്പുലാക്കലിന്റെമയും മറ്റും നിലപാടുകളെ തള്ളിപ്പറഞ്ഞുകൊണ്ട് അവര്‍ പ്രസംഗങ്ങളിലൂടെയും രചനകളിലൂടെയും "സിഹ്ര്‍ ബാധിക്കുമെന്ന് വിശ്വസിക്കുന്നവര്‍ മുശ്രിക്കുകളാണെന്ന് പ്രചരിപ്പിച്ചിരുന്നത് അതീവ ഗുരുതരമായ അതിവാദമായിരുന്നു എന്നാണ് NV സക്കരിയാമൌലവി തുറന്നടിച്ചിരിക്കുന്നത്. ഇസ്ലാമിക പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതും അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ മുഴുവന്‍ അംഗീകരിച്ചതുമായ നിലപാടുകള്ക്ക് വിരുദ്ധമാണ് മടവൂര്‍ വിഭാഗത്തിന്റെ നിലപാടുകള്‍ എന്നാണ് ബഹു : NV സക്കരിയാമൌലവി പറയുന്നത്.
 കേരളത്തിലെ മുജാഹിദ്കള്ക്കിടയില്‍ സുസമ്മതി നേടിയ ആധികാരിക ഖുര്ആ ന്‍ വ്യാഖ്യാനമായ അമാനി തഫ്സീറില്പോലും സിഹ്ര്ബാ്ധ ഫലിക്കും എന്നാണുള്ളത് എന്ന് കൂടി സക്കരിയാമൌലവി തുറന്ന് പറഞ്ഞപ്പോള്‍ കഴിഞ്ഞകാലങ്ങളില്‍ മടവൂര്‍ വിഭാഗം നടത്തിയതെല്ലാം ഇസ്ലാമിക പ്രമാണങ്ങള്ക്ക് വിരുദ്ധമായ മുഅതസിലത്തിന്റെ പിഴച്ച വാദങ്ങളായിരുന്നു എന്ന സലഫികളുടെ പ്രാമാണികമായ നിരീക്ഷണങ്ങളെയും വിമര്ശനങ്ങളേയും സത്യപ്പെടുത്തുന്ന സാക്ഷ്യമായി.

ഇക്കഴിഞ്ഞ ഐക്യസമ്മേളനത്തിന്റെട മുന്നോടിയായി 11 മാസം ആദര്ശി ചര്ച്ച നടത്തി ആദര്ശപരമായി ഭിന്നിപ്പ് ഉള്ള കാര്യങ്ങളെല്ലാം 2 കൊല്ലം മുണ്ടരുത് എന്ന തീരുമാനം എടുത്ത് കടപ്പുറത്ത് വന്ന് കെട്ടിപ്പിടിച്ചവര്ക്ക് ആദര്ശപരമായ ഒരു വിധത്തിലുമുള്ള ഐക്യവുമില്ല എന്ന യാഥാര്ത്ഥ്യം പുറംലോകം അറിഞ്ഞപ്പോള്‍ ഉണ്ടായ പൊട്ടിത്തെറികള്‍ ഇരു വിഭാഗങ്ങളിലുമുള്ള പ്രവര്ത്തകര്ക്കിടയില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കയാണ്. 
നസ്സാഫ് മൗലവി മുജാഹിദ് ഐക്ക്യം വെറും പ്രഹസനമാണെന്നു 
തുറന്നു സമ്മതിക്കുന്നു.  യൂറ്റൂബ്  ലിങ്ക് 
https://www.youtube.com/watch?v=L2hvowsmVsA&t=4s

അത് ഒന്ന് കൂടി സത്യപ്പെടുത്തുന്ന  നസ്സാഫിന്റെ  വിശദീകരണം:
https://www.facebook.com/pkmbasheer.madathikattil/videos/1341095475965415/

എല്ലാം കടപ്പുറത്ത് പറയും : 11 മാസം ചര്‍ച്ച ചെയ്തുകൊണ്ട് തീരുമാനിച്ച ലയനം പത്രസമ്മേളനത്തില്‍ പത്രക്കാര്‍ ചോദിച്ച ആദര്‍ശപരമായ ചോദ്യത്തിന്  മുന്നില്‍ ബബ്ബ ബ്ബ  അടിക്കുന്ന  നേതാക്കളുടെ ഗതികേട്!!
  പത്ര സമ്മേളനം കാണുക: 
https://www.youtube.com/watch?v=_P2AJgPFxbE

സിഹ്റിനെ പറ്റി ആര് ചോയ്ച്ചാലും ഞമ്മള് മുണ്ടൂല.AR.SALAFI.

https://www.youtube.com/watch?v=3GI3_tt56M4

നാനാജാതി മതസ്ഥരായ സാധാരണക്കാരായവര്‍ വരെ ചോദിക്കുന്ന ചോദ്യങ്ങള്ക്ക് മറുപടി പറയാനാവാതെ ചൂളിപ്പോകുന്ന ഒരവസ്ഥയിലേക്ക് അണികളെ തള്ളിവിട്ട് പ്രഖ്യാപനങ്ങള്‍ നടത്തുന്ന നേതൃത്വത്തിന്റെ തീട്ടൂരങ്ങള്‍ അപ്പടി വിഴുങ്ങാന്‍ സാധിക്കാതെ പലരും പൊട്ടിത്തെറിക്കാന്‍ തുടങ്ങിയിരിക്കയാണ്.

വിദേശങ്ങളില്‍ ഉള്ള സജീവ പ്രവര്ത്തകരടക്കം ഫേസ് ബുക്കിലും വാട്സപ്പിലും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ ഐക്യസമ്മേളനത്തിന്റെ പുതുമോടി മാറിയതോടെ സജീവമായിരിക്കയാണ്. 

മടവൂര്‍ വിഭാഗത്തിലും KNM കോക്കസ് വിഭാഗത്തിലും കേറിക്കൂടിയ ഖാദിയാനികളും ചേകനൂര്‍ മൌലവിയുടെ ആശയക്കാരുമായ പലരും ഈ ലയനക്കാരുടെ തീരുമാനങ്ങളിലുള്ള ആശങ്ക പരസ്യമാക്കിക്കഴിഞ്ഞു. അലിമദനി മൊറയൂര്‍ മടവൂര്‍ വിഭാഗത്തിന്റെത കൌണ്സി ലില്‍ അവസാനം നടത്തിയ രഹസ്യമായ തീരുമാന പ്രഖ്യാപനം അവരെ സന്തോഷിപ്പിച്ചിരുന്നുവെങ്കിലും അതിനിടയില്‍ ഉണ്ടായ 
NV .
സക്കരിയാ മൌലവിയുടെ പ്രഖ്യാപനം നേരെ വിപരീതമായതിനാല്‍ അവര്ക്കി ടയില്‍ ഭൂകമ്പം ഉണ്ടാക്കിയിരിക്കയാണ്.
മടവൂര്‍ വിഭാഗത്തിന്റെ ഉന്നത നേത്രുത്വമാവട്ടെ ........,
അവര്‍ KNM വിഭാഗവുമായി ഉണ്ടാക്കിയ ഹുദൈബിയാ സന്ധി അവരുടെ പക്ഷത്ത് ഇക്കണ്ട കാലം നിന്നവര്‍ തന്നെ ആദ്യം ലംഘിച്ചത് അവര്ക്കാകെ ഇരുട്ടടിയേറ്റ പോലെ ആയിരിക്കയാണ്.
കായക്കൊടി മൌലവിയാണ് ആദ്യം തുടങ്ങി വെച്ചത് എന്ന് ഒരു കൂട്ടരും അതല്ല മടവൂര്‍ വിഭാഗമാണ്‌ തുടങ്ങിവെച്ചത് എന്ന് എതിര്‍ വിഭാഗവും സമര്ഥിച്ചുകൊണ്ട് പോസ്റ്റ്‌കള്‍ വന്നു തുടങ്ങി ...........

