Thursday, 14 March 2019

ഞങ്ങള്‍ ഇലാഹാക്കുന്നില്ല എന്ന മുശ്രിക്കുകളുടെ വാദം


  ശിര്‍ക്കും ഇലാഹാക്കലും

അല്ലാഹു മാത്രമേ ഇലാഹുള്ളൂ എന്ന് പറഞ്ഞത് കൊണ്ട്  അല്ലാഹുവിനോട് ചോദിക്കേണ്ട കാര്യങ്ങള്‍ പടപ്പുകളോട് ചോദിക്കുന്ന കുറെയധികം പടപ്പുകള്‍ ലോകത്തുണ്ട് ... ഞങ്ങള്‍ അല്ലാഹുവിനെമാത്രമല്ലേ  ആരാധിക്കുന്നുള്ളൂ എന്നാണ് അവര്‍ പറയാറുള്ളത് ..ആരാധനക്കര്‍ഹന്‍  അല്ലാഹു മാത്രമാണ്  എന്ന് വെറുതെ പറഞ്ഞാല്‍ പോരാ ജീവിതത്തില്‍ അത് പ്രവര്‍ത്തിയിലും ഉണ്ടാവണം . അല്ലാഹുവിന് കൊടുക്കേണ്ട കാര്യങ്ങള്‍ അല്ലാഹുവിന് മാത്രമേ നല്‍കാവൂ ... അല്ലാഹുവിന്റെ അധികാരം സൃഷ്ടികള്‍ക്ക് നല്‍കിയാലും ശിര്‍ക്കാവും ...

സൂറത്ത് തൌബ യുടെ 31മത്തെ ആയത്തിന്‍റെ തഫ്സീറില്‍ ഒട്ടുമിക്ക മുഫസ്സിരുകളും രേഖപ്പെടുത്തിയ ഒരു സംഭവം കാണുക:



اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَٰهًا وَاحِدًا ۖ لَّا إِلَٰهَ إِلَّا هُوَ ۚ سُبْحَانَهُ عَمَّا يُشْرِكُونَ  [٣١ ]


[9:31]  അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍!

