Tuesday, 22 November 2016

നബിദിനാഘോഷവും മുന്‍കാല മുജാഹിദ് പണ്ഡിതരും



നബിദിനാഘോഷവും മുന്‍കാല മുജാഹിദ്  പണ്ഡിതരും






നബിദിനാഘോഷത്തെ യാതൊരു തെളിവുകള്‍ കൊണ്ടും സമര്‍ത്ഥിക്കാന്‍ കഴിയാത്ത മുസ്‌ല്യാക്കന്മാര്‍, ജനങ്ങളുടെ മുമ്പില്‍ അവസാനമായി പൊട്ടിക്കുന്ന നുണബോംബാണ് മുന്‍കാല മുജാഹിദ് പണ്ഡിതന്മാരും ഇന്നത്തെപ്പോലെ നബിദിനമാഘോഷിച്ചിരുന്നു; അത് അവരുടെ പ്രസിദ്ധീകരണങ്ങളില്‍ പറഞ്ഞിട്ടുണ്ട്എന്നത്.
എന്നാല്‍ എന്താണ് വസ്തുത? നമുക്ക് പരിശോധിക്കാം. അതിനു മുമ്പായി, ആ പറഞ്ഞ മുന്‍കാല പണ്ഡിതന്മാരുടെ കാര്യത്തില്‍ ചില സംഗതികള്‍ നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്. അഥവാ, അവര്‍ക്കെല്ലാം ജാഹിലിയ്യത്തിന്റെ ഒരു പൂര്‍വ്വകാലമുണ്ടായിരുന്നു. പച്ചയായി പറഞ്ഞാല്‍, ആദ്യകാലത്ത് അവരും ഇന്നത്തെ സമസ്തക്കാരെപ്പോലെ ബിദ്അത്തുകളിലും ഖുറാഫാത്തുകളിലും വളര്‍ന്ന മുസ്‌ല്യാക്കന്മാര്‍ തന്നെയായിരുന്നു. പിന്നീടാണ് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കിട്ടിയത്. അതുകൊണ്ടു തന്നെ അന്ന് പ്രസിദ്ധീകരിച്ചിരുന്ന അവരുടെ പ്രസിദ്ധീകരണങ്ങളായ അല്‍ഇര്‍ശാദിനും അല്‍മുര്‍ശിദിനും ആ സ്വാധീനം അല്‍പമൊക്കെ ഉണ്ടാകാം. കേരള ജംഇയ്യത്തുല്‍ ഉലമയും സമസ്തയും കേരള നദ്‌വത്തുല്‍ മുജാഹിദീനുമെല്ലാം രൂപീകരിക്കുന്നതിന്റെ മുമ്പ് അന്നത്തെ മുസ്‌ലിം കൂട്ടായ്മയായിരുന്ന കേരളമുസ്‌ലിം ഐക്യസംഘമാണ് അല്‍ഇര്‍ശാദ് പ്രസിദ്ധീകരിച്ചിരുന്നത്. അന്നത്തെ സമസ്ത നേതാക്കളില്‍ പലരും ഐക്യസംഘത്തിന്റെ പ്രവര്‍ത്തകരുമായിരുന്നു. അതിനാല്‍ അതില്‍ വന്ന കാര്യങ്ങള്‍ പൂര്‍ണമായും വഹാബികളുടെ തലയില്‍ കെട്ടിവെച്ച് ഒഴിഞ്ഞുമാറുന്നത് ഒരിക്കലും നീതിയാവുകയില്ല.
പിന്നീട് ഐക്യസംഘത്തിനു ശേഷം 1924 ല്‍ കേരള ജംഇയ്യത്തുല്‍ ഉലമരൂപീകരിച്ചപ്പോഴും സമസ്ത നേതാക്കളെല്ലാം അതിലുമുണ്ടായിരുന്നു. പക്ഷെ, തങ്ങളുടെ ചൂഷണ മനസ്ഥിതി ഈ സംഘത്തില്‍ ചിലവാകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് 1926 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മറ്റൊരു സംഘടന രൂപീകരിച്ച് അവര്‍ പുറത്തുപോയത്. അവിടെ ശേഷിച്ചിരുന്ന പണ്ഡിതന്മാരാകട്ടെ 100 ശതമാനവും സലഫിയ്യത്തിലേക്ക് കടന്നുവന്നവരുമായിരുന്നില്ല. കര്‍മശാസ്ത്രപരമായി ശാഫിഈ മദ്ഹബില്‍ നിന്നും ചില നാട്ടാചാരങ്ങളില്‍ നിന്നും ഘട്ടംഘട്ടമായാണ് അവര്‍ക്ക് പരിവര്‍ത്തനമുണ്ടായതും യഥാര്‍ത്ഥ സുന്നത്തിലേക്ക് മടങ്ങിയതും. യഥാര്‍ത്ഥത്തില്‍, ഈ കാലയളവിലാണ് നബിദിനാഘോഷത്തെ സംബന്ധിച്ചുള്ള ആരോപണവിധേയമായ പല ലേഖനങ്ങളും കടന്നുവരുന്നതും. അതുകൊണ്ടുതന്നെ, അവയില്‍ ബിദ്അത്തിന്റേയും ഖുറാഫാത്തിന്റേയും വല്ല ചുവയും കണ്ടാല്‍ ആ അര്‍ത്ഥത്തില്‍ മാത്രമേ അത് ഉള്‍കൊള്ളാന്‍ പാടുള്ളൂ. ഇത്രയും പറഞ്ഞത്, അവരെല്ലാം നബിദിനം ആഘോഷിച്ചിട്ടുണ്ട് എന്ന് സമ്മതിക്കാന്‍ വേണ്ടിയല്ല. പ്രത്യുത, അവരുടെ അവസ്ഥകളും ഇസ്‌ലാമിന്റെ നിലപാടും വ്യക്തമാക്കാന്‍ വേണ്ടി മാത്രമാണ്.

ഇനി നാം പരിശോധിക്കേണ്ടത്, അവര്‍ (മുജാഹിദുകളുടെ കേരളത്തിലെ മുന്‍കഴിഞ്ഞ നേതാക്കള്‍) ഇന്നത്തെപ്പോലെ നബിദിനമാഘോഷിച്ചിട്ടുണ്ടോ എന്നതാണ്. അങ്ങനെ ഉണ്ട് എന്നാണ് മുസ്‌ല്യാക്കന്മാര്‍ ആണയിട്ട് സമര്‍ത്ഥിക്കുന്നത്
അക്കാര്യം അവരുടെ വരികളിലൂടെ തന്നെ ആദ്യം കാണുക:

(നബിദിനാഘോഷവും കേരള വഹാബികളും. പേജ്: 6. 
അന്‍വാറുല്‍ ഉലൂം ദര്‍സ്. പുള്ളാവൂര്‍)
 (നബിദിനാഘോഷവും വഹാബികളും. പേജ്: 8. കെ.വി. ഹാരിസ് കൊവ്വപ്പുറം)




കണ്ടല്ലോ, മുന്‍കാല മുജാഹിദ് നേതാക്കള്‍ നബിദിനം ആഘോഷിച്ചിരുന്നു എന്ന് മാത്രമല്ല, അത് നിര്‍ബന്ധമായി കണ്ടിരുന്നു എന്നുവരെ മേല്‍ വരികളിലൂടെ ആരോപിക്കുന്നു! അതിനെല്ലാം തെളിവുദ്ധരിക്കുന്നതാകട്ടെ അവരുടെ പഴയകാല പ്രസിദ്ധീകരണങ്ങളായ അല്‍മുര്‍ശിദില്‍നിന്നും അല്‍ഇര്‍ശാദില്‍ നിന്നുമുള്ള തലയും വാലും വെട്ടിമാറ്റിയ ഏതാനും വരികളും.
യഥാര്‍ത്ഥത്തില്‍ അവരെല്ലാം ഇന്ന് നടക്കുന്ന തരത്തിലുള്ള നബിദിനാഘോഷത്തെയും മൗലീദ് പാരായണത്തെയുമെല്ലാം എതിര്‍ത്തവരായിരുന്നു എന്ന് ആരോപണവിധേയമായ അവരുടെ ലേഖനങ്ങളില്‍ തന്നെ പറയുന്നുണ്ട്. അത്തരം ഭാഗങ്ങള്‍ മറച്ചുവെച്ചാണ് മുസ്‌ല്യാക്കന്മാരുടെ ഈ തെറ്റിദ്ധരിപ്പിക്കല്‍. എങ്കില്‍പിന്നെ, അവര്‍ അംഗീകരിച്ചു എന്ന് പറയുന്നത് എന്താണ്? വിശദീകരിക്കാം. ശിര്‍ക്കിനും ബിദ്അത്തിനുമെതിരെ പൊതുജനത്തെ ഉല്‍ബുദ്ധരാക്കാനും നബി()യുടെ ചര്യകളും സത്യസന്ധമായ ചരിത്രവും അവരെ പഠിപ്പിക്കാനുമായി റബീഉല്‍അവ്വല്‍ മാസത്തില്‍ പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനെയാണ് അവര്‍ അംഗീകരിച്ചിരുന്നത്. അതിലപ്പുറം ആ ദിവസത്തിന് ഇല്ലാത്ത പോരിശകള്‍ കല്‍പിച്ചുകൊണ്ട് പ്രത്യേകമായ ആചാരങ്ങള്‍ സംഘടിപ്പിക്കാനും ആഘോഷിക്കാനുമല്ല. ഇക്കാര്യം മുസ്‌ല്യാക്കന്മാര്‍ തലയും വാലും കട്ടുചെയ്ത് ഉദ്ധരിക്കുന്ന ഭാഗങ്ങളില്‍ പോലും വ്യക്തമാണ്. അതിനുള്ള ചില ഉദാഹരങ്ങള്‍ കാണുക:(നബിദിനാഘോഷം. പേജ്: 41. സി.എ. പറമ്പക്കടവ്)


(വഹാബി പ്രസ്ഥാനം ഒരു സമഗ്രപഠനം. പേജ്: 63. ഹംസക്കോയ ബാഖവി മൂന്നിയൂര്‍)





(നബിദിനാഘോഷവും വഹാബികളും. പേജ്: 12,13. കെ.വി. ഹാരിസ് കൊവ്വപ്പുറം)




മുന്‍കാല മുജാഹിദ് പണ്ഡിതന്മാരുടേതായി മുസ്‌ല്യാക്കന്മാര്‍ ഉദ്ധരിച്ച വരികളാണ് മുകളില്‍ നാം വായിച്ചത്. ഇത്തരം പരാമര്‍ശങ്ങളുദ്ധരിച്ചാണ്, അവര്‍ നബിദിനാഘോഷം നിര്‍ബന്ധപൂര്‍വ്വം ആചരിച്ചിരുന്നു എന്നുവരെ തട്ടിവിട്ടിരിക്കുന്നത്! ഇനി നിഷ്പക്ഷമായി പറയൂ, അവരെല്ലാം, ഘോഷയാത്രയും ദഫ്ഫും സ്‌കൗട്ടും മൗലീദ് പാരായണവും നേര്‍ച്ചച്ചോറുമുള്ള ബിദ്അത്തിന്റെ നബിദിനാഘോഷത്തെയാണോ അംഗീകരിച്ചത്? അതോ എല്ലാവിധ ബിദ്അത്തുകളില്‍ നിന്നും മുക്തമായ, നബിചരിത്രവും സുന്നത്തും പഠിപ്പിക്കുന്ന മൗലീദ് സദസ്സുകളേയോ? മേല്‍ വരികള്‍ വായിച്ചാല്‍ അങ്ങനെയല്ലേ മനസ്സിലാവുക? എന്നിട്ടും അവരുടെ മേല്‍ ദുരാരോപണം ഇന്നും പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നു. വല്ലാത്ത വൈരുദ്ധ്യം തന്നെ!
മാത്രമല്ല, അവര്‍ (കെ.എം മൗലവി, ഇ.കെ മൗലവി തുടങ്ങിയവര്‍) നബിദിനാഘോഷത്തിന്റെയും മൗലിദിന്റെയും പേരില്‍ ഇന്ന് നടക്കുന്ന എല്ലാ അനാചാരങ്ങളെയും ശിര്‍ക്കുകളെയും തുറന്നുകാട്ടുന്നവരായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാര്യം വിമര്‍ശനവിധേയമായ മേല്‍ അല്‍ഇര്‍ശാദിലും അല്‍മുര്‍ശിദിലും തന്നെയുണ്ട്. അവ കണ്ട ഭാവം പോലും നടിക്കാതെയാണ് മുസ്‌ല്യാക്കന്മാരുടെ മേല്‍ കസര്‍ത്ത്. അതിനാല്‍. അത്തരം ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുകയാണ്. അത് വായനക്കാര്‍ മനസ്സിരുത്തി വായിക്കുക:

(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 145)