കണ്ണേറു ഫലിക്കും സിഹ്ര്‍ ബാധിക്കും എന്നൊക്കെ വിശ്വസിക്കുന്നവര്‍ ശിര്ക്ക് ചെയ്തവര്‍ ആണെന്ന് പറഞ്ഞുകൊണ്ട് നടന്നിരുന്ന മടവൂര്‍ വിഭാഗത്തി ലുള്ളവര്‍ നേര്‍ വിപരീത ആശയം പുസ്തകത്തില്‍ പ്രഖ്യാപിച്ച KNM കോക്കസുമായി യോജിച്ചപ്പോള്‍ അണികള്‍ ആശയക്കുഴപ്പത്തിലായതും നേതൃത്വത്തെ ചോദ്യം ചെയ്തതും ലോകം മുഴുവന്‍ പ്രചരിച്ചു കൊണ്ടിരിക്കയാണ്.
KNM ഐക്യ സമ്മേളനത്തിന് മുന്നോടിയായി നടന്ന അവരുടെ കൌണ്സിലില്‍ ഈ വിഷയം എടുത്തിട്ടുകൊണ്ട് വളരെ വൈകാരികമായി ചോദ്യം ചെയ്ത അവരുടെ കൌണ്സികലര്മാരോട് അലിമദനി മൊറയൂര്‍ നെപ്പോലെയുള്ളവര്‍ മറുപടി പറഞ്ഞത് ആ നിലപാട് തല്ക്കാ്ലം പുറത്ത് പറയാതെ മിണ്ടാതിരിക്കണം എന്ന്‍ കോക്കസുകാരുമായി ഹുദൈബിയാ സന്ധി പോലെ ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അത് അവര്‍ ലംഘിച്ചാല്‍ നമ്മളും ലംഘിക്കുമെന്നും ഒന്ന് രണ്ടു കൊല്ലത്തിനകം ജം ഇയ്യത്തുല്‍ ഉലമയും സംഘടനയും നമ്മുടെ കയ്യിലാവുമ്പോള്‍ നമ്മുടെ നിലപാട് അവരെ ക്കൊണ്ട് അംഗീകരിപ്പിക്കാം അംഗീകരിപ്പിക്കണം .. എന്നാണ് രഹസ്യമായി തീരുമാനം എടുത്തിരുന്നത് .എന്നാണ് .

