Saturday, 28 March 2015

അല്ലാഹുവിനെ കുറിച്ചുള്ള ഭയവും പ്രത്യാശയും


അല്ലാഹുവിനെ കുറിച്ചുള്ള ഭയവും പ്രത്യാശയും 

ഒരു സത്യവിശ്വാസി  അവന്‍റെ മനസ്സില്‍ അല്ലാഹുവിനെക്കുറിച്ച്  വെച്ചുപുലര്‍ത്തേണ്ട  ഭയം  ആരാധനയാണ് . خوف  - خشية   എന്നീ പദങ്ങളാണ്  വിശുദ്ധ ഖുര്‍ആന്‍ ഈ മാനസികാവസ്ഥക്ക്  പ്രയോഗിച്ചിട്ടുള്ളത്. ആദരവോടു കൂടിയുള്ള ഭയത്തിന്     خشية  എന്നും പൊതുവേ ഉണ്ടാകുന്ന ഭയത്തിന്  خوف    എന്നുമാണ്  പറയുക.  ഒരു വിശ്വാസിക്ക്    അല്ലാഹുവിനെ കുറിച്ചുള്ള ഭയവും പ്രത്യാശയും എപ്പോഴും  ഉണ്ടായിരിക്കേണ്ടതാണ് .  അല്ലാഹുവിനെ തൃപ്തിപ്പെടുത്താന്‍ എനിക്ക് ആവുകയില്ലേ , അവന്‍റെ  ശിക്ഷ എന്നെ പിടികൂടുമോ , തന്‍റെ സല്‍ക്കര്‍മ്മങ്ങള്‍ അവന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തന്നെയാണോ  അതെല്ലാം പൂര്‍ണമായി പ്രതിഫലം ലഭിക്കപ്പെടുന്ന വിധത്തില്‍ തന്നെയാണോ  എന്നിങ്ങനെയുള്ള ചിന്തയും ഉല്‍ക്കണ് ഠയും സദാ ഒരു സത്യവിശ്വാസിക്ക് ഉണ്ടാവണം.    

 അല്ലാഹുവിന്‍റെ ഇഷ്ടദാസന്‍മാരായ  അമ്പിയാക്കളുടെ സ്വഭാവത്തെക്കുറിച്ച്  അല്ലാഹു പറയുന്നു :


إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ ﴿٩٠

..തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. (21 : 90)




ഭയമുണ്ടാവുമ്പോള്‍  മനസ്സിലുണ്ടാവുന്ന  വിനയത്തോടെ ഉള്ള അവസ്ഥയാണ്  خشوع  . ഭയം കൊണ്ടുണ്ടാകുന്ന കിടിലവും വിശ്വാസിയിലുണ്ടാവും . ഭയം കൂടുതല്‍ ഉണ്ടാകുമ്പോഴാണല്ലോ കിടിലം കൊള്ളുന്നത് . സല്‍ക്കര്‍മ്മം ചെയ്യുമ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനം അല്ലാഹു സ്വീകരിക്കണമെന്ന  ആശയില്‍ നിന്നും അതില്‍  വീഴ്ച്ച വന്നു പോകുമോ  എന്ന ഉല്‍ക്കണ് ഠയില്‍ നിന്നും ഉളവാകുന്ന അവസ്ഥയെ കുറിച്ച്  അല്ലാഹു പറയുന്നത് കാണുക :




إِنَّ الَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ ﴿٥٧﴾ وَالَّذِينَ هُم بِآيَاتِ رَبِّهِمْ يُؤْمِنُونَ ﴿٥٨﴾ وَالَّذِينَ هُم بِرَبِّهِمْ لَا يُشْرِكُونَ ﴿٥٩﴾ وَالَّذِينَ يُؤْتُونَ مَا آتَوا وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَاجِعُونَ ﴿٦٠﴾ أُولَـٰئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَ ﴿٦١﴾

തീര്‍ച്ചയായും തങ്ങളുടെ  റബ്ബിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരും ,(57) തങ്ങളുടെ റബ്ബിന്‍റെ  ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, (58) തങ്ങളുടെ റബ്ബിനോട് പങ്കുചേര്‍ക്കാത്തവരും, (59) റബ്ബിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ (60) അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരുമാകുന്നു . (61)
സൂറത്ത്  2 3 : 57 - 61
  
അല്ലാഹുവിന്‍റെ നാമം പറയപ്പെടുമ്പോള്‍ പോലും ഈ കിടിലം കൊള്ളലും ഞെട്ടലും ഒരു യഥാര്‍ത്ഥ സത്യവിശ്വാസിക്കുണ്ടാവുന്നതാണ് .  



إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّـهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴿٢﴾



അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. (2)   سورة الأنفال  സൂറത്ത്  അന്‍ഫാല്‍ 2 .

അല്ലാഹു അല്ലാത്തവരോട്  ഈ നിലക്കുള്ള ഭയം പ്രകടിപ്പിക്കരുത് . കാരണം അത് ശിര്‍ക്കാണ്‌ . അല്ലാഹു പറയുന്നു : 



 فَلَا تَخْشَوُا النَّاسَ وَاخْشَوْنِ

അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക.


സൂറത്ത്  മാഇദ : 44 



فَلَا تَخْشَوْهُمْ وَاخْشَوْنِ ۚ 

അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക.  (സൂറത്ത്  മാഇദ : 3)


ഈ ലോകത്ത്  നമുക്ക്  പല സൃഷ്ട്ടികളെയും ഭയമുണ്ട്. അതെല്ലാം ഭൌതികമാണ്. പാമ്പ്‌ നമ്മെ കടിക്കും. കടിച്ചാല്‍ അപകടം ഉണ്ടാവും. ആ പേടി ഭൌതികമാണ്.     എന്നാല്‍  അല്ലാഹുവിനെ കുറിച്ചുള്ള  ഭയത്തിന്‍റെ പ്രത്യേകത  അവനെ നമ്മള്‍ ഭയപെടുന്നത് അഭൗതികമായ നിലക്കാണ്.   ഈ അവസ്ഥ മറ്റ്  സൃഷ്ട്ടികളോട്  ഉണ്ടാവാന്‍  പാടില്ല . ഉണ്ടായാല്‍ അത് ശിര്‍ക്കാണ്‌ . പാമ്പിനെ കുറിച്ച് അത് നമ്മെ കടിച്ചാല്‍ വിഷം തീണ്ടി മരിക്കും എന്ന  ഭൌതികമായ പേടി ശിര്‍ക്കല്ല . അത്തരം  പാമ്പിനെ കണ്ടാല്‍  നമ്മള്‍ തല്ലി കൊല്ലുന്നു . എന്നാല്‍ അമ്പലത്തിലെ പാമ്പാണ് . അതിനെ ഉപദ്രവിക്കണ്ട. സര്‍പ്പകോപം ഉണ്ടാവും .  സര്‍പ്പകോപം ഉണ്ടായാല്‍ ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാവും എന്ന പേടി ശിര്‍ക്കാണ്‌  

ഇവിടെ  കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി  അഭൌതികമായ മാര്‍ഗ്ഗത്തിലൂടെ നമ്മെ ഉപദ്രവിക്കുവാന്‍ ആ സര്‍പ്പത്തിന്  കഴിയും എന്ന ഒരു വിശ്വാസം നമ്മെ പിടികൂടുന്നു . അത് ശിര്‍ക്കാണ്. 

മൊയ്തീന്‍ ശൈഖിന്‍റെ  പേരിലോ ഉള്ലാളം തങ്ങളുടെ പേരിലോ മറ്റോ  ശിര്‍ക്കന്മാര്‍ നേര്‍ച്ചയാക്കിയ  ആട്  നമ്മുടെ വീട്ടിലും  വളപ്പിലുമൊക്കെ വന്ന് ശല്യം ചെയ്യുമ്പോഴും വിളവ്‌ നശിപ്പിക്കുമ്പോഴും ചിലര്‍ ഒന്നും ചെയ്യാറില്ല . ഭവ്യതയോടെ  അതെല്ലാം  സഹിക്കും. ആ  നേര്‍ച്ച മൃഗത്തെ  ആട്ടിയോടിച്ചാല്‍  ആരുടെ പേരിലാണോ നേര്‍ച്ചയാക്കപ്പെട്ടത്  ആ  മഹാനവര്‍കളുടെ ശാപകോപങ്ങളുണ്ടാവുമെന്ന  ഭയമാണ്  അതിനുള്ള കാരണം.  ഇത് പച്ചയായ ശിര്‍ക്കാണ്‌ 

കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി  അഭൌതികമായ മാര്‍ഗ്ഗത്തിലൂടെ നമ്മെ ഉപദ്രവിക്കുവാനും സഹായിക്കുവാനും കഴിവുള്ളവന്‍ അല്ലാഹു  മാത്രമാണ് .