ഇതിന്റെ മലയാള രൂപം: എന്നാല്‍ റബീഉല്‍ അവ്വലില്‍ മൗലിദ് കഴിക്കുന്നത് മുസ്‌ലിമീങ്ങളുടെ സര്‍വ്വസാധാരണമായ ഒരു ആദത്തായി തീരുകയാല്‍ അത് കഴിവുള്ളവരുടെ മേല്‍ വാജിബോ സുന്നത്തോ ആയിട്ടുള്ള ഒരു ദീനിയായ അമലാണെന്നും അതിനെ ഉപേക്ഷിക്കുന്നവര്‍ തീര്‍ച്ചയായും ആക്ഷേപാര്‍ഹരാണെന്നും ജനങ്ങള്‍ പൊതുവെ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ അമലിന്റെ താരീഖും (ഇത് എന്നുമുതല്‍ ഉണ്ടായതാണെന്നും) ഇതിനെക്കുറിച്ച് ശറഇന്റെ ഉലമാക്കള്‍ പറഞ്ഞിട്ടുള്ള ഹുക്മും പൊതുജനങ്ങളെ അറിയിക്കുന്നത് ആവശ്യമാകയാല്‍ അവയെക്കുറിച്ച് അല്‍പം വിവരിക്കാം. അല്ലാഹുതആലാ നമുക്ക് എല്ലാവര്‍ക്കും ഹഖിനെ വെളിപ്പെടുത്തിത്തരികയും അതനുസരിച്ച് നടക്കുവാന്‍ തൗഫീഖ് നല്‍കുകയും ചെയ്യട്ടെ. ആമീന്‍” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 145)
ഈ ലേഖനംകൊണ്ട് എന്താണ് ലേഖകന്‍ (ഇ.കെ. മൗലവിയാണ് ലേഖകന്‍) ഉദ്ദേശിച്ചതെന്ന് ഈ വരികളില്‍ നിന്ന് വളരെ വ്യക്തമാണല്ലോ? തുടര്‍ന്ന് അദ്ദേഹം ഹിജ്‌റ 6-7 നൂറ്റാണ്ടില്‍ ജീവിച്ച മുളഫ്ഫര്‍ രാജാവാണ് ഇത് ആദ്യമായി ഉണ്ടാക്കിയത് എന്ന് സമര്‍ത്ഥിക്കുന്നുണ്ട്. തുടര്‍ന്ന് അതിന്റെ മതവിധി വിശദീകരിക്കുന്നത് നോക്കൂ: 



(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 146, 147)
ഇതിന്റെ മലയാള രൂപം: ഇനി ഇപ്രകാരമുള്ള മൗലിദിന്റെ കാര്യത്തില്‍ ഉലമാഉശ്ശര്‍അ് പറഞ്ഞിട്ടുള്ള ഹുക്മ് എന്താണെന്ന് ചിന്തിക്കാം. ഉലമാക്കളില്‍ ചിലര്‍ ഇത് മദ്മൂമത്തായ (ആക്ഷേപാര്‍ഹമായ) ബിദ്അത്താണെന്ന് പറഞ്ഞിരിക്കുന്നു. കാരണം, ഇത് ദീനില്‍ മശ്‌റൂഅ് (നിയമിക്കപ്പെട്ടത്) അല്ലാതിരിക്കവെ ഒരു മതാചാരമായി എന്നുമാത്രമല്ല, ഒരു ദീനിയായ ഇബാദത്തായി എണ്ണപ്പെടുന്നു. പൊതുജനങ്ങള്‍ ഇത് മശ്‌റൂആണെന്ന് വിചാരിച്ചുവരുന്നു. വേറെ ചില ഉലമാക്കള്‍ പറയുന്നത് ഇത് ഹസനത്തായ (നല്ലതായ) ബിദ്അത്താണെന്നാണ്.” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 146,147)
നോക്കൂ! എത്ര വ്യക്തമാണ് അവരുടെ നിലപാട്. ഇതെല്ലാം എഴുതിയിരിക്കുന്നത് മറ്റെവിടേയുമല്ല. മുസ്‌ല്യാക്കന്മാര്‍ സ്ഥിരമായി ഉദ്ധരിക്കുന്ന അതേ ലേഖനങ്ങളിലുളള വരികളാണ്. ഈ ലേഖനത്തിന്റെ പേരുതന്നെ താരീഖുല്‍ മൗലിദി വ ഹുക്മുഹു’ (മൗലിദാഘോഷത്തിന്റെ ചരിത്രവും വിധിയും) എന്നാണ്. ഈ ആഘോഷം നബി()യോ സ്വഹാബത്തോ മറ്റു സലഫുസ്സ്വാലിഹുകളോ നടത്തിയിട്ടില്ലെന്നും അത് ബിദ്അത്താണെന്നും സ്ഥാപിക്കുകയാണ് ആ ലേഖനത്തിന്റെ ഉദ്ദേശ്യവും. കാരണം, തുടര്‍ന്നുകൊണ്ടദ്ദേഹം ഇക്കാര്യം പണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. അതിപ്രകാരമാണ്:

(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 149)

ഇതിന്റെ മലയാള രൂപം: ഇബ്‌നുല്‍ഹാജില്‍ മാലികീ(റ) അവരുടെ മദ്ഖല്‍ എന്ന കിതാബില്‍ ഇങ്ങിനെ പറയുന്നു: ഹറാമോ മക്‌റൂഹോ ഖിലാഫുല്‍ ഔലയോ ആയ യാതൊരു സംഗീതവും വിനോദവും മറ്റും ഒന്നും കൂടാതെതന്നെ മൗലിദ് കഴിക്കുന്നതായാലും മൗലിദ് എന്ന നിയ്യത്തുകൊണ്ടുതന്നെ അത് ബിദ്അത്താകുന്നു. എന്തുകൊണ്ടെന്നാല്‍ അത് ദീനില്‍ ഏറ്റലാണ്. പൂര്‍വ്വികന്മാരായ സലഫീങ്ങളുടെ അമലില്‍ പെട്ടതല്ല. സലഫീങ്ങളോട് തുടരുന്നതാകുന്നു ഏറ്റവും നല്ലത്. എന്നുമാത്രമല്ല, അവരുടെ നടപടിക്ക് വിരോധമായി ഒരുനിയ്യത്ത്കൂടി ഏറ്റാതിരിക്കല്‍ ഏറ്റവും നിര്‍ബന്ധമായിട്ടുള്ളതാണ്. കാരണം, റസൂലുല്ലാഹി() തങ്ങളുടെ സുന്നത്തിനോട് തുടരുന്നതിലും നബിയേയും നബിയുടെ സുന്നത്തിനേയും തഅ്‌ളീം ചെയ്യുന്നതിലും ജനങ്ങളില്‍ നിന്ന് ഏറ്റവും അധികം ശ്രദ്ധയും ഉല്‍സാഹവുമുള്ളവര്‍ അവര്‍ (സലഫീങ്ങള്‍) തന്നെയായിരുന്നു. അവരില്‍നിന്ന് ഒരാളെങ്കിലും മൗലിദ് എന്ന നിയ്യത്തോടുകൂടി ഇങ്ങനെ ഒരു അമല്‍ ചെയ്തതായി നഖ്ല്‍ (റിപ്പോര്‍ട്ട്) ചെയ്യപ്പെട്ടിട്ടില്ല. നാം അവരുടെ പിന്‍ഗാമികളാണ്. അപ്പോള്‍ അവര്‍ക്ക് വിശാലമായിട്ടുള്ളത് നമുക്കും വിശാലമാകും.” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 149)
നോക്കൂ ഇത്ര വ്യക്തമായി എഴുതിയ ഒരു ലേഖനത്തെയാണ് മുസ്‌ലിയാക്കന്മാര്‍ കഷ്ണിച്ചെടുത്ത് തങ്ങള്‍ക്കനുകൂലമാക്കി ദുര്‍വ്യാഖ്യാനിക്കുന്നത്. നീതിബോധം അവരെ തൊട്ടുതീണ്ടിയിട്ടില്ലെന്ന് ഇതിലൂടെ വ്യക്തമായല്ലോ?

മാത്രമല്ല, ഈ ലേഖനത്തെ സംബന്ധിച്ച് പിന്നീട് ചില യാഥാസ്ഥിതികര്‍ സംശയങ്ങളുന്നയിച്ചപ്പോള്‍ അത് ബിദ്അത്താണെന്ന കാര്യം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചുകൊണ്ട് അതേ ലേഖകന്‍ തന്നെ മറുപടി കൊടുക്കുന്നത് കാണുക:
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 238)
ഇതിന്റെ മലയാള രൂപം: മൗലൂദ് എന്ന ഈ നടപടി സലഫുസ്സ്വാലിഹീങ്ങളാല്‍ ഏതൊരാളും ചെയ്യാത്തതാണെന്നും ശറഅ് അനുസരണം ഉള്ള ഒരു നടവടിയല്ലെന്നും മറ്റുമാണ്. എന്നാല്‍ ഞാന്‍ പറഞ്ഞിട്ടുള്ളത് ഖൈറുല്‍ഖുറൂനായ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിലെ സലഫുസ്സ്വാലിഹീങ്ങളില്‍ ആരും ഈ മൗലിദടിയന്തരം കൊണ്ടാടിയിരുന്നില്ലെന്നാണ്. അതിന് ഞാന്‍ ശരിയായ രേഖയും കൊടുത്തിട്ടുണ്ട്. പോരെങ്കില്‍ ചുവടെ ഉദ്ധരിക്കുന്ന ഇബാറത്തു കൂടി ശ്രദ്ധയോടുകൂടി വായിക്കുക..” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 238)

ശേഷം കുറെ പണ്ഡിതോദ്ധരണികള്‍ ഇതുസംബന്ധമായി നല്‍കിയതിനു ശേഷം അവസാനിപ്പിക്കുന്നതിങ്ങനെയാണ്:
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 239)

ഇതിന്റെ മലയാള രൂപം: ”…….മേല്‍ എഴുതിയ ഇബാറത്തുകളാല്‍ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ മൗലിദ് കഴിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ലെന്ന് സൂര്യപ്രകാശം പോലെ തെളിഞ്ഞുവല്ലോ.

(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 239)


തന്റെ ലേഖനത്തിന്റെ അവസാനഭാഗത്ത്, റബീഉല്‍അവ്വലിലും മറ്റും വലിയ പോരിശകല്‍പിച്ചുകൊണ്ട് പാരായണം ചെയ്യുന്ന മൗലിദ് കിതാബുകളെസംബന്ധിച്ചാണ്. അതിലുള്ള ളഈഫും (ദുര്‍ബ്ബലം) മൗളൂഉ(നിര്‍മ്മിതം) മായ ഹദീസുകളെ ആക്ഷേപിക്കുകയും ഇനി ശരിയായ വല്ല സംഭവങ്ങളും ഉണ്ടെങ്കില്‍തന്നെ അത് അറബിയിലാകയാല്‍ അത് ആര്‍ക്കും മനസ്സിലാകാതെ പോകുന്നതിനാല്‍ അതുകൊണ്ട് യാതൊരു ഫലവുമില്ലെന്നുമാണ്. പ്രസ്തുത വരികള്‍ കാണുക:

(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 153,154)


ഇതിന്റെ മലയാള രൂപം: എന്നാല്‍ ഇന്ന് പല മൗളൂആയ ഹദീസുകളാലും അടിസ്ഥാനമില്ലാത്ത രിവായത്തുകളാലും മറ്റു പല ഊഹങ്ങളായ വിവരങ്ങളാലും രൂപീകരിക്കപ്പെട്ട പല മൗലീദിന്റെ കിതാബുകളേയും കാണാം. മനാഖിബുകളില്‍ ളഈഫായ ഹദീസുകളെ എടുത്ത് വിവരിക്കല്‍ ജാഇസാണെന്നുള്ള ഖൗലിനെ പ്രമാണിച്ചായിരിക്കാം പലരും അങ്ങിനെ മൗലീദുകളെ നിര്‍മിച്ചിട്ടുള്ളത്. ഇങ്ങനെയുള്ള പല അസാധാരണ സംഭവങ്ങളേയും മറ്റും പറയുന്നതുകൊണ്ട് പൊതുജനങ്ങളുടെ ഹൃദയങ്ങളില്‍ വലിയ വികാരങ്ങളുണ്ടാകുമെന്നാണ് ആ മുഅല്ലിമീങ്ങള്‍ ധരിച്ചിട്ടുള്ളതെങ്കില്‍ കാര്യത്തിന്റെ കലാശം മറ്റുപ്രകാരത്തിലാണ്. ആവക ഊഹങ്ങളായ കഥകളില്‍ നിന്നും അനേകം ബിദ്അത്തുകള്‍ മുളച്ചുണ്ടാകുന്നുണ്ട്. ഇന്ന് കാണുന്ന പല ബിദ്അത്തുകള്‍ക്കും ഈവക കഥകള്‍ വളരെ സഹായമായിട്ടുണ്ടെന്ന് സമ്മതിക്കാതെ നിവര്‍ത്തിയില്ല. നബി() തങ്ങള്‍ക്കാണെങ്കില്‍ നാലോ നാല്‍പതോ മൗലീദുകളില്‍ പറഞ്ഞാലവസാനിക്കാത്ത മശ്ഹൂറും മുതവാത്തിറുമായ ഫളാഇലും മനാഖിബും ഉള്ള സ്ഥിതിക്ക് ളഈഫാത്തും മൗളൂആത്തും എടുത്തു വിവരിക്കേണ്ടതായ ആവശ്യമെന്താണ്. മൗലീദ് ഓതുമ്പോള്‍ തന്നെ ജനങ്ങള്‍ കാട്ടിക്കൂട്ടുന്ന ബിദ്അത്തുകള്‍ക്ക് കയ്യും കണക്കുമില്ല.” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 153,154) യാതൊരു വിശദീകരണത്തിന്റേയും ആവശ്യമില്ലാത്തവിധം ഇപ്പോള്‍ എല്ലാ സംശയങ്ങള്‍ക്കും പരിഹാരമായല്ലോ?