KNM കോക്കസിലുള്ള സമാന ആശയക്കാരായ KV അബ്ദുല്ലത്തീഫ് മൌലവിയുടേയും ഇരിവേറ്റിയുടേയും ഇബ്രാഹിംകുട്ടി മൌലവിയുടേയും മറ്റ്‌ പല അരച്ചേകനൂരി ആശയമുള്ളവരുടേയും പിന്തുണയോടെ സമീപഭാവിയില്തനന്നെ തങ്ങളുടെ അസല്‍ നിലപാട് KNMലുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിയും എന്നാണവര്‍ കുതന്തങ്ങള്‍  പ്ലാന്‍ ഇട്ടിരിക്കുന്നത്
മടവൂര്‍ വിഭാഗത്തിന്റെ കൌണ്സിലില്‍ എടുത്ത ആ തീരുമാനം എങ്ങനെയോ പരസ്യമായപ്പോള്‍ ആകെക്കൂടി വിഷണ്ണരായി ജാള്യതയോടെ നില്ക്കുമ്പോള്‍ പ്രമാണങ്ങള്ക്കളനുസൃതമായ സക്കരിയാ മൌലവിയുടെ ഈ പ്രസ്താവന മുറിവില്‍ മുളക് പുരട്ടിയ പോലെയായി.
ഖുര്ആനിനും ഹദീസിനും നിരക്കാത്ത നിലപാടുകള്‍ എടുത്തുകൊണ്ട് ആദര്ശം ചോദിച്ചാല്‍ മുണ്ടരുത് പറയരുത് ചോദിക്കരുത് എന്ന ഐഡിയോളജിക്കല്‍ ഡിസിപ്ലിനും ഓര്ഗകനൈസേഷന്‍ ഡിസിപ്ലിനും കാറ്റില്‍ പറത്തി
തങ്ങളുടെ പാര്‍ട്ടി വളര്‍ത്താനും സ്ഥാനമുറപ്പിക്കാനുമായി മടവൂര്‍ വിഭാഗം കഴിഞ്ഞ 15 കൊല്ലമായി നടത്തിയ വളരെ ഗുരുതരമായ കാപട്യത്തില്‍ ഊന്നിയുള്ള ആ ശിര്‍ക്കാരോപണത്തെ തൂക്കമൊപ്പിക്കാനായി മടവൂരികള്‍ക്കെതിരില്‍ സലഫികള്‍ ആരോപിക്കുന്ന ഹദീസ് നിഷേധത്തെ അതിവാദം എന്ന് പറഞ്ഞുകൊണ്ട് സക്കരിയാ മൌലവി ന്യായം പറയുന്നുണ്ട് . 
അത് അദ്ദേഹത്തിന് മടവൂര്‍ സാഹിബിനോടുള്ള സ്നേഹം ബഹുമാനങ്ങള്‍ കൊണ്ട് തൂക്കമൊപ്പിക്കാന്‍ പറഞ്ഞതാവും എന്നേ കരുതാനാവൂ .....
ഹദീസ് വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ പലവിധ നിരൂപണങ്ങളും നടത്തിയിട്ടുണ്ട് . ഒരു ഹദീസ് മനസ്സിലാക്കുന്നതില്‍ പല രീതിയിലുമുള്ള വീക്ഷണങ്ങള്‍ ഉണ്ടാവും . അതൊന്നും ആരും തന്നെ നിഷേധിക്കുന്നില്ല. എന്നാല്‍ സലാം സുല്ലമിയുടെയുടെയും മടവൂര്‍ വിഭാഗത്തിന്റെയും ഹദീസുകലോടുള്ള നിലപാട് ഈ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണോ ..?
സ്വഹീഹായ ഹദീസുകളെ പരിഹസിച്ചുകൊണ്ട് സിനിമകളും സീരിയലുകളും നിര്‍മ്മിച്ച് എത്രയെത്ര സിഡികള്‍ അവര്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചു ...? അല്ലാഹുവിന്റെ റസൂല്‍ (സ)യുടെ വാക്കുകളെ ഈ വിധത്തില്‍ സിനിമയെടുത്തും മറ്റും പരിഹസിക്കുന്നതിന് നിരൂപണം എന്ന് പേര് പറയുമോ ഉസ്താദേ ..?
ഒരു മുസ്ലിം കള്ളുകുടിക്കുന്നത് ഇസ്ലാമികമായി പാപമാണ് . ഹറാമാണ്. എന്നാല്‍ കള്ളുകുടി ഹറാമാണ് എന്ന ഇസ്ലാമിലെ നിയമത്തെ പരിഹസിച്ചാല്‍ അവന്റെ വിധി എന്താണ് ..?
അല്ലാഹുവിന്റെ നുജൂല്‍നെ സംബന്ധിച്ച സ്വഹീഹായ ഹദീസിനെ നമ്മുടെ സ്വന്തം വ്യാഖ്യാനങ്ങള്‍ നല്‍കാതെ വിശ്വസിക്കണം എന്ന സലഫുകളുടെ നിലപാടിനെ പരിഹസിച്ച്കൊണ്ട് സലാം സുല്ലമി എഴുതി"
"
രാത്രിയുടെ മൂന്നിലൊന്നിന്റെ അവസാനഭാഗം നിലനില്‍ക്കാത്ത ഒരു നിമിഷ നേരം ഭൂമിയില്‍ ഉണ്ടാവുകയില്ല. ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ചലിക്കുകയാണ്. ഒരു സ്ഥലത്തുനിന്നും ഈ സമയം അവസാനിക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്ത് ഈ സമയം അനുഭവപ്പെടുന്നു. ഇരുപത്തിനാല് മണിക്കൂറും ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കും. അപ്പോള്‍ ഇറക്കം എന്നതിന് ഇവര്‍ നല്‍കുന്ന ബാഹ്യാര്‍ഥപ്രകാരം സിംഹാസനത്തില്‍ ആരോഹണം ചെയ്യാന്‍ അല്ലാഹുവിന് സമയമുണ്ടായിരിക്കുകയില്ല. '
ഇത് നിരൂപണമാണോ ..ഉസ്താദേ ? സൃഷ്ടികളുടെ മനസ്സില്‍ തോന്നുന്ന ഇവ്വിധത്തിലുള്ള വിചാരങ്ങളുമായി അല്ലാഹുവിന്റെ നുജൂലിനെ ബന്ധിപ്പിച്ച് ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതും പരിഹസിക്കുന്നതും നിരൂപണത്തിന്‍റെ ഗണത്തിലല്ല മറിച്ച് കുഫ്റിന്റെ ഗണത്തിലേക്ക് മാറിപ്പോകില്ലേ ഉസ്താദേ ..? 
വഹാബികളുടെ അല്ലാഹുവിന് അല്ലാഹുവിന് ഇറങ്ങാന്‍ എവിടെ നേരം എന്ന് പേരോട് സക്കാഫി മുസ്ലിയാര്‍ ചോദിച്ച ആ കുഫ്ര്‍ ചോദ്യം സുല്ലമി ചോദിച്ചാല്‍ കുഫ്റല്ലാതെ ആവുമോ ..?
അജ് വാ കാരക്കയുടെ ഹദീസ് ... കുരുടാന്‍ കുടിപ്പിച്ച് കാരക്ക കൊടുക്ക് എന്ന് പറഞ്ഞുകൊണ്ട് പരിഹസിച്ചില്ലേ ...
ഐക്യക്കാരെ .... ഇത് തീരുമാനമായോ ..?

https://www.youtube.com/watch?v=OJzAGlY_oDY
അജ് വാ കാരക്കയുടെ ഹദീസ് ...

മടവൂരി മൌലവിമാര്‍ പരിഹസിച്ച് വെല്ലുവിളിച്ച്പ റയുന്നത് കേള്‍ക്കൂ ....

"ബുഖാരിയാണ്‌ പറയുന്നത് .... കുടിച്ചൂടടാ ..

കൊടുത്തോട ടാ.. കൊട് ക്ക്വാന് ...കൊടുക്കട്ടെ ...
കുരുടാന്‍ കുടിപ്പിച്ച് 7 അല്ല 14 അല്ല 21കാരക്ക കൊടുക്ക് ...

അജ് വാ കാരക്ക ഞമ്മടെ വക ഓസി..
വിഷക്കുപ്പിയും ഞമ്മടെ വക ഓസി

മരിക്കുമോന്നു ഞമ്മക്കൊന്നു കാണാലോ ..."

എന്ന് പറഞ്ഞുകൊണ്ട് പരിഹസിച്ചില്ലേ ...


അല്ലാഹുവിന്റെ റസൂല്‍ (സ)യുടെ വാക്കുകളെ ഈ വിധത്തിലും മറ്റും പരിഹസിക്കുന്നതിന് നിരൂപണം എന്ന് പറയുമോ ഉസ്താദേ ..?

പച്ചക്കള്ളം പറഞ്ഞുകൊണ്ട്  സംസം വെള്ളത്തിന്‍റെ ബറക്കത്ത് നിഷേധിക്കുന്ന  സലാം സുല്ലമി യുടെ തട്ടിപ്പ്  ഫൈസല്‍ മൌലവി പിടികൂടുന്നു 
https://www.youtube.com/watch?v=xB8f5mn9YZQ
https://www.youtube.com/watch?v=gDGDGy9ox1w



സിഹ്റിന്റെ ഹദീസ് .....മടവൂരി നിലപാടുകൾ
https://www.youtube.com/watch?v=38PFYttmJ3U

സിഹ്ര്‍ ഫലിക്കും എന്ന് വിശ്വസിക്കുന്നവര്‍  മുശ്രിക്ക് ............ സലാം സുല്ലമി.
https://www.youtube.com/watch?v=eKKRfwIE-n0

നബി (സ)ക്ക് സിഹ്ർ ബാധിച്ചോ ? മടവൂര്‍ വിഭാഗത്തിന്‍റെ നിലപാടുകൾ കേള്‍ക്കൂ
കരിമ്പുലാക്കല്‍ അബ്ദുല്‍ ലത്തീഫി ന്‍റെ വര്‍ത്താനം കേള്‍ക്കൂ : മുഹമ്മത് നബിക്ക് തലക്ക് വട്ടായി ...... തലക്ക് ലക്കില്ലാ .....
നഊദുബില്ലാഹ് .............

