Wednesday 4 November 2015

ഇമാം ത്വബ്രാനി(റ)യുടെ പേരില്‍ കെട്ടി ഉണ്ടാക്കിയ കള്ളക്കഥ



" ജാറം പൂജക്കാരുടെ വാറോലകള്‍"

ഇമാം ത്വബ്രാനി(റ) വഫാത്തായ നബി(സ)യോട് ഭക്ഷണം തേടിയത്രേ !!! 

ഇമാം ത്വബ്രാനി(റ)യുടെ പേരില്‍ കെട്ടി ഉണ്ടാക്കിയ 

കള്ളക്കഥക്ക് ഒരു വിശദീകരണം

-----------------------------------------
വാട്ട്സപ്പും ഫേസ് ബുക്കുമൊക്കെ വന്നതോടെ സകല വാറോലകളും കള്ളക്കഥകളും ചിറകുമുളച്ച് മിസൈല്‍നേക്കാള്‍ വേഗത്തില്‍ പറക്കുകയാണ്. ഖബര്‍പൂജക്കാരായ അന്ധവിശ്വാസികള്‍ വലിയ ആരവത്തോടെ ആവേശത്തില്‍ ഈ കള്ളക്കഥ അവരുടെ ഖുറാഫാ ത്തുകള്‍ക്ക് തെളിവായി പറഞ്ഞുകൊണ്ട് ചോദിക്കുകയാണ്.



ﻭﺭﻭﻱ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺑﻦ ﺃﺑﻲ ﻋﻠﻲ ﻗﺎﻝ: ﻛﺎﻥ ﺍﺑﻦ ﺍﻟﻤﻘﺮﺉ ﻳﻘﻮﻝ: ﻛﻨﺖ ﺃﻧﺎ ﻭﺍﻟﻄﺒﺮﺍﻧﻲ ﻭﺃﺑﻮ ﺍﻟﺸﻴﺦ ﺑﺎﻟﻤﺪﻳﻨﺔ, ﻓﻀﺎﻕ ﺑﻨﺎ ﺍﻟﻮﻗﺖ, ﻓﻮﺍﺻﻠﻨﺎ ﺫﻟﻚ ﺍﻟﻴﻮﻡ, ﻓﻠﻤﺎ ﻛﺎﻥ ﻭﻗﺖ ﺍﻟﻌﺸﺎﺀ ﺣﻀﺮﺕ ﺍﻟﻘﺒﺮ, ﻭﻗﻠﺖ: ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ, ﺍﻟﺠﻮﻉ, ﻓﻘﺎﻝ ﻟﻲ ﺍﻟﻄﺒﺮﺍﻧﻲ: ﺍﺟﻠﺲ, ﻓﺈﻣﺎ ﺃﻥ ﻳﻜﻮﻥ ﺍﻟﺮﺯﻕ ﺃﻭ ﺍﻟﻤﻮﺕ, ﻓﻘﻤﺖ ﺃﻧﺎ ﻭﺃﺑﻮ ﺍﻟﺸﻴﺦ, ﻓﺤﻀﺮ ﺍﻟﺒﺎﺏ ﻋﻠﻮﻱ ﻓﻔﺘﺤﻨﺎ ﻟﻪ, ﻓﺈﺫﺍ ﻣﻌﻪ ﻏﻼﻣﺎﻥ ﺑﻘﻔﺘﻴﻦ ﻓﻴﻬﻤﺎ ﺷﻲﺀ ﻛﺜﻴﺮ, ﻭﻗﺎﻝ: ﺷﻜﻮﺗﻤﻮﻧﻲ ﺇﻟﻰ ﺍﻟﻨﺒﻲ -ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ, ﺭﺃﻳﺘﻪ ﻓﻲ ﺍﻟﻨﻮﻡ, ﻓﺄﻣﺮﻧﻲ ﺑﺤﻤﻞ ﺷﻲﺀ ﺇﻟﻴﻜﻢ


ലോകപ്രശസ്ത ഹദീസ്പണ്ഡിതൻ ഇമാം തബ്രാനി(റ) അപ്രകാരം തനിക്കു
 വിശന്നു വലഞ്ഞപ്പോൾ നബി(സ)യോട്പറഞ്ഞു. അപ്പോൾ തന്നെ ഭക്ഷണം ലഭിച്ചു. ഇങ്ങനെ പ്രവർത്തിച്ച ഇമാം തബ്രാനി മുശ്രിക്കാണോ.?????

---------------------------------------------------------------

അവര്‍ക്കുള്ള മറുപടി= ലോകപ്രശസ്ത ഹദീസ്പണ്ഡിതൻ ഇമാം തബ്രാനി(റ) അപ്രകാരം പ്രവർത്തിച്ചിട്ടില്ല . ഇമാം തബ്രാനി മുശ്രിക്കുമല്ല 

ഏറ്റവും പ്രധാനപ്പെട്ട കാര്യം , ഇത് ഇസ്ലാമിലെ തെളിവുകളായ വിശുദ്ധ ഖുര്‍ആനിലെ ആയത്തോ സ്വഹീഹായ ഹദീസോ അല്ല. അതുകൊണ്ട് തന്നെ വിശ്വാസ കര്‍മ്മ കാര്യങ്ങള്‍ക്ക് ഇതൊരു തെളിവുമല്ല. 

മാത്രമല്ല , സനദ് ഇല്ലാത്ത ഒരു കള്ളക്കഥയാണിത്‌. ഇമാം ദഹബി കഥ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കൃത്യമായ സനദ് ഇല്ലാതെയാണ്. ഹിജ്റ 673ല്‍ ജനിച്ച് 748 ല്‍ മരണപ്പെട്ട ഇമാം ദഹബി ഹിജ്റ 260ല്‍ ജനിച്ച് ഹിജ്റ 360 ല്‍ മരണപ്പെട്ട ഇമാം ത്വബരാനിയും തമ്മില്‍ നാനൂറു കൊല്ലത്തെ ഇടക്കാല വ്യത്യാസമുണ്ട്. അതിനിടയില്‍ ഈ കിസ്സ റിപ്പോര്‍ട്ട് ചെയ്ത അബൂബക്കര്‍ ബിന്‍ അലി എന്നവരും ഇബ്നുല്‍ മുക്ക്രിഉം അല്ലാതെ വേറെ ആരുംതന്നെ ഈ നാനൂറു കൊല്ലത്തെ ഇടക്കാലത്തില്‍ പിന്നെ വേറെ ആരും ഈ സനദില്‍ ഇല്ല. അതായത് സനദില്ലാത്ത ഒരു വാറോല മാത്രമാണ് ഇത് എന്ന് സാരം.

ഇമാം ദഹബി ശിര്‍ക്ക് പ്രചരിപ്പിക്കാന്‍ ഇങ്ങനെ ഒരു കള്ളക്കഥ കിത്താബില്‍ ചേര്‍ക്കുമോ എന്ന് ചിലരപ്പോള്‍ ചോദിച്ചേക്കാം. അതിനുള്ള മറുപടി: ഇമാമീങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ കിതാബുകളില്‍ രേഖപ്പെടുത്താറുള്ളത് ഇങ്ങനെ കള്ളക്കഥകള്‍ പലരും പലരെയും പറ്റി പറഞ്ഞിട്ടുണ്ട് എന്ന് അറിയിക്കാന്‍ തന്നെയാണ്. ആ റിപ്പോര്‍ട്ടുകളില്‍ സ്വഹീഹും ദുര്‍ബലമായ ളഈഫും കെട്ടി ഉണ്ടാക്കിയ കള്ളക്കഥകളായ മൌളൂഉമൊക്കെ ഉണ്ടാവും. അതൊക്കെ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അഹ്ലുസ്സുന്നയുടെ മഹത്തുക്കളായ പണ്ഡിതന്മാര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 


وَحَدَّثَنِي مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ قُهْزَاذَ مِنْ أَهْلِ مَرْوَ قَالَ سَمِعْتُ عَبْدَانَ بْنَ عُثْمَانَ يَقُولُ سَمِعْتُ عَبْدَ اللَّهِ بْنَ الْمُبَارَكِ يَقُولُ الْإِسْنَادُ مِنْ الدِّينِ وَلَوْلَا الْإِسْنَادُ لَقَالَ مَنْ شَاءَ مَا شَاءَ