പിന്നീട് മുസ്‌ല്യാക്കന്മാര്‍ വെട്ടിമുറിച്ച് ഉദ്ധരിക്കാറുള്ളത് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിദ്ധീകരിച്ചിരുന്ന അല്‍മുര്‍ശിദ്മാസികയാണ്. അതിനെക്കുറിച്ചും മുസ്‌ല്യാക്കന്മാരുന്നയിക്കുന്ന വിമര്‍ശനങ്ങള്‍ നേരത്തെ നാം കണ്ടുവല്ലോ? അതിനാല്‍ അതിലേയും ചില ഭാഗങ്ങള്‍ ഉദ്ധരിക്കാം. എന്നിട്ട് തീരുമാനിക്കുക അതും നബിദിനാഘോഷത്തിന് അനുകൂലമാണോ എതിരാണോ എന്ന്.


(അല്‍മുര്‍ശിദ്. 1355 റബീഉല്‍അവ്വല്‍. 1936 ജൂണ്‍. പുസ്തകം: 2 ലക്കം: 5. പേജ്: 7)



ഇതിന്റെ മലയാള രൂപം: എന്നാല്‍ ഈ മാസത്തെ നാം എങ്ങിനെ കൊണ്ടാടണം? നബി(സ) യുടെ നേരെ നമുക്കുള്ള ബഹുമാനത്തെ എങ്ങിനെ പ്രദര്‍ശിപ്പിക്കണം? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിന് മുമ്പായി ഇന്ന് നാം റബീഉല്‍ അവ്വല്‍ മാസത്തെ എങ്ങിനെ കൊണ്ടാടുന്നുവെന്നും നബിയോട് നമുക്കുള്ള ബഹുമാനത്തെ എങ്ങിനെ പ്രദര്‍ശിപ്പിച്ചുവരുന്നു എന്നും നമുക്ക് പരിശോധിക്കാം. റബീഉല്‍ അവ്വല്‍ മാസം വന്നാല്‍ വീടുതോറും മൗലൂദ് ഓതുന്ന സമ്പ്രദായമാണ് അനേകംകാലമായി നമ്മുടെ നാട്ടില്‍ നടന്നുവരുന്നത്. ഈ സമ്പ്രദായം കൊണ്ട് നബി() യുടെ ജീവചരിത്രം പഠിക്കുവാനോ തിരുമേനിയുടെ ചര്യകളെ അറിയുവാനോ സാധിക്കുന്നില്ല. മൗലിദുകളാകട്ടെ നമ്മളില്‍ അധികപേര്‍ക്കും അറിഞ്ഞുകൂടാത്ത അറബിഭാഷയിലാണ്. നബിയുടെ ശരിയായ ജീവചരിത്രം അവയില്‍ ഇല്ല എന്നുതന്നെ പറയാം. മിക്ക മൗലിദുകളിലും ജനനം വരെയുളള വിവരം മാത്രമായിരിക്കും. ചിലതില്‍ ജനനദിവസമുണ്ടായ അത്ഭുത സംഭവങ്ങളും ശൈശവകാലത്തെ ഏതാനും വിവരങ്ങളും ഉണ്ടായിരിക്കും. ബാക്കിയുള്ളത് ചില ഖിസ്സകളാണ്. ഖിസ്സകളില്‍ അധികവും അടിസ്ഥാന രഹിതങ്ങളെന്നുതന്നെ പറയാം. അത്തരത്തില്‍ അറബി ഭാഷയിലുള്ള മൗലിദ് മുക്രിയോ മുല്ലയോ വന്ന് ഒരു ഭാഗത്തിരുന്ന് ചൊല്ലിപ്പറഞ്ഞതുകൊണ്ട് എന്തൊരു ഫലമാണ് സിദ്ധിക്കുവാനുള്ളത്. മുല്ല ചൊല്ലുന്നത് എന്താണെന്ന് മുല്ലക്കുതന്നെ മനസ്സിലായിരിക്കയില്ല. ചൊല്ലിക്കുന്നവന്റെ സ്ഥിതിയും അതുതന്നെ. റബീഉല്‍ അവ്വല്‍ കൊണ്ടാടേണ്ടത് ഇങ്ങനെയാണോ? ഇതുകൊണ്ടാണോ നബിയോടുള്ള ബഹുമാനത്തെ പ്രദര്‍ശിപ്പിക്കേണ്ടത്? നബി(സ ) യോട് നമുക്കുള്ള ബഹുമാനത്തെ പ്രദര്‍ശിപ്പിക്കേണ്ടത് നബിയുടെ ചര്യകളേയും സന്ദേശങ്ങളേയും പഠിക്കുകയും തിരുമേനിയെ പിന്തുടരുകയും ചെയ്യുന്നതുകൊണ്ടാണ്. നബിയെ പിന്തുടരുന്നതുകൊണ്ടല്ലാതെ നാം അല്ലാഹുതആലയുടെ സ്‌നേഹത്തിന് പാത്രവാന്മാരായിത്തീരുന്നതല്ല.” (അല്‍മുര്‍ശിദ്. 1355 റബീഉല്‍അവ്വല്‍. 1936 ജൂണ്‍. പുസ്തകം: 2 ലക്കം: 5. പേജ്: 7)

വിമര്‍ശനവിധേയമായ മറ്റൊരു ലക്കം അല്‍മുര്‍ശിദിലെ വരികള്‍ ശ്രദ്ധിക്കുക:
(അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 24, 25)


ഇതിന്റെ മലയാള രൂപം: നമ്മുടെ മൗലിദ് സദസ്സ് പരിഷ്‌കരിക്കേണ്ടിയിരിക്കുന്നു. സംഭവബഹുലങ്ങളാല്‍ നിബിഡീകൃതമായ നബിചരിത്രം ഉണ്ടായിരിക്കെ യാതൊരു അടിയും(അടിസ്ഥാനം) ഇല്ലാത്ത കള്ളക്കഥകളും കള്ള രിവായത്തുകളും പ്രചരിപ്പിക്കുവാന്‍ നമ്മുടെ ആലിമുകള്‍ തുനിയുന്നത് ഒട്ടും ശരിയല്ല. ഇന്ന് നാം സ്വീകരിച്ചിരിക്കുന്ന മൗലിദ് കിതാബില്‍ സ്വഹീഹായ യാതൊന്നും തന്നെ ഇല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ അത് അതിശയോക്തിയാണെന്ന് ഒരു പക്ഷെ പലരും തെറ്റിദ്ധരിച്ചേക്കും. ഈ തെറ്റിദ്ധാരണക്ക് കാരണം നമ്മുടെ ഉലമാഇന്റെ മൗനാനുമതിയാകുന്നു. അവര്‍ സ്വഹീഹായ പ്രസ്താവനകള്‍ അടങ്ങിയിട്ടുള്ള കിതാബാണ് തയ്യാറാക്കിക്കൊടുക്കേണ്ടിയിരുന്നത്. അതവര്‍ ചെയ്തില്ല. ള്വഈഫും മൗളൂആത്തും തെര്യപ്പെടുത്തിക്കൊടുക്കേണ്ടിയിരുന്നു. അതും അവര്‍ ചെയ്തില്ല. ഇത്തരക്കാരാണോ മുസ്‌ലിം സമുദായത്തെ സ്വര്‍ഗത്തിലേക്ക് തെളിക്കുന്നത്? ഇവര്‍ സ്വര്‍ഗത്തിലേക്കല്ല നരകത്തിലേക്കാണ് മുസ്‌ലിംകളെ നയിക്കുന്നത് എന്ന ആശങ്കക്ക് ഇവിടെ ഇടമുണ്ട്. എന്തുകൊണ്ടെന്നാല്‍ ആ മൗലിദ് ഓതുന്നവരെ പറ്റി ഈ ആയത്ത് എന്ത് സൂചിപ്പിക്കുന്നു എന്ന് നോക്കുക:
വിവരമായി അറിഞ്ഞിട്ടില്ലാത്ത ചിലത് നിങ്ങള്‍ വായകൊണ്ട് പറഞ്ഞുവിടുന്നു എന്നിട്ട് അതെല്ലാം നിസ്സാരമാണെന്ന് ധരിക്കുകയും ചെയ്യുന്നു. അതാവട്ടെ അല്ലാഹുവിന്റെ പക്കല്‍ ഭയങ്കരമായതാകുന്നു.ഈ ആയത്ത് അവര്‍ ഓര്‍ത്തിട്ടുണ്ടോ? ഇത് ഓര്‍ത്തിരുന്നുവെങ്കില്‍ സകലരും അറിഞ്ഞതേ പറയൂ. ഉള്ളിലൊന്ന് വെച്ച് പുറത്ത് മറ്റൊന്ന് പറകയില്ല. ഇത് ഓര്‍ക്കാതെയായിരിക്കണം നമ്മുടെ ആലിമുകള്‍, മുസ്‌ല്യാന്മാര്‍ മൗലിദ് ഓതുന്നത്. അതിലുള്ളത് പറഞ്ഞുകൊടുക്കുന്നത് മൗളൂആത്തുകള്‍ (കെട്ടുകഥകള്‍) സൂചന നല്‍കാതെ ജനങ്ങളെ കേള്‍പ്പിക്കുന്നത്. എന്ത് ചെയ്യട്ടെ നമ്മുടെ ആലിമുകള്‍ വഴിപിഴച്ചുപോയി. എനി അല്ലാഹു തന്നെ അവരെ നേര്‍മാര്‍ഗത്തിലാക്കണം. അവര്‍ക്ക് സല്‍ബുദ്ധി നല്‍കണം. റഹ്മാനായ തമ്പുരാനേ ജനങ്ങളുടെ ആലിമുകള്‍ക്ക് സത്യം ഗ്രഹിപ്പിക്ക്, അത് തുറന്ന് പറയുവാനുള്ള ധൈര്യം നല്‍ക്. എന്നാലേ കപടതയില്ലാത്ത നിന്റെ സാധു അടിമകള്‍ക്ക് യഥാര്‍ത്ഥം അറിഞ്ഞു നടക്കുവാന്‍ സാധിക്കു. ഇഹ്ദിനസ്സ്വിറാത്തല്‍ മുസ്തഖീം
നമ്മുടെ ഇടയില്‍ വാഇളുകളാണ് (പ്രാസംഗികര്‍) അധികമായി അന്ധവിശ്വാസം പരത്തിയത്. അവര്‍ സ്വയംകൃതിയായ പല കള്ളക്കഥകളും രചിച്ചു. ജനങ്ങളില്‍ പ്രചരിപ്പിച്ചു. വാഇളീങ്ങളുടെ ഈ അന്ധവിശ്വാസ പ്രചരണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ടുകാലം മുതല്‍ക്കേ ഈശ്വരഭയംകൂടാതെ നടത്തിവരുന്ന ഒന്നാണ്.” (അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 24, 25)
നബിദിന കാലത്ത് ഏറെ പുണ്യം കല്‍പിച്ച് ചൊല്ലുന്ന മങ്കൂസ്, ശര്‍റഫല്‍ അനാം മൗലീദുകളെയും സമൂഹത്തില്‍ പ്രചരിച്ച മറ്റു മാല-മൗലീദുകളേയുമാണ് ഇവിടെ തുറന്നുകാട്ടുന്നത്. അവ പ്രചരിപ്പിക്കുന്നത് ആരാണെന്നും അവര്‍ക്ക് അതിന്റെ പിന്നിലുള്ള ലക്ഷ്യമെന്താണെന്നും ഇതിലൂടെ വ്യക്തമാക്കുന്നു.
ഇതേ അല്‍മുര്‍ശിദിന്റെ തന്നെ മറ്റൊരു സ്ഥലത്ത് എഴുതി:

(അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 26, 27)