സിഹ്ർ ഫലിക്കുമോ?
അനസ് മുസ്ലിയാര്‍ക്കും എം എം അക്ബര്‍ സാഹിബിനും സലഫികള്‍ക്കും മടവൂരി കരിമ്പുലാക്കല്‍ന്‍റെ യുക്തിവാദ മറുപടി ...

https://www.youtube.com/watch?v=aGkPS1nNrCg

https://www.youtube.com/watch?v=IwxTIrMmuow


ബുഷിനെതിരെ സിഹ്ര്‍ ചെയ്യാന്‍ കോക്കസ് വിഭാഗം മടവൂരി  KV അബ്ദുല്‍ ലത്തീഫ് മൌലവിയുടെ വെല്ലുവിളി ...
https://www.youtube.com/watch?v=pfJXWTg1FkE

അല്ലാഹുവിന്‍റെ റസൂലിന്‍റെ തിരുവചനങ്ങളായ ഹദീസുകളെ പരിഹസിക്കാന്‍ സിനിമയും സീരിയലും ഉണ്ടാക്കിയ മടവൂരിയുടെ ഈ നടപടിക്ക് ലയനക്കാരുടെ നിലപാട് എന്ത് .... ഇത് വെറും നിരൂപണമാണോ .?

പല്ലിയെ കൊല്ലല്‍ : ഹദീസിനെ പരിഹസിക്കാന്‍ സിനിമ

https://www.youtube.com/watch?v=8HHAYA6cNJo

കണ്ണേറിനെ നിഷേധിക്കുന്ന മടവൂര്‍ മൌലവിമാര്‍ 
സലാം സുല്ലമി 
 https://www.youtube.com/watch?v=gqBasvySFHE
അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍ 
https://www.youtube.com/watch?v=MnwLUKGXe88
ഇങ്ങനെ ..........പരിഹാസ സീരിയലുകള്‍ .. പ്രസംഗങ്ങള്‍ 
കണ്ണേറിന്റെ ഹദീസ് ............
പല്ലിയും പള്ളിയും..... സീരിയലുകള്‍ 
 
പിശാചിന്റെ കുത്ത് ...... സിറാത്ത് പാലം .. സംസം വെള്ളത്തിന്‍റെ ബറക്കത്ത് നിഷേധം ... നിങ്ങളുടെ ആശുപത്രിയില്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികിത്സക്കൊന്നും എന്താ കൊടുക്കാത്തത് എന്നാണ് സുല്ലമിയുടെ ചോദ്യം !! .. ജൂതന്‍ കെട്ടിയുണ്ടാക്കിയ ഹദീസ് ആണത്രേ .. !! 
 
മടവൂര്‍ വിഭാഗത്തിന്റെ പരിഹാസത്തിന്റെയും ഹദീസ് നിഷേധങ്ങളുടെയും രചനകളുടെയും നീണ്ട ലിസ്റ്റ് എത്രയോ ഗുരുതരമാണ് .. !!! അല്ലാഹുവിന്റെ റസൂല്‍ (സ)യുടെ വാക്കുകളെ ഈ വിധത്തില്‍ സിനിമയെടുത്തും മറ്റും പരിഹസിക്കുന്നതിന് നിരൂപണം എന്ന് പേര് പറയുമോ ഉസ്താദേ ..?

അങ്ങനെ എത്രയെത്ര സ്വഹീഹായ ഹദീസുകളാണ് തെരുവില്‍ സാധാരണക്കാരായ ജനങ്ങളുടെ മുന്നില്‍ ഇവര്‍ ഇവരുടെ പാര്‍ട്ടി വളര്‍ത്താന്‍ പരിഹസിച്ച് പിച്ചിക്കീറിയത്.. !! അതെല്ലാം വീക്ഷണങ്ങളിലുള്ള വൈജാത്യമാണ് നിരൂപണമാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് അലിയിപ്പിച്ചിട്ടാണ് 11 മാസത്തെ ചര്‍ച്ചക്ക് ശേഷം ഐക്യക്കല്യാണം നടത്തിയത് എങ്കില്‍ ആ ഐക്യം ഇസ്ലാമികമല്ല ഉസ്താദ് സാഹിബേ .. അതിനെ ന്യായീകരിക്കാന്‍ തൂക്കമൊപ്പിക്കാനും ശ്രമിക്കുമ്പോള്‍ വലിയ പാളിച്ചകളാണ് സംഭവിക്കുക എന്നത് കൂടി വിനയപൂര്‍വ്വം ഉണര്‍ത്തുന്നു.

എന്തായാലും NV സക്കരിയാ മൌലവി സിഹ്ര്‍ വിഷയത്തില്‍ അത്രയെങ്കിലും ഈ സമയത്ത് തുറന്ന്പറഞ്ഞതില്‍ ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു.
അല്ഹമ്ദുലില്ലാഹ് 

ഐക്യത്തിന്റെ പിന്നിലെ കുതന്ത്ര രഹസ്യങ്ങള്‍ ചുരുളഴിയുന്നു; അലിമദനിയുടെ  കൌണ്‍സില്‍ പ്രസംഗം  
https://www.youtube.com/watch?v=M1jiAp6uak4

മടവൂര്‍ വിഭാഗത്തിന്‍റെ കൌണ്‍സിലില്‍ അലി മദനി മൊറയൂര്‍ അണികള്‍ക്ക് നല്‍കിയ മറുപടിയില്‍ "നമ്മള്‍ ഇത്രയും കാലം ആയത്തും ഹദീസും ഓതി പ്രചരിപ്പിച്ച വിശ്വാസങ്ങളില്‍ ഒരു മാറ്റവും ഇല്ലായെന്നും KNM കാരുമായി ഒരു ഹുദൈബിയ സന്ധി ഉണ്ടാക്കിയിട്ടുണ്ടെന്നും അതിനാല്‍ 2 കൊല്ലം മിണ്ടാതിരിക്കണം എന്നും ആ കാലാവധിക്കുള്ളില്‍ ജം ഇയ്യത്തുല്‍ ഉലമയും മറ്റും നമ്മുടെ കയ്യില്‍ വരുമെന്നും ശേഷം നമ്മുടെ ആദര്‍ശം അവരെക്കൊണ്ട് അംഗീകരിക്കാന്‍ കഴിയും " എന്ന "ഉറപ്പ്" കൂടി കൂട്ടത്തില്‍ വായിക്കുമ്പോള്‍ സക്കരിയാ മൌലവിക്ക് കാര്യം കുറേക്കൂടി ബോധ്യപ്പെടുമെന്നും ഇനിയും അദ്ദേഹം വിഷയങ്ങളില്‍ പ്രാമാണികമായ വിലയിരുത്തലുകള്‍ നടത്തുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ....
എന്തായാലും ,,,,,,,,
സിഹ്ര്‍ ബാധിക്കുമെന്ന് വിശ്വസിക്കുന്നവര്‍ മുശ്രിക്കുകളാണെന്ന് പറയുന്നത് ഗുരുതരമായ അതിവാദമായിരുന്നുവെന്നും സ്ഥാനമാനങ്ങള്‍ നില നിര്ത്താ നും സംഘടനാപരമായ മേല്ക്കൈ ഉണ്ടാക്കുവാനും ചിലര്‍ നടത്തിയ ഈ പ്രശ്നങ്ങള്ക്കൊ ക്കെ കാരണമെന്ന് NV സഖരിയാ മൌലവി സൂചന നല്കിനയതോടെ ഒരു മത പ്രബോധന സംഘമെന്ന നിലക്കുള്ള കോക്കസ് KNMമടവൂരി നേതൃസംഘത്തിന്റെ വിശ്വാസ്യതയുടെ ഗ്രാഫ് സ്വന്തം അണികള്ക്കിെടയിലടക്കം പൂജ്യത്തില്‍ എത്തി നില്ക്കു കയാണ്.