അബുല്ലാഹിബ്നുല്‍ മുബാറക്ക്‌ പറയുന്നു: സനദ് വ്യക്തമാക്കല്‍ ദീനില്‍ പെട്ടതാണ് . അതില്ലായിരുന്നുവെങ്കില്‍ തോന്നിയവന്‍ തോന്നിയത് പറയുമായിരുന്നു. (സ്വഹീഹ് മുസ്ലിം . )



حَدَّثَنِي حَرْمَلَةُ بْنُ يَحْيَى بْنِ عَبْدِ اللَّهِ بْنِ حَرْمَلَةَ بْنِ عِمْرَانَ التُّجِيبِيُّ قَالَ حَدَّثَنَا ابْنُ وَهْبٍ قَالَ حَدَّثَنِي أَبُو شُرَيْحٍ أَنَّهُ سَمِعَ شَرَاحِيلَ بْنَ يَزِيدَ يَقُولُ أَخْبَرَنِي مُسْلِمُ بْنُ يَسَارٍ أَنَّهُ سَمِعَ أَبَا هُرَيْرَةَ يَقُولُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَكُونُ فِي آخِرِ الزَّمَانِ دَجَّالُونَ كَذَّابُونَ يَأْتُونَكُمْ مِنْ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَاؤُكُمْ فَإِيَّاكُمْ وَإِيَّاهُمْ لَا يُضِلُّونَكُمْ وَلَا يَفْتِنُونَكُمْ


നബി (സ) പറഞ്ഞു : അവസാന കാലത്ത് കള്ളന്മാരായ ദജ്ജാലുകള്‍ ഉണ്ടാവും നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേള്‍ക്കാത്ത ഹദീസുകളുമായി അവര്‍ വരും . അവരെ നിങ്ങള്‍ സൂക്ഷിക്കുക അവര്‍ നിങ്ങളെ വഴിപിഴപ്പിക്കാതിരിക്കട്ടെ . ഫിത്നയിലാക്കാതിരിക്കട്ടെ - സ്വഹീഹ് മുസ്ലിം . 

അതുകൊണ്ട് തന്നെ സനദ് ഇല്ലാത്ത ഹദീസുകള്‍ ദീനില്‍ തെളിവല്ല . ഹദീസുകളില്‍ സ്വീകാര്യ യോഗ്യമായ, സ്വഹീഹായ സനദുള്ളത് മാത്രമേ വിശ്വാസകാര്യങ്ങള്‍ക്കും വിധി വിലക്കുകള്‍ക്കും തെളിവാക്കാന്‍ പറ്റുകയുള്ളൂ . ദുര്‍ബലവും കെട്ടിയുണ്ടാക്കിയതുമായ സനദിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ളഈഫായ ഹദീസുകള്‍ തെളിവാക്കാന്‍ പറ്റില്ല . ഈ ഇനത്തിലുള്ള ഹദീസുകള്‍ 81 തരമുണ്ടെന്ന്‍ ചിലരും 49 തരമുണ്ടെന്ന്‍ ചിലരും 42 തരമുണ്ടെന്ന്‍ വേറെ ചില പണ്ട്ടിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട് . എന്തായാലും മൊത്തത്തില്‍ ഇതൊന്നും തന്നെ വിശ്വാസകാര്യങ്ങള്‍ക്കും വിധി വിലക്കുകള്‍ക്കും തെളിവാക്കാന്‍ പറ്റുകയില്ല.
കെട്ടിയുണ്ടാക്കിയ കള്ളക്കഥകള്‍ ഖാല റസൂലുല്ലാഹി ചേര്‍ത്തുകൊണ്ട് സ്വാര്‍ത്ഥ താല്പ്പര്യങ്ങള്‍ക്കായി പലരും പ്രചരിപ്പിക്കാറുണ്ട് . 

എന്നാല്‍ അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താല്‍ ഇസ്ലാമിലെ തെളിവുകള്‍ ന്യൂനതകള്‍ ഇല്ലാത്തതാണ് . കാരണം ഇത് സര്‍വ്വലോക സ്രഷ്ട്ടാവായ അല്ലാഹുവിന്‍റെ ദീനാണ് . ഇത് സംരക്ഷിക്കുന്നവന്‍ അല്ലാഹുവാണ്. അതുകൊണ്ടുതന്നെ അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താല്‍ ഇസ്ലാമിലെ ഏതൊരു കാര്യവും അതിന്‍റെ തെളിവിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് സ്വീകരിക്കപ്പെടുന്നത്. ആരെങ്കിലും എന്തെങ്കിലും വാറോലകള്‍ കൊണ്ടുവന്നാല്‍ അതപ്പടി വിഴുങ്ങുന്ന സമ്പ്രദായം സത്യവിശ്വാസികള്‍ക്കില്ല. അങ്ങനെ പാടില്ലെന്ന് അല്ലാഹു അവരെ വിലക്കുന്നു: 

يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ ﴿٦﴾

[49:6]
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.


صحيح مسلم » مقدمة » بَاب النَّهْيِ عَنْ الْحَدِيثِ بِكُلِّ مَا سَمِعَ

5 وَحَدَّثَنَا عُبَيْدُ اللَّهِ بْنُ مُعَاذٍ الْعَنْبَرِيُّ حَدَّثَنَا أَبِي ح وَحَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى حَدَّثَنَا عَبْدُ الرَّحْمَنِ بْنُ مَهْدِيٍّ قَالَا حَدَّثَنَا شُعْبَةُ عَنْ خُبَيْبِ بْنِ عَبْدِ الرَّحْمَنِ عَنْ حَفْصِ بْنِ عَاصِمٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ

ഹഫ്സ് ബിന്‍ ആസിം നിവേദനം : അദ്ദേഹം പറഞ്ഞു : നബി (സ) പറഞ്ഞു : ഒരു മനുഷ്യന് കളവായിട്ട് കേള്‍ക്കുന്നതൊക്കെ പറയുന്നത് മതി ( മുസ്ലിം . 5 ) ,

അത് കൊണ്ട് തന്നെ സനദ് വ്യക്തമാക്കാത്ത രിവായത്തുകള്‍ ഏതെങ്കിലും നിലക്ക് സ്വീകരിക്കാന്‍ സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ല. 

ഹദീസ് വിജ്ഞാനത്തില്‍ സൂക്ഷ്മതയുള്ള പണ്ഡിതന്മാര്‍ കിതാബുകള്‍ രചിക്കുമ്പോള്‍ അത്തരം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ചില പ്രത്യേകമായ പദ പ്രയോഗങ്ങളിലാണ്. സ്വഹീഹായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രയോഗങ്ങള്‍ ദുര്‍ബലമായവ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്വീകരിക്കാറില്ല. 

ഹദീസുകളുടെ രിവായത്തുകളുടെ പ്രയോഗങ്ങളെ കുറിച്ച് പറയുമ്പോള്‍ 
സ്വഹീഹായ ഹദീസുകള്‍ ഖാല , ഹദ്ദസ , ++ أَوْ فَعَلَ أَوْ أَمَرَ أَوْ نَهَى أَوْ حَكَمَ എന്നിങ്ങനെ പ്രയോഗിക്കും . അതിന് ജസ്മിന്റെ സീഗ صِيَغِ الْجَزْمِ എന്ന് പറയും. 
ദുര്‍ബലമായ റിപ്പോര്‍ട്ടുകള്‍ എല്ലാം രേഖപ്പെടുത്തേണ്ടത് റുവിയ അന്ഹു നുഖില അന്ഹു +++=رُوِيَ عَنْهُ أَوْ نُقِلَ عَنْهُ أَوْ حُكِيَ عَنْهُ أَوْ جَاءَ عَنْهُ أَوْ بَلَغَنَا عَنْهُ أَوْ يُقَالُ أَوْ يُذْكَرُ أَوْ يُحْكَى أَوْ يُرْوَى أَوْ يُرْفَعُ أَوْ يُعْزَى എന്നിങ്ങനെയാണ് . അതിന്‍റെ പേരാണ് സീഗ തമ്രീള് .. صِيَغِ التَّمْرِيضِ .