ഇതിന്റെ മലയാള രൂപം: ഇനി നമുക്ക് മൗലിദ് കിതാബിനെ പറ്റി ചുരുങ്ങിയ ഒരു നിരൂപണം നടത്താം. ഞാന്‍ മുമ്പ് പറഞ്ഞതില്‍ നിന്നും, അതില്‍ വിവരിച്ച യാതൊരു രിവായത്തും സ്വഹീഹല്ല എന്ന് ഗ്രഹിച്ചിരിക്കുമല്ലോ? ….മങ്കൂസില്‍ ഉള്ള ആദം നബിയുടെ തവസ്സുല്‍, നൂഹ് നബിയുടെ ഇസ്തിഗാസ, ആമിനാ ബീവി മലക്കുകളെ കണ്ടത്, അമ്പിയാക്കന്മാര്‍ കടന്നുചെന്നത്, പേരിടുവാന്‍ കല്‍പിച്ചത്, കുന്‍തു നൂറന്‍ എന്ന ഹദീസ് ഇതെല്ലാം ളഈഫാകുന്നു. ചിലത് മൗളൂആകുന്നു. കഅ്ബുല്‍ അഹ്ബാറിന്റെ ഹദീസ് മൗളൂആകുന്നു. വറുവിയ അന്ന ആമിന റഅത്ത് എന്ന രിവായത്തും മൗളൂആകുന്നു. ഫാരിസിലെ തീക്കട്ട വിവരം മൗളൂആകുന്നു. യഹ്‌യബ്‌നു ഉര്‍വത്തിന്റെ പ്രസ്താവന ളഈഫാകുന്നു. ഉസ്മാനുബ്‌നു ഹുവൈറിന്റെയും അങ്ങിനെ തന്നെ. ഇബ്‌നു ഇസ്ഹാഖിന്റെ പ്രസ്താവനയും ളഈഫാകുന്നു. എന്നാല്‍ അത് നബി(സ്വ)തങ്ങളുടെ ഖിതാനിന്നായി വിളിച്ചുകൂട്ടിയ സദസ്സായിരുന്നു എന്നത് അല്‍പം നന്ന്. ആവിധത്തില്‍ ഹാകിം വിവരിച്ചിട്ടുണ്ട്. വലമ്മാ കാന വക്വ്തുള്ളുഹൂര്‍ എന്നത് മൗളൂആകുന്നു. അലിയ്യിബ്‌നു സൈദിന്റെ കഥ ശരിയോ തെറ്റൊ എന്ന് നമുക്ക് തീരുമാനിക്കാവുന്നതല്ല. അദ്ദേഹം സംഭവം ആരോട് പറഞ്ഞു എന്ന് നോക്കേണ്ടതുണ്ട്. ഇനി, മങ്കൂസിന്റെ ഗ്രന്ഥകര്‍ത്താവ് ആരാണ്, അദ്ദേഹം എവിടെനിന്നാണ് എടുത്തത് എന്നും അറിയണം. ഇപ്പോള്‍ നിങ്ങള്‍ക്കറിയാം മങ്കൂസ് ഓതുന്നത് കള്ളങ്ങള്‍ ഉരുവിടലാണ് എന്ന്. അത് ആലിമുകള്‍ ചെയ്യുന്നത് മഹാപാപമാണ് എന്ന്. അവരറിയാതെ ചെയ്തുപോയതാണെങ്കില്‍, ഞങ്ങള്‍ ആ വിഷയത്തില്‍ ആലിമല്ലായിരുന്നു എന്ന് അവര്‍ ജനങ്ങളെ തെര്യപ്പെടുത്തണം. എനി നമുക്ക് മേല്‍ പ്രസ്താവിച്ച വിഷയങ്ങളെ സംബന്ധിച്ച് തന്നെ ഒന്നുകൂടി കൂലങ്കശമായി പരിശോധിക്കാം. അവ ബുഖാരിയിലോ മുസ്‌ലിമിലോ ഉണ്ടോ? ഇല്ല. മറ്റു സ്വിഹാഹുകളിലുണ്ടോ? അതിലുമില്ല. ചില ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് ളഈഫുമാകുന്നു. അവകളില്‍ സ്വഹീഹാണെന്ന് പറഞ്ഞ യാതൊരു ഹദീസും സ്വിഹാഹില്‍ എനിക്ക് കാണുവാന്‍ സാധിച്ചിട്ടില്ല. അവകളില്‍ കാണിച്ച ളഈഫായ അഥവാ മൗളൂആയ രിവായത്തുകളില്‍ മിക്കതും ദലാഇലുന്നുബൂവത്തി ലിഅബീനഈമില്‍ ഇസ്ഫഹാനി, ഖസാഇസുന്നുബുവ്വത്തില്‍ കുബ്‌റാ (സുയൂത്വി) കിതാബുബ്‌നുല്‍ അസാകിര്‍, കന്‍സുല്‍ഉമ്മാല്‍ മുതലായ കിതാബുകളിലുള്ളതാണ്. ആ കിതാബുകളില്‍ വളരെ കള്ള രിവായത്തുകളും ളഈഫുകളും സ്ഥലംപിടിച്ചിട്ടുണ്ട്.” (അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 26, 27) എത്ര വ്യക്തമാണ് വിഷയം. ഇനിയും കാര്യങ്ങള്‍ മനസ്സിലാക്കാതെ തട്ടിപ്പ് നടത്തുന്നവരുടെ സ്ഥിതി അതിദയനീയം തന്നെ!
പിന്നെ, വിമര്‍ശകര്‍ ഉന്നയിക്കാറുള്ളത് അല്‍മനാര്‍ മാസികയും നബിദിനാഘോഷത്തെ അംഗീകരിച്ചിട്ടുണ്ട് എന്നാണ്. അതിനവര്‍ തെളിവാക്കാറുള്ളത് അല്‍മനാര്‍ റബീഉല്‍അവ്വല്‍ വിശേഷാല്‍പ്രതിഎന്ന പേരില്‍ പുറത്തിറക്കിയ പതിപ്പാണ്. യഥാര്‍ത്ഥത്തില്‍ അതും നേരത്തെ അല്‍മുര്‍ശിദിന്റേയും അല്‍ഇര്‍ഷാദിന്റേയും കാര്യത്തില്‍ കണ്ടതിനേക്കാള്‍ ദയനീയമായ തട്ടിപ്പുതന്നെയാണ്.
എന്നാല്‍, ആ പറഞ്ഞതുപോലെ അല്‍മനാല്‍ മാസിക അക്കാലത്ത് റബീഉല്‍അവ്വല്‍ മാസത്തില്‍ സ്‌പെഷ്യല്‍ പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ അത് നബിദിനാഘോഷമെന്ന ബിദ്അത്തിനെ സ്ഥാപിക്കാനായിരുന്നില്ല. പ്രത്യുത ഖണ്ഡിക്കാന്‍ വേണ്ടിയായിരുന്നു. ഉദാഹരണമായി, ആരോപണവിധേയമായ അല്‍മനാര്‍ റബീഉല്‍അവ്വല്‍ വിശേഷാല്‍പ്രതിയിലെ ഒരു ഭാഗം കാണുക:


(അല്‍മനാര്‍ റബീഉല്‍അവ്വല്‍ വിശേഷാല്‍പ്രതി. 1381 റബീഉല്‍അവ്വല്‍ 23. പേജ്: 202)




റബീഉല്‍അവ്വല്‍ എന്ന തലക്കെട്ടില്‍ 1953 ല്‍ പുറത്തിറങ്ങിയ അല്‍മനാറില്‍ കൊടുത്ത എഡിറ്റോറിയലിലെ ചില ഭാഗങ്ങള്‍ ശ്രദ്ധിക്കുക:

(അല്‍മനാര്‍ 1953. ഡിസംബര്‍ 5. പു:5, ല: 15-16. പേജ്: 1,2)


ചുരുക്കത്തില്‍, നബിദിനാഘോഷം ഇസ്‌ലാമിന് പരിചയമില്ലാത്ത പുത്തനാചാരമാണെന്നും അതിന്റെ പേരില്‍ നടക്കുന്ന മൗലീദുകളില്‍ ശിര്‍ക്കും കുഫ്‌റും കള്ളക്കഥകളുമുണ്ടെന്നും തുറന്നുകാണിക്കുകയാണ് മുന്‍കാല മുജാഹിദ് നേതാക്കള്‍ ചെയ്തിരുന്നതെന്ന് ഇത്രയും ഉദ്ധരിച്ച അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ തന്നെ വ്യക്തമായല്ലോ? എന്നാല്‍, ഇത്തരം വരികള്‍ മറച്ചുവെച്ചുകൊണ്ടാണ് അതേ ലേഖനങ്ങളില്‍ തന്നെ വന്ന ചില പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍നിന്നടര്‍ത്തിയെടുത്തും ചിതലതെല്ലാം വക്രീകരിച്ചും തല്‍പരകക്ഷികള്‍ അവതരിപ്പിക്കാറുള്ളത്! അത് തികച്ചും അനീതി മാത്രമാണെന്ന് വായനക്കാര്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുമല്ലോ?
യഥാര്‍ത്ഥത്തില്‍, അവര്‍ ചെയ്തിരുന്നത് ഇത്തരം അനാചാരങ്ങളെ എല്ലാ അര്‍ത്ഥത്തിലും തുറന്നുകാട്ടുക തന്നെയായിരുന്നു. അതിനുവേണ്ടി ആ കാലത്ത് നബിദിന സദസ്സ്എന്ന പേരിലായിരുന്നു ആളുകളെ സംഘടിപ്പിച്ചിരുന്നത് എന്നത് ശരിയാണ്. അതുപോലെതന്നെയാണ് നബിദിന പതിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നതും. കാരണം, പൊതുജന മനസ്സില്‍ ആഴത്തില്‍ വേരോടുകയും അതാണ് മതം, അതിലപ്പുറം മറ്റൊന്നുമില്ല എന്ന് തെറ്റിദ്ധരിക്കുകയും ചെയ്ത ഇത്തരം അനാചാരങ്ങളെ ആ കാലത്ത് അങ്ങനെ മാത്രമേ നേരിടാന്‍ കഴിഞ്ഞിരുന്നുള്ളൂ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അതിലപ്പുറം ഇന്ന് നടക്കുംപോലെ നബിദിന റാലി നടത്താനോ നേര്‍ച്ച കഴിക്കാനോ മൗലീദ് പാരായണം ചെയ്യാനോ അനുബന്ധമായ മറ്റു അനാചാരങ്ങള്‍ക്കോ അവരാരും നേതൃത്വം കൊടുത്തിട്ടില്ല. അതിനുവേണ്ടി ആയത്തുകളും ഹദീസുകളും ദുര്‍വ്യാഖ്യാനിച്ചിട്ടുമില്ല.
ഇതെല്ലാം പറയുമ്പോഴും നാം നേരത്തെ ഫറഞ്ഞ കാര്യങ്ങള്‍ വിസ്മരിക്കരുത്. അഥവാ, അവരുടെ വാക്കുകളിലും വരികളിലും തെറ്റായ പലതും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അല്ല; ഉണ്ട്. പക്ഷെ അതെല്ലാം, അവരുടെ മുന്‍കാല സാഹചര്യങ്ങളും പശ്ചാത്തലവും പരിഗണിച്ച് മാത്രം വിലയിരുത്തേണ്ടവയാണ്.
ഇനി പറയൂ! നബിദിനദാഘോഷം അനാചാരമാണെന്ന് ഇത്ര വ്യക്തമായും കൃത്യമായും സമര്‍ത്ഥിച്ച മുന്‍കാല മുജാഹിദ് പണ്ഡിതന്മാരെക്കുറിച്ചും പ്രസിദ്ധീകരണങ്ങളെക്കുറിച്ചുമാണോ അവര്‍ ഈ അനാചാരത്തിന്റെ വക്താക്കളായിരുന്നെന്ന് ആരോപിക്കുന്നത്? പരലോകത്തെ മറന്നുപോകരുതെന്ന് മാത്രമേ അത്തരമാളുകളോട് വീണ്ടും നമുക്ക് പറയാനുള്ളൂ!

കടപ്പാട് : ഇസ്ലാഹ്  മാസിക  

Friday, 18 November 2016

കേരളമുസ്ലിം ചരിത്രം. കേരളത്തിലെ മുസ്ലിംകളുടെ ഖുര്‍ആനുമായിട്ടുള്ള ബന്ധം

കേരളമുസ്ലിം ചരിത്രം. 

കേരളത്തിലെ മുസ്ലിംകളുടെ ഖുര്‍ആനുമായിട്ടുള്ള  ബന്ധം



നമ്മുടെ നാട്ടിലെ മുസ്ലിംകള്‍ക്ക് സമസ്ത കേരള മുസ്ലിയാക്കന്മാര്‍ പഠിപ്പിച്ച ഖുര്‍ആനുമായിട്ടുള്ള ബന്ധം ഇതൊക്കെയായിരുന്നു ... ..!! . 
ഒരായത്തിന്റെ പോലും അര്‍ത്ഥം പഠിക്കേണ്ടതില്ല ...
സമസ്തയുടെ ജനറല്‍സെക്രട്ടറി ആയിരുന്ന ഇകെ ഹസന്‍ മുസ്ലിയാര്‍ എന്ന സമസ്ത സുന്നികളുടെ നേതാവ് എഴുതിയ പുസ്തകത്തിലെ വരികളാണിത്....
ഖുര്‍ആനില്‍ നിന്നുള്ള ഒരായത്തിന്റെ അര്‍ത്ഥം പഠിക്കല്‍ പോലും പൊതുജനങ്ങള്‍ക്ക് നിര്‍ബന്ധമില്ല..!!