അണികളാവട്ടെ , എന്ത് ചോദിച്ചാലും മിണ്ടാത്ത മന്ദബുദ്ധികളായി വല്ലതും മുണ്ടിയാല്‍ തന്നെ ജിന്ന്‍ ജിന്ന്‍ എന്ന ദിക്ര്‍ ചൊല്ലി തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലായിപ്പോയി...........

ഐക്യകാരെ ഇതിന് മറുപടി പറയൂ.                                   ഹുസൈൻ സലഫി മംഗലാപുരം പ്രോഗ്രാം

https://www.youtube.com/watch?v=FQT9XV6pIPg

Tuesday, 24 January 2017

ജുമുഅ: ഖുതുബകള്‍ മാതൃ ഭാഷയില്‍



ജുമുഅ: ഖുതുബയെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് ജുമുഅയില്‍  അല്ലാഹു പറയുന്നു :
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِذَا نُودِيَ لِلصَّلاَةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْاْ إِلَىٰ ذِكْرِ ٱللَّهِ وَذَرُواْ ٱلْبَيْعَ ذَلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്ക്ക്  ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. 

അല്ലാഹു ഈ പറഞ്ഞത്‌ ആദ്യമായി മനസ്സിലാക്കിയ നബി(സ) ജുമുഅ ഖുതുബകള്‍  നടത്തിയത്‌ വിശുദ്ധ ഖുര്ആന്‍ ഓതി മുന്നിലിരിക്കുന്ന ജനങ്ങള്ക്ക് വിശദീകരിച്ച് കൊടുക്കും. സഹാബിയായ ജാബിര്‍ (റ) പറയുന്ന ഹദീസ്‌ ഇമാം മുസ്ലിം(റ) റിപ്പോര്ട്ട് ചെയ്യുന്നു :
 عَنْ ‏ ‏جَابِرِ بْنِ سَمُرَةَ ‏ ‏قَالَ كَانَتْ لِلنَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏خُطْبَتَانِ يَجْلِسُ بَيْنَهُمَا يَقْرَأُ الْقُرْآنَ وَيُذَكِّرُ النَّاسَ

ജാബിര്‍ ബിനു സമുറ (റ) നിവേദനം : നബി(സ) രണ്ടു ഖുതുബകള്‍ നിര്‍വ്വഹിക്കു അവക്കിടയില്‍ ഇരിക്കും . വിശുദ്ധ ഖുര്ആന്‍ ഓതി ജനങ്ങള്ക്ക് ഉല്ബോധനം നല്കുകയും ചെയ്യും. സ്വഹീഹ് മുസ്ലിം. NO. 862-

അറബി ഭാഷയില്‍ ഉള്ള വിശുദ്ധ ഖുര്ആ ന്‍ ഓതി അറബികളായ ആളുകള്ക്ക് വിശദീകരിച്ചു കൊടുക്കും . അതായത്‌ പഠിപ്പിച്ചു കൊടുക്കും . ആ രീതിയില്‍ നബി (സ) പഠിപ്പിച്ചത്പോലെ മുന്നില്‍ ഇരിക്കുന്ന ജനങ്ങള്ക്ക് ഖുര്ആനിലെ ആയത്തുകള്‍ ഓതി വിശദീകരിച്ചു ദീന്‍ പഠിപ്പിക്കുന്ന ഖുതുബകള്‍ നടത്തുന്നത് മാതൃഭാഷയില്‍ ഖുതുബകള്‍ ഓതുന്ന മുജാഹിദ്‌ പള്ളികളില്‍ ആണ് . അതാണ്‌ നബി (സ)യുടെ സുന്നത്തിനോട് യോജിച്ചത്‌.



തഫ്സീര്‍ ത്വബ്രിയില്‍ സൂറത്ത് ജുമുഅയിലെ  മേലെവിവരിച്ച ആയത്തില്‍ പറഞ്ഞ ദിക്രുള്ള എന്നാല്‍ വഅളാണ് എന്ന് താബിഉകളില്‍ മഹാപണ്ടിതനായിര്‍ന്ന സഈദ് ബിന്‍ മുസയ്യബ് (റ)വില്‍ നിന്നും ഉദ്ധരിക്കുന്നു :  

أَنَّهُ سَمِعَ سَعِيدَ بْنَ الْمُسَيِّبِ ، يَقُولُ : إِذَا نُودِيَ لِلصَّلاَةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ. قَالَ : فَهِيَ مَوْعِظَةُ الإِمَامِ فَإِذَا قُضِيَتِ الصَّلاَةُ بَعْدُ. طبري



ജാബിര്‍ ബിനു സമുറ (റ) നിവേദനം : നബി(സ) രണ്ടു ഖുതുബകള്‍ നിര്‍വ്വഹിക്കു അവക്കിടയില്‍ ഇരിക്കും . വിശുദ്ധ ഖുര്ആന്‍ ഓതി ജനങ്ങള്ക്ക് ഉല്ബോധനം നല്കുകയും ചെയ്യും. സ്വഹീഹ് മുസ്ലിമിലെ ഈ ഹദീസിന്‍റെ  يَقْرَأ الْقُرْآن وَيُذَكِّر النَّاس  ( ഖുര്ആന്‍ ഓതി ജനങ്ങള്ക്ക് ഉല്ബോധനം നല്കുകയും ചെയ്യും)    എന്ന  ഭാഗത്തിന്‍റെ     വിശദീകരണത്തില്‍ ഇമാം നവവി  ഇമാം ശാഫി (റ)യുടെ അഭിപ്രായം ഉദ്ധരിച്ചു കൊണ്ട് പറയുന്നു :  രണ്ടു ഖുതുബകളിലും വഅള് നിര്‍ബന്ധമായും  വേണം 


وَقَوْله : ( يَقْرَأ الْقُرْآن وَيُذَكِّر النَّاس ) ‏     ‏فِيهِ دَلِيل لِلشَّافِعِيِّ فِي أَنَّهُ يُشْتَرَط فِي الْخُطْبَة الْوَعْظ وَالْقُرْآن . قَالَ الشَّافِعِيّ : لَا يَصِحّ الْخُطْبَتَانِ إِلَّا بِحَمْدِ اللَّه تَعَالَى وَالصَّلَاة عَلَى رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فِيهِمَا وَالْوَعْظ . وَهَذِهِ الثَّلَاثَة وَاجِبَات فِي الْخُطْبَتَيْنِ