ഇമാം ത്വബരാനിയുടെ പേരില്‍ ഉള്ള സനദ് ഇല്ലാത്ത ഈ കള്ളക്കഥ റിപ്പോര്‍ട്ട് ചെയ്തത് റുവിയ അന്ഹു എന്ന തംരീളിന്റെ സീഗയില്‍ ആയതിനാല്‍ തന്നെ ഇമാം ദഹബി(റ) ശിര്‍ക്ക് പ്രചരിപ്പിക്കാന്‍ വേണ്ടി കിതാബ് രചിക്കുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ് . 

റുവിയ അന്ഹു എന്ന തംരീളിന്റെ സീഗയില്‍ ആയതിനാല്‍ തന്നെ അത് ദുര്‍ബലമാണെന്ന് കിതാബ് നോക്കാനറിയുന്ന - വിവരമുള്ള , പരലോകബോധമുള്ള പണ്ടിതന്മാര്‍ക്ക് മനസ്സിലാവും. മയ്യിത്ത് പൂജക്ക് തെളിവുണ്ടാക്കാന്‍ വേണ്ടി ലെന്‍സും പിടിച്ച് നടക്കുന്ന ഖബരാരാധകരായവര്‍ക്ക് അതൊന്നും തിരിയില്ല. അതിന് കിതാബ് നല്ലോണം പഠിക്കണം. പഠിച്ചാല്‍ മാത്രം പോരാ ഉള്‍ക്കൊള്ളണം. 

മരിച്ച വീട്ടിലെ അടിയന്തിരവും ആണ്ടും കണ്ണോക്കും ആഘോഷിച്ച് അവിടത്തെ ഹറാമായ അന്നം തിന്ന് മുടിവെള്ളവും കുടിച്ച് മാലപ്പാട്ടും മൌലിദും സ്വലാത്ത് കച്ചോടവും ജാറങ്ങളിലെ പൂജകളും നടത്തി ഹറാമായ മാര്‍ഗ്ഗത്തില്‍ പണമുണ്ടാക്കി പുട്ടടിച്ച് നടന്നാല്‍ കിത്താബില്‍ ഉള്ളത് മനസ്സിലാവില്ല. അവര്‍ ലെന്‍സും പിടിച്ച് അവരുടെ ദുരാചാരങ്ങള്‍ക്ക് തെളിവുണ്ടാക്കാനേ പരിശ്രമിക്കുകയുള്ളൂ.. 


ഇമാം ദഹബി(റ) ഏതെങ്കിലും വിധത്തില്‍ ശിര്‍ക്ക് പ്രചരിപ്പിക്കുന്ന പണ്ടിതനല്ല. അതുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് വാറോലകള്‍ ഉദ്ധരിക്കാന്‍ വേണ്ടി പ്രയോഗിക്കാറുള്ള റുവിയ അന്ഹുഎന്ന തംരീളിന്റെ സീഗയില്‍ അദ്ദേഹം രേഖടുത്തിയത് . 

പണ്ഡിതന്മാര്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉദ്ധരിക്കുന്നത് ഈ കള്ളക്കഥകള്‍ കള്ളക്കഥകള്‍ തന്നെയാണ് എന്ന് മുസ്ലിം ലോകത്തെ അറിയിക്കുവാന്‍ കൂടിയാണ് 


ഇമാം നവവി (റ)അദ്ദേഹത്തിന്‍റെ കിതാബായ ശറഹുല്‍ മുഹദ്ധബില്‍ഹദീസുകളുടെ രിവായത്തുകളുടെ പ്രയോഗങ്ങളെ കുറിച്ച് പറയുന്നു: റുവിയ അന് എന്ന് തുടങ്ങുന്ന പ്രയോഗങ്ങള്‍ സ്വഹീഹല്ലാത്ത റിപ്പോര്‍ട്ടുകള്‍ക്കാണ്..
ശറഹുല്‍ മുഹദ്ദബ്.1/63 

الْمَجْمُوع شَرْح المهذب - مُقَدِّمَةُ الْإِمَامِ النَّوَوِيِّ – 
بَابٌ فِي فُصُولِ مُهِمَّة تَتَعَلَّقُ بِالْمُهَذَّبِ - إذا كان الحديث ضعيفا لا يقال فيه قال رسول الله صلى الله عليه وسلم أو فعل أو أمر أو نهى

فَصْلٌ قَالَ الْعُلَمَاءُ الْمُحَقِّقُونَ مِنْ أَهْلِ الْحَدِيثِ وَغَيْرِهِمْ : إذَا كَانَ الْحَدِيثُ ضَعِيفًا لَا يُقَالُ فِيهِ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوْ فَعَلَ أَوْ أَمَرَ أَوْ نَهَى أَوْ حَكَمَ وَمَا أَشْبَهَ ذَلِكَ مِنْ صِيَغِ الْجَزْمِ ، وَكَذَا لَا يُقَالُ فِيهِ رَوَى أَبُو هُرَيْرَةَ ، أَوْ قَالَ ، أَوْ ذَكَرَ ، أَوْ أَخْبَرَ ، أَوْ حَدَّثَ ، أَوْ نَقَلَ ، أَوْ أَفْتَى ، وَمَا أَشْبَهَهُ ، وَكَذَا لَا يُقَالُ ذَلِكَ فِي التَّابِعِينَ وَمَنْ بَعْدَهُمْ فِيمَا كَانَ ضَعِيفًا ، فَلَا يُقَالُ فِي شَيْءٍ مِنْ ذَلِكَ بِصِيغَةِ الْجَزْمِ ، وَإِنَّمَا يُقَالُ فِي هَذَا كُلِّهِ رُوِيَ عَنْهُ أَوْ نُقِلَ عَنْهُ أَوْ حُكِيَ عَنْهُ أَوْ جَاءَ عَنْهُ أَوْ بَلَغَنَا عَنْهُ ، أَوْ يُقَالُ أَوْ يُذْكَرُ أَوْ يُحْكَى أَوْ يُرْوَى أَوْ يُرْفَعُ أَوْ يُعْزَى ، وَمَا أَشْبَهَ ذَلِكَ مِنْ صِيَغِ التَّمْرِيضِ ، وَلَيْسَتْ مِنْ صِيَغِ الْجَزْمِ ، قَالُوا : فَصِيَغُ الْجَزْمِ مَوْضُوعَةٌ لِلصَّحِيحِ أَوْ الْحَسَنِ ، وَصِيَغُ التَّمْرِيضِ لِمَا سِوَاهُمَا ، وَذَلِكَ أَنَّ صِيغَةَ الْجَزْمِ تَقْتَضِي صِحَّتَهُ عَنْ الْمُضَافِ إلَيْهِ فَلَا يَنْبَغِي أَنْ يُطْلَقَ إلَّا فِيمَا صَحَّ ، وَإِلَّا فَيَكُونُ الْإِنْسَانُ فِي مَعْنَى الْكَاذِبِ عَلَيْهِ.

وَهَذَا الْأَدَبُ أَخَلَّ بِهِ الْمُصَنِّفُ وَجَمَاهِيرُ الْفُقَهَاءِ مِنْ أَصْحَابِنَا وَغَيْرِهِمْ ، بَلْ جَمَاهِيرُ أَصْحَابِ الْعُلُومِ مُطْلَقًا ، مَا عَدَا حُذَّاقَ الْمُحَدِّثِينَ ، وَذَلِكَ تَسَاهُلٌ قَبِيحٌ ، فَإِنَّهُمْ يَقُولُونَ كَثِيرًا فِي الصَّحِيحِ : رُوِيَ عَنْهُ ، وَفِي الضَّعِيفِ : قَالَ ، وَرَوَى فُلَانٌ ، وَهَذَا حَيْدٌ عَنْ الصَّوَابِ .