ഓതല്‍ നിര്‍ബന്ധമായത് ഫാതിഹ മാത്രമാണ്. അതും അര്‍ത്ഥം പഠിക്കല്‍ നിര്‍ബന്ധമില്ല . പ്രത്യേക സുന്നത്തുമില്ല .........................!!.


പോരാത്തതിന് 
786 എന്നത് ബിസ്മിയുടെ ചുരുക്ക രൂപം ..!!. 
കല്യാണക്കത്ത് മുതല്‍  വീടിന്‍റെ  വാതിലിലും പള്ളിയുടെ മിമ്പറിലും പടിപ്പുരയിലും തുടങ്ങി ഖബര്‍ സ്ഥാനിലെ  മീസാന്‍ കല്ലിന്മേല്‍ വരെ 786 നിറഞ്ഞു നില്‍ക്കയായിരുന്നു .. 

എന്തിനധികം !!
പഴയ കാലത്ത് ഖുര്‍ആന്‍ എന്ന് പോലും മുസ്ലിംകള്‍ പറഞ്ഞിരുന്നില്ല.
മുസയവ് എന്നായിരുന്നു സാധാരണക്കാര്‍ പറഞ്ഞിരുന്നത് . 

ഖുര്‍ആന്‍ ഓതുന്നവര്‍ ചുരുക്കം. 
മൊയ്തീന്‍ മാലയും നാരിയ സ്വലാത്തും ബദരിയ്യത്തും മുസ്ലിം വീടുകളില്‍ സ്ഥിരമായി പാടും .... 
ഖുര്‍ആനോത്ത് ആരെങ്കിലം മരിച്ചാല്‍ മാത്രം ഓതുന്ന ഒരു കീര്‍ത്തനം മാത്രം ..........
333 വക 40 വക 101 വക എന്നിങ്ങനെ കുറെ കൊച്ചുപുസ്തകങ്ങള്‍ ... 

ഇതായിരുന്നു സമസ്ത കേരള മുസ്ലിംകളുടെ പ്രമാണങ്ങള്‍ ......പോരാത്തതിന് ഈ ജാതി മുസ്ലിയാക്കന്മാരുടെ ഖുര്‍ആന്‍ പഠിക്കേണ്ടതില്ല എന്ന ഫത് വകളും ... അപ്പോള്‍ പിന്നെ മുസ്ലിംകള്‍ ഖുര്‍ആന്‍ പഠിക്കുമായിരുന്നോ ..? ഇല്ല ..

അതുകൊണ്ട് തന്നെ നമ്മുടെ കാക്കകാരണവന്മാരില്‍ മഹാഭൂരിപക്ഷവും ഒരായത്ത് പോലും പഠിക്കാതെ അറിയാതെ മരണപ്പെട്ടുപോയി ... അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കട്ടെ .. ആമീന്‍ ..

Tuesday, 21 June 2016

ജാറം കെട്ടാനുള്ള മുസ്ലിയാക്കന്മാരുടെ വാറോല

ജാറം കെട്ടാനുള്ള മുസ്ലിയാക്കന്മാരുടെ വാറോലകള്‍ . 2   



ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ (റ) വിന്റെ


 ഖബര്‍ കെട്ടിപ്പൊക്കിയിട്ടുണ്ടോ .?


------------------------------------------------------

തങ്ങള്‍ ചെറുപ്രായക്കാരായിരുന്ന കാലം ഉസ്മാനു ബ്‌നു മദ്ഊന്‍(റ)വിന്റെ ഖബര്‍ ചാടുന്നവരായിരുന്നു ഞങ്ങളില്‍ വലിയ ചാട്ടക്കാരന്‍ എന്ന് താബിഉകളില്‍ പെട്ട ഖാരിജ (റ) പറഞ്ഞതായി പറയപ്പെടുന്ന ഒരു ദുര്‍ബല റിപ്പോര്‍ട്ടാണ്   ഖബറുകള്‍  കെട്ടിപ്പൊക്കി ജാറമുണ്ടാക്കി നേര്‍ച്ചപ്പെട്ടി വെച്ച്  പൈസയുണ്ടാക്കാന്‍  വേണ്ടി  ചില മുസ്ലിയാക്കന്മാര്‍ തെളിവാക്കുന്നത്.



              മുകളിലുള്ള ചിത്രത്തില്‍  ഈ സംഭവം             രേഖപ്പെടുത്തിയത്  നോക്കൂ  

 "ഖബറുകള്‍ കെട്ടി ഉയര്‍ത്തി ജാറമുണ്ടാക്കുന്ന അധ്യായം" എന്ന പേരിലല്ല  മറിച്ച് 

  بَاب ‏ ‏الْجَرِيدِ عَلَى الْقَبْرِ
  ‘ഖബറിന് മുകളില്‍ ഈത്തപ്പന മട്ടല്‍’ എന്ന തലക്കെട്ടില്‍ ബാബ് കൊടുത്തു കൊണ്ടാണ്  ഇമാം ബുഖാരി (റഹി) ഈ സംഭവം ഉദ്ധരിച്ചിട്ടുള്ളത്. ഈ അധ്യായം തുടങ്ങുമ്പോള്‍  സനദ് ഉദ്ധരിക്കാതെ  ആമുഖമായി കുറെ റിപ്പോര്‍ട്ടുകള്‍  കൊടുത്തതിലാണ്  ഹദീസുകളില്‍  സ്ഥിരപ്പെടാത്ത ഈ വിഷയവും പറയുന്നത് 

بَاب الْجَرِيدِ عَلَى الْقَبْرِ   وَأَوْصَى بُرَيْدَةُ الْأَسْلَمِيُّ أَنْ يُجْعَلَ فِي قَبْرِهِ جَرِيدَانِ وَرَأَى ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا فُسْطَاطًا عَلَى قَبْرِ عَبْدِ الرَّحْمَنِ فَقَالَ انْزِعْهُ يَا غُلَامُ فَإِنَّمَا يُظِلُّهُ عَمَلُهُ وَقَالَ خَارِجَةُ بْنُ زَيْدٍ رَأَيْتُنِي وَنَحْنُ شُبَّانٌ فِي زَمَنِ عُثْمَانَ رَضِيَ اللَّهُ عَنْهُ وَإِنَّ أَشَدَّنَا وَثْبَةً الَّذِي يَثِبُ قَبْرَ عُثْمَانَ بْنِ مَظْعُونٍ حَتَّى يُجَاوِزَهُ وَقَالَ عُثْمَانُ بْنُ حَكِيمٍ أَخَذَ بِيَدِي خَارِجَةُ فَأَجْلَسَنِي عَلَى قَبْرٍ وَأَخْبَرَنِي عَنْ عَمِّهِ يَزِيدَ بْنِ ثَابِتٍ قَالَ إِنَّمَا كُرِهَ ذَلِكَ لِمَنْ أَحْدَثَ عَلَيْهِ وَقَالَ نَافِعٌ كَانَ ابْنُ عُمَرَ رَضِيَ  اللَّهُ عَنْهُمَا يَجْلِسُ عَلَى الْقُبُورِ 

 ബുറയ് ദത്തുല്‍  അസ് ലമി (റ) തന്റെ ഖബറിന്മേല്‍   രണ്ട്  ഈന്തപ്പന മട്ടല്‍ കുത്തിവെക്കാന്‍  വസിയ്യത്ത്‌ ചെയ്തു. ഇബ്നു ഉമര്‍ (റ) അബ്ദുറഹ്മാന്റെ ഖബറിന്മേല്‍  ഒരു കൂടാരം കണ്ടു . അപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലയോ പരിചാരകാ.. നീ അത് അഴിച്ചു   മാറ്റുക.   നിശ്ചയം അബ്ദുറഹ്മാന്റെ അമലുകളാണ്  അവന്‍  തണല്‍ നല്‍കുക. ഖാരിജത്ത് (റ) പറയുന്നു: ഉസ്മാന്‍ (റ)വിന്റെ കാലത്ത് യുവാക്കന്മാരായ  ഞങ്ങളിലെ എറ്റവും വലിയ ചാട്ടക്കാർ ഉഥ്മാൻ ബിൻ മള്ഊന്(റ) ന്റെ ഖബർ ചാടിക്കടക്കുന്നവരായിരുന്നു. ഉസ്മാന്‍ ബിനു ഹഖീം പറയുന്നു: ഖാരിജത്ത് എന്‍റെ കൈ പിടിച്ച് ഒരു ഖബറിന്മേല്‍ ഇരുന്നു. ശേഷം അദ്ദേഹത്തിന്‍റെ പിതൃവ്യന്‍ യസീദ് ബിന് സാബിത് പറഞ്ഞതായി ഇപ്രകാരം പ്രസ്താവിച്ചു. ഖബറിന്മേല്‍ ഇരിക്കല്‍ വെറുക്കപ്പെടുന്നത് അതിന്മേല്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യപ്പെടുന്നവനാണ്. നാഫിഇ (റ)പറയുന്നു: ഇബ്നു ഉമര്‍ (റ) ഖബ്രിന്മേല്‍ ഇരിക്കാറുണ്ട്.     

ഇമാം ബുഖാരിയുടെ കിത്താബില്‍   സനദ് കള്‍ തീരെ പറയാതെ ഇത്തരത്തില്‍  പല റിപ്പോര്‍ട്ടുകളും  മുഅല്ലക്കായി  ചേര്‍ത്തിട്ടുണ്ട്.  അതെല്ലാം  സ്വഹീഹാണ് എന്ന് ഉസൂല്‍ അറിയുന്ന ഒരാളും പറയില്ല. 

 ഇമാം ബുഖാരിയുടെ സ്വഹീഹില്‍  പൂര്‍ണമായ സനദോടെ  കൊടുത്തിട്ടുള്ള  എല്ലാ ഹദീസുകളും  സ്വഹീഹാണ് അതില്‍  അഹ്ലുസ്സുന്നയിലുള്ള  ആര്‍ക്കും  തര്‍ക്കമില്ല . എന്നാല്‍  സനദ് ഇല്ലാതെ രേഖപ്പെടുത്തിയ ഇത്തരം റിപ്പോര്‍ട്ടുകള്‍ സ്വഹീഹാണ് എന്ന്  ഉസൂലിനെ കുറിച്ച്  വിവരമുള്ള  ആരും പറയാറില്ല  


പിന്നീട്  ഉടനെ അവിടെ ഇമാം ബുഖാരി മുതല്‍ 

حَدَّثَنَا يَحْيَى حَدَّثَنَا أَبُو مُعَاوِيَةَ عَنْ الْأَعْمَشِ عَنْ مُجَاهِدٍ عَنْ طَاوُسٍ عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا
നബി (സ) വരെ എത്തുന്ന  
പൂര്‍ണമായ സനദ് ഉള്ള ഹദീസ് ഉദ്ധരിക്കുന്നതും കൂടി കാണുക:   ഖബറിനുള്ളില്‍ ശിക്ഷ അനുഭവിക്കുന്ന, രണ്ട് ഖബറിന് അരികിലൂടെ നബി(സ്വ) നടന്നു പോകുമ്പോള്‍ ഒരു ഈന്തപ്പന മട്ടല്‍ രണ്ടായി പകുത്ത് രണ്ട് ക്വബ്‌റിന് മേലും വെച്ചു എന്നതാണ് അദ്ദേഹം ഉദ്ധരിച്ചത്. അത് ഉണങ്ങാതെ പച്ചയായി ഇരിക്കുമ്പോള്‍ ശിക്ഷ ലഘൂകരിക്കപ്പെടുമെന്നാണ് അവിടുന്ന് കാരണം പറഞ്ഞത്.



ഇനി  ഉസ്മാന്‍ ഇബ്നു മദ് ഹൂന്‍ (റ) യുടെ ഖബര്‍ കെട്ടി പ്പൊക്കിയിട്ടുണ്ടോ
ഇല്ലെങ്കില്‍ പിന്നെ ചാടിക്കടന്നത് എന്താണെന്നറിയാനും  അതുമായി ബന്ധപ്പെട്ട മറ്റു ഹദീസുകള്‍ പരിശോധിച്ചാല്‍ നിസ്സംശയം മനസ്സിലാകും .

അബുദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം 

حَدَّثَنَا عَبْدُ الْوَهَّابِ بْنُ نَجْدَةَ حَدَّثَنَا سَعِيدُ بْنُ سَالِمٍ ح و حَدَّثَنَا يَحْيَى بْنُ الْفَضْلِ السِّجِسْتَانِيُّ حَدَّثَنَا حَاتِمٌ يَعْنِي ابْنَ إِسْمَعِيلَ بِمَعْنَاهُ عَنْ كَثِيرِ بْنِ زَيْدٍ الْمَدَنِيِّ عَنْ الْمُطَّلِبِ قَالَ لَمَّا مَاتَ عُثْمَانُ بْنُ مَظْعُونٍ أُخْرِجَ بِجَنَازَتِهِ فَدُفِنَ فَأَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلًا أَنْ يَأْتِيَهُ بِحَجَرٍ فَلَمْ يَسْتَطِعْ حَمْلَهُ فَقَامَ إِلَيْهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحَسَرَ عَنْ ذِرَاعَيْهِ قَالَ كَثِيرٌ قَالَ الْمُطَّلِبُ قَالَ الَّذِي يُخْبِرُنِي ذَلِكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ كَأَنِّي أَنْظُرُ إِلَى بَيَاضِ ذِرَاعَيْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ حَسَرَ عَنْهُمَا ثُمَّ حَمَلَهَا فَوَضَعَهَا عِنْدَ رَأْسِهِ وَقَالَ أَتَعَلَّمُ بِهَا قَبْرَ أَخِي وَأَدْفِنُ إِلَيْهِ مَنْ مَاتَ مِنْ أَهْلِي

ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ മരണപ്പെട്ട സമയത്ത് ഞങ്ങള്‍ അദ്ദേഹത്തിന്റെ ജനാസയുമായി പുറപ്പെട്ടു .അങ്ങനെ നബി (സ) അദ്ദേഹത്തെ മറമാടുകയും ശേഷം  ഒരു കല്ല്‌ എടുത്തുകൊണ്ടുവരാന്‍ ഒരാളോട് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അയാള്‍ക്ക് ആ കല്ല്‌ എടുത്തുകൊണ്ട് വരാന്‍ കഴിഞ്ഞില്ല .അപ്പോള്‍ നബി (സ) അവിടേക്ക് നടന്നു പോയി ആ കല്ല്‌ തന്‍റെ കയ്യിന്റെ വെളുപ്പ് കാണും വിധത്തില്‍ പൊക്കിയെടുത്ത് അവിടെ കൊണ്ട് വന്നു വെച്ചു . എന്നിട്ട് പറഞ്ഞു : ഇത് എന്റെ സഹോദരന്റെ ഖ്ബരാണെന്ന് അറിയിക്കാന്‍ വേണ്ടിയാണ് "

( سنن أبي داود » كتاب الجنائز » باب في جمع الموتى في قبر والقبر يعلم )

ഇമാം അബു ദാവൂദ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മരണപ്പെട്ടവരെ ഒരുമിച്ച് മറമാടലും ഖബറിനെ അറിയിക്കലും എന്ന അധ്യായത്തിലാണ് 

ഇബ്നുമാജയാകട്ടെ ഖബറിന്റെ മേല്‍ അടയാളംവെക്കല്‍ എന്ന അധ്യായത്തിലും

حَدَّثَنَا الْعَبَّاسُ بْنُ جَعْفَرٍ حَدَّثَنَا مُحَمَّدُ بْنُ أَيُّوبَ أَبُو هُرَيْرَةَ الْوَاسِطِيُّ حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ عَنْ كَثِيرِ بْنِ زَيْدٍ عَنْ زَيْنَبَ بِنْتِ نُبَيْطٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَعْلَمَ قَبْرَ عُثْمَانَ بْنِ مَظْعُونٍ بِصَخْرَةٍ

"ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ (റ) ന്‍റെ ഖബര്‍ ഒരു പാറ കൊണ്ട് അറിയിച്ചിരുന്നു '.

( سنن ابن ماجه » كتاب الجنائز » باب ما جاء في العلامة في القبر )

മറ്റൊരു റിപ്പോര്‍ട്ട് നോക്കൂ
حدثنا أبو بكر قال ثنا أبو بكر الحنفي عن كثير بن زيد عن المطلب بن عبد الله بن حنطب قال لما مات عثمان بن مظعون دفنه رسول الله صلى الله عليه وسلم بالبقيع وقال لرجل اذهب إلى تلك الصخرة فآتني بها حتى أضعها عند قبره حتى أعرفه بها

"ഉസ്മാന്‍ ഇബ്നു 
മദ്ഹൂന്‍ (റ) വിന്‍റെ മയ്യിത്ത്  മറമാടിയപ്പോള്‍, അവിടെ ഖബര്‍  ഉണ്ടെന്നറിയിക്കാന്‍ വേണ്ടി  ഒരു പാറ കൊണ്ട് വന്നു വെക്കാന്‍ നബി (സ ഒരാളോട്  കല്‍പ്പിച്ചു " 

( مصنف ابن أبي شيبة )



നോക്കൂ ..ഈ ഹദീസുകളെല്ലാം ഖബര്‍ ആണെന്നു അറിയിക്കാന്‍ വേണ്ടി  ഒരു വലിയ കല്ല്‌ അല്ലെങ്കില്‍ പാറ ഖ്ബരിന്നടുത്ത്  വെക്കാന്‍ നബി (സ) കല്‍പ്പിച്ചതായി കാണുന്നു. ഏല്‍പ്പിച്ച ആള്‍ക്ക് അത് എടുത്ത് കൊണ്ട് വരാന്‍ കഴിയാത്തത് അതിന്റെ ഭാരം കൊണ്ടോ അല്ലങ്കില്‍ വലിപ്പം കൊണ്ടോ ആണല്ലോ..??

ഈ സംഭവം ഉദ്ധരിച് പ്രശസ്ഥ പണ്ഡിതനായ ഇമാം ത്വര്‍ത്തൂശി (റ) പറയുന്നു :



قال الطرطوشي: واعلم أنه روى البخاري أن النبي صلى الله عليه وسلم جعل حجرا عند قبر عثمان بن مظعون، وقال أتعلم به قبر أخي، وأدفن إليه من مات من أهلي. وهذا دليل على استحسان جعل الأحجار على القبور علامة، وحمل قول مالك على ظاهره، وأن لا تبنى على القبور بالحجارة، لأنه قد ثبت أن قبر رسول الله صلى الله عليه وسلم وصاحبيه مبطوحة ببطحاء العرصة الحمراء


"ഇതില്‍ നിന്നും തെളിവ് പിടിക്കാവുന്നത് ഒരു കല്ല്‌  അടയാളത്തിന് വേണ്ടി ഖബറിന്നു മുകളില്‍ വെക്കാം എന്നാണ്.
ഇമാം മാലിക് (റ) അതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെയാണ് മനസ്സിലാക്കിയത് .എന്നാല്‍ കല്ല് കൊണ്ട് ഒരിക്കലും ഉയര്‍ത്തി കെട്ടാന്‍ ഇത് തെളിവാകുകയില്ല .കാരണം നബി (സ) യുടെയും കൂട്ടുകാരുടെയും ഖബറുകള്‍ ഉയര്‍ത്തപെടുകയോ ഭൂമിയോട് നിരത്തപെടുകയോ ചെയ്യാതെ പരത്തപ്പെട്ട നിലയിലായിരുന്നു."
 ( الحوادث والبدع )

മുആവിയ (റ) വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഇതിനോട് ചേര്‍ത്ത് വായിക്കാം,



حَدَّثَنَا حَدَّثَنَا الْحُسَيْنُ بْنُ إِسْحَاقَ التُّسْتَرِيُّ ، ثنا وَهْبُ بْنُ بَقِيَّةَ ، أَنَا خَالِدُ بْنُ عَبْدِ اللَّهِ ، عَنْ عِمْرَانَ بْنِ حُدَيْرٍ ، عَنْ أَبِي مِجْلَزٍ ، أَنَّمُعَاوِيَةَ ، قَالَ : " إِنَّ تَسْوِيَةَ الْقُبُورِ مِنَ السُّنَّةِ ، وَقَدْ رَفَعَتِ الْيَهُودُ ، وَالنَّصَارَى فَلا تَشَّبَّهُوا بِهِمَا " 



 "ഖബര്‍ പരത്തലാണ് സുന്നത്ത്.നിശ്ചയം അത് ഉയര്‍ത്തുക എന്നത് ജൂത ക്രിസ്ത്യാനികളുടെ ചര്യയാകുന്നു .നിങ്ങള്‍ അവരോട് സാദൃശ്യപെടരുത് ."


ലോകനേതാക്കളായ നബി (സ) യുടെയും കൂട്ടുകാരുടെയും ഖബറിന്റെ കാര്യമിതാണെങ്കില്‍ മറ്റുള്ള ഖബറുകളുടെ കാര്യം പ്രത്യേകം  പറയണോ..?


ഇനി ജാറം പൂജകരായ മുസ്ലിയാക്കന്മാരുടെ മറ്റൊരു വൈക്കോല്‍ ത്തുരുമ്പും കൂടി  നമുക്കൊന്ന്  നോക്കാം 

السنن الكبرى للبيهقي » كِتَابُ الْجُمُعَةِ » بَابُ رَشِّ الْمَاءِ عَلَى الْقَبْرِ ، وَوَضْعِ الْحَصْبَاءِ ...

رقم الحديث: 6233
حديث مرفوع) أَخْبَرَنَا أَبُو عَلِيٍّ الرُّوذْبَارِيُّ ، أنبأ مُحَمَّدُ بْنُ بَكْرٍ ، ثنا أَبُو دَاوُدَ ، ثنا عَبْدُ الْوَهَّابِ بْنُ نَجْدَةَ ، ثنا سَعِيدُ بْنُ سَالِمٍ ، ح قَالَ وَحَدَّثَنَا يَحْيَى بْنُ الْفَضْلِ السِّجِسْتَانِيُّ ، ثنا حَاتِمُ بْنُ إِسْمَاعِيلَ ، بِمَعْنَاهُ ، عَنْ كَثِيرِ بْنِ زَيْدٍ الْمَدَنِيِّ ، عَنِ الْمُطَّلِبِ ، قَالَ " لَمَّا مَاتَ عُثْمَانُ بْنُ مَظْعُونٍ أُخْرِجَ بِجِنَازَتِهِ فَدُفِنَ ، أَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلا أَنْ يَأْتِيَهُ بِحَجَرٍ ، فَلَمْ يَسْتَطِعْ حَمْلَهُ ، فَقَامَ إِلَيْهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحَسَرَ عَنْ ذِرَاعَيْهِ " . قَالَ كَثِيرٌ : قَالَ الْمُطَّلِبُ : قَالَ الَّذِي يُخْبِرُنِي ذَلِكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " كَأَنِّي أَنْظُرُ إِلَى بَيَاضِ ذِرَاعَيْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ حَسَرَ عَنْهَا ، ثُمَّ حَمَلَهَا فَوَضَعَهَا عِنْدَ رَأْسِهِ ، وَقَالَ : " لِيُعْلَمَ بِهَا قَبْرُ أَخِي ، وَأَدْفِنَ إِلَيْهِ مَنْ مَاتَ مِنْ أَهْلِي "
---------------------------
لمَّا ماتَ عُثمانُ بنُ مظعونٍ أُخْرِجَ بجَنازتِهِ فُدِفنَ أمرَ النَّبيُّ صلَّى اللَّهُ علَيهِ وسلَّمَ رجلًا أن يأتيَهُ بحَجرٍ فلم يستَطِع حملَهُ فقامَ إليها رسولُ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ وحسرَ عَن ذراعيهِ قالَ كثيرٌ قالَ المطَّلبُ قالَ الَّذي يخبرُني ذلِكَ عَن رسولِ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ قالَ كأنِّي أنظرُ إلى بياضِ ذراعَي رسولِ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ حينَ حَسرَ عنهُما ثمَّ حَملَها فوضعَها عندَ رأسِهِ وقالَ أتعلَّمُ بِها قبرَ أَخي وأَدفِنُ إليهِ مَن ماتَ من أَهْلي
الراوي: المطلب بن عبدالله بن حنطب

صحيح أبي داود – الصفحة أو الرقم: 3206

ബഖീഉൽ അർഖദിൽ ആദ്യമായി മറമാടപ്പെട്ട സ്വഹാബിയാണ് ഉഥ്മാൻ ബിൻ മള്മൂൻ ( റ ).
അദ്ദേഹത്തിന്റെ ജനാസ മറമാടിയ ശേഷം റസൂൽ ( സ ) ഒരു കല്ലു കൊണ്ടുവരാൻ സ്വഹാബിയോട് പറഞ്ഞു. അദ്ദേഹത്തിനത് ഉയർത്താൻ സാധിച്ചില്ല. റസൂൽ
( സ ) അത് കൊണ്ട് വന്ന് ഖബറിന്റെ തലക്കൽ വെച്ചു.
എന്നിട്ട് പറഞ്ഞു ; ഇത് ഖബറാണെന്ന് മനസ്സിലാകാനും തന്റെ ബന്ധുക്കളെ മറമാടാനുമാണെന്നും ഖബറാണെന്നു തിരിച്ചറിയാനുമാണെന്ന്.