Sunday, 22 January 2017

മരിച്ചവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം

മരിച്ചവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം 


ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യല്‍

നമ്മുടെ നാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന സമ്പ്രദായമാണ്‌ മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കാനായി ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യല്‍. മരിച്ച വീട്ടിലും ഖബറിനടുത്തും മരണാസന്ന വേളകളിലുമൊക്കെ ഈ പതിവ്‌ കാണാറുണ്ട്‌. ചിലര്‍ ഖബറിനടുത്ത്‌ ഖത്തപ്പുര കെട്ടി ഇടമുറിയാതെ ഖുര്‍ആന്‍ പാരായണമെന്ന രീതിയും സ്വീകരിക്കുന്നു. മറ്റു അനാചാരങ്ങളെപ്പോലെ ഈ വിഷയത്തിലും നാട്ടുനടപ്പുകളുടെയും ശീലങ്ങളുടെയും വ്യതിരിക്തതകള്‍ പ്രകടമാണ്‌. അല്ലാഹുവോ റസൂലോ ഈ സമ്പ്രദായം പഠിപ്പിച്ചിട്ടില്ല. സ്വഹീഹായ  ഒരുഹദീസും  ഈ വിഷയകമായി  ുവന്നിട്ടില്ല . സഹാബികളുടെ കാലത്ത്‌ ഈ ആചാരമുണ്ടായിരുന്നില്ല. പില്‍ക്കാലത്ത്‌ മതത്തിലുണ്ടായ ഒരു ബിദ്അത്താണിത്.   ഖുര്‍ആന്‍ പാരായണം നടത്താം ഹദിയ ചെയ്യാം എന്നൊക്കെ പറയുന്ന ചില പണ്ഡിതന്മാര്‍ തെളിവ് പിടിച്ചിട്ടുള്ളത്  ദുര്‍ബലമായ ഹദീസുകളോ  അനാവശ്യമായ  ഖിയാസുകളോ  ആണ് എന്നതാണ്  വാസ്തവം  

ശാഫിഈ മദ്ഹബിലെ പ്രശസ്ത പണ്ഡിതനായ ഇമാം ഇബ്നു കസീര്‍ (റ) അദ്ദേഹത്തിന്‍റെ  തഫ്സീറില്‍  സൂറത്ത്  നജ്മിലെ  39മത്തെ ആയത്തിന്റെ  വിശദീകരണത്തില്‍ ഇമാം ശാഫിഈ (റ)യുടെ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്  പറയുന്നു :  








وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى

"മനുഷ്യന്ന്‌ താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല"
(
സൂറതു നജ്‌മ്‌  : 39 )

وَمِنْ هَذِهِ الْآيَةِ الْكَرِيمَةِ اسْتَنْبَطَالشَّافِعِيُّ رَحِمَهُ اللَّهُ ، وَمَنِ اتَّبَعَهُ أَنَّ الْقِرَاءَةَ لَا يَصِلُ إِهْدَاءُ ثَوَابِهَا إِلَى الْمَوْتَى ; لِأَنَّهُ لَيْسَ مِنْ عَمَلِهِمْ وَلَا كَسْبِهِمْ ; وَلِهَذَا لَمْ يَنْدُبْ إِلَيْهِ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُمَّتَهُ وَلَا حَثَّهُمْ عَلَيْهِ ، وَلَا أَرْشَدَهُمْ إِلَيْهِ بِنَصٍّ وَلَا إِيمَاءٍ ، وَلَمْ يُنْقَلْ ذَلِكَ عَنْ أَحَدٍ مِنَ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ ، وَلَوْ كَانَ خَيْرًا لَسَبَقُونَا إِلَيْهِ ، وَبَابُ الْقُرُبَاتِ يُقْتَصَرُ فِيهِ عَلَى النُّصُوصِ ، وَلَا يُتَصَرَّفُ فِيهِ بِأَنْوَاعِ الْأَقْيِسَةِ وَالْآرَاءِ ، فَأَمَّا الدُّعَاءُ وَالصَّدَقَةُ فَذَاكَ مُجْمَعٌ عَلَى وُصُولِهِمَا ، وَمَنْصُوصٌ مِنَ الشَّارِعِ عَلَيْهِمَا 

അര്‍ത്ഥം :- ശ്രേഷ്‌ഠമായ ഈ ആയത്തില്‍ നിന്നാണ്‌ ഇമാം ശാഫിഈ()യും അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക്‌വേണ്ടി ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുകയില്ല ന്നതിന്‌ തെളിവാക്കുന്നത്‌കാരണം അത്‌ പരേതന്റെ പ്രവര്‍ത്തിയോ സമ്പാദ്യമോ അല്ലഅതുകൊണ്ട്‌ തന്നെയാണ്‌ ഈ കാര്യം നബി(പ്രേരി പ്പിക്കാതിരുന്നത്‌വ്യക്തമായോ സൂചനയായിട്ട്‌ പോലുമോ നബി (സ)  ഇക്കാര്യം അനുശാസിച്ചിട്ടില്ലസ്വഹാബികളില്‍ ഒരാളില്‍ നിന്നുപോലും  ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുമില്ലഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെ ക്കാളും  മുമ്പ്‌ അവരതില്‍ മുന്നിടുമായിരുന്നു. (സ്വര്‍ഗത്തിലേക്ക്‌അടുപ്പി ക്കുന്ന കാര്യങ്ങള്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ക്ലിപ്‌തമാണ്‌ഈ കാര്യത്തില്‍ ഖിയാസുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍   കൊണ്ടും മാറ്റം വരുത്താവതല്ല  (തഫ്സീറുല്‍ ഖുര്‍ആനുല്‍ അളീം ഇബ്‌നുകസീര്‍)

ദീനില്‍ ഒരു കാര്യം പുണ്യകര്‍മമാകണമെങ്കില്‍ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ നിര്‍ദ്ദേശമുണ്ടാകണമെന്നത്‌ ഇസ്‌ലാമിന്റെ പ്രഖ്യാപിത തത്വമാണ്‌. എന്നാല്‍, മരിച്ചവര്‍ക്കായി ഖുര്‍ആന്‍ പാരായണം ചെയ്‌ത്‌ ഹദ്‌യ ചെയ്യുന്ന സമ്പ്രദായം വാശിയോടെയും മാത്സര്യ ബുദ്ധിയോടെയുമാണ്‌ ഇവിടെ നടപ്പിലാക്കുന്നത്‌. ശാഫി മദ്‌ഹബ്‌ പിന്‍പറ്റുന്നവരാണ്‌ തങ്ങളെന്ന്‌ അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ മാലികി മദ്‌ഹബിന്റെയും ശാഫിഈ മദ്‌ഹബിന്റെയും പ്രബലവും അംഗീകൃതവുമായ അഭിപ്രായം ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യുന്നത്‌ പ്രതിഫലാര്‍ഹമായ പുണ്യകര്‍മമല്ലെന്നാണ്‌.