തഫ്സീര്‍ ത്വബിരി 

 قَوْل فِي تَأْوِيل قَوْله تَعَالَى : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } يَقُول جَلَّ ثَنَاؤُهُ : اِتَّخَذَ الْيَهُود أَحْبَارهمْ , وَهُمْ الْعُلَمَاء . وَقَدْ بَيَّنْت تَأْوِيل ذَلِكَ بِشَوَاهِدِهِ فِيمَا مَضَى مِنْ كِتَابنَا هَذَا . قِيلَ وَاحِدهمْ حَبْر وَحِبْر بِكَسْرِ الْحَاء مِنْهُ وَفَتْحهَا . وَكَانَ يُونُس الْجَرْمِيّ فِيمَا ذُكِرَ عَنْهُ يَزْعُم أَنَّه لَمْ يَسْمَع ذَلِكَ إِلَّا " حِبْر " بِكَسْرِ الْحَاء , وَيَحْتَجّ بِقَوْلِ النَّاس : هَذَا مِدَاد حِبْر , يُرَاد بِهِ : مِدَاد عَالِم . وَذَكَرَ الْفَرَّاء أَنَّهُ سَمِعَهُ حَبْرًا وَحِبْرًا بِكَسْرِ الْحَاء وَفَتْحهَا. وَالنَّصَارَى رُهْبَانهمْ , وَهُمْ أَصْحَاب الصَّوَامِع وَأَهْل الِاجْتِهَاد فِي دِينهمْ مِنْهُمْ . كَمَا : 12924 - حَدَّثَنَا اِبْن وَكِيع , قَالَ : ثنا أَبِي , عَنْ سَلَمَة , عَنْ الضَّحَّاك : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ } قَالَ : قُرَّاءَهُمْ وَعُلَمَاءَهُمْ . { أَرْبَابًا مِنْ دُون اللَّه } يَعْنِي : سَادَة لَهُمْ مِنْ دُون اللَّه يُطِيعُونَهُمْ فِي مَعَاصِي اللَّه , فَيُحِلُّونَ مَا أَحَلُّوهُ لَهُمْ مِمَّا قَدْ حَرَّمَهُ اللَّه عَلَيْهِمْ وَيُحَرِّمُونَ مَا يُحَرِّمُونَهُ عَلَيْهِمْ مِمَّا قَدْ أَحَلَّهُ اللَّه لَهُمْ . كَمَا : 12925 - حَدَّثَنِي الْحَسَن بْن يَزِيد الطَّحَّان , قَالَ : ثنا عَبْد السَّلَام بْن حَرْب الْمُلَائِيّ , عَنْ غُطَيْف بْن أَعْيَن , عَنْ مُصْعَب بْن سَعْد , عَنْ عَدِيّ بْن حَاتِم , قَالَ : اِنْتَهَيْت إِلَى النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ وَهُوَ يَقْرَأ فِي سُورَة بَرَاءَة : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } فَقَالَ : " أَمَا إِنَّهُمْ لَمْ يَكُونُوا يَعْبُدُونَهُمْ , وَلَكِنْ كَانُوا يُحِلُّونَ لَهُمْ فَيُحِلُّونَ " . * - حَدَّثَنَا أَبُو كُرَيْب وَابْن وَكِيع , قَالَا : ثنا مَالِك بْن إِسْمَاعِيل , وَحَدَّثَنَا أَحْمَد بْن إِسْحَاق , قَالَ : ثنا أَبُو أَحْمَد جَمِيعًا عَنْ عَبْد السَّلَام بْن حَرْب , قَالَ : ثنا غُطَيْف بْن أَعْيَن , عَنْ مُصْعَب بْن سَعْد , عَنْ عَدِيّ بْن حَاتِم , قَالَ : أَتَيْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَفِي عُنُقِي صَلِيب مِنْ ذَهَب , فَقَالَ : " يَا عَدِيّ اِطْرَحْ هَذَا الْوَثَن مِنْ عُنُقك ! " قَالَ : فَطَرَحْته وَانْتَهَيْت إِلَيْهِ وَهُوَ يَقْرَأ فِي سُورَة بَرَاءَة , فَقَرَأَ هَذِهِ الْآيَة : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } قَالَ : قُلْت : يَا رَسُول اللَّه إِنَّا لَسْنَا نَعْبُدهُمْ ! فَقَالَ : " أَلَيْسَ يُحَرِّمُونَ مَا أَحَلَّ اللَّه فَتُحَرِّمُونَهُ , وَيُحِلُّونَ مَا حَرَّمَ اللَّه فَتُحِلُّونَهُ ؟ " قَالَ : قُلْت : بَلَى . قَالَ : " فَتِلْكَ عِبَادَتهمْ " وَاللَّفْظ لِحَدِيثِ أَبِي كُرَيْب . * - حَدَّثَنِي سَعِيد بْن عَمْرو السَّكُونِيّ , قَالَ : ثنا بَقِيَّة عَنْ قَيْس بْن الرَّبِيع , عَنْ عَبْد السَّلَام بْن حَرْب النَّهْدِيّ , عَنْ غُطَيْف , عَنْ مُصْعَب بْن سَعْد , عَنْ عَدِيّ بْن حَاتِم , قَالَ : سَمِعْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقْرَأ سُورَة بَرَاءَة ; فَلَمَّا قَرَأَ : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } قُلْت : يَا رَسُول اللَّه , أَمَا إِنَّهُمْ لَمْ يَكُونُوا يُصَلُّونَ لَهُمْ ؟ قَالَ : " صَدَقْت , وَلَكِنْ كَانُوا يُحِلُّونَ لَهُمْ مَا حَرَّمَ اللَّه فَيَسْتَحِلُّونَهُ , وَيُحَرِّمُونَ مَا أَحَلَّ اللَّه لَهُمْ فَيُحَرِّمُونَهُ " . 12926 - حَدَّثَنَا مُحَمَّد بْن بَشَّار , قَالَ : ثنا عَبْد الرَّحْمَن بْن مَهْدِيّ , قَالَ : ثنا سُفْيَان , عَنْ حَبِيب بْن أَبِي ثَابِت , عَنْ أَبِي الْبَخْتَرِيّ , عَنْ حُذَيْفَة , أَنَّهُ سُئِلَ عَنْ قَوْله : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } كَانُوا يَعْبُدُونَهُمْ ؟ قَالَ : لَا , كَانُوا إِذَا أَحَلُّوا لَهُمْ شَيْئًا اِسْتَحَلُّوهُ , وَإِذَا حَرَّمُوا عَلَيْهِمْ شَيْئًا حَرَّمُوهُ . * - حَدَّثَنَا اِبْن وَكِيع , قَالَ : ثنا أَبِي , عَنْ سُفْيَان , عَنْ حَبِيب , عَنْ أَبِي الْبَخْتَرِيّ , قَالَ : قِيلَ لِأَبِي حُذَيْفَة فَذَكَرَ نَحْوه , غَيْر أَنَّهُ قَالَ : وَلَكِنْ كَانُوا يُحِلُّونَ لَهُمْ الْحَرَام فَيَسْتَحِلُّونَهُ , وَيُحَرِّمُونَ عَلَيْهِمْ الْحَلَال فَيُحَرِّمُونَهُ . * - حَدَّثَنَا اِبْن وَكِيع , قَالَ : ثنا يَزِيد بْن هَارُون , عَنْ الْعَوَّام بْن حَوْشَب , عَنْ حَبِيب , عَنْ أَبِي الْبَخْتَرِيّ قَالَ : قِيلَ لِحُذَيْفَة : أَرَأَيْت قَوْل اللَّه : { اِتَّخَذُوا أَحْبَارهمْ } ؟ قَالَ : أَمَا إِنَّهُمْ لَمْ يَكُونُوا يَصُومُونَ لَهُمْ , وَلَا يُصَلُّونَ لَهُمْ , وَلَكِنَّهُمْ كَانُوا إِذَا أَحَلُّوا لَهُمْ شَيْئًا اِسْتَحَلُّوهُ , وَإِذَا حَرَّمُوا عَلَيْهِمْ شَيْئًا أَحَلَّهُ اللَّه لَهُمْ حَرَّمُوهُ , فَتِلْكَ كَانَتْ رُبُوبِيَّتهمْ . 12927 - قَالَ : ثنا جَرِير وَابْن فُضَيْل , عَنْ عَطَاء , عَنْ أَبِي الْبَخْتَرِيّ : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } قَالَ : اِنْطَلَقُوا إِلَى حَلَال اللَّه فَجَعَلُوهُ حَرَامًا , وَانْطَلَقُوا إِلَى حَرَام اللَّه فَجَعَلُوهُ حَلَالًا , فَأَطَاعُوهُمْ فِي ذَلِكَ , فَجَعَلَ اللَّه طَاعَتهمْ عِبَادَتهمْ , وَلَوْ قَالُوا لَهُمْ اُعْبُدُونَا لَمْ يَفْعَلُوا . * - حَدَّثَنِي الْحَسَن بْن يَحْيَى , قَالَ : أَخْبَرَنَا عَبْد الرَّزَّاق , قَالَ : أَخْبَرَنَا الثَّوْرِيّ , عَنْ حَبِيب بْن أَبِي ثَابِت , عَنْ أَبِي الْبَخْتَرِيّ , قَالَ : سَأَلَ رَجُل حُذَيْفَة , فَقَالَ : يَا أَبَا عَبْد اللَّه أَرَأَيْت قَوْله : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } أَكَانُوا يَعْبُدُونَهُمْ ؟ قَالَ : لَا , كَانُوا إِذَا أَحَلُّوا لَهُمْ شَيْئًا اِسْتَحَلُّوهُ , وَإِذَا حَرَّمُوا عَلَيْهِمْ شَيْئًا حَرَّمُوهُ . 