അന്ന് റസൂൽ (സ) ഉദ്ദേശിച്ചത്  ഖബർ കെട്ടിപ്പൊക്കുന്നതിനായിരുന്നുവെങ്കില്‍  നബി ( സ ) അന്നങ്ങനെ പറയേണ്ട കാര്യമുണ്ടായിരുന്നില്ല‌.

ഇനി മറ്റൊരു വിഷയം ഖാരിജ(റ) പറഞ്ഞുവെന്ന്  പറയപ്പെടുന്ന റിപ്പോര്‍ട്ട് ന്‍റെ  ദുര്‍ബലതയാണ് .


البداية والنهاية » ثم دخلت سنة تسع وتسعين

خَارِجَةُ بْنُ زَيْدِ بْنُ الضَّحَّاكِ ، الْأَنْصَارِيُّ الْمَدَنِيُّ الْفَقِيهُ ، كَانَ يُفْتِي بِالْمَدِينَةِ ، وَكَانَ مِنْ فُقَهَائِهَا الْمَعْدُودِينَ ، كَانَ عَالِمًا بِالْفَرَائِضِ وَتَقْسِيمِ الْمَوَارِيثِ ، وَهُوَ أَحَدُ الْفُقَهَاءِ السَّبْعَةِ الَّذِينَ مَدَارُ الْفَتْوَى عَلَى قَوْلِهِمْ .



ചരിത്രത്തിൽ നമുക്ക് കാണാം. ഖാരിജത് ബിൻ സൈദ് ( റ ) ജനിക്കുന്നത് ഹി: 29 ലാണ്. 70 വർഷമാണ് അദ്ദേഹം ജീവിച്ചത് . മരണം ഹി: 99 ലും.

ഇനി , ഇവിടെ ചാടി എന്നു പറയുന്നത് ഉഥ്മാൻ (റ ) വിന്റെ കാലത്താണ്.

ഉഥ്മാൻ (റ) മരണപ്പെടുന്നത് ഹി: 35 ലാണ് .

ഹി : 29 ൽ ജനിച്ച ഒരാൾ ഹി: 35 നുള്ളിൽ ചാടുമ്പോൾ 5 വയസ്സുള്ള കുട്ടികൾ ചാടിയ കാര്യമാണ് ഹാരിജത് ബിൻ സൈദ് പറഞ്ഞതെന്ന് വ്യക്തമാണ്.


ഇനി മുസ്ല്യാക്കൾ പറയുന്ന കാര്യമാണ് : ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജറുൽ അസ്ഖലാനി ഖബ്ർ കെട്ടിപ്പൊക്കൽ അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ടെന്ന്. അത് ഇതാണ്. :

وقال خارجة بن زيد ) أي ابن ثابت الأنصاري أحد ثقات التابعين ، وهو أحد السبعة الفقهاء من أهل المدينة إلخ . وصله المصنف في ” التاريخ الصغير ” من طريق ابن إسحاق ” حدثني يحيى بن عبد الرحمن بن أبي عمرة الأنصاري سمعت خارجة بن زيد ” . فذكره ، وفيه جواز تعلية القبر ورفعه عن وجه الأرض

.( فتح الباري )

മദീനത്തുണ്ടായിരുന്ന 7 പണ്ഡിതന്മാരിൽ ഒരാളായിരുന്നു ഹാരിജത് ബിൻ സൈദ്. അതിനു ശേഷം ഇമാം പറയുന്നു : ഈ സംഭവത്തിൽ ; ഖബർ ഭൂമിയിൽ നിന്ന് അല്പം ഉയർത്തൽ അനുവദനീയം എന്നുണ്ട്.

അതല്ലാതെ നമ്മുടെ നാട്ടിലെ മഖാമുകൾ പോലെ‌കെട്ടി ഉയർത്തണമെന്നില്ല.

മാത്രവുമല്ല : ഖബർ കെട്ടിപ്പൊക്കാൻ പാടില്ല എന്ന റസൂൽ ( സ)യുടെ വ്യക്തമായ ഉദ്ദരണി ഉണ്ടായിരിക്കെ അസ്ഖലാനി പറയുകയില്ല.



അതിനാല്‍ "തങ്ങള്‍ ചെറുപ്രായക്കാരായിരുന്ന കാലം ഉസ്മാനു ബ്‌നു മദ്ഊന്‍(റ)വിന്റെ ഖബര്‍ ചാടുന്നവരായിരുന്നു ഞങ്ങളില്‍ വലിയ ചാട്ടക്കാരന്‍ " എന്ന് താബിഉകളില്‍ പെട്ട ഖാരിജ (റ) പറഞ്ഞത് ഖബര്‍ കെട്ടിപ്പൊക്കാന്‍ തെളിവല്ല.അത് പരിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും ആശയങ്ങള്‍ക്ക് ഘടകവിരുദ്ധമാണ് .



മദീനത്തുണ്ടായിരുന്ന 7 പണ്ഡിതന്മാരിൽ ഒരാളായിരുന്നു ഹാരിജത് ബിൻ സൈദ്. അതിനു ശേഷം ഇമാം പറയുന്നു : ഈ സംഭവത്തിൽ ; ഖബർ ഭൂമിയിൽ നിന്ന് അല്പം ഉയർത്തൽ അനുവദനീയം എന്നുണ്ട്.

ഈ  ഉയര്‍ത്തല്‍  എത്രയാണ് ..?  അതൊന്നും  ഇവിടെ പറയുന്നില്ല . അതുകൊണ്ട് തന്നെ ജാറം കെട്ടിപ്പൊക്കാന്‍ ഇത്  തെളിവുമല്ല .

എന്നാല്‍  ഇതേ ഇബ്നു ഹജര്‍ അസ്ഖലാനി തന്നെ സ്വഹീഹുല്‍ ബുഖാരിയിലെ   മറ്റൊരു  ഹദീസില്‍  നബി (സ)യുടെ  ഖബറിന്റെ  രൂപം വിവരിക്കുന്നുണ്ട് .  അവിടെ  പറയുന്നത്  നബി (സ)യുടെ  ഖബര്‍ വെറും  നാല് വിരല്‍ മാത്രമാണ്  ഉയരം എന്നാണ്.
ബുഖാരിയിലെ  ഹദീസില്‍  ജാറം കെട്ടാന്‍  തെളിവുണ്ട്  എന്ന്  മുസ്ലിയാക്കന്മാര്‍ പറയുന്ന ഹദീസ്  കൂടിയാണിത്.  അബൂബക്കര്‍  സിദ്ധീഖ് (റ) പേരക്കുട്ടി  ഖാസിം ബിന്‍ മുഹമ്മത്  ആയിഷാ ബീവിയോട്  നബി (സ)യുടെ  ഖബര്‍  കാണിച്ചു തരാന്‍  പറഞ്ഞപ്പോള്‍  കണ്ട  രൂപം വിവരിക്കുന്ന  ഹദീസില്‍  നബി (സ)യുടെ  ഖബര്‍ പരത്തപ്പെട്ടതായി  കണ്ടു എന്നാണ് ഉള്ളത് . എന്നാല്‍  ബുഖാരിയിലെ  ഒരു   ഹദീസില്‍  നബി (സ) ഖബര്‍  കൂര്‍മ്പിച്ച പോലെ കണ്ടു എന്ന്  സുഫ് യാന്‍   ത്തമാരി (റ) പറയുന്നത് .  ഇതിനെ ക്കുറിച്ച്    ആ സമയത്ത് ഖബറിന്റെ ഉയരം   എത്രയാണ്  എന്ന്  ആജൂരിയുടെ  റിപ്പോര്‍ട്ട്  ഫതഹുല്‍ ബാരിയില്‍  ഉദ്ധരിക്കുന്നത്  വെറും നാല്  വിരല്‍ എന്നാണ്... 

وَقَدْ رَوَى أَبُو بَكْرٍ الْآجُرِّيُّ فِي " كِتَابِ صِفَةِ قَبْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " مِنْ طَرِيقِ إِسْحَاقَ بْنِ عِيسَى ابْنِ بِنْتِ دَاوُدَ بْنِ أَبِي هِنْدٍ ، عَنْ غُنَيْمِ بْنِ بِسْطَامٍ الْمَدِينِيِّ ، قَالَ : رَأَيْتُ قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي إِمَارَةِ عُمَرَ بْنِ عَبْدِ الْعَزِيزِ ، فَرَأَيْتُهُ مُرْتَفِعًا نَحْوًا مِنْ أَرْبَعِ أَصَابِعَ ،


അപ്പോള്‍ ബുഖാരിയില്‍  "മുസന്നം" എന്നുണ്ട്  എന്ന് പറഞ്ഞുകൊണ്ട്  അത് തെളിവാക്കിയും  ജാറം കെട്ടിപ്പൊക്കാന്‍  ഒരു  രക്ഷയുമില്ല  എന്ന്  മനസ്സിലായല്ലോ ...മുസ്ലിയാക്കന്മാരെ  ..


നബി(സ്വ)യുടെ ക്വബ്‌റിന്റെ മുകള്‍ ഭാഗം കൂര്‍ത്തതായി കണ്ടുവെന്ന് സുഫിയാനുത്തമ്മാരി(റഹി)യും പരന്നതായി കണ്ടുവെന്ന് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി)യും പറയുന്നു. ഇതെങ്ങനെ വന്നു? ഇതിനു കാരണം, മുഹമ്മദ് ബിന്‍ ക്വാസിം(റഹി) കണ്ടത് മുആവിയ(റ)വിന്റെ ഭരണകാലത്താണ്. അന്ന് ക്വബ്‌റിന്റെ മുകളിലോ ചുറ്റുഭാഗത്തോ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. കാലശേഷം വലീദിന്റെ ഭരണകാലത്താണ് പള്ളി വിപുലീകരണം നടന്നത്. വിശുദ്ധ ശരീരം അടക്കം ചെയ്യപ്പെട്ടത് നബി പത്‌നി ആയിശ(റ)യുടെ ഹുജ്‌റയിലാണല്ലോ? ആ ഹുജ്‌റയും മറ്റു പത്‌നിമാരുടെ ഹുജ്‌റകളും ചുമര്‍ നീങ്ങി പള്ളിക്കുള്ളില്‍ വന്നു. അതിന് ശേഷമാണ് സുഫ്‌യാനുത്തമ്മാരി(റഹി) ആ ക്വബ്‌റുകള്‍ കണ്ടത്. മുആവിയ(റ)വിന്റെ ഭരണകാലത്താണ് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ പിതൃസഹോദരി ആയിശ(റ)യുടെ അടുത്ത് വെച്ച് മൂന്ന് ക്വബ്‌റുകളും കണ്ടത്. അത് സ്വഹാബികള്‍ അവിടെ പ്രവര്‍ത്തിച്ച കാര്യങ്ങളില്‍ മാറ്റം വരുന്നതിന് മുമ്പായിരുന്നു. ഇങ്ങനെയാണ് ആ രണ്ടു പേരുടെയും രിവായത്തുകള്‍ കൂട്ടി യോജിപ്പിച്ച് കൊണ്ട് ഹാഫിളുല്‍ അസ്‌ക്വലാനി പറഞ്ഞ മറുപടി.
അബൂബക്ര്‍ സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി) തന്റ അമ്മാവി ആയിശ(റ)യുടെ അടുത്തു ചെന്ന് നബി(സ്വ)യുടെയും രണ്ടു കൂട്ടുകാരുടെയും ക്വബ്‌റുകള്‍ കാണിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് വെളിവാക്കിക്കൊടുത്തപ്പോള്‍ കണ്ട കാഴ്ച്ച അദ്ദേഹം വിവരിച്ചത്, അത് ഉയര്‍ന്ന് നില്‍ക്കുന്നതോ നിലം പറ്റിയതോ അല്ല എന്നാണ്.
നബി(സ്വ)യുടെ ജാറംഎന്ന് പറഞ്ഞ് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. വാസ്തവത്തില്‍, അവിടുത്തെ ക്വബ്‌റിനു മുകളില്‍ ജാറം നിര്‍മ്മിക്കപ്പെട്ടിട്ടില്ല. മറിച്ച്, നബി(സ്വ)യെ മറമാടിയത് ആയിശ(റ)യുടെ വീട്ടിനുള്ളിലാണല്ലോ. എവിടെയാണോ നബി(സ്വ) വഫാത്തായത്, അവിടെത്തന്നെ മറമാടണം എന്നത് കൊണ്ടാണ് സ്വഹാബികള്‍ ആ ഹുജ്‌റയില്‍ തന്നെ വിശുദ്ധ ശരീരം അടക്കം ചെയ്തത്.
ക്വബ്ര്‍ കെട്ടിയുയര്‍ത്താനോ അതിന്‍മേല്‍ എടുപ്പുണ്ടാക്കുവാനോ സ്വഹാബികളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകയുമില്ല. ആയിശ(റ)ക്ക് ഒരു വീട് നല്‍കി അവരെ അവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ച് കൊണ്ട് നബി(സ്വ)യുടെ ക്വബ്‌റിടം ഒരു സന്ദര്‍ശന സ്ഥലമാക്കി അവര്‍ മാറ്റിയിരുന്നോ? അതുമുണ്ടായില്ല. എന്തു കൊണ്ട്? അവിടുന്ന് പറഞ്ഞു: ജൂത-നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. തങ്ങളുടെ പ്രവാചകന്‍മാരുടെ ക്വബ്‌റിടം അവര്‍ പള്ളിയാക്കി മാറ്റി. അങ്ങനെ ആ തേട്ടം വഴി നബി(സ്വ) അക്കാര്യം വ്യക്തമാക്കിയില്ലെങ്കില്‍ നബി(സ്വ)യുടെ ക്വബ്ര്‍ വെളിവാകുമായിരുന്നുഎന്ന് ആയിശ(റ) ഇവിടെ വ്യക്തമാക്കി. ആ ക്വബ്ര്‍ തുറന്ന സ്ഥലത്താകാതിരിക്കാന്‍ ഇതും ഒരു കാരണമാണെന്ന് ആയിശ(റ) വ്യക്തമാക്കുന്നു.
അക്കാലത്ത് ആ മൂന്ന് ക്വബ്‌റുകളും ഉയര്‍ന്ന് നില്‍ക്കുന്നില്ല. സ്വഹാബികള്‍ ചെയ്ത പോലെ ഭൂമിയോട് ചേര്‍ന്ന് കുറഞ്ഞൊന്നു പൊങ്ങി നില്‍ക്കുന്നതായാണ് കാണപ്പെട്ടത്.
സുഫ്‌യാനുത്തമ്മാരി കണ്ടത് മുകള്‍ ഭാഗം കൂര്‍ത്തിരിക്കുന്നതായാണ്. അത് വലീദ് ബിന്‍ അബ്ദില്‍ മലിക്കിന്റെ ഭരണ കാലത്താണ്. അക്കാലത്ത് ക്വബ്‌റിന്റെ ചുമര്‍ നന്നാക്കിയപ്പോള്‍ വന്ന മാറ്റമാകാം.” (ഫത്ഹുല്‍ ബാരി 4/328)
മാത്രമല്ല, വലീദിന്റെ കാലത്ത് തന്നെ നാലു വിരല്‍ ഉയരത്തിലായി ഞാന്‍ കാണുകയുണ്ടായി എന്ന് ഗുനയ് ബിനു ബിസ്താമി പറഞ്ഞതായി അബൂബക്‌റുല്‍ ആജുരി ഉദ്ധരിച്ചത് ഹാഫിളുല്‍ അസ്‌ക്വലാനി ഫത്ഹുല്‍ബാരിയില്‍ എടുത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്.  ബുഖാരിയിലെ ഹദീസും ഫത് ഹുല്‍ ബാരിയിലെ  വിശദീകരണവും  താഴെ  കൊടുക്കുന്നു :