إِنَّ الَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ﴿١٢﴾



[67:12]  തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌.

കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി  അഭൌതികമായ മാര്‍ഗ്ഗത്തിലൂടെ നമ്മെ ഉപദ്രവിക്കുവാനും സഹായിക്കുവാനും കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്  എന്നതിനാല്‍  അത്തരത്തില്‍  ഉള്ള എല്ലാ ഭയവും അല്ലാഹുവിനോട് മാത്രമായിരിക്കണം. 
 ഈ ഭയം ഖബറുകളില്‍  എന്നോ മരണപ്പെട്ടുപോയവരോട് ഉണ്ടാവാന്‍ പാടില്ല . തങ്ങളോടും  ബീവിയോടും സിദ്ധനോടും ജിന്നിനോടും മലക്കിനോടും ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഒരു സൃഷ്ടിയോടും പാടുള്ളതല്ല . അതെല്ലാം ശിര്‍ക്കാണ്‌   


ഗുഹയില്‍ അകപ്പെട്ട ആളുകള്‍  മുന്പ്  ചെയ്ത സല്‍ക്കര്‍മ്മങ്ങള്‍  എടുത്തു പറഞ്ഞുകൊണ്ട് കൊണ്ട് അതിനെ  മുന്‍ നിര്‍ത്തി അല്ലാഹുവിനോട് നടത്തിയ തവസ്സുലായ പ്രാര്‍ഥനയെ കുറിച്ച്  വിശദീകരിക്കുന്ന  ദീര്‍ഘവും സുപ്രസിദ്ധവുമായ ഒരു ഹദീസില്‍ ..... വ്യഭിചരിക്കാന്‍ വേണ്ടി എല്ലാ സാഹചര്യങ്ങളും ഒത്ത് വന്നപ്പോള്‍  അതിന് വിധേയമാക്കാന്‍  നിര്‍ബന്ധിക്കപ്പെട്ട  സ്ത്രീ  "നീ അല്ലാഹുവിനെ ഭയപ്പെടുക" എന്ന് പറഞ്ഞപ്പോള്‍  ആ ഉദ്യമത്തില്‍ നിന്ന്  ആ വ്യക്തി പിന്മാറിയപ്പോള്‍ അതിനടിസ്ഥാനമായ  ആ ഭയം.

അതേ..  രഹസ്യമായും പരസ്യമായും ,  നാം കാണുന്നില്ലെങ്കിലും  നമ്മെ കാണുന്നവനായ,   നമ്മെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനായ  റബ്ബിനെ ഭയപ്പെട്ടുകൊണ്ട്,   നരകശിക്ഷയെ ഭയപ്പെട്ടുകൊണ്ട് ,  അല്ലാഹുവിന്‍റെ  തൃപ്തി ലഭിച്ചു കൊണ്ട് സ്വര്‍ഗ്ഗം ലഭിക്കാന്‍ വേണ്ടി പരിശ്രമിച്ചു കൊണ്ട്  ജീവിക്കുന്നവനാണ് യഥാര്‍ത്ഥ സത്യവിശ്വാസി .


إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَـٰئِكَ هُمْ خَيْرُ الْبَرِيَّةِ ﴿٧﴾جَزَاؤُهُمْ عِندَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ لِمَنْ خَشِيَ رَبَّهُ ﴿٨﴾
  

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍. (7) അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്‌. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്‌. (8)

പരമകാരുണ്യവാനായ , കരുണാവാരിധിയായ  അല്ലാഹു  സുബ്ഹാനഹു വതആലാ  നമ്മളെയെല്ലാം  അത്തരത്തിലുള്ള യഥാര്‍ത്ഥ സത്യവിശ്വാസികളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാവട്ടെ..  ആമീന്‍ 
    