12928 - حَدَّثَنَا اِبْن وَكِيع , قَالَ : ثنا اِبْن أَبِي عَدِيّ , عَنْ أَشْعَث , عَنْ الْحَسَن : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا } قَالَ : فِي الطَّاعَة . * - حَدَّثَنِي مُحَمَّد بْن سَعْد , قَالَ : ثني أَبِي , قَالَ : ثني عَمِّي , قَالَ : ثني أَبِي , عَنْ أَبِيهِ , عَنْ اِبْن عَبَّاس , قَوْله : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } يَقُول : وَزَيَّنُوا لَهُمْ طَاعَتهمْ . 12929 - حَدَّثَنِي مُحَمَّد بْن الْحُسَيْن , قَالَ : ثنا أَحْمَد بْن الْمُفَضَّل , قَالَ : ثنا أَسْبَاط , عَنْ السُّدِّيّ : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } قَالَ عَبْد اللَّه بْن عَبَّاس : لَمْ يَأْمُرُوهُمْ أَنْ يَسْجُدُوا لَهُمْ , وَلَكِنْ أَمَرُوهُمْ بِمَعْصِيَةِ اللَّه , فَأَطَاعُوهُمْ , فَسَمَّاهُمْ اللَّه بِذَلِكَ أَرْبَابًا . 12930 - حَدَّثَنَا اِبْن وَكِيع , قَالَ : ثنا اِبْن نُمَيْر , عَنْ أَبِي جَعْفَر الرَّازِيّ , عَنْ الرَّبِيع بْن أَنَس , عَنْ أَبِي الْعَالِيَة : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا } قَالَ : قُلْت لِأَبِي الْعَالِيَة : كَيْف كَانَتْ الرُّبُوبِيَّة الَّتِي كَانَتْ فِي بَنِي إِسْرَائِيل ؟ قَالَ قَالُوا : مَا أَمَرُونَا بِهِ اِئْتَمَرْنَا , وَمَا نَهَوْنَا عَنَّا اِنْتَهَيْنَا ! لِقَوْلِهِمْ : وَهُمْ يَجِدُونَ فِي كِتَاب اللَّه مَا أُمِرُوا بِهِ وَمَا نُهُوا عَنْهُ , فَاسْتَنْصَحُوا الرِّجَال , وَنَبَذُوا كِتَاب اللَّه وَرَاء ظُهُورهمْ . 12931 - حَدَّثَنِي بِشْر بْن سُوَيْد , قَالَ : ثنا سُفْيَان , عَنْ عَطَاء بْن السَّائِب , عَنْ أَبِي الْبَخْتَرِيّ , عَنْ حُذَيْفَة : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } قَالَ : لَمْ يَعْبُدُوهُمْ , وَلَكِنَّهُمْ أَطَاعُوهُمْ فِي الْمَعَاصِي . الْقَوْل فِي تَأْوِيل قَوْله تَعَالَى : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } يَقُول جَلَّ ثَنَاؤُهُ : اِتَّخَذَ الْيَهُود أَحْبَارهمْ , وَهُمْ الْعُلَمَاء . وَقَدْ بَيَّنْت تَأْوِيل ذَلِكَ بِشَوَاهِدِهِ فِيمَا مَضَى مِنْ كِتَابنَا هَذَا . قِيلَ وَاحِدهمْ حَبْر وَحِبْر بِكَسْرِ الْحَاء مِنْهُ وَفَتْحهَا . وَكَانَ يُونُس الْجَرْمِيّ فِيمَا ذُكِرَ عَنْهُ يَزْعُم أَنَّه لَمْ يَسْمَع ذَلِكَ إِلَّا " حِبْر " بِكَسْرِ الْحَاء , وَيَحْتَجّ بِقَوْلِ النَّاس : هَذَا مِدَاد حِبْر , يُرَاد بِهِ : مِدَاد عَالِم . وَذَكَرَ الْفَرَّاء أَنَّهُ سَمِعَهُ حَبْرًا وَحِبْرًا بِكَسْرِ الْحَاء وَفَتْحهَا. وَالنَّصَارَى رُهْبَانهمْ , وَهُمْ أَصْحَاب الصَّوَامِع وَأَهْل الِاجْتِهَاد فِي دِينهمْ مِنْهُمْ . كَمَا : 12924 - حَدَّثَنَا اِبْن وَكِيع , قَالَ : ثنا أَبِي , عَنْ سَلَمَة , عَنْ الضَّحَّاك : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ } قَالَ : قُرَّاءَهُمْ وَعُلَمَاءَهُمْ . { أَرْبَابًا مِنْ دُون اللَّه } يَعْنِي : سَادَة لَهُمْ مِنْ دُون اللَّه يُطِيعُونَهُمْ فِي مَعَاصِي اللَّه , فَيُحِلُّونَ مَا أَحَلُّوهُ لَهُمْ مِمَّا قَدْ حَرَّمَهُ اللَّه عَلَيْهِمْ وَيُحَرِّمُونَ مَا يُحَرِّمُونَهُ عَلَيْهِمْ مِمَّا قَدْ أَحَلَّهُ اللَّه لَهُمْ . كَمَا : 12925 - حَدَّثَنِي الْحَسَن بْن يَزِيد الطَّحَّان , قَالَ : ثنا عَبْد السَّلَام بْن حَرْب الْمُلَائِيّ , عَنْ غُطَيْف بْن أَعْيَن , عَنْ مُصْعَب بْن سَعْد , عَنْ عَدِيّ بْن حَاتِم , قَالَ : اِنْتَهَيْت إِلَى النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ وَهُوَ يَقْرَأ فِي سُورَة بَرَاءَة : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } فَقَالَ : " أَمَا إِنَّهُمْ لَمْ يَكُونُوا يَعْبُدُونَهُمْ , وَلَكِنْ كَانُوا يُحِلُّونَ لَهُمْ فَيُحِلُّونَ " . * - حَدَّثَنَا أَبُو كُرَيْب وَابْن وَكِيع , قَالَا : ثنا مَالِك بْن إِسْمَاعِيل , وَحَدَّثَنَا أَحْمَد بْن إِسْحَاق , قَالَ : ثنا أَبُو أَحْمَد جَمِيعًا عَنْ عَبْد السَّلَام بْن حَرْب , قَالَ : ثنا غُطَيْف بْن أَعْيَن , عَنْ مُصْعَب بْن سَعْد , عَنْ عَدِيّ بْن حَاتِم , قَالَ : أَتَيْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَفِي عُنُقِي صَلِيب مِنْ ذَهَب , فَقَالَ : " يَا عَدِيّ اِطْرَحْ هَذَا الْوَثَن مِنْ عُنُقك ! " قَالَ : فَطَرَحْته وَانْتَهَيْت إِلَيْهِ وَهُوَ يَقْرَأ فِي سُورَة بَرَاءَة , فَقَرَأَ هَذِهِ الْآيَة : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } قَالَ : قُلْت : يَا رَسُول اللَّه إِنَّا لَسْنَا نَعْبُدهُمْ ! فَقَالَ : " أَلَيْسَ يُحَرِّمُونَ مَا أَحَلَّ اللَّه فَتُحَرِّمُونَهُ , وَيُحِلُّونَ مَا حَرَّمَ اللَّه فَتُحِلُّونَهُ ؟ " قَالَ : قُلْت : بَلَى . قَالَ : " فَتِلْكَ عِبَادَتهمْ " وَاللَّفْظ لِحَدِيثِ أَبِي كُرَيْب . * - حَدَّثَنِي سَعِيد بْن عَمْرو السَّكُونِيّ , قَالَ : ثنا بَقِيَّة عَنْ قَيْس بْن الرَّبِيع , عَنْ عَبْد السَّلَام بْن حَرْب النَّهْدِيّ , عَنْ غُطَيْف , عَنْ مُصْعَب بْن سَعْد , عَنْ عَدِيّ بْن حَاتِم , قَالَ : سَمِعْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقْرَأ سُورَة بَرَاءَة ; فَلَمَّا قَرَأَ : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } قُلْت : يَا رَسُول اللَّه , أَمَا إِنَّهُمْ لَمْ يَكُونُوا يُصَلُّونَ لَهُمْ ؟ قَالَ : " صَدَقْت , وَلَكِنْ كَانُوا يُحِلُّونَ لَهُمْ مَا حَرَّمَ اللَّه فَيَسْتَحِلُّونَهُ , وَيُحَرِّمُونَ مَا أَحَلَّ اللَّه لَهُمْ فَيُحَرِّمُونَهُ " . 12926 - حَدَّثَنَا مُحَمَّد بْن بَشَّار , قَالَ : ثنا عَبْد الرَّحْمَن بْن مَهْدِيّ , قَالَ : ثنا سُفْيَان , عَنْ حَبِيب بْن أَبِي ثَابِت , عَنْ أَبِي الْبَخْتَرِيّ , عَنْ حُذَيْفَة , أَنَّهُ سُئِلَ عَنْ قَوْله : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } كَانُوا يَعْبُدُونَهُمْ ؟ قَالَ : لَا , كَانُوا إِذَا أَحَلُّوا لَهُمْ شَيْئًا اِسْتَحَلُّوهُ , وَإِذَا حَرَّمُوا عَلَيْهِمْ شَيْئًا حَرَّمُوهُ . * - حَدَّثَنَا اِبْن وَكِيع , قَالَ : ثنا أَبِي , عَنْ سُفْيَان , عَنْ حَبِيب , عَنْ أَبِي الْبَخْتَرِيّ , قَالَ : قِيلَ لِأَبِي حُذَيْفَة فَذَكَرَ نَحْوه , غَيْر أَنَّهُ قَالَ : وَلَكِنْ كَانُوا يُحِلُّونَ لَهُمْ الْحَرَام فَيَسْتَحِلُّونَهُ , وَيُحَرِّمُونَ عَلَيْهِمْ الْحَلَال فَيُحَرِّمُونَهُ . * - حَدَّثَنَا اِبْن وَكِيع , قَالَ : ثنا يَزِيد بْن هَارُون , عَنْ الْعَوَّام بْن حَوْشَب , عَنْ حَبِيب , عَنْ أَبِي الْبَخْتَرِيّ قَالَ : قِيلَ لِحُذَيْفَة : أَرَأَيْت قَوْل اللَّه : { اِتَّخَذُوا أَحْبَارهمْ } ؟ قَالَ : أَمَا إِنَّهُمْ لَمْ يَكُونُوا يَصُومُونَ لَهُمْ , وَلَا يُصَلُّونَ لَهُمْ , وَلَكِنَّهُمْ كَانُوا إِذَا أَحَلُّوا لَهُمْ شَيْئًا اِسْتَحَلُّوهُ , وَإِذَا حَرَّمُوا عَلَيْهِمْ شَيْئًا أَحَلَّهُ اللَّه لَهُمْ حَرَّمُوهُ , فَتِلْكَ كَانَتْ رُبُوبِيَّتهمْ . 12927 - قَالَ : ثنا جَرِير وَابْن فُضَيْل , عَنْ عَطَاء , عَنْ أَبِي الْبَخْتَرِيّ : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } قَالَ : اِنْطَلَقُوا إِلَى حَلَال اللَّه فَجَعَلُوهُ حَرَامًا , وَانْطَلَقُوا إِلَى حَرَام اللَّه فَجَعَلُوهُ حَلَالًا , فَأَطَاعُوهُمْ فِي ذَلِكَ , فَجَعَلَ اللَّه طَاعَتهمْ عِبَادَتهمْ , وَلَوْ قَالُوا لَهُمْ اُعْبُدُونَا لَمْ يَفْعَلُوا . * - حَدَّثَنِي الْحَسَن بْن يَحْيَى , قَالَ : أَخْبَرَنَا عَبْد الرَّزَّاق , قَالَ : أَخْبَرَنَا الثَّوْرِيّ , عَنْ حَبِيب بْن أَبِي ثَابِت , عَنْ أَبِي الْبَخْتَرِيّ , قَالَ : سَأَلَ رَجُل حُذَيْفَة , فَقَالَ : يَا أَبَا عَبْد اللَّه أَرَأَيْت قَوْله : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } أَكَانُوا يَعْبُدُونَهُمْ ؟ قَالَ : لَا , كَانُوا إِذَا أَحَلُّوا لَهُمْ شَيْئًا اِسْتَحَلُّوهُ , وَإِذَا حَرَّمُوا عَلَيْهِمْ شَيْئًا حَرَّمُوهُ . 12928 - حَدَّثَنَا اِبْن وَكِيع , قَالَ : ثنا اِبْن أَبِي عَدِيّ , عَنْ أَشْعَث , عَنْ الْحَسَن : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا } قَالَ : فِي الطَّاعَة . * - حَدَّثَنِي مُحَمَّد بْن سَعْد , قَالَ : ثني أَبِي , قَالَ : ثني عَمِّي , قَالَ : ثني أَبِي , عَنْ أَبِيهِ , عَنْ اِبْن عَبَّاس , قَوْله : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } يَقُول : وَزَيَّنُوا لَهُمْ طَاعَتهمْ . 12929 - حَدَّثَنِي مُحَمَّد بْن الْحُسَيْن , قَالَ : ثنا أَحْمَد بْن الْمُفَضَّل , قَالَ : ثنا أَسْبَاط , عَنْ السُّدِّيّ : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } قَالَ عَبْد اللَّه بْن عَبَّاس : لَمْ يَأْمُرُوهُمْ أَنْ يَسْجُدُوا لَهُمْ , وَلَكِنْ أَمَرُوهُمْ بِمَعْصِيَةِ اللَّه , فَأَطَاعُوهُمْ , فَسَمَّاهُمْ اللَّه بِذَلِكَ أَرْبَابًا . 12930 - حَدَّثَنَا اِبْن وَكِيع , قَالَ : ثنا اِبْن نُمَيْر , عَنْ أَبِي جَعْفَر الرَّازِيّ , عَنْ الرَّبِيع بْن أَنَس , عَنْ أَبِي الْعَالِيَة : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا } قَالَ : قُلْت لِأَبِي الْعَالِيَة : كَيْف كَانَتْ الرُّبُوبِيَّة الَّتِي كَانَتْ فِي بَنِي إِسْرَائِيل ؟ قَالَ قَالُوا : مَا أَمَرُونَا بِهِ اِئْتَمَرْنَا , وَمَا نَهَوْنَا عَنَّا اِنْتَهَيْنَا ! لِقَوْلِهِمْ : وَهُمْ يَجِدُونَ فِي كِتَاب اللَّه مَا أُمِرُوا بِهِ وَمَا نُهُوا عَنْهُ , فَاسْتَنْصَحُوا الرِّجَال , وَنَبَذُوا كِتَاب اللَّه وَرَاء ظُهُورهمْ . 12931 - حَدَّثَنِي بِشْر بْن سُوَيْد , قَالَ : ثنا سُفْيَان , عَنْ عَطَاء بْن السَّائِب , عَنْ أَبِي الْبَخْتَرِيّ , عَنْ حُذَيْفَة : { اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ أَرْبَابًا مِنْ دُون اللَّه } قَالَ : لَمْ يَعْبُدُوهُمْ , وَلَكِنَّهُمْ أَطَاعُوهُمْ فِي الْمَعَاصِي . ' وَأَمَّا قَوْله : { وَالْمَسِيح اِبْن مَرْيَم } فَإِنَّ مَعْنَاهُ : اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ وَالْمَسِيح اِبْن مَرْيَم أَرْبَابًا مِنْ دُون اللَّه .وَأَمَّا قَوْله : { وَالْمَسِيح اِبْن مَرْيَم } فَإِنَّ مَعْنَاهُ : اِتَّخَذُوا أَحْبَارهمْ وَرُهْبَانهمْ وَالْمَسِيح اِبْن مَرْيَم أَرْبَابًا مِنْ دُون اللَّه .' وَأَمَّا قَوْله : { وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَهًا وَاحِدًا } فَإِنَّهُ يَعْنِي بِهِ : وَمَا أُمِرَ هَؤُلَاءِ الْيَهُود وَالنَّصَارَى الَّذِينَ اِتَّخَذُوا الْأَحْبَار وَالرُّهْبَان وَالْمَسِيح أَرْبَابًا إِلَّا أَنْ يَعْبُدُوا مَعْبُودًا وَاحِدًا , وَأَنْ يُطِيعُوا إِلَّا رَبًّا وَاحِدًا دُون أَرْبَاب شَتَّى ; وَهُوَ اللَّه الَّذِي لَهُ عِبَادَة كُلّ شَيْء وَطَاعَة كُلّ خَلْق , الْمُسْتَحِقّ عَلَى جَمِيع خَلْقه الدَّيْنُونَة لَهُ بِالْوَحْدَانِيَّةِ وَالرُّبُوبِيَّة , لَا إِلَه إِلَّا هُوَ . يَقُول تَعَالَى ذِكْره : لَا تَنْبَغِي الْأُلُوهَة إِلَّا لِوَاحِدٍ الَّذِي أَمَرَ الْخَلْق بِعِبَادَتِهِ , وَلَزِمَتْ جَمِيع الْعِبَاد طَاعَته .وَأَمَّا قَوْله : { وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَهًا وَاحِدًا } فَإِنَّهُ يَعْنِي بِهِ : وَمَا أُمِرَ هَؤُلَاءِ الْيَهُود وَالنَّصَارَى الَّذِينَ اِتَّخَذُوا الْأَحْبَار وَالرُّهْبَان وَالْمَسِيح أَرْبَابًا إِلَّا أَنْ يَعْبُدُوا مَعْبُودًا وَاحِدًا , وَأَنْ يُطِيعُوا إِلَّا رَبًّا وَاحِدًا دُون أَرْبَاب شَتَّى ; وَهُوَ اللَّه الَّذِي لَهُ عِبَادَة كُلّ شَيْء وَطَاعَة كُلّ خَلْق , الْمُسْتَحِقّ عَلَى جَمِيع خَلْقه الدَّيْنُونَة لَهُ بِالْوَحْدَانِيَّةِ وَالرُّبُوبِيَّة , لَا إِلَه إِلَّا هُوَ . يَقُول تَعَالَى ذِكْره : لَا تَنْبَغِي الْأُلُوهَة إِلَّا لِوَاحِدٍ الَّذِي أَمَرَ الْخَلْق بِعِبَادَتِهِ , وَلَزِمَتْ جَمِيع الْعِبَاد طَاعَته .' { سُبْحَانه عَمَّا يُشْرِكُونَ } يَقُول : تَنْزِيهًا وَتَطْهِيرًا لِلَّهِ عَمَّا يُشْرِك فِي طَاعَته وَرُبُوبِيَّته الْقَائِلُونَ عُزَيْر اِبْن اللَّه , وَالْقَائِلُونَ الْمَسِيح اِبْن اللَّه , الْمُتَّخِذُونَ أَحْبَارهمْ أَرْبَابًا مِنْ دُون اللَّه . { سُبْحَانه عَمَّا يُشْرِكُونَ } يَقُول : تَنْزِيهًا وَتَطْهِيرًا لِلَّهِ عَمَّا يُشْرِك فِي طَاعَته وَرُبُوبِيَّته الْقَائِلُونَ عُزَيْر اِبْن اللَّه , وَالْقَائِلُونَ الْمَسِيح اِبْن اللَّه , الْمُتَّخِذُونَ أَحْبَارهمْ أَرْبَابًا مِنْ دُون اللَّه .' 