ആശയം :

ദുര്‍ബലമായ റിപ്പോര്‍ട്ടുകള്‍ എല്ലാം രേഖപ്പെടുത്തേണ്ടത് റുവിയ അന്ഹു +++=رُوِيَ عَنْهُ أَوْ نُقِلَ عَنْهُ أَوْ حُكِيَ عَنْهُ أَوْ جَاءَ عَنْهُ أَوْ بَلَغَنَا عَنْهُ أَوْ يُقَالُ أَوْ يُذْكَرُ أَوْ يُحْكَى أَوْ يُرْوَى أَوْ يُرْفَعُ أَوْ يُعْزَى എന്നിങ്ങനെയാണ് . അതിന്‍റെ പേരാണ് സീഗ തമ്രീള് .. صِيَغِ التَّمْرِيضِ . സ്വഹീഹായ ഹദീസുകള്‍ ഖാല , ഹദ്ദസ , ++ أَوْ فَعَلَ أَوْ أَمَرَ أَوْ نَهَى أَوْ حَكَمَ എന്നിങ്ങനെ പ്രയോഗിക്കും . അതിന് ജസ്മിന്റെ സീഗ صِيَغِ الْجَزْمِ എന്ന് പറയും . ദുര്‍ബലമായ റിപ്പോര്‍ട്ടുകള്‍ ജസ്മിന്റെ സീഗയില്‍ റിപ്പോര്‍ട്ട് ചെയ്യില്ല . ദുര്‍ബലമായ റിപ്പോര്‍ട്ടുകളും കള്ളക്കഥകളും തംരീളിന്റെ സീഗയില്‍ ആണ് കിതാബുകളില്‍ രേഖപ്പെടുത്താറുള്ളത് .. ...... 

മുകളില്‍ പറഞ്ഞ ശരിയായ നിബന്ധനകള്‍ പാലിക്കാത്ത പണ്ഡിതന്മാര്‍ കുറേയുണ്ട് . അവഗാഹമുള്ള മഹാന്മാരായ ഹദീസ് പണ്ഡിതന്മാര്‍ ഒഴികെയുള്ള  ഒരു പാട് ശാഫി മദ്ഹബ് കാരും അല്ലാത്തവരും ആയിട്ടുള്ള പണ്ഡിതന്മാര്‍ ഈ മര്യാദ പാലിക്കാറില്ല .. നിരുപാധികം ഒരുപാട് പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ഉപേക്ഷ കാണിച്ചിട്ടുണ്ട് . അവര്‍ സ്വഹീഹായ ഹദീസുകള്‍ ഉദ്ധരിക്കേണ്ടുന്ന സീഗയില്‍ ചിലപ്പോള്‍ ദുര്‍ബലമായ ഹദീസുകള്‍ ഉദ്ധരിക്കാറുണ്ട് .. നേരെ തിരിച്ചും ദുര്‍ബലമായ ഹദീസുകള്‍ ഉദ്ധരിക്കേണ്ടുന്ന സീഗയില്‍ ചിലപ്പോള്‍ സ്വഹീഹായ ഹദീസുകള്‍ ഉദ്ധരിക്കാറുണ്ട്. ഇത് വളരെയധികം" മ്ലേച്ഛമായ അലസതയാണ് " ... وَذَلِكَ تَسَاهُلٌ قَبِيحٌ എന്നാണ് ഇമാം നവവി പറയുന്നത്. 
هَذَا حَيْدٌ عَنْ الصَّوَابِ .
     ഈ പ്രവണത ശരിയായ നിലപാടില്‍ നിന്നുള്ള വ്യതിയാനമാണ്
 

شرح المهذب للنووي ٦٣/١



ഇവിടെ ഒരു കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ് . ഒന്ന് ഈ റിപ്പോര്‍ട്ട് സനദ് ഇല്ലാത്ത വാറോല യാണ് . അതിനാല്‍ പിന്നെ ബാക്കി ചര്‍ച്ച തന്നെ വേണ്ടതില്ല .. പക്ഷെ ഇവിടെ നമ്മള്‍ വീണ്ടും വിശദീകരിക്കുന്നത്,; ഖബര്‍ പൂജക്കാരായ മുസ്ലിയാക്കന്മാര്‍ "ഇമാം ദഹബി(റ) ശിര്‍ക്ക് പ്രചരിപ്പിക്കാന്‍ വേണ്ടിയാണോ ഇത് രേഖപ്പെടുത്തിയത് " എന്ന ചോദ്യത്തിനാണ് നമ്മള്‍ ഈ സീഗയുടെ കാര്യം ഇവിടെ വിഷയമാക്കിയത് 

ഇമാം ത്വബരാനിയുടെ പേരില്‍ ഉള്ള സനദ് ഇല്ലാത്ത ഈ കള്ളക്കഥ റിപ്പോര്‍ട്ട് ചെയ്തത് റുവിയ അന്ഹു എന്ന തംരീളിന്റെ സീഗയില്‍ ആയതിനാല്‍ തന്നെ ഇമാം ദഹബി(റ) ശിര്‍ക്ക് പ്രചരിപ്പിക്കാന്‍ വേണ്ടി കിതാബ് രചിക്കുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ് . പില്‍ക്കാലത്ത് ഈ ജാതി മൊല്ലാക്കമാര്‍ ഇപ്പോള്‍ ഈ കഥയും പൊക്കിപിടിച്ച് വന്ന പോലെ വരുമ്പോള്‍ "സനദ് ഇല്ലാത്തതാണ് കള്ളക്കഥയാണ് " എന്ന് കൃത്യമായി തെളിയിക്കാന്‍ ഇമാം ദഹബിയുടെ ഈ കിതാബ് കൊണ്ട് തന്നെ പണ്ടിതന്മാര്‍ക്ക് സാധിക്കുമല്ലോ .. 

ഇമാം ദഹബിയെ ക്കുറിച്ച് സലഫികളായ ഞങ്ങള്‍ക്ക് നല്ല വിചാരമാണ് ഉള്ളത് . അതിനാലാണ് അദ്ദേഹം ഈ വാറോല റുവിയ അന്ഹു എന്ന സീഗയില്‍ റിപ്പോര്‍ട്ട് ചെയ്തത് 
സത്യം മനസ്സിലക്കാനും സത്യം പറയുന്നവരുടെ കൂടെ നില്‍ക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടെ .. ആമീന്‍ 

============================================



استشهد ليلة البارحة الكتاني القبوري بحديث الطبراني وأنه توسل بالنبي وذلك بقوله أن الطبراني قال : ( الجوع يا رسول الله!. (


قلت : أولاً دلس القبوري هذا الحديث فأوهم الناس أن الطبراني قد أخرجه ؛ وهذا كذب فلم يروي هذه القصة الطبراني ؛ بل هي حكاية سردها الإمام الذهبي بدون إسناد في كتابه تذكرة الحفاظ ! قال الحافظ الذهبي في تذكرة الحفاظ : وروي عن أبي بكر بن أبي علي قال : كان ابن المقرئ يقول : كنت أنا والطبراني وأبو الشيخ بالمدينه ؛ فضاق بنا الوقت ؛ فواصلنا ذلك اليوم ؛ فلما كان وقت العشاء حضرت القبر وقلت : يا رسول الله الجوع ؛ فقال لي الطبراني : اجلس فإما أن يكون الرزق أو الموت ؛ فقمت أنا وأبو الشيخ ؛ فحضر الباب علوي ففتحنا له ؛ فاذا معه غلامان بقفتين فيهما شيء كثير وقال : شكوتموني إلى النبي صلى الله عليه وسلم رأيته في النوم فأمرني بحمل شيء اليكم )

ثانياً : الذهبي لم يذكر إسناداً للقصة ؛ ولكن رواها في معرض ترجمة ابن الشيخ بقوله : (وروي) وهذا الحكاية ليس لها إسناد ؛ بل ذكرت في ما يسمونه بصيغة التمريض (روي) ؛ فلابد إذاً من معرفة الإسناد للحكم على القصة

ثالثاً : لا أعتقد أن يخفى على القبوريين المتمسكين بهذه الحكاية أنها غير مسندة ؛ فإن ما بين الحافظ الذهبي وبين أبي بكر بن أبي علي ما يقارب الخمسة قرون من الرواة ؟؟ فلو وجد لها سنداً وليست كذلك لكان الحكم عليها بالشذوذ ومخالفة معتقد الصحابة والسلف الكرام ؛ وقد تضمنت الأحاديث الصحيحة المسندة روايات أصح منها ومخالفة لها بإجماع الصحابة والمسلمين ؛ وهو إعلان عمر أمام جموع الصحابة وفي أشد حالات الحاجة لنزول المطر ترك التوسل بالنبي بعد موته ؛ وما كان مجمعا عليه من الصحابة فلا قيمة لما خالفه حتى لو صح سنده!.