Thursday, 5 February 2015

ജാറങ്ങള്‍ ; യഹൂദി നസാറാക്കളുടെ സുന്നത്ത്

ജാറങ്ങള്‍ ; യഹൂദി നസാറാക്കളുടെ  സുന്നത്ത്









 حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ حَدَّثَنَا حَفْصُ بْنُ غِيَاثٍ عَنْ ابْنِ جُرَيْجٍ عَنْ أَبِي الزُّبَيْرِ عَنْ جَابِرٍ قَالَ   نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يُجَصَّصَ الْقَبْرُ وَأَنْ يُقْعَدَ عَلَيْهِ وَأَنْ يُبْنَى عَلَيْهِ

ജാബിര്‍(റ) പറഞ്ഞു: ഖബര്‍ കുമ്മായം തേക്കുന്നതും അതിന്മേല്‍ ഇരിക്കുന്നതും അതിന്മേല്‍ എടുപ്പുകള്‍ നിര്‍മിക്കുന്നതും അല്ലാഹുവിന്റെ റസൂല്‍ (സ) നിരോധിച്ചു. (മുസ്ലിം) 970

ബഷീര്‍ന്‍റെ പടയോട്ടം .!!!

ബഷീര്‍ന്‍റെ  പടയോട്ടം .....

 ആരും  ആശ്ച്ചര്യപ്പെടണ്ട ... . ഇത്  ആ ബഷീറല്ലട്ടോ

അത് ബേപ്പൂരിലെ  സുല്‍ത്താനല്ലേ ... അദ്ദേഹം അല്ലാഹുവിന്‍റെ വിധിക്ക് കീഴടങ്ങി നമ്മളില്‍ നിന്നും മറ്റൊരു ലോകത്തേക്ക്  പോയി (അള്ളാഹു മഗ്ഫിറ ത്ത്  നല്കി അനുഗ്രഹിക്കട്ടെ  ആമീന്‍ )

സുല്‍ത്താന്‍ പോയിട്ട്  ഒരു പഞ്ചായത്ത്  മെമ്പര്‍ പോലുമല്ല ..ഒരു പാവം നാടന്‍ . പടച്ചോന്റെ ഭൂമിയിലെ   എരമംഗലം എന്ന ലോകപ്രസിദ്ധമായ രാജ്യത്ത്  ജനിച്ച നാടനായ ഒരു പാവം

പിന്നെ പടയോട്ടം


അതെന്താ  അങ്ങനെ ..?

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അനീതിക്കും  എതിരെയുള്ള  സന്ധിയില്ലാ സമരം

യുദ്ധം ..... ഒരിക്കലും തോല്‍ക്കാത്ത യുദ്ധം ....അല്ലാഹുവിന്‍റെ  മാര്‍ഗ്ഗത്തിലുള്ള ഒരു സമരവും തോല്‍ക്കില്ല . കാരണം ലക്‌ഷ്യം  പരലോകമാണ്‌ .

ഈ പടയോട്ടത്തില്‍ ഈ ബ്ലോഗും എന്‍റെ ഒരു ആയുധമാണ് ..

അല്ലാഹു കല്‍പ്പിച്ചു :

Wednesday, 4 February 2015

"നന്മ കല്‍പ്പിക്കലും തിന്മ വിരോധിക്കലും"


 "നന്മ കല്‍പ്പിക്കലും തിന്മ വിരോധിക്കലും"
ചിലര്‍ക്ക് സമൂഹത്തില്‍ കാണുന്ന തിന്മകള്‍ തടയുന്നവരെ കണ്ടാല്‍ ഒരലര്‍ജിയാണ് . വലിയ മാന്യന്മാരെപ്പോലെ ഐക്യം പറയാനും സമൂഹത്തിന്‍റെ കയ്യടി കിട്ടാനും അവര്‍ സത്യം മൂടി വെക്കും . വേറെ ചിലപ്പോള്‍ അവര്‍ സത്യം പറഞ്ഞുകൊണ്ട് ജനങ്ങളെ ദുരാചാരങ്ങളില്‍ നിന്നും തടയുന്നവരോട് പറയും ..
"അവര്‍ തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കുള്ളത് അള്ളാഹു കൊടുത്തോളും -  നമ്മള്‍ എന്തിനാ അവരെ കുറ്റം പറയുന്നത് -"
നമ്മള്‍ എന്തിനാ പല്ല് കുത്തി മണപ്പിക്കുന്നത്
മറ്റ് മതക്കാര്‍ കണ്ടാല്‍ മോശമല്ലേ "
ഒന്ന്  മിണ്ടാതെ ഇരുന്ന് കൂടെ ....