 
 


 



വിശദീകരണം
യഹൂദികളിലുള്ള മതപണ്‌ഡിതന്മാരും വേദശാസ്‌ത്രികളുമായ ആളുകള്‍ക്ക്‌ أَحْبَار (അഹ്‌ബാര്‍) എന്നും, ക്രിസ്‌ത്യാനികളില്‍ തപസ്സും സന്യാസവും സ്വീകരിച്ചുവരുന്ന പുരോഹിതന്മാര്‍ക്ക്‌ رُهْبَان (റുഹ്‌ബാന്‍) എന്നും പറയപ്പെടാറുണ്ട്‌. ഭാഷാര്‍ത്ഥം നോക്കുമ്പോള്‍ എല്ലാ പണ്‌ഡിതന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും പൊതുവെ അവ ഉപയോഗിക്കാവുന്നതുമാകുന്നു. ഇവിടെ, യഹൂദികളും, ക്രിസ്‌ത്യാനികളുമാകുന്ന വേദക്കാരിലുള്ള പണ്‌ഡിതന്മാരെയും പുരോഹിതന്മാരെയും അവര്‍ റബ്ബുകളാക്കിയതിനെക്കുറിച്ചത്രെ അല്ലാഹു പ്രസ്‌താവിക്കുന്നത്‌. `അവര്‍ അവരെ റബ്ബുകളാക്കി' എന്ന്‌ പറഞ്ഞത്‌- ഇമാം റാസീ (റ) യും മറ്റും ചൂണ്ടിക്കാട്ടിയതുപോലെ- അവര്‍ അവരെ ദൈവങ്ങളാക്കി അവര്‍ക്ക്‌ ആരാധന നടത്തിവന്നിരുന്നുവെന്നര്‍ത്ഥത്തിലല്ല. താഴെ ഉദ്ധരിക്കുന്ന ഹദീഥില്‍ നബി (സ.അ) വ്യക്തമാക്കിയതുപോലെ, അവര്‍ അവര്‍ക്ക്‌ മതനിയമ നിര്‍മാണാധികാരം വകവെച്ചു കൊടുക്കുകയും, അവര്‍ നിര്‍മിക്കുന്ന നിയമങ്ങളെ അവര്‍ തങ്ങളുടെ യഥാര്‍ത്ഥ മതനിയമങ്ങളായി അംഗീകരിച്ചു പോരുകയും ചെയ്‌തുവെന്ന അര്‍ത്ഥത്തിലാകുന്നു. വാസ്‌തവത്തില്‍ ഇതിനു പുറമെ, വേദക്കാര്‍ (താഴെ ചൂണ്ടിക്കാട്ടുന്നപോലെ) അവരുടെ പണ്‌ഡിത പുരോഹിതന്മാരില്‍ ഓരോ തരത്തിലുള്ള ദിവ്യത്വം കല്‍പിച്ചുവരുന്നതായും കാണാവുന്നതാകുന്നു.

ഇമാം അഹ്‌മദ്‌, തിര്‍മദീ, ഇബ്‌നു ജരീര്‍ (റ) എന്നിവര്‍ പല മാര്‍ഗങ്ങളിലൂടെയും അദിയ്യുബ്‌നു ഹാതിമുത്ത്വാഈ (عديّ بن حاتم الطائى رض) യെക്കുറിച്ചു ഇപ്രകാരം നിവേദനം ചെയ്‌തിരിക്കുന്നു: `അദ്ദേഹത്തെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ നബി (സ.അ) തിരുമേനി യുടെ ക്ഷണം വന്നപ്പോള്‍ അദ്ദേഹം ശാമിലേക്ക്‌ ഓടിപ്പോയി. അദ്ദേഹം ജാഹിലിയ്യത്തില്‍ ക്രിസ്‌തുമതം സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരിയും ഗോത്രത്തില്‍പെട്ട കുറേ ആളുകളും ചിറയിലകപ്പെട്ടു. (*) പിന്നീട്‌ അവരെ (സഹോദരിയെ) നബി (സ.അ) ഉദാരപൂര്‍വ്വം വിട്ടയച്ചു. അനന്തരം അവര്‍ മടങ്ങി സഹോദരന്‍റെ അടുക്കല്‍ ചെന്നു. അദ്ദേഹത്തെ ഇസ്‌ലാമിനെ അംഗീകരിക്കുവാനും നബി (സ.അ) യുടെ അടുക്കല്‍ വരുവാനും പ്രോത്സാഹിപ്പിച്ചു. അങ്ങനെ, അദിയ്യ്‌ (റ) മദീനയില്‍ വന്നു. ത്വയ്യിഉ്‌ (طَيّىء) ഗോത്രത്തിലെ ഒരു നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വരവിനെപ്പറ്റി ജനങ്ങള്‍ സംസാരിച്ചു. അദ്ദേഹം റസൂല്‍ തിരുമേനി യുടെ അടുക്കല്‍ പ്രവേശിക്കുമ്പോള്‍ തിരുമേനി ഈ 31-ാം വചനം ഓതുന്നുണ്ടായിരുന്നു. അദിയ്യ്‌ (റ) പറയുകയാണ്‌: `അവര്‍ അവരെ ആരാധിച്ചിട്ടില്ലല്ലോ! (എന്നിരിക്കെ അവരെ അവര്‍ റബ്ബുകളാക്കി എന്നു പറയുന്നതു എന്തുകൊണ്ടാണ്‌?)' എന്ന്‌ ഞാന്‍ ചോദിച്ചു. അപ്പോള്‍, തിരുമേനി പറഞ്ഞു: `ഇല്ലാതേ! അവര്‍ അവര്‍ക്ക്‌ ഹലാലിനെ (അനുവദനീയമായതിനെ) ഹറാമാക്കി (നിഷിദ്ധമാക്കി). ഹറാമിനെ ഹലാലാക്കുകയും ചെയ്‌തു. എന്നിട്ട്‌ അവര്‍ അവരെ പിന്‍പറ്റി. അതാണ്‌ അവര്‍ അവര്‍ക്ക്‌ ചെയ്‌ത ആരാധന'. പിന്നീട്‌ റസൂല്‍ അദ്ദേഹത്തോട്‌ ഇങ്ങനെ പറഞ്ഞു: `അദിയ്യേ, താനെന്തു പറയുന്നു? `അല്ലാഹു അക്‌ബര്‍' (അല്ലാഹു ഏറ്റവും വലിയവന്‍) എന്ന്‌ പറയുന്നതിന്‌ താങ്കള്‍ക്ക്‌ വിരോധമുണ്ടോ? അല്ലാഹുവിനെക്കാള്‍ വലിയവനായി ആരെയെങ്കിലും തനിക്കറിയാമോ? `ലാഇലാഹ ഇല്ലല്ലാഹു' (അല്ലാഹു അല്ലാതെ ആരാധ്യനേയില്ല) എന്നു പറയുന്നതിന്‌ തനിക്ക്‌ വിരോധമുണ്ടോ? അല്ലാഹുവല്ലാതെ വല്ല ഇലാഹിനെയും താങ്കള്‍ക്കറിയാമോ?' പിന്നീട്‌ തിരുമേനി അദ്ദേഹത്തെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചു. അദ്ദേഹം ഇസ്‌ലാമിനെ അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്‌തു. അദ്ദേഹം പറയുകയാണ്‌: അപ്പോള്‍ തിരുമേനിയുടെ മുഖം സന്തോഷം പൂണ്ടതായി ഞാന്‍ കണ്ടു. പിന്നീട്‌ തിരുമേനി പറഞ്ഞു: `നിശ്ചയമായും യഹൂദികള്‍ കോപവിധേയരും (مغضوب عليهم) ക്രിസ്‌ത്യാനികള്‍ വഴിപിഴച്ചവരും (ضالون) ആകുന്നു.


വേദക്കാര്‍ തങ്ങളുടെ പണ്‌ഡിത പുരോഹിതന്മാരെ റബ്ബുകളാക്കി എന്ന്‌ പറഞ്ഞതിന്‍റെ ഉദ്ദേശ്യം, അല്ലാഹുവിന്‍റെ നിയമങ്ങള്‍ക്കെതിരായി അവര്‍ നിയമിച്ച നിയമങ്ങളെ മതനിയമങ്ങളായി ഗണിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്‌തുവെന്നതാണെന്നും ഇതവരെ റബ്ബുകളാക്കലാണെന്നും ഈ ഹദീഥില്‍നിന്ന്‌ സ്‌പഷ്‌ടമാണ്‌. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും, അല്ലാത്തവരുമായ പല മഹാന്മാരും പറയാറുള്ളതുപോലെ മുസ്‌ലിം സമുദായം വളരെ ഗൗരവപൂര്‍വ്വം മനസ്സിരുത്തേണ്ടുന്ന ഒരു വിഷയമാണിത്‌. അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും - ക്വുര്‍ആന്‍റെയും സുന്നത്തിന്‍റെയും- വിധികളെപ്പറ്റി ഗൗനിക്കാതെ, ഏതെങ്കിലും ഇമാമോ, പണ്‌ഡിതനോ, അല്ലെങ്കില്‍ ഒരു പ്രത്യേക വിഭാഗം ആളുകളോ പറയുന്നത്‌ മാത്രം മതവിധിയായി അംഗീകരിക്കലും, അതിനെതിരില്‍ തക്കതായ തെളിവ്‌ കണ്ടാല്‍പോലും അതു സ്വീകരിക്കാതിരിക്കലും വേദക്കാരുടെ സമ്പ്രദായമാണെന്നും ഇത്‌ ആ ഇമാമുകളെയും പണ്‌ഡിതന്മാരെയും റബ്ബുകളാക്കലാണെന്നും ഈ ഹദീഥില്‍ നിന്ന്‌ വ്യക്തമാണ്‌. ഇന്ന്‌ മുസ്‌ലിം സമുദായത്തിലെ ബഹുഭൂരിഭാഗവും ആപല്‍ക്കരമായ ഈ രോഗം ബാധിച്ചവരാണെന്നുള്ളത്‌ അത്യധികം വേദനാജനകമായ ഒരു പരമാര്‍ത്ഥമത്രെ. അത്രയുമല്ല, അതിനെപ്പറ്റി ഗുണദോഷിക്കുന്നവരെ പിഴച്ചവരായി മുദ്രകുത്തുകയും ചെയ്യുന്നു! വേദക്കാരെ ചാണിനു ചാണായും മുഴത്തിനു മുഴമായും നിങ്ങള്‍ പിന്‍പറ്റുമെന്ന്‌ മുസ്‌ലിം സമുദായത്തിന്‌ അല്ലാഹുവിന്‍റെ റസൂല്‍ മുന്നറിയിപ്പ്‌നല്‍കിയിട്ടുള്ളത്‌ പ്രസിദ്ധമാണല്ലോ. അല്ലാഹുവില്‍ ശരണം!