رابعاً : لو قالوا الذهبي حافظ ثقة ؛ قلنا : نعم الذهبي ثقة حافظ ولكن أين الرواة بينه وبين هذه الحكاية ؟ 

خامساً : لو صحت قصة التوسل هذه ؛ فهل فعل هؤلاء حجة أم لا ؟؟ ولا أعتقد إلا أنهم بشر يخطئون ويصيبون ؛ فما كان من صواب أخذناه وما كان خطأ تركناه .

Thursday 22 October 2015

അസ് ഹാബുല്‍ കഹ്ഫിന്റെ ചരിത്രം ജാറം കെട്ടാനുള്ള തെളിവോ ..?



അസ് ഹാബുല്‍ കഹ്ഫിന്റെ ചരിത്രം 
ജാറം കെട്ടാനുള്ള തെളിവോ ..? 
മുസ്ലിയാക്കന്മാരുടെ തട്ടിപ്പുകള്‍ പിടികൂടുന്നു:
================================
ബിസ്മില്ലാഹ് ..

അസ്സലാമു അലൈകും..

പ്രിയ സഹോദരന്മാരെ ,


നമ്മള്‍ ഏത് വിഷയത്തിലും ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട വിഷയമുണ്ട് . വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങി 1400 കൊല്ല ങ്ങള്‍ക്ക് ശേഷം ജീവിക്കുന്നവരാണ് നമ്മള്‍ . അഭിപ്രായവും സ്വാതന്ത്ര്യവും ഉള്ള ജീവികളായ മനുഷ്യരായ നമുക്കിടയില്‍ അതുകൊണ്ട് തന്നെ ഒരു പാട് അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിട്ടുണ്ട് . എന്‍റെ കാലശേഷം നിങ്ങളില്‍ ഒരുപാട് അഭിപ്രായ ഭിന്നതകള്‍ ഉണ്ടാവും എന്ന് തന്നെയാണ് നബി (സ) പഠിപ്പിച്ചത് . അപ്പോഴെന്ത് ചെയ്യണമെന്നുള്ള പരിഹാരവും .നബി(സ)നിര്‍ദേശിച്ചിട്ടുണ്ട്


فإنه من يعش منكم بعدي فسيرى اختلافاً كثيراً ، فعليكم بسنتي وسنة الخلفاء المهديين الراشدين، تمسكوا بها وعضوا عليها بالنواجذ ، وإياكم ومحدثات الأمور ، فإن كل محدثة بدعة وكل بدعة ضلالة " رواه أبو داود (4607) والترمذي (2676) وابن ماجة (43) والدارمي (96) وأحمد (17142) "

നിങ്ങളുടെ കൂട്ടത്തിൽ എനിക്കുശേഷം ജീവിക്കുന്നവർ ഒരുപാട് ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സൻമാർഗികളുമായ അനുയായികളുടേയും ചര്യ മുറുകെ പിടിക്കുക. നിങ്ങൾ അത് അണപ്പല്ലുപയോഗിച്ച് കടിച്ച് പിടിക്കുക. പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങൾ കരുതിയിരിക്കുക കാരണം മുഴുവൻ ബിദ്അത്തുകളും വഴികേടിലാകുന്നു. -


അല്ലാഹു പറയുന്നത് കാണുക:


فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ ۖ فَسَيَكْفِيكَهُمُ اللَّـهُ ۚ وَهُوَ السَّمِيعُ الْعَلِيمُ ﴿١٣٧﴾ [2:137]
നിങ്ങള്‍ (സഹാബത്ത് ) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.
അതേ . നബി(സ)യില്‍നിന്നും ഒന്നാമതായി നേര്‍ക്ക്നെരെ ദീന്‍ കേട്ട് പഠിച്ച് മനസ്സിലാക്കിയ സ്വഹാബത്തിന്‍റെ വിശ്വാസമാണ് നമ്മള്‍പിന്‍പറ്റേണ്ടത്. അതിലാണ് സന്മാര്‍ഗ്ഗമുള്ളത്.


قال رسول الله صلى الله عليه وسلم وَإِنَّ بَنِي إِسْرَائِيلَ افْتَرَقَتْ عَلَى اثْنَتَيْنِ وَسَبْعِينَ فِرْقَةً وَتَفْتَرِقُ أُمَّتِي عَلَى ثَلَاثٍ وَسَبْعِينَ مِلَّةً ، كُلُّهُمْ فِي النَّارِ إِلَّا مِلَّةً وَاحِدَةً قَالُوا : وَمَنْ هِيَ يَا رَسُولَ اللَّهِ ؟ قَالَ : مَا أَنَا عَلَيْهِ وَأَصْحَابِي
അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു : ഇസ്രായീല്യര്‍ 7 2 കക്ഷികളായി ഭിന്നിച്ചു . എന്നാല്‍ എന്റെ ഉമ്മത്ത്‌ 7 3 കക്ഷികളായി ഭിന്നിക്കും . അവരില്‍ ഒന്നൊഴികെ മറ്റുള്ള കക്ഷികളെല്ലാം നരകത്തിലാണ് . അവര്‍ (സഹാബത്ത് ) ചോദിച്ചു . അല്ലാഹുവിന്റെ റസൂലേ , അതാരാണ് .? അവിടുന്ന് പറഞ്ഞു. ഞാനും എന്റെ സഹാബത്തും ഏതൊന്നിലാണോ അതില്‍ നിലകൊള്ളുന്നവരാണവര്‍

മുകളില്‍ സൂചിപ്പിച്ച അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞ ആയത്തും റസൂല്‍ (സ) പഠിപ്പിച്ച ഹദീസുകളും ഏതു വിഷയത്തിലും നമുക്ക് മാനദണ്ഡമായി അളവുകോലായി സ്വീകരിക്കാവുന്നതാണ് ... നബി (സ)യില്‍ നിന്നും ഒന്നാമതായി ദീന്‍ പഠിച്ച നബി (സ)യുടെ സ്വഹാബത്ത് ആ കാര്യം വിശ്വസിച്ചിട്ടുണ്ടോ .ചെയ്തിട്ടുണ്ടോ എങ്കില്‍ നമുക്ക് സ്വീകരിക്കാം ... ഇല്ലേ അത് ബിദ് അത്താണ് ........ ഇസ്തിഗാസ - ജാറം കെട്ടല്‍ . ആണ്ട് നേര്‍ച്ച അടിയന്തിരം സ്വലാത്ത് മാമാങ്കം +++++ എല്ലാം നമ്മള്‍ ഈ അളവ് കോല്‍ വെച്ച് അഹങ്കാരമില്ലാതെ പഠിക്കൂ ..പരിശോധിക്കൂ നിങ്ങള്‍ക്ക് കൃത്യമായ വെളിച്ചം ലഭിക്കും

സൂറത്തുല്‍ കഹ്ഫില്‍ ഗുഹാവാസികളുടെ ചരിത്രം പറയുന്ന ഭാഗം :

وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّـهِ حَقٌّ وَأَنَّ السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴿٢١﴾ [18:21]

അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ (ജനങ്ങള്‍) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ (ഗുഹാവാസികളെ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി. അവര്‍ അന്യോന്യം അവരുടെ (ഗുഹാവാസികളുടെ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അവര്‍ (ഒരു വിഭാഗം) പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക-അവരുടെ രക്ഷിതാവ് അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.
XXXXXX XXXXXXXX


ഇവിടെ ചിലര്‍ പള്ളിക്കുള്ളില്‍ ജാറം കെട്ടാന്‍ ഈ ആയത്താണ് തെളിവ് പറയുന്നത്.. എന്താണ് മറുപടി ..?

അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിക്കുന്നു : ഹദീസ് കാണുക :

بَاب النَّهْيِ عَنْ بِنَاءِ الْمَسَاجِدِ عَلَى الْقُبُورِ وَاتِّخَاذِ الصُّوَرِ فِيهَا وَالنَّهْيِ عَنْ اتِّخَاذِ الْقُبُورِ مَسَاجِدَ

528 وَحَدَّثَنِي زُهَيْرُ بْنُ حَرْبٍ حَدَّثَنَا يَحْيَى بْنُ سَعِيدٍ حَدَّثَنَا هِشَامٌ أَخْبَرَنِي أَبِي عَنْ عَائِشَةَ أَنَّ أُمَّ حَبِيبَةَ وَأُمَّ سَلَمَةَ ذَكَرَتَا كَنِيسَةً رَأَيْنَهَا بِالْحَبَشَةِ فِيهَا تَصَاوِيرُ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ أُولَئِكِ إِذَا كَانَ فِيهِمْ الرَّجُلُ الصَّالِحُ فَمَاتَ بَنَوْا عَلَى قَبْرِهِ مَسْجِدًاوَصَوَّرُوا فِيهِ تِلْكِ الصُّوَرَ أُولَئِكِ شِرَارُ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ
56) ആയിശ(റ) നിവേദനം: അബ്സീനിയായിലെ കനീസയില്‍ ഉമ്മു ഹബീബയും ഉമ്മു സലമ:(റ) യും കണ്ട ചില രൂപങ്ങളെക്കുറിച്ച് അവര്‍ പറഞ്ഞപ്പോള്‍ തിരുമേനി(സ) അരുളി: അക്കൂട്ടരില്‍പ്പെട്ട ഒരു നല്ല മനുഷ്യന്‍ മരണമടഞ്ഞാല്‍ അയാളുടെ ഖബറിന്മല്‍ അവര്‍ പള്ളി പണിയും. എന്നിട്ട് അതില്‍ ആ സ്വലിഹീങ്ങളുടെരൂപങ്ങള്‍ ഉണ്ടാക്കി വെക്കും അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ അടുത്ത് ഏറ്റവും ദുഷ്ടന്മാര്‍ ഇവരത്രെ. (ബുഖാരി. 1. 8. 419) മുസ്ലിം 528

حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ وَعَمْرٌو النَّاقِدُ قَالَا حَدَّثَنَا وَكِيعٌ حَدَّثَنَا هِشَامُ بْنُ عُرْوَةَعَنْ أَبِيهِ عَنْ عَائِشَةَ أَنَّهُمْ تَذَاكَرُوا عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي مَرَضِهِ فَذَكَرَتْ أُمُّ سَلَمَةَ وَأُمُّ حَبِيبَةَ كَنِيسَةً ثُمَّ ذَكَرَ نَحْوَهُ حَدَّثَنَا أَبُو كُرَيْبٍحَدَّثَنَا أَبُو مُعَاوِيَةَ حَدَّثَنَا هِشَامٌ عَنْ أَبِيهِ عَنْ عَائِشَةَ قَالَتْ ذَكَرْنَ أَزْوَاجُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَنِيسَةً رَأَيْنَهَا بِأَرْضِ الْحَبَشَةِ يُقَالُ لَهَا مَارِيَةُ بِمِثْلِ حَدِيثِهِمْ

صحيح مسلم » كتاب المساجد ومواضع الصلاة » باب النهي عن بناء المساجد على القبور واتخاذ الصور فيها والنهي عن اتخاذ القبور مساجد
-529 حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ وَعَمْرٌو النَّاقِدُ قَالَا حَدَّثَنَا هَاشِمُ بْنُ الْقَاسِمِ حَدَّثَنَا شَيْبَانُ عَنْ هِلَالِ بْنِ أَبِي حُمَيْدٍ عَنْ عُرْوَةَ بْنِ الزُّبَيْرِ عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ قَالَتْ فَلَوْلَا ذَاكَ أُبْرِزَ قَبْرُهُ غَيْرَ أَنَّهُ خُشِيَ أَنْ يُتَّخَذَ مَسْجِدًا وَفِي رِوَايَةِ ابْنِ أَبِي شَيْبَةَ وَلَوْلَا ذَاكَ لَمْ يَذْكُرْ قَالَتْ


ആയിശ(റ) നിവേദനം: നബി(സ) മരണപ്പെട്ടതായ രോഗത്തില്‍ പറഞ്ഞു. ജൂതന്മാരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ. അവര്‍ അവരുടെ നബിമാരുടെ ഖബറുകള്‍ പ്രാര്‍ത്ഥനാ സ്ഥലങ്ങളാക്കി. ആയിശ പറയുന്നു: ആളുകള്‍ പ്രാര്‍ത്ഥനാകേന്ദ്രങ്ങളാക്കുമെന്നു ഭയമില്ലായിരുന്നെങ്കില്‍ അവര്‍ (സഹാബി വര്യന്മാര്‍) നബി(സ)യുടെ ഖബര്‍ വെളിയിലെവിടെയെങ്കിലും ആക്കിയേനെ. അതു വല്ല കാലത്തും ജനങ്ങള്‍ പ്രാര്‍ത്ഥനാകേന്ദ്രങ്ങള്‍ (പള്ളികള്‍) ആക്കിക്കളയുമോ എന്ന് എനിക്ക് ഇപ്പോഴും ഭയമുണ്ട്. (ബുഖാരി. 2. 23. 414 മുസ്ലിം 529 )

ആയിശ(റ) നിവേദനം: നബി(സ) മരണപ്പെട്ട രോഗത്തില്‍ ഇപ്രകാരം അരുളി: ജൂത-ക്രൈസ്തവരെ അല്ലാഹു ശപിക്കട്ടെ. അവര്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ പ്രാര്‍ത്ഥനാ കേന്ദ്രമാക്കി. നബി(സ)യുടെ ആ ഉണര്‍ത്തല്‍ ഇല്ലായിരുന്നെങ്കില്‍ അവിടുത്തെ ഖബര്‍ പൊതു സ്ഥലത്ത് ആക്കുമായിരുന്നു. എന്നിട്ടും ഏതെങ്കിലും കാലത്ത് അവിടുത്തെ ഖബര്‍ പ്രാര്‍ത്ഥനാ സ്ഥലമാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. (ബുഖാരി. 2. 23. 472)


530 حَدَّثَنَا هَارُونُ بْنُ سَعِيدٍ الْأَيْلِيُّ حَدَّثَنَا ابْنُ وَهْبٍ أَخْبَرَنِي يُونُسُ وَمَالِكٌ عَنْ ابْنِ شِهَابٍ حَدَّثَنِي سَعِيدُ بْنُ الْمُسَيَّبِ أَنَّ أَبَا هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَاتَلَ اللَّهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ


നബി(സ) പറഞ്ഞു: യഹൂദികളെഅല്ലാഹുനശിപ്പിക്കട്ടെ അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ പള്ളികളാക്കി. സ്വഹീഹ് മുസ്ലിം: 530


531وَحَدَّثَنِي هَارُونُ بْنُ سَعِيدٍ الْأَيْلِيُّ وَحَرْمَلَةُ بْنُ يَحْيَى قَالَ حَرْمَلَةُ أَخْبَرَنَا وَقَالَ هَارُونُ حَدَّثَنَا ابْنُ وَهْبٍ أَخْبَرَنِي يُونُسُ عَنْ ابْنِ شِهَابٍ أَخْبَرَنِيعُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ أَنَّ عَائِشَةَ وَعَبْدَ اللَّهِ بْنَ عَبَّاسٍ قَالَا لَمَّا نُزِلَ بِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ فَإِذَا اغْتَمَّ كَشَفَهَا عَنْ وَجْهِهِ فَقَالَ وَهُوَ كَذَلِكَ لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ يُحَذِّرُ مِثْلَ مَا صَنَعُوا

ആയിഷ(റ), അബ്ദുല്ലാഹിബ്നു അബ്ബാസ്‌(റ) എന്നിവര്‍ നിവേദനം: നബി(സ) തന്റെ മരണം ആസന്നമായ സന്ദര്‍ഭത്തില്‍ ഒരു തട്ടം മുഖത്തിടുകയും വിഷമം തോന്നുമ്പോള്‍ അത് മുഖത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു . അന്നേരം നബി(സ) പറഞ്ഞു : ക്രിസ്ത്യാനികള്‍ക്കും യഹൂദികള്‍ക്കും മേല്‍ അല്ലാഹുവിന്റെ ശാപം . അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ പള്ളികളാക്കി. അവരെ അനുകരിക്കരുതെന്നു തന്ടെ അനുചരന്മാര്‍ക്കു താക്കീത്‌ നല്‍കുകയായിരുന്നു നബി(സ)യുടെ ഉദ്ദേശം . (സ്വഹീഹ് മുസ്ലിം 531)