എന്നാല്‍ നമുക്കങ്ങിനെ ഇവരുടെ വാക്കുകള്‍ കേട്ടിട്ട് മുഖവിലക്ക് എടുത്ത്  മിണ്ടാതിരിക്കാന്‍ പറ്റുമോ ..?
ആള്‍ദൈവങ്ങളും കള്ള സിദ്ധന്മാരും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മദ്യപാനവും പലിശയും വ്യഭിചാരവും മറ്റ് സകല ഹറാമുകളും കൂലം കുത്തി ഒഴികിക്കൊണ്ടിരിക്കുമ്പോള്‍.,  
അല്ലാഹു പറഞ്ഞതല്ലേ സത്യവിശ്വാസികള്‍ പരിഗണിക്കേണ്ടത് ...
അതേ ... 





അള്ളാഹു പറയുന്നു :സൂറത്ത് ആലു ഇംറാന്‍ : 104
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿١٠٤﴾
നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും , ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. [3:104]




كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّـهِ ۗ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ ﴿١١٠﴾
[3:110]  മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്‌. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു.
وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّـهَ وَرَسُولَهُ ۚ أُولَـٰئِكَ سَيَرْحَمُهُمُ اللَّـهُ ۗ إِنَّ اللَّـهَ عَزِيزٌ حَكِيمٌ ﴿٧١﴾

സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, 
അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്‌. തീര്‍ച്ചയായും  അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്‌.
خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ ﴿١٩٩﴾
നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കപിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക.
(സൂറ: അഅ്‌റാഫ്: 199)
لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿٧٨﴾ كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ ﴿٧٩﴾

ഇസ്രായീൽ സന്തതികളിലെ സത്യനിഷേധികൾ  ദാവൂദിന്റെയും, മര്‍യമിന്‍റെ മകന്‍ ഈസാ(അ)യുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവർ  അനു സരണക്കേട് കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്‍റെ ഫലമത്രെ അത്. അവർ  ചെയ്തിരുന്ന ദുരാചാരത്തെ   അവർ അന്യോന്യം തടയുമായിരുന്നില്ല. അവർ   ചെയ്ത് കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ.
{സൂറ:മാഇദ : 78,79}

وَقُلِ الْحَقُّ مِن رَّبِّكُمْ ۖ فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ ۚ ..................


പറയുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണ്. ഇഷ്ടമുള്ളവര്‍ക്ക് വിശ്വസിക്കാം, ഇഷ്ടമുള്ളവര്‍ക്ക് അവിശ്വസിക്കാം; .......................  (സൂറ:അൽകഹ്ഫ്: 29)

فَاصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ الْمُشْرِكِينَ ﴿٩٤﴾ 
അതിനാല്‍ നിന്നോടാവശ്യപ്പെട്ടതെന്തോ, അത് ഉറക്കെ പ്രഖ്യാപിക്കുക. ബഹുദൈവവാദികളെ തീര്‍ത്തും അവഗണിക്കുക.
. (സൂറ: ഹിജ്‌റ്: 94)
==========================
ചിലര്‍ക്ക് സമൂഹത്തില്‍ കാണുന്ന തിന്മകള്‍ തടയുന്നവരെ കണ്ടാല്‍ ഒരലര്‍ജിയാണ് . വലിയ മാന്യന്മാരെപ്പോലെ ഐക്യം പറയാനും സമൂഹത്തിന്‍റെ കയ്യടി കിട്ടാനും അവര്‍ സത്യം മൂടി വെക്കും . വേറെ ചിലപ്പോള്‍ അവര്‍ സത്യം പറഞ്ഞുകൊണ്ട് ജനങ്ങളെ ദുരാചാരങ്ങളില്‍ നിന്നും തടയുന്നവരോട് പറയും ..
"അവര്‍ തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കുള്ളത് അള്ളാഹു കൊടുത്തോളും - 
നമ്മള്‍ എന്തിനാ അവരെ കുറ്റം പറയുന്നത് -"
നമ്മള്‍ എന്തിനാ പല്ല് കുത്തി മണപ്പിക്കുന്നത്
മറ്റ് മതക്കാര്‍ കണ്ടാല്‍ മോശമല്ലേ "
ബനൂ ഇസ്രാഈല്യരിലെ ഒരു കൂട്ടം ആളുകളുടെ ചരിത്രം വിശുദ്ധ ഖുര്‍ആനില്‍ ഉദ്ധരിച്ചുകൊണ്ട് ഈ കൂട്ടര്‍ക്ക് അല്ലാഹു തന്നെ ശക്തമായ മറുപടി നല്‍കുന്നുണ്ട് .
കാണുക :
وَاسْأَلْهُمْ عَنِ الْقَرْيَةِ الَّتِي كَانَتْ حَاضِرَةَ الْبَحْرِ إِذْ يَعْدُونَ فِي السَّبْتِ إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَبْتِهِمْ شُرَّعًا وَيَوْمَ لَا يَسْبِتُونَ ۙ لَا تَأْتِيهِمْ ۚ كَذَٰلِكَ نَبْلُوهُم بِمَا كَانُوا يَفْسُقُونَ ﴿١٦٣﴾
وَإِذْ قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا ۙ اللَّـهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا ۖ قَالُوا مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ ﴿١٦٤﴾ فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ ﴿١٦٥﴾ فَلَمَّا عَتَوْا عَن مَّا نُهُوا عَنْهُ قُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ ﴿١٦٦﴾
[- 166 - 7:163]
കടല്‍ത്തീരത്ത് സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ അവരോട് ചോദിച്ച് നോക്കൂ. (അതായത്‌) ശബ്ബത്ത് ദിനം (ശനിയാഴ്ച) ആചരിക്കുന്നതില്‍ അവര്‍ അതിക്രമം കാണിച്ചിരുന്ന സന്ദര്‍ഭത്തെപ്പറ്റി. അവരുടെ ശബ്ബത്ത് ദിനത്തില്‍ അവര്‍ക്ക് ആവശ്യമുള്ള മത്സ്യങ്ങള്‍ വെള്ളത്തിനു മീതെ തലകാണിച്ചുകൊണ്ട് അവരുടെ അടുത്ത് വരുകയും അവര്‍ക്ക് ശബ്ബത്ത് ആചരിക്കാനില്ലാത്ത ദിവസത്തില്‍ അവരുടെ അടുത്ത് അവ വരാതിരിക്കുകയും ചെയ്തിരുന്നസന്ദര്‍ഭം. അവര്‍ ധിക്കരിച്ചിരുന്നതിന്‍റെ ഫലമായി അപ്രകാരം നാം അവരെ പരീക്ഷിക്കുകയായിരുന്നു. (163)
അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത്‌? എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) അവര്‍ മറുപടി പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്‌. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ. (164) എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു. (165) അങ്ങനെ അവരോട് വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക. (166)