വിവരമില്ലാത്ത ആളുകള്‍ പണ്‌ഡിതന്മാരോട്‌ മതവിധികള്‍ അന്വേഷിക്കലും, അതനുസരിക്കലും പാടില്ലെന്നല്ല ഇതിനര്‍ത്ഥം. ഇന്നിന്നവര്‍ പറഞ്ഞതേ മതനിയമമായി അംഗീകരിച്ചുകൂടൂ. ക്വുര്‍ആനിലും സുന്നത്തിലും വ്യക്തമായി പ്രസ്‌താവിക്കപ്പെട്ടിരുന്നാലും അവര്‍ പറഞ്ഞതിനെതിരില്‍ മറ്റൊന്നും സ്വീകാര്യമല്ല എന്നുള്ള നിലപാടാണ്‌ ആപല്‍ക്കരം. ഇമാം റാസീ (റ) യുടെ വന്ദ്യനായ ഗുരുവര്യന്‍ (*) അക്കാലത്ത്‌ പറഞ്ഞ ചില വാക്കുകള്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ ഇവിടെ ഉദ്ധരിച്ചത്‌ കാണുക: 






 `ഫുക്വഹാക്കളെ തക്വ്‌ലീദ്‌ ചെയ്യുന്ന (കര്‍മശാസ്‌ത്ര പണ്‌ഡിതന്മാരുടെ അഭിപ്രായങ്ങളെ അനുകരിക്കുന്ന) വരില്‍പെട്ട ഒരുകൂട്ടം ആളുകളെ ഞാന്‍ കാണുകയുണ്ടായി. ചില പ്രശ്‌നങ്ങളെ സംബന്ധിച്ചു അല്ലാഹുവിന്‍റെ കിതാബില്‍നിന്നുള്ള പല ആയത്തുകളും ഞാന്‍ അവരെ ഓതിക്കേള്‍പ്പിച്ചു. അവരുടെ മദ്‌ഹബുകള്‍ (അവര്‍ സ്വീകരിച്ച അഭിപ്രായഗതികള്‍) ആയത്തുകള്‍ക്ക്‌ എതിരായിരുന്നു. അവരത്‌ സ്വീകരിച്ചില്ല. അതിലേക്ക്‌ തിരിഞ്ഞുനോക്കിയതുമില്ല. ഞങ്ങളുടെ മുന്‍ഗാമികളില്‍ നിന്നുള്ള രിവായത്ത്‌ ഇതിന്‌ എതിരായിരിക്കെ, ഈ ആയത്തുകളുടെ ബാഹ്യാര്‍ത്ഥങ്ങളെ ഞങ്ങള്‍ എങ്ങിനെ അനുഷ്‌ഠാനത്തില്‍ സ്വീകരിക്കും! എന്നിങ്ങിനെ എന്നെ നോക്കി ആശ്ചര്യപ്പെടുകയാണ്‌ അവര്‍ ചെയ്‌തത്‌. ശരിക്ക്‌ ആലോചിച്ചു നോക്കുന്നപക്ഷം ലോകത്തുള്ള മിക്കവരുടെ ഞരമ്പുകളിലും ഈ രോഗം പടര്‍ന്നിരിക്കുന്നതായിക്കാണാം. `ഇമാം റാസീ (റ)യുടെ കാലത്തെ-ഏതാണ്ട്‌ എട്ട്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പുള്ള-കഥയാണ്‌ ആ മഹാന്‍ ഇതുവഴി ചൂണ്ടിക്കാട്ടുന്നത്‌. ഇന്നത്തെ കഥയോ?....... ആലോചിച്ചു നോക്കുക! (**)


അന്ധമായ ഈ അനുകരണ മഹാവ്യാധി പൂര്‍വ്വാധികം പകരുക മാത്രമല്ല സമുദായത്തില്‍ ചെയ്‌തിരിക്കുന്നത്‌. ക്വുര്‍ആന്‍റെയും ഹദീഥിന്‍റെയും അദ്ധ്യാപനങ്ങള്‍ക്ക്‌ എതിരാണെന്നതിരിക്കട്ടെ, കഴിഞ്ഞുപോയ ഏതെങ്കിലും ഇമാമിന്‍റെ വാക്കുകളില്‍പ്പോലും കാണപ്പെടാത്ത പല പുതിയ മതവിധികളും സ്വാര്‍ത്ഥമതികളായ ചില പണ്‌ഡിതന്‍മാര്‍-ഒറ്റക്കായും- കൂട്ടായും നിര്‍മിച്ചുണ്ടാക്കിക്കൊണ്ടിരിക്കുന്നു! ഒരു വിഭാഗം തങ്ങളുടെ ജീവിതമാര്‍ഗം നിലനിറുത്തുന്നതിനും, ജനമധ്യേ തങ്ങള്‍ക്കുള്ള സ്ഥാനമാനങ്ങള്‍ നഷ്‌ടപ്പെടാതിരിക്കുന്നതിനും വേണ്ടിയാണിത്‌ ചെയ്യുന്നതെങ്കില്‍, വേറൊരു വിഭാഗം, കാലത്തിന്‍റെ ഒഴുക്കനുസരിച്ച്‌ മതസിദ്ധാന്തങ്ങളില്‍ ഒരു പൊളിച്ചെഴുത്ത്‌ നടത്തി ജനസമ്മതിയും കീര്‍ത്തിയും ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ചെയ്യുന്നത്‌. 34-ാം വചനത്തില്‍ പറയുന്ന താക്കീത്‌ ഇങ്ങനെയുള്ളവര്‍ക്കെല്ലാം ബാധകം തന്നെ. അല്ലാഹു സമുദായത്തെ കാത്തുരക്ഷിക്കട്ടെ! (ആമീന്‍)