1325 حَدَّثَنَا مُحَمَّدُ بْنُ مُقَاتِلٍ أَخْبَرَنَا عَبْدُ اللَّهِ أَخْبَرَنَا أَبُو بَكْرِ بْنُ عَيَّاشٍ عَنْ سُفْيَانَ التَّمَّارِ أَنَّهُ حَدَّثَهُ أَنَّهُ رَأَى قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُسَنَّمًا

فتح الباري شرح صحيح البخاري »

قَوْلُهُ : ( عَنْ سُفْيَانَ التَّمَّارِ ) هُوَ ابْنُ دِينَارٍ عَلَى الصَّحِيحِ ، وَقِيلَ : ابْنُ زِيَادٍ ، وَالصَّوَابُ أَنَّهُ غَيْرُهُ ، وَكُلٌّ مِنْهُمَا عُصْفُرِيٌّ كُوفِيٌّ . وَهُوَ مِنْ كِبَارِ أَتْبَاعِ التَّابِعِينَ ، وَقَدْ لَحِقَ عَصْرَ الصَّحَابَةِ ، وَلَمْ أَرَ لَهُ رِوَايَةً عَنْ صَحَابِيٍّ .
قَوْلُهُ : ( مُسَنَّمًا ) أَيْ مُرْتَفِعًا ، زَادَ أَبُو نُعَيْمٍ فِي الْمُسْتَخْرَجِ : " وَقَبْرُ أَبِي بَكْرٍ ، وَعُمَرَ كَذَلِكَ " . وَاسْتُدِلَّ بِهِ عَلَى أَنَّ الْمُسْتَحَبَّ تَسْنِيمُ الْقُبُورِ  - وَتَسْطِيحُهَا -  ، وَهُوَ قَوْلُ أَبِي حَنِيفَةَ ، وَمَالِكٍ ، وَأَحْمَدَ ، وَالْمُزَنِيِّ وَكَثِيرٍ مِنَ الشَّافِعِيَّةِ ، وَادَّعَى الْقَاضِي حُسَيْنٌاتِّفَاقَ الْأَصْحَابِ عَلَيْهِ ، وَتُعُقِّبَ بِأَنَّ جَمَاعَةً مِنْ قُدَمَاءِ الشَّافِعِيَّةِ اسْتَحَبُّوا التَّسْطِيحَ كَمَا نَصَّ عَلَيْهِ الشَّافِعِيُّ ، وَبِهِ جَزَمَ الْمَاوَرْدِيُّ وَآخَرُونَ . وَقَوْلُ سُفْيَانَ التَّمَّارِ لَا حُجَّةَ فِيهِ كَمَا قَالَ الْبَيْهَقِيُّ لِاحْتِمَالِ أَنَّ قَبْرَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ فِي الْأَوَّلِ مُسَنَّمًا ، فَقَدْ رَوَى أَبُو دَاوُدَ ، وَالْحَاكِمُ مِنْ طَرِيقِ الْقَاسِمِ بْنِ مُحَمَّدِ بْنِ أَبِي بَكْرٍ ، قَالَ : دَخَلْتُ عَلَى عَائِشَةَ ، فَقُلْتُ : يَا أُمَّةُ ، اكْشِفِي لِي عَنْ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصَاحِبَيْهِ ، فَكَشَفَتْ لَهُ عَنْ ثَلَاثَةِ قُبُورٍ لَا مُشْرِفَةٍ وَلَا لَاطِئَةٍ ، مَبْطُوحَةٍ بِبَطْحَاءِ الْعَرْصَةِ الْحَمْرَاءِ . زَادَ الْحَاكِمُ : فَرَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُقَدَّمًا ، وَأَبَا بَكْرٍ رَأْسُهُ بَيْنَ كَتِفَيِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَعُمَرُ رَأْسُهُ عِنْدَ رِجْلَيِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . وَهَذَا كَانَ فِي خِلَافَةِ مُعَاوِيَةَ ، فَكَأَنَّهَا كَانَتْ فِي الْأَوَّلِ مُسَطَّحَةً ، ثُمَّ لَمَّا بُنِيَ جِدَارُ الْقَبْرِ فِي إِمَارَةِ عُمَرَ بْنِ عَبْدِ الْعَزِيزِ عَلَى الْمَدِينَةِ مِنْ قِبَلِ الْوَلِيدِ بْنِ عَبْدِ الْمَلِكِ صَيَّرُوهَا مُرْتَفِعَةً . وَقَدْ رَوَى أَبُو بَكْرٍ الْآجُرِّيُّ فِي " كِتَابِ صِفَةِ قَبْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " مِنْ طَرِيقِ إِسْحَاقَ بْنِ عِيسَى ابْنِ بِنْتِ دَاوُدَ بْنِ أَبِي هِنْدٍ ، عَنْ غُنَيْمِ بْنِ بِسْطَامٍ الْمَدِينِيِّ ، قَالَ : رَأَيْتُ قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي إِمَارَةِ عُمَرَ بْنِ عَبْدِ الْعَزِيزِ ، فَرَأَيْتُهُ مُرْتَفِعًا نَحْوًا مِنْ أَرْبَعِ أَصَابِعَ ، وَرَأَيْتُ قَبْرَ أَبِي بَكْرٍ وَرَاءَ قَبْرِهِ ، وَرَأَيْتُ قَبْرَ عُمَرَ وَرَاءَ قَبْرِ أَبِي بَكْرٍ أَسْفَلَ مِنْهُ . ثُمَّ الِاخْتِلَافُ فِي ذَلِكَ فِي أَيِّهِمَا أَفْضَلُ لَا فِي أَصْلِ الْجَوَازِ ، وَرَجَّحَ الْمُزَنِيُّ التَّسْنِيمَ مِنْ حَيْثُ الْمَعْنَى بِأَنَّ الْمُسَطَّحَ يُشْبِهُ مَا يُصْنَعُ لِلْجُلُوسِ بِخِلَافِ الْمُسَنَّمِ ، وَرَجَّحَهُابْنُ قُدَامَةَ بِأَنَّهُ يُشْبِهُ أَبْنِيَةَ أَهْلِ الدُّنْيَا ، وَهُوَ مِنْ شِعَارِ أَهْلِ الْبِدَعِ   فَكَانَ التَّسْنِيمُ أَوْلَى . وَيُرَجِّحُ التَّسْطِيحَ مَا رَوَاهُ مُسْلِمٌ مِنْ حَدِيثِ فَضَالَةَ بْنِ عُبَيْدٍ أَنَّهُ أَمَرَ بِقَبْرٍ فَسُوِّيَ ، ثُمَّ قَالَ :   سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْمُرُ بِتَسْوِيَتِهَا   .



അപ്പോള്‍  നാല് വിരല്‍  മാത്രമാണ്  ഈ  മുസന്നമാണ്  എന്നതിനെ കുറിച്ചും  പറയുന്നത് . അതല്ലാതെ നമ്മുടെ നാട്ടിലെ മഖാമുകൾ  സമസ്ത ജാറം പൂജക്കാര്‍  കെട്ടിപ്പൊക്കിയ പോലെ ‌കെട്ടി ഉയർത്തണമെന്നല്ല.
ഭൂമിയിൽ നിന്ന് ഒരു ചാണുയരത്തിൽ ഉയർത്താമെന്നതിൽ ആർക്കും തർക്കമില്ല. അത്ര ഉയർത്തൽ സുന്നത്താണെന്നത് . സുന്നത്താണെന്ന് പണ്ഡിതന്മാരുടെ ഉദ്ദരണികളിലും പ്രവാചക ഹദീസു കളിൽ ഉള്ളതുപോലെത്തന്നെയാണ് ഇബ്നു ഹജറുൽ അസ്ഖലാനി പറഞ്ഞത് അതല്ലാതെ ഇന്നു മമ്പുറത്തും പുത്തൻ പള്ളിയിലും കാണുന്ന പോലെ  ഉയരത്തില്‍ കെട്ടിപ്പൊക്കണമെന്ന് പറഞ്ഞിട്ടില്ല.

മാത്രവുമല്ല : ഖബർ കെട്ടിപ്പൊക്കാൻ പാടില്ല എന്ന റസൂൽ ( സ)യുടെ വ്യക്തമായ ഉദ്ദരണി ഉണ്ടായിരിക്കെ അസ്ഖലാനി (റ)  ഒരിക്കലും  അതിനെതിരായി  കെട്ടിപ്പൊക്കി ഉയര്‍ത്തണം എന്ന്  പറയുകയില്ല. 

ഖബർ ചാട്ടം .. ഖാരിജത്തിന്റെ  ഹദീസില്‍ നിന്ന്  ജാറം കെട്ടാം എന്ന  വിധി കണ്ടുപിടിച്ച  മുസ്ലിയാക്കന്മാര്‍  ഖബര്‍  ചാടിക്കടക്കുക  എന്ന  ഒരു  കളി  കൂടി  സുന്നത്തായി കണ്ടുപിടിക്കാഞ്ഞത്  ഇരട്ടത്താപ്പല്ലേ ...
ബുഖാരിയിൽ ഖബറിനു മുകളിൽ ചാടിക്കടക്കുന്നത്  ഖബർ കെട്ടിപ്പൊക്കാൻ തെളിവാണെന്ന് ഊഹത്തിന്റെ അടിസ്ഥാനത്തിൽ പറയുന്ന മുസ്ല്യാക്കന്മാർ ഖബർ ചാടിക്കടക്കുന്ന സുന്നത്തും കൂടി പ്രാവർത്തികമാക്കണ്ടേ..??
എങ്കിൽ നാളെ മുതൽ ഏർവാടി, മമ്പുറം, മുത്തുപ്പേട്ട, പുത്തൻ പള്ളി തുടങ്ങിയ ജാറങ്ങൾ ചാടിക്കടക്കൽ ഒരു സുന്നത്തായി പ്രഖ്യാപിക്കുകയും മുസ്ല്യാക്കന്മാർ ഒരു മത്സരമായി നടത്തുകയും വേണം. ആദ്യത്തെ ചാട്ടം സമസ്തയുടെയോ മുടി സുന്നികളുടെയോ  ശൈഖുനമാര്‍  നേര്‍ക്ക്‌ ചാടിക്കടന്ന് ഉദ്ഘാടനം ചെയ്യുകയും വേണം‌....