532 قَالَ حَدَّثَنِي جُنْدَبٌ قَالَ سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَبْلَ أَنْ يَمُوتَ بِخَمْسٍ وَهُوَ يَقُولُ إِنِّي أَبْرَأُ إِلَى اللَّهِ أَنْ يَكُونَ لِي مِنْكُمْ خَلِيلٌ فَإِنَّ اللَّهَ تَعَالَى قَدْ اتَّخَذَنِي خَلِيلًا كَمَا اتَّخَذَ إِبْرَاهِيمَ خَلِيلًا وَلَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلًا لَاتَّخَذْتُ أَبَا بَكْرٍ خَلِيلًا أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ إِنِّي أَنْهَاكُمْ عَنْ ذَلِكَ



ജുന്‍ദുബ് (റ) നിവേദനം : നബി(സ) മരിക്കുന്നതിനുഅഞ്ചുദിവസംമുന്‍പ്ഇപ്രകാരംപറയുന്നതായിഞാന്‍കേട്ടിട്ടുണ്ട് .......... അറിയുക . നിങ്ങളുടെ മുന്കഴിഞ്ഞുപോയവര്‍അ വരുടെ അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകളെ പള്ളികളാക്കാറുണ്ടായിരുന്നു . ശ്രദ്ധിക്കുക. എന്നാല്‍ നിങ്ങള്‍ ഖബ്‌റുകളെ പള്ളികളാക്കരുത്. നിശ്ചയമായും ഞാന്‍ അതില്‍ നിന്നും നിങ്ങളെ വിലക്കുന്നു. ( സ്വഹീഹ് മുസ്ലിം : ഹദീസ്‌നമ്പര്‍ 532 )


Ibn Rajab-Fathul Bari

മഹാന്മാരുടെ ഖബറുകള്‍ പള്ളികളാക്കുന്നതിനെ കുറിച്ച് ഇമാം ഇബ്നുറജബ്അല്‍ ഹമ്പലി (റ) സൂറത്ത്കഹ്ഫിലെ അസ്ഹാബുല്‍കഹ്ഫിന്‍റെ ചരിത്രം തെളിവാക്കി വിശദീകരിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ കിതാബായ ഫതഹുല്‍ബാരിയില്‍ പറയുന്നത് കാണുക ::



الكتاب: فتح الباري شرح صحيح البخاري
المؤلف: زين الدين عبد الرحمن بن أحمد بن رجب بن الحسن، السَلامي، البغدادي، ثم الدمشقي، الحنبلي (المتوفى: 795هـ)

48 باب
هل تنبش قبور مشركي الجاهلية، ويتخذ مكانها مساجد
لقول النبي صَلَّى اللهُ عَلَيْهِ وَسَلَّمَ: لعن الله اليهود؛ اتخذوا قبور أنبيائهم مساجد
وما يكره من الصلاة في القبور
ورأى عمر أنس بن مالك يصلي عند قبر، فقال: القبر القبر، ولم يأمره بالإعاده.
مقصود البخاري بهذا الباب: كراهة الصلاة بين القبور واليها، واستدل لذلك بان اتخاذ القبور مساجد ليس هو من شريعة الإسلام، بل من عمل اليهود، وقد لعنهم النبي - صَلَّى اللهُ عَلَيْهِ وَسَلَّمَ - على ذلك. وقد خرج البخاري هذا الحديث فيما تقدم، وسيأتي قريبا - أن شاء الله تعالى.
وقد دل القران على مثل ما دل عليه هذا الحديث، وهو قول الله عز وجل في قصة أصحاب الكهف: {قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً] { الكهف: 12] ، فجعل اتخاذ القبور على المساجد من فعل أهل الغَلَبة على الأمور، وذلك يُشعِرُ بأن مستنده القهر والغلبة واتباع الهوى، وأنه ليس من فعل أهل العلم والفضل المتبعين لما انزل الله على رسله من الهدى.


അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകളെ പള്ളികളാക്കാറുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കും യഹൂദികള്‍ക്കും അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ എന്ന ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇബ്നുറജബ്(റ) ഫതഹുല്‍ ബാരിയില്‍ പറയുന്നു: ഈ ഹദീസില്‍ അറിയിച്ചതായ അതേ വിഷയം വിശുദ്ധ ഖുര്‍ആനിലും രേഖപ്പെടുത്തിയിട്ടുണ്ട്.അതായത്( സൂറത്ത് കഹ്ഫിലെ ) അസ്ഹാബുല്‍ കഹ്ഫിന്റെചരിത്രം വിവരിക്കുന്ന
...قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴿٢١﴾
..അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.[18:21]എന്നഈആയത്തിലൂടെയും അല്ലാഹു അറിയിച്ചിട്ടുണ്ട്.

ഖബറുകളുടെ മേല്‍ പള്ളിയെടുക്കുക എന്നത് കാര്യങ്ങളില്‍ അതിര് കടന്നവരുടെ-സ്വേചാധിപതികളുടെ പ്രവര്‍ത്തനത്തില്‍ പെട്ടതാണ് . ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകുന്നതിന്റെ അടിസ്ഥാനമായഉറവിടകേന്ദ്രം സേച്ചാധിപത്യവും അതിര് കവിയലും സ്വാര്‍ത്ഥതാല്പ്പര്യങ്ങളെ പിന്‍പറ്റലുമാണെന്ന് അത് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

ഇത്തരംകാര്യങ്ങള്‍ ഒരിക്കലും തന്നെ അല്ലാഹു അവന്‍റെ ദൂതന്മാരിലൂടെ ഇറക്കിയ സന്മാര്‍ഗ്ഗത്തിന്റെ മഹത്വമുള്‍ക്കൊണ്ടവരുടെയും അറിവുള്ളരായ പണ്ഡിതന്മാരുടെയും പ്രവര്‍ത്തനങ്ങളില്‍ പെട്ടതല്ല.



RoohulMaani: Imaam Aaloosi ഇമാം ആലൂസി അദ്ദേഹത്തിന്‍റെ തഫ്സീര്‍ റൂഹുല്‍ മ ആനിയില്‍ പറയുന്നു :

وَقَرَأَ الْحَسَنُ وَعِيسَى الثَّقَفِيُّ: «غُلِبُوا» بِضَمِّ الْغَيْنِ وَكَسْرِ اللَّامِ عَلَى أَنَّ الْفِعْلَ مَبْنِيٌّ لِلْمَفْعُولِ، وَوُجِّهَ بِذَلِكَ بِأَنَّ طَائِفَةً مِنَ الْمُؤْمِنِينَ الْمُعْثِرِينَ أَرَادَتْ أَنْ لَا يُبْنَى عَلَيْهِمْ شَيْءٌ وَلَا يُتَعَرَّضَ لِمَوْضِعِهِمْ، وَطَائِفَةٌ أُخْرَى مِنْهُمْ أَرَادَتِ الْبِنَاءَ وَأَنْ لَا يُطْمَسَ الْكَهْفُ فَلَمْ يُمْكِنْ لِلطَّائِفَةِ الْأُولَى مَنْعُهَا وَوَجَدَتْ نَفْسَهَا مَغْلُوبَةً فَقَالَتْ: إِنْ كَانَ بُنْيَانٌ وَلَا بُدَّ فَلَنَتَّخِذَنَّ عَلَيْهِمْ مَسْجِدًا.

هَذَا وَاسْتُدِلَّ بِالْآيَةِ عَلَى جَوَازِ الْبِنَاءِ عَلَى قُبُورِ الصُّلَحَاءِ وَاتِّخَاذِ مَسْجِدٍ عَلَيْهَا وَجَوَازِ الصَّلَاةِ فِي ذَلِكَ، وَمِمَّنْ ذَكَرَ ذَلِكَ الشِّهَابُ الْخَفَاجِيُّ فِي حَوَاشِيهِ عَلَى الْبَيْضَاوِيِّ وَهُوَ قَوْلٌ بَاطِلٌ عَاطِلٌ فَاسِدٌ كَاسِدٌ.