വേദക്കാരില്‍ യഹൂദികളും, ക്രിസ്‌ത്യാനികളും അടങ്ങുന്നു. ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം, അവര്‍ യേശുക്രിസ്‌തുവിനെ ദൈവവും കര്‍ത്താവുമായി അംഗീകരിച്ചു വരുന്നത്‌ പ്രസിദ്ധമാണ്‌. പുറമെ, അവരുടെ പണ്‌ഡിതപുരോഹിതന്‍മാര്‍ക്ക്‌ പൊതുവിലും വിശുദ്ധ സ്ഥാനം നല്‍കപ്പെട്ടിട്ടുള്ള ചില വ്യക്തികള്‍ക്ക്‌ വിശേഷിച്ചും ദിവ്യത്വവും ദൈവത്തിന്‍റെ അധികാരാവകാശങ്ങളും, അവര്‍ വകവെച്ചു കൊടുക്കുന്നു. വിശുദ്ധരെന്ന്‌ കരുതപ്പെടുന്ന വ്യക്തികളുടെ പ്രതിമയുണ്ടാക്കലും അവരെ ആരാധിക്കലും വരെ അത്‌ എത്തിയിട്ടുണ്ട്‌. പാപമോചനത്തിനും മതനിയമ നിര്‍മാണത്തിനുമുള്ള അധികാരം പണ്‌ഡിത പുരോഹിതന്‍മാര്‍ക്കുണ്ടെന്നുള്ളതിന്‌ അവര്‍ക്കുള്ള പ്രധാന ആധാരം യേശുക്രിസ്‌തു ശിഷ്യന്‍മാരോട്‌ പറഞ്ഞതായി അവരുടെ വേദഗ്രന്ഥത്തില്‍ ഉദ്ധരിച്ച ഒരു വാക്യമത്രെ. അതായത്‌: `നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും: നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാന്‍ സത്യമായിട്ട്‌ നിങ്ങളോടു പറയുന്നു.' (മത്തായി: 18-ല്‍ 18.) (*) യഹൂദികള്‍ പ്രത്യക്ഷത്തില്‍ ഈ വിഷയത്തില്‍ അല്‍പം പിന്നോക്കമാണെന്ന്‌ തോന്നാമെങ്കിലും പണ്‌ഡിത പുരോഹിതന്‍മാരുടെ വാക്കുകളെ അടിസ്ഥാനപ്പെടുത്തിയാണല്ലോ അവര്‍ നബി (സ.അ) യുടെ ദൗത്യത്തെയും പ്രവാചകത്വത്തെയുമെല്ലാം നിഷേധിക്കുന്നതും, യഥാര്‍ത്ഥത്തില്‍ മതത്തില്‍ ഇല്ലാത്ത ചില നിയമങ്ങള്‍ മതനിയമങ്ങളായിക്കരുതുന്നതും.

പണ്‌ഡിത പുരോഹിതന്‍മാര്‍ക്ക്‌ ദൈവത്തിന്‍റെ പല അധികാരാവകാശങ്ങളും സ്ഥാനമാനങ്ങളും വകവെച്ചു കൊടുക്കുന്ന സമ്പ്രദായം അമുസ്‌ലിം സമുദായത്തിലും ധാരാളം കാണാം. മുസ്‌ലിംകളിലും ചില മഹാത്മാക്കള്‍ക്ക്‌ അതിരുകവിഞ്ഞ അധികാരങ്ങളും അവകാശങ്ങളും സ്ഥാനമാനങ്ങളും കല്‍പിക്കപ്പെടുന്നതും സാധാരണമാണല്ലോ. ചില `ത്വരീക്വത്തി' ന്‍റെ `ശൈഖു' മാരെ അവരുടെ `മുരീദുകള്‍' ദൈവാവതാരങ്ങളും മറ്റുമാക്കിക്കൊണ്ട്‌ അവരെ ദൈവതുല്യരാക്കുന്നത്‌ അത്‌കൊണ്ടത്രെ. ഉദാഹരണസഹിതം വിവരിക്കുന്നപക്ഷം അതു കുറേ ദീര്‍ഘിച്ചുപോയേക്കും. (وإلى الله اشتكى)

അല്ലാഹു മാത്രമാണ്‌ ഇലാഹും റബ്ബും: അവനെ മാത്രമേ ആരാധിക്കാവൂ എന്ന്‌ എല്ലാ സമുദായങ്ങളോടുമെന്നപോലെ വേദക്കാരോടും കല്‍പിക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും അവര്‍ ഇങ്ങനെയൊക്കെ ചെയ്‌തുകളഞ്ഞുവെന്നുള്ള ആക്ഷേപമാണ്‌ ആയത്തിന്‍റെ അവസാന ഭാഗത്തില്‍ കാണുന്നത്‌. വേദക്കാരുടെ കൈവശമുള്ള അവരുടെ വേദഗ്രന്ഥങ്ങളില്‍-അവയില്‍ എത്രതന്നെ കൈകടത്തലുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പോലും- അല്ലാഹുവിന്‍റെ ഈ കല്‍പന അവിടവിടെയായി ഇന്നും സ്ഥിതി ചെയ്യുന്നുണ്ട്‌. (പുറപ്പാട്‌ 20 ല്‍ 3,4; ആവര്‍ത്തനം 4ല്‍ 35; സങ്കീര്‍ത്തനം 96 ല്‍ 5; യെശയ്യാവു: 43 ല്‍ 10, 11: 45 ല്‍ 22 മത്തായി: 4 ല്‍ 10 മാര്‍ക്കോസ്‌ 12 ല്‍ 29 മുതലായവ നോക്കുക.)



 http://malayalamqurantafsir.com/thafseer.php



Wednesday, 27 February 2019

ഹജ്ജിന്‍റെ രൂപം





ഹജ്ജിന്‍റെ രൂപം - ലളിത വിവരണം.

നമ്മുടെ ഉസ്താദ്  അബ്ദുറഹ്മാന്‍ അബ്ദുലത്തീഫ് തയ്യാറാക്കിയ ഏറ്റവും ലളിതമായ ഒരു വിവരണം ആണിത് . അല്ലാഹു അദ്ദേഹത്തിന് അറിവും ആരോഗ്യവും ആദ്ര്‍ശരംഗത്ത് ആര്‍ജ്ജവത്തോടെ മുന്നേറുവാനുള്ള എല്ലാ കരുത്തും സഹായവും ഇഹപരവിജയവും നല്‍കി അനുഗ്രഹിക്കട്ടെ .. ആമീന്‍
ഈലിങ്കില്‍ പോയാല്‍ ഈ ലേഖനം കാണുന്നതാണ് .. മാത്രമല്ല ഒട്ടേറെ വിഷയങ്ങളില്‍ പ്രമാണ ബദ്ധിതമായ വിശദീകരണങ്ങള്‍ ലഭിക്കുന്ന കനപ്പെട്ട വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ ഈ ബ്ലോഗില്‍ ലഭ്യമാണ് ... സന്ദര്‍ശിക്കുക 
http://www.fiqhussunna.com/2018/08/blog-post_15.html