ഈ കാര്യം ഇമാം നവവി (റ) വ്യക്തമാക്കുന്നത് കാണുക
 


وَأَمَّا قِرَاءَةُ الْقُرْآنِ فَالْمَشْهُورُ مِنْ مَذْهَبِ الشَّافِعِيِّ أَنَّهُ لَا يَصِلُ ثَوَابُهَا إِلَى الْمَيِّتِ وَقَالَ بَعْضُ أَصْحَابِهِ : يَصِلُ ثَوَابُهَا إِلَى الْمَيِّتِ
 . 

وَذَهَبَ جَمَاعَاتٌ مِنَ الْعُلَمَاءِ إِلَى أَنَّهُ يَصِلُ إِلَى الْمَيِّتِ ثَوَابُ جَمِيعِ الْعِبَادَاتِ مِنَ الصَّلَاةِ وَالصَّوْمِ وَالْقِرَاءَةِ وَغَيْرِ ذَلِكَ ، وَفِي صَحِيحِ الْبُخَارِيِّ فِي بَابِ مَنْ مَاتَ وَعَلَيْهِ نَذْرٌ أَنَّ ابْنَ عُمَرَ أَمَرَ مَنْ مَاتَتْ أُمُّهَا وَعَلَيْهَا صَلَاةٌ أَنْ تُصَلِّيَ عَنْهَا . وَحَكَى صَاحِبُ الْحَاوِي عَنْ عَطَاءِ بْنِ أَبِي رَبَاحٍ وَإِسْحَاقَ بْنِ رَاهَوَيْهِأَنَّهُمَا قَالَا بِجَوَازِ الصَّلَاةِ عَنِ الْمَيِّتِ . وَقَالَ الشَّيْخُ أَبُو سَعْدٍ عَبْدُ اللَّهِ بْنُ مُحَمَّدِ بْنِ هِبَةِ اللَّهِ بْنِ أَبِي عَصْرُونَ مِنْ أَصْحَابِنَا الْمُتَأَخِّرِينَ فِي كِتَابِهِ الِانْتِصَارُ إِلَى اخْتِيَارِ هَذَا ، وَقَالَ الْإِمَامُ أَبُو مُحَمَّدٍ الْبَغَوِيُّ مِنْ أَصْحَابِنَا فِي كِتَابِهِ التَّهْذِيبُ : لَا يَبْعُدُ أَنْ يُطْعَمَ عَنْ كُلِّ صَلَاةٍ مُدٌّ مِنْ طَعَامٍ وَكُلُّ هَذِهِ الْمَذَاهِبِ ضَعِيفَةٌ . وَدَلِيلُهُمُ الْقِيَاسُ عَلَى الدُّعَاءِ وَالصَّدَقَةِ وَالْحَجِّ فَإِنَّهَا تَصِلُ بِالْإِجْمَاعِ وَدَلِيلُ الشَّافِعِيِّ وَمُوَافِقِيهِ قَوْلُ اللَّهِ : تَعَالَى : وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى وَقَوْلُ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : إِذَا مَاتَ ابْنُ آدَمَ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ

എന്നാല്‍, മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം, തീര്‍ച്ചയായും അതിന്റെ പുണ്യം മരണപ്പെട്ട വ്യക്തികള്‍ക്ക് ലഭിക്കുകയില്ല എന്നതാണ് ഇമാം ശാഫിഈ (റ) യുടെ പ്രസിദ്ധമായ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ ചില അനുയായികള്‍ ആ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പറയുന്നു. പണ്ഡിതന്മാരില്‍ ഒരു വിഭാഗം എല്ലാ ഇബാദത്തുകളുടേയും പ്രതിഫലം എത്തുമെന്ന് പറയുന്നു

തുടര്‍ന്ന് പല  അഭിപ്രായങ്ങളും  ഉദ്ധരിച്ചതിന്റെ ശേഷം  ഖുര്‍ആന്‍ ഓതിയാല്‍ ആ  പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പറയുന്നവരുടെ  അഭിപ്രായങ്ങളെ കുറിച്ച്  അദ്ദേഹം പറയുന്നു:

ഈ അഭിപ്രായങ്ങള്‍ മുഴുവനും ദുര്‍ബ്ബലമാണ്. അവരതിന്ന് തെളിവ് പിടിച്ചിരിക്കുന്നത് പ്രാര്‍ഥനയുടെയും സ്വദഖയുടെയും ഹജ്ജിന്റെയും പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന് പണ്ഡിത അഭിപ്രായത്തോട് ഖിയാസാക്കിക്കൊണ്ടാണ്. എന്നാല്‍ ഇമാം ശാഫി (റ) യും അദ്ധേഹത്തെ അനുകൂലിക്കുന്നവരും തെളിവ് പിടിച്ചിരിക്കുന്നത്, “തീര്‍ച്ചയായും മനുഷ്യന്ന് അവന്‍ പ്രവര്‍ത്തിച്ചതു മാത്രമേ ലഭിക്കുകയുള്ളൂഎന്ന അല്ലാഹുവിന്റെ വചനവും, “ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്ന് സംഗതികളല്ലാത്തതെല്ലാം (അവയുടെ പ്രതിഫലം) അവനില്‍ നിന്ന് മുറിഞ്ഞുപോകും. അവ: നിലനല്‍ക്കുന്ന ദാനധര്‍മ്മവും ഉപകാരപ്രദമായ അറിവും അവന്നുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്താനവുമാണ് എന്ന നബി കരീം (സ) യുടെ തിരുവചനങ്ങളുമാണ്

(ശറഹ് മുസ്‌ലിം: 1/90)


ഇമാം നവവിയുടെ മറ്റൊരു ഉദ്ധരണി കാണുക

واختلف العلماء في وصول ثواب قراءة القرآن ، فالمشهور من مذهب الشافعى وجماعة أنه لا يصل

'ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം (മരണപ്പെട്ടവര്‍ക്ക്) എത്തുമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഭിന്നിച്ചിട്ടുണ്ട്. എന്നാല്‍, ശാഫിഈ മദ്ഹബിന്റെയും പിന്‍പറ്റുന്നവരുടെയും പ്രസിദ്ധമായ അഭിപ്രായം, തീര്‍ച്ചയായും അത് (മരിച്ചവര്‍ക്ക്) എത്തുകയില്ല എന്നതാണ്.'  
( അല്‍ അദ്കാര്‍ പേജ് : 140 )

ഇമാം നവവി(റ)  പറയുന്നു:

وَالْمَشْهُورُ فِي مَذْهَبِنَا أَنَّ قِرَاءَةَ الْقُرْآنِ لَا يَصِلُهُ ثَوَابُهَا
 എന്നാല്‍ ശാഫിഈ മദ്‌ഹബിലെ മശ്‌ഹൂറായ അഭിപ്രായം ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിന്‌ ലഭിക്കുകയില്ല എന്നാണ്‌ (ശറഹ്‌ മുസ്‌ലിം). 