തഫ്സീര്‍ റൂഹുല്‍ മആനിയില്‍ ഇമാം ആലൂസി(റ ) പറയുന്നു: ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ ചിലര്‍ സ്വാലിഹീങ്ങളുടെ ഖബറിന്മേല്‍ പള്ളിയുണ്ടാക്കുന്നത് അനുവദനീയമാണ് എന്ന് തെളിവ് പറയുകയുണ്ടായി . ബൈളാവിയുടെഹാശിയ എഴുതിയ ശിഹാബുല്‍ ഖഫാജി അതില്‍ പെട്ട ആളാണ്‌ . എന്നാലാ അഭിപ്രായം ഒരിക്കലും ശരിയായതല്ല.ബാതിലാണ് , മോശമായതാണ്,


: തഫ്സീര്‍ Ibn Kathir ഈ വിഷയത്തില്‍ പറയുന്നത് കാണുക:

حَكَى ابْنُ جَرِيرٍ فِي الْقَائِلِينَ ذَلِكَ قَوْلَيْنِ: أَحَدُهُمَا: إِنَّهُمُ الْمُسْلِمُونَ مِنْهُمْ. وَالثَّانِي: أَهْلُ الشِّرْكِ مِنْهُمْ، فَاللَّهُ أَعْلَمُ
وَالظَّاهِرُ أَنَّ الَّذِينَ قَالُوا ذَلِكَ هُمْ أَصْحَابُ الْكَلِمَةِ وَالنُّفُوذِ. وَلَكِنْ هَلْ هُمْ مَحْمُودُونَ أَمْ لَا؟ فِيهِ نَظَرٌ؛ لِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ" يُحَذِّرُ مَا فَعَلُوا. وَقَدْ رُوِّينَا عَنْ أَمِيرِ الْمُؤْمِنِينَ عُمَرَ بْنِ الْخَطَّابِ، رَضِيَ اللَّهُ عَنْهُ، أَنَّهُ لَمَّا وَجَدَ قَبْرَ دَانْيَالَ فِي زَمَانِهِ بِالْعِرَاقِ، أَمَرَ أَنْ يُخْفَى عَنِ النَّاسِ، وَأَنْ تُدْفَنَ تِلْكَ الرُّقْعَةُ الَّتِي وَجَدُوهَا عِنْدَهُ، فِيهَا شَيْءٌ مِنَ الْمَلَاحِمِ وَغَيْرِهَا.

ഇമാം ഇബ്നു കസീര്‍(റ) അദ്ദേഹത്തിന്‍റെ തഫ്സീറില്‍ ഇമാം ത്വബരിയുടെ ഈ വിഷയത്തിലുള്ള രണ്ടഭിപ്രായങ്ങളും രേഖപ്പെടുത്തുന്നു.
ഒന്ന് : അവരില്‍പെട്ട മുസ്ലിമീങ്ങളാണ്.
രണ്ട്: അവരില്‍പെട്ട മുശ്രിക്കീങ്ങളാണ്.

എന്നിട്ടദ്ദേഹം പറയുന്നു: കലിമ ചൊല്ലിയ ആളുകളാണ് എന്നാണ് പ്രത്യക്ഷത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്നാലിവര്‍ നല്ലവരായ ആളുകളാണ് എന്ന് പറയാന്‍ പറ്റുമോ..? അത് പരിശോധിക്കേണ്ടതാണ്. കാരണം
"لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ يُحَذِّرُ مَا فَعَلُوا

അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകളെ പള്ളികളാക്കാറുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കും യഹൂദികള്‍ക്കും അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ , എന്ന് നബി (സ) പറഞ്ഞിരിക്കുന്നു. ആ യഹൂദി നസാറാക്കളുടെ അത്തരം ആചാരങ്ങള്‍ എന്‍റെ ഉമ്മത്ത്‌ അനുകരിക്കരുത് എന്ന നബി (സ)യുടെ മുന്നറിയിപ്പ് കൂടി നോക്കുമ്പോള്‍ പള്ളിയുണ്ടാക്കാം എന്ന് പറഞ്ഞ ആ ആളുകള്‍ ഒരിക്കലും പുകഴ്ത്തപ്പെടേണ്ട നല്ല മനുഷ്യരല്ല എന്ന് മനസ്സിലാക്കാം എന്നാണ് ഇമാം ഇബ്നു കസീര്‍ ഇവിടെ സൂചിപ്പിക്കുന്നത്) വീണ്ടും ഇബ്നു കസീര്‍ (റ) തന്‍റെ വാദം സ്ഥാപിക്കാന്‍ തെളിവുദ്ധരിക്കുന്നു .

وَقَدْ رُوِّينَا عَنْ أَمِيرِ الْمُؤْمِنِينَ عُمَرَ بْنِ الْخَطَّابِ، رَضِيَ اللَّهُ عَنْهُ، أَنَّهُ لَمَّا وَجَدَ قَبْرَ دَانْيَالَ فِي زَمَانِهِ بِالْعِرَاقِ، أَمَرَ أَنْ يُخْفَى عَنِ النَّاسِ، وَأَنْ تُدْفَنَ تِلْكَ الرُّقْعَةُ الَّتِي وَجَدُوهَا عِنْدَهُ، فِيهَا شَيْءٌ مِنَ الْمَلَاحِمِ وَغَيْرِهَا.


മാത്രമല്ല ഉമര്‍ (റ)വിനെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന , ഉമര്‍ (റ) ഭരണകാലത്ത് ഇറാക്ക് കീഴടക്കിയപ്പോള്‍ അവിടെ കണ്ട ഡാനിയേല്‍ (അ)യുടെ ഖബര്‍ ജനങ്ങളില്‍ നിന്നും മറച്ചു വെക്കാന്‍ ഉമര്‍ (റ) കല്‍പ്പന നല്‍കിയ സംഭവം
ഇതെല്ലാം മനസ്സിലാക്കുമ്പോള്‍ അസ്ഹാബുല്‍ കഹ്ഫിന്റെ ഖബറിന്മേല്‍ പള്ളിയുണ്ടാക്കാം എന്ന് പറഞ്ഞ ആ ആളുകള്‍ ഒരിക്കലും പുകഴ്ത്തപ്പെടേണ്ട നല്ല മനുഷ്യരല്ല എന്നാണ് ഇമാം ഇബ്നു കസീര്‍ (റ) ഇവിടെ സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം

( ഇറാക്കില്‍ അന്നുണ്ടായിരുന്ന യഹൂദികളും നസാറാക്കളും ഡാനിയേല്‍ എന്ന പുണ്യപുരുഷനോട്‌ മഴ കിട്ടാന്‍ വേണ്ടി തേടിയിരുന്നു. )

ആ മയ്യിത്താണ് ജനങ്ങളില്‍ നിന്നും മറച്ചു വെക്കാന്‍ നബി (സ)യില്‍ നിന്നും നേര്‍ക്ക് നേരെ ദീന്‍ പഠിച്ച ഉമര്‍ ബിന്‍ ഖത്താബ് (റ) കല്‍പ്പന നല്‍കിയത് . രാത്രി ആരുമറിയാതെ നിരവധി ഖബറുകള്‍ കുഴിച്ച് അതിലൊന്നില്‍ ഡാനിയേല്‍ എന്നവരുടെ മയ്യിത്ത് മറമാടി. (അല്‍ബിദായ വന്നിഹായ )


ജാറം കെട്ടാന്‍ വേണ്ടി മുസ്ലിയാക്കന്മാര്‍ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് വരുന്ന തെളിവുകളുടെ ദുര്‍ബലത എത്രമാത്രം ഉണ്ട് എന്നത് പ്രിയപ്പെട്ടവരേ മനസ്സിലാക്കുക .

ഇനിയും ഈ വിഷയത്തില്‍ മഹാന്മാരായ ഇമാമീങ്ങളുടെ തഫ്സീറുകളില്‍ വന്ന കാര്യങ്ങള്‍ നിരവധി നമുക്ക് തെളിവുകളായി നമുക്ക് ഉദ്ധരിക്കാന്‍ സാധിക്കും ...
ഈ ലേഖനം നീളും എന്നതിനാല്‍ തല്‍ക്കാലം ഈ വിഷയം ഇവിടെ നിര്‍ത്തുകയാണ് ..

സത്യം മനസ്സിലാക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ .... ആമീന്‍