(സൂറ: അഅ്‌റാഫ്: 163, 164, 165, 166 )
=====================================
നന്മ കപിക്കലും തിന്മ വിരോധിക്കലും എന്ന 
ഈ വിഷയകമായി ധാരാളം ഹദീസുകള്‍ കാണാവുന്നതാണ്.
128. അബൂമസ്ഊദ്(റ) നിവേദനം: നബി(സ) പറയുന്നത് ഞാ കേട്ടു: നിങ്ങളി ആരെങ്കിലും ഒരു തിന്മ കണ്ടാ തന്റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞില്ലങ്കി തന്റെ നാവു കൊണ്ട് തടയട്ടെ. അതിന് സാധിച്ചില്ലെങ്കി തന്റെ ഹൃദയം കൊണ്ട് വെറുത്ത് കൊള്ളട്ടെ. അതാകട്ടെ, ഈമാനിന്റെ എറ്റവും താഴ്ന്ന പടിയാണ്. (മുസ്‌ലിം)
129.
ഇബ്‌നു മസ്ഊദ് (റ) വി നിന്ന്: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക് മുമ്പ് അല്ലാഹു നിയോഗിച്ചയച്ച ഏത് നബിക്കും തന്റെ ജനതയി ആത്മ മിത്രങ്ങളും സ്വന്തം ചര്യ പിപറ്റുന്നവരും ഉണ്ടാകാതിരുന്നിട്ടില്ല. അവക്ക് ശേഷം പ്രവത്തിക്കാത്തത് പറയുകയും, പിക്കാത്തത് പ്രവത്തിക്കുകയും ചെയ്യുന്ന പിഗാമിക ക്രമേണ അവരെ പ്രതിനിധീകരിച്ചു. അവരോട് കൈകൊണ്ട് ജിഹാദ് ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിത്തവനും സത്യവിശ്വാസിയാണ്. ഹൃദയം കൊണ്ട് വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷ, അതിനപ്പുറം ഒരു കടുകിട ഈമാ അവശേഷിക്കുന്നില്ല. (മുസ്‌ലിം)
130.
ഉബാദത്ത് ബിസാമിത്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: എളുപ്പമാണെങ്കിലും, ഞെരുക്കമാണെങ്കിലും, സന്തോഷമാണെങ്കിലും, പ്രയാസമാണെങ്കിലും അഹമായവ തടയുകയും അനക്ക് അത് നകുകയും ചെയ്താലും ഞങ്ങ കേക്കുകയും അനുസരിക്കുകയും ചെയ്യാമെന്ന അച്ചടക്കത്തിനുള്ള അനുസരണ പ്രതിജ്ഞ ഞങ്ങ നബി(സ)യോട് ചെയ്തിരുന്നു. അല്ലാഹുവി നിന്നുള്ള വ്യക്തമായ തെളിവുളള സ ത്യനിഷേധം പ്രകടമായാലല്ലാതെ ഉത്തരവാദിത്വപ്പെട്ടവരോട് എതിര് പ്രവത്തിക്കാ പാടില്ലെന്നും, ഏത് ഘട്ടങ്ങളിലും സത്യം മാത്രം പറയണമെന്നും, അല്ലാഹുവിന്റെ കാര്യത്തി ഒരു ആക്ഷേപകനേയും ഭയ പ്പെട രുതെന്നും ഞങ്ങ ചെയ്ത കരാറിലുണ്ടായിരുന്നു. (മുത്തഫഖു അലൈഹി)
131.
ഉമ്മു സലമ(റ) വി നിന്ന് നിവേദനം: നബി(സ) തറപ്പിച്ചു പറഞ്ഞു: നിങ്ങക്ക് അംഗീകരിക്കാവുന്ന ചിലകാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റുചിലതും കപിക്കുന്ന കൈകാര്യ കത്താക്ക നിങ്ങളി നിയോ ഗിക്കപ്പെടുന്നതാണ്. (എന്നാ ദുഷ്പ്രവത്തികളി) വെറുപ്പ് പ്രകടിപ്പിച്ചവ രക്ഷപ്രാപിച്ചവനായി. അതിനെ നിരാകരിച്ചവ പാപരഹിതനുമായി. മറിച്ച് അതി സംതൃപ്തി പൂണ്ടു അനുധാവനം ചെയ്തവ രക്ഷപ്പെ ടില്ല അവ ചോദിച്ചു: പ്രവാചകരെ, ഞങ്ങക്ക് അവരോട് യുദ്ധം ചെയ്ത് കൂടെയോ? പ്രവാചക (സ) അരുളി: അവ നമസ്‌കാരം നിലനിത്തുന്നേടത്തോളം