നോക്കൂ ..ഇമാം നവവി (റ) പറയുന്നത് മരണപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ ഓതി ഹദിയ ചെയ്‌താല്‍ അതിന്‍റെ പ്രതിഫലം ലഭിക്കുകയില്ല എന്നാണ് .  
ലഭിക്കുമെന്ന് പറയുന്ന പണ്ടിതാഭിപ്രായങ്ങള്‍ ദുര്‍ബലമാണെന്നാണ് ഇമാം നവവി (റ) പറയുന്നത് . മാത്രമല്ല ഈ കാര്യത്തില്‍ ഖിയാസുകൊണ്ടോ അഭിപ്രായങ്ങള്‍ കൊണ്ടോ മാറ്റം വരുത്താന്‍ പാടില്ല എന്ന് ഇമാം ഇബ്നുകസീര്‍ അദ്ധേഹത്തിന്റെ തഫ്സീറില്‍ വ്യക്തമാക്കുകയും ചെയ്തു 

മശ്‌ഹൂറായ അഭിപ്രായത്തിന്‌ വിരുദ്ധമായ അഭിപ്രായം തിരസ്‌കരിക്കപ്പെടണമെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ നിലപാട്‌. എന്നിട്ടും ഒറ്റപ്പെട്ട വീക്ഷണങ്ങള്‍ മദ്‌ഹബിന്റെ വീക്ഷണമായി തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.

ഈ വിഷയത്തില്‍ ഒരു ഹദീസും സ്വഹീഹായിട്ടില്ലെന്ന്‌ ഇബ്‌നു ഹജറില്‍ അസ്‌ഖലാനി(റ) തല്‍ഖീസ്‌ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഓതി ഹദ്‌യ ചെയ്യാമെന്ന്‌ വാദിക്കുന്നവര്‍ അതിന്‌ ഉന്നയിക്കുന്ന മുഴുവന്‍ തെളിവുകളും ബാലിശവും നിര്‍മ്മിതവുമാണ്‌. മര്‍വാനിബ്‌നു സാലിം, യഹ്‌യ ബ്‌നു അബ്‌ദുല്ലാഹിബ്‌നു ദഹ്‌ഹാക്ക്‌, അംറുബ്‌നു സിയാദ്‌ എന്നിവര്‍ വഴിയോ അബൂ ഉസ്‌മാന്‍, അയാളുടെ പിതാവ്‌ എന്നീ അറിയപ്പെടാത്തവര്‍ വഴിയോ ആയിട്ടാണ്‌ ഈ തെളിവുകള്‍ നിരത്തുന്നത്‌. കൂടാതെ ഇദ്വ്‌ത്വിറാബായ റിപ്പോര്‍ട്ടുകളാണ്‌ അവ.

മരണമടഞ്ഞവര്‍ക്ക്‌ അവരുടെ മരണാനന്തരം പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നും അദ്ദേഹത്തിന്റെ ഏതെല്ലാം ബാധ്യതകളാണ്‌ മറ്റുളളവരാല്‍ പൂര്‍ത്തിയാക്കപ്പെടേണ്ടതെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വീടുകളെ ശ്‌മശാനങ്ങളോട്‌ പ്രവാചകന്‍(സ) ഉപമിക്കുമ്പോള്‍ ഖുര്‍ആന്‍ പാരായണവും മരണാനന്തര കര്‍മങ്ങളും തമ്മില്‍ പ്രത്യേക ബന്ധങ്ങളൊന്നുമില്ലെന്ന്‌ വ്യക്തമാണ്.

വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യല്‍ ഏറെ പുണ്യമുള്ളതാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന്റെ ഓരോ ഹര്‍ഫിനുമുണ്ട് പ്രതിഫലം. അത് ആര്‍ക്കും എപ്പോഴും എവിടെവെച്ചും നിര്‍വ്വഹിക്കാവുന്നതാണ്. എന്നാല്‍, ഇസ്‌ലാം പഠിപ്പിക്കാത്ത സ്ഥലങ്ങളിലും സമയങ്ങളിലും പ്രത്യേക പുണ്യം പ്രതീക്ഷിച്ചും മതപരിവേഷം നല്‍കികൊണ്ടും അത് ചെയ്യാന്‍ അനുവാദമില്ല. എന്ന് മാത്രമല്ല, അത് ബിദ്അത്തിന്റെ പരിധിയിലാണുള്‍പ്പെടുക! മയ്യിത്തിന് പ്രതിഫലം ലഭിക്കുമെന്ന് ഇസ്‌ലാം പഠിപ്പിച്ച ചില സംഗതികള്‍ ഇതില്‍നിന്നൊഴിവാണ്. ഉദാഹരണമായി:

(1)
സ്വദഖത്തുന്‍ ജാരിയ  (അദ്ദേഹത്തിന്റെ മരണശേഷവും മറ്റുള്ളവര്‍ക്ക് ഉപകാരം ലഭിച്ചുകൊണ്ടിരിക്കുന്ന ദാനധര്‍മങ്ങള്‍. പൊതു കിണര്‍, പൊതുജനങ്ങള്‍ക്കായി ഫലങ്ങളുള്ള മരങ്ങള്‍ വെച്ചുപിടിപ്പിച്ചത് തുടങ്ങിയവ ഉദാഹരണം.) (2) ഉപകാരപ്പെടുന്ന അറിവ് (താന്‍ പഠിപ്പിച്ചുകൊടുത്ത അറിവുകൊണ്ട് തന്റെ മരണശേഷവും മറ്റുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. ഉദാ: ഒരാളെ നമസ്‌കാരം പഠിപ്പിച്ചാല്‍ അയാള്‍ നമസ്‌കരിക്കുന്നത്രയും കാലം അയാള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നും ഒന്നും കുറയാതെ തന്നെ ഈ പഠിപ്പിച്ചയാള്‍ക്കും ലഭിക്കുന്നു.) (3) തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന തന്റെ സ്വാലിഹീങ്ങളായ സന്താനങ്ങള്‍. (മക്കള്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ അതിന്റെ പ്രതിഫലം മരണശേഷവും ലഭിക്കുന്നു.) ഇങ്ങനെ, ഖുര്‍ആനും സുന്നത്തും പ്രത്യേകം ഒഴിവാക്കിപ്പറഞ്ഞ കാര്യങ്ങളൊഴികെ മറ്റൊന്നും മരണശേഷം മയ്യിത്തിന് ഉപകാരപ്പെടുകയില്ല. ഇത് ഇസ്‌ലാമിന്റെ ഖണ്ഡിതമായ തീരുമാനമാണ്