അത് പാടുള്ളതല്ല. (മുസ്‌ലിം) ശക്തികൊണ്ടും സംസാരം കൊണ്ടും എതിക്കാ കഴിഞ്ഞില്ലെങ്കിലും മനസ്സ് കൊണ്ട് എതി്താ പ്രസ്തുത കുറ്റത്തി നിന്ന് അയാ മോചിതനാവുന്നതും സ്വന്തം ചുമതല നിറവേറ്റിയവനുമായി മാറും. കഴിവിനനുസരിച്ച് എതിത്തവനും ആ പാപത്തി നിന്ന് മോചിതനായിരിക്കും. എന്നാ അതൊന്നുമില്ലാതിരിക്കുകയോ, ഇഷ്ടത്തോടെ അവരെ തുടരുകയോ ചെയ്തവ പാപികളായിരിക്കുകയും ചെയ്യും.
132.
അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: വഴിയരികി ഇരിക്കുന്നത് നിങ്ങ സൂക്ഷിക്കുവീ. അപ്പോ അനുചരമാ പറഞ്ഞു: ഞങ്ങക്ക് അതല്ലാതെ മറ്റു സ്ഥലമില്ല; ഞങ്ങളിരുന്ന് സംസാരിക്കുന്ന സ്ഥലങ്ങളാണവ; അതിനാ അത് ഞങ്ങക്ക് അനിവാര്യമാണ്. നബി(സ) അരുളി: അവിടെയല്ലാതെ നിങ്ങക്കിരിക്കാ സാധ്യമല്ലങ്കി വഴിക്ക് അതിന്റെ അവകാശം നിങ്ങ വിട്ട് കൊടുത്തു കൊള്ളുക. വഴിയുടെ അവകാശം എന്താണെന്ന് അവ ചോദിച്ചു: നബി(സ) പ്രത്യുത്തരം നകി: കണ്ണിനെ നിയന്ത്രിക്കുക; ഉപദ്രവത്തെ നീക്കുക; വല്ലവനും സലാം പറഞ്ഞാ സലാം മടക്കുക; നന്മ ഉപദേശിക്കുക; തിന്മ വിരോധിക്കുക. (മുത്തഫഖു അലൈഹി)
133.
ഹസനു ബസരിപറയുന്നു: ആയിദ് ബിഅംറ്(റ) ഉബൈദുല്ലാഹിബ്‌നു സിയാദ്(റ)വിന്റെ അടുക്ക ചെന്നപ്പോ അദ്ദേഹം ഉബൈദിനെ ഇങ്ങിനെ ഉപദേശിച്ചു. കാലികളെ ആട്ടിത്തെളിച്ച് ദ്രോഹിക്കുന്നവരാ ണ് ഏറ്റവും മോശപ്പെട്ട ഇടയന്മാ; നീ അവരിപ്പെടാതെ സൂക്ഷിച്ച് കൊള്ളണം. അപ്പോ ഉബൈദ്(റ) പറയുകയുണ്ടായി: ഇരിയവിടെ, നീ സ്വഹാബികളിലെ ഉമി പോലെയാണ്. അപ്പോ ആയിദ്(റ) പറയുകയു ണ്ടായി: സ്വഹാബികക്കിടയി ഉമി ഉണ്ടായിരുന്നില്ല; മറിച്ച് അവക്ക് ശേഷം വന്നവരിലും സ്വഹാബികളല്ലാത്തവരിലുമായിരുന്നു അതുണ്ടായിരുന്നത്. (മുസ്‌ലിം)
134.
അബീസഊദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂത(സ) പറഞ്ഞു: അക്രമിയായ ഒരു ഭരണാധികാരിയുടെ മുമ്പി സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്. (തിമിദി)
135.
അബൂബക്ക(റ) പറയുകയുണ്ടായി: ജനങ്ങളെ നിങ്ങ വിശുദ്ധ ഖുആനിലെ ഈ ആയത്ത് പാരായണം ചെയ്യുന്നവരാണല്ലോ.
സത്യവിശ്വാസികളെ നിങ്ങ നിങ്ങളുടെ കാര്യം ശ്രദ്ധിക്കുക. നിങ്ങമാഗത്തിലായിരുന്നാ വഴിപിഴിച്ചവ നിങ്ങക്ക് യാതൊരു ഉപദ്രവവും വരുത്തുകയില്ല.മാഇദ:105
എന്നാ നബി(സ) പറയുന്നതായി ഞാ കേട്ടിരുന്നു: അക്രമിയെ കണ്ടിട്ട് ആളുക അവന്റെ കൈപിടിക്കുന്നില്ലെങ്കി അവരെ മുഴുവനും അല്ലാഹുവിന്റെ ശിക്ഷപിടികൂടിയേക്കാം. (അബൂദാവൂദ്, തിമിദി, നസാഈ തുടങ്ങിയവരെല്ലാം തരക്കേടില്ലാത്ത സനദോടുകൂടി ഉദ്ധരിച്ചത്.
=======================================
കഴിവിന്‍റെ പരമാവുധി പഠിച്ച് മനസ്സിലാക്കി അല്ലാഹുവിന്‍റെ ദീന്‍ അനുസരിച്ച് ജീവിക്കുകയും മറ്റുള്ളവര്‍ക്ക് എത്തിക്കുകയും ചെയ്യുക . നന്‍മ കല്‍പ്പിക്കുക തിന്‍മ തടയുക
അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീന്‍