Posted by Abdu Rahman Abdul Latheef

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
ഹജ്ജിന്‍റെ രൂപം വളരെ സംക്ഷിപ്തവും ലളിതവുമായി പറയുവാനാണ് ആഗ്രഹിക്കുന്നത്. സാധാരണ നിലക്ക് നമ്മള്‍ (متمتع) ആയി, ആദ്യം ഉംറ നിര്‍വഹിച്ച് പിന്നീട് ഹജ്ജ് നിര്‍വഹിക്കുന്ന രീതിയാണ് ചെയ്യാറുള്ളത് എന്നതിനാല്‍ ആ രീതിയാണ് വളരെ സംക്ഷിപ്തമായി സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഉതകുന്ന രൂപത്തില്‍ ഇവിടെ വിശദീകരിക്കുന്നത്.
www.fiqhussunna.com
ആദ്യം മീഖാത്തില്‍ വെച്ച് ഉംറക്ക് മാത്രം ഇഹ്റാമില്‍ പ്രവേശിക്കുന്നു. ഇഹ്റാമില്‍ മക്കയിലെത്തി ഉംറയുടെ ത്വവാഫും സഅ്'യും നിര്‍വഹിച്ച് മുടി പൂര്‍ണമായോ ഭാഗിഗമായോ എടുത്ത് ഇഹ്റാമില്‍ നിന്നും തഹല്ലുല്‍ ആകുന്നു. അതായത് അയാള്‍ ഇഹ്റാം കാരണത്താല്‍ ഉണ്ടായിരുന്ന തടസ്സങ്ങളില്‍ നിന്നും മുക്തനായി സാധാരണ വസ്ത്രമൊക്കെ ധരിച്ച് സാധാരണത്തെപ്പോലെയാകും.
ശേഷം ദുല്‍ഹിജ്ജ 8ന് (يوم التروية) 'യൗമുത്തര്‍വിയ' അതായത് ദുല്‍ഹിജ്ജ 8. ഇഹ്റാമിന്‍റെ വസ്ത്രമൊക്കെ ധരിച്ച് ലബ്ബൈകല്ലാഹുമ്മ ഹജ്ജന്‍ എന്ന് പറഞ്ഞുകൊണ്ട് അയാള്‍ മക്കയില്‍ നിന്ന് തന്നെ ഇഹ്റാമില്‍ പ്രവേശിക്കും. എന്നിട്ട് തല്‍ബിയത്ത് ചൊല്ലിക്കൊണ്ട്‌ മിനയിലേക്ക് പോകും ശേഷം മിനയില്‍ വെച്ച് ളുഹര്‍ രണ്ട് റകഅത്ത് , അസര്‍ രണ്ട് റകഅത്ത്, മഗ്'രിബ് മൂന്ന്‍ റകഅത്ത്, ഇശാ രണ്ട് റകഅത്ത്, ഫജ്ര്‍ രണ്ട് റകഅത്ത് എന്നിങ്ങനെ ഓരോ നമസ്കാരവും അതത് നമസ്കാരങ്ങളുടെ സമയത്ത് നിര്‍വഹിക്കും. അഥവാ നാല് റകഅത്തുള്ള നമസ്കാരങ്ങള്‍ രണ്ട് റകഅത്തായി ഖസ്റാക്കി എന്നാല്‍ ജംഉ ചെയ്യാതെ നമസ്കരിക്കും. അപ്പോള്‍ ദുല്‍ഹിജ്ജ എട്ടിന് മിനയില്‍ എത്തി പിറ്റേ ദിവസം ദുല്‍ഹിജ്ജ ഒമ്പതിന് സുബഹി നമസ്കാരം നിര്‍വഹിക്കുന്നത് വരെ മിനയില്‍ത്തന്നെ ആണ്.
ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യോദയത്തിന് ശേഷം നമ്മള്‍ മിനയില്‍ നിന്നും തല്‍ബിയത്ത് ചൊല്ലി അറഫയിലേക്ക് പുറപ്പെടും. ഓരോ രാജ്യക്കാര്‍ക്കും പോകേണ്ട സമയങ്ങള്‍ അവര്‍ക്ക് നിര്‍ണയിക്കപ്പെട്ടിട്ടുണ്ടാകും. ഹജ്ജിന്‍റെ സൗകര്യത്തിന് വേണ്ടി അത് പാലിക്കണം. അവിടെ അറഫയില്‍ പെടാത്ത ഭാഗമാണ് മസ്ജിദ് നമിറ ഒക്കെ സ്ഥിതി ചെയ്യുന്ന وادي عرنة 'ഉറന താഴ്വര'. അറഫയുടെ ബോര്‍ഡര്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ളുഹറും അസറും സാധിക്കുമെങ്കില്‍ അറഫയുടെ പരിധിക്ക് പുറത്തുള്ള ഭാഗത്ത് വെച്ച് ജംഉം ഖസ്റുമായി അഥവാ ഈരണ്ട് ഈരണ്ട് റകഅത്തായി ഒരേ സമയം നിര്‍വഹിക്കും. അങ്ങനെ നമസ്കാര ശേഷം അറഫയില്‍ പ്രവേശിക്കും. ഇത് സുന്നത്താണ്. ഇനി സൗകര്യപ്പെട്ടില്ലെങ്കില്‍ ളുഹ്റും അസറും ജംഉം ഖസ്റുമായി അറഫയില്‍ വെച്ച് നിര്‍വഹിച്ചാലും കുഴപ്പമില്ല. ഒരൊറ്റ ബാങ്കും ഓരോ നമസ്കാരത്തിനും വേറെവേറെ ഇഖാമത്തുമായാണ് നമ്മള്‍ അത് നമസ്കരിക്കുക. ഇമാമിന്‍റെ കൂടെ മസ്ജിദ് നമിറയില്‍ വെച്ച് ജമാഅത്തായി നമസ്കരിക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ ശ്രേഷ്ഠം. അറഫയില്‍ സൂര്യാസ്തമയം വരെയുള്ള സമയം പ്രാര്‍ഥനാനിര്‍ഭരമായി ദിക്റും ദുആകളും വിശുദ്ധ ഖുര്‍ആന്‍ പാരായണമൊക്കെയായി കഴിച്ച് കൂട്ടും.
സൂര്യാസ്തമയം വരെ അറഫയില്‍ നില്‍ക്കും. സൂര്യന്‍ അസ്ഥമിച്ചാല്‍ തല്‍ബിയത്ത് ചൊല്ലിക്കൊണ്ട്‌ മുസ്ദലിഫയെ ലക്ഷ്യമാക്കി നീങ്ങും. മഗ്'രിബും ഇശയും മുസ്ദലിഫയില്‍ എത്തിയ ശേഷം ഒരുമിച്ച് ഖസ്റാക്കി നമസ്കരിക്കും. നേരത്തെ പറഞ്ഞപോലെ ഒരു ബാങ്ക് കൊടുക്കുക. ശേഷം മഗ്'രിബിനും ഇശക്കും വേറെവേറെ ഇഖാമത്ത് കൊടുത്ത് നമസ്കരിക്കുക. അവിടെ രാപാര്‍ത്ത് ഫജ്ര്‍ നമസ്കാരം നിര്‍വഹിക്കുക. ഫജ്ര്‍ നമസ്കരിച്ചാല്‍ ശേഷം മശ്അറിനരികിലോ അല്ലെങ്കില്‍ മുസ്ദലിഫയില്‍ എവിടെയും നിന്നുകൊണ്ട് മനമുരുകി പ്രാര്‍ഥിക്കുകയും ദിക്റും തല്‍ബിയത്തുമൊക്കെ ചൊല്ലി സമയം ധന്യമാക്കുക. ഇപ്പോള്‍ നമ്മള്‍ പെരുന്നാള്‍ ദിനത്തില്‍ (ദുല്‍ഹിജ്ജ 10) ആണ് ഉള്ളത്.
നമസ്കാരത്തിനും പ്രാര്‍ഥനക്കും ശേഷം സോര്യോദയത്തോട് അടുത്താല്‍ സോര്യോദയത്തിന് മുന്‍പായി കല്ലെറിയാനായി മിനയിലേക്ക് തന്നെ പോകും. പ്രായം ചെന്നവര്‍ സ്ത്രീകള്‍ ശാരീരിക പ്രയാസം ഉള്ളവര്‍ ഇവര്‍ക്കൊക്കെ ഫജ്റിന് മുന്‍പ് തിരക്കാകുന്നതിന് മുന്‍പായിത്തന്നെ പോകാന്‍ നബി (സ) ഇളവ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ന് നമ്മള്‍ ഓരോ നാട്ടുകാര്‍ക്കും, പോകുന്ന ഹംലകള്‍ക്കും ഒക്കെ അനുസരിച്ച് മുന്‍കൂട്ടി ഓരോരുത്തര്‍ക്കും സമയം നിര്‍ണയിച്ചിട്ടുണ്ട്. അത് പാലിക്കണം.
മിനയില്‍ എത്തിയാല്‍ ജംറക്ക് കല്ലെറിയും. പെരുന്നാള്‍ ദിവസം ജംറത്തുല്‍ അഖബക്ക് മാത്രമാണ് കല്ലെറിയുക. മക്കയുടെ ഭാഗത്തേക്ക് അവസാനമായുള്ള ജംറയാണ് ജംറത്തുല്‍ അഖബ. നന്നേ ചെറിയ എഴ് കല്ലുകള്‍ കൊണ്ട് ഓരോരോ കല്ലായാണ് എറിയേണ്ടത്. മക്ക ഇടത് ഭാഗത്തും മിന വലതു ഭാഗത്തും വരുന്ന രൂപത്തില്‍ നിന്നുകൊണ്ട് എറിയലാണ് സുന്നത്ത്. കല്ലേറിനു ശേഷം ബലിയറുക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് എങ്കില്‍ ബലിയറുക്കുകയും ശേഷം മുടി മുണ്ഡനം ചെയ്യുകയോ വെട്ടുകയോ ചെയ്യും. മുണ്ഡനം ചെയ്യലാണ് കൂടുതല്‍ ശ്രേഷ്ഠം. സ്ത്രീയാണെങ്കില്‍ അവര്‍ അവരുടെ മുടിയില്‍ നിന്നും ഒരു വിരല്‍ത്തുമ്പിന്‍റെ അത്ര മുറിച്ചാല്‍ മതി.
ഈ മുടിയെടുക്കല്‍ കഴിഞ്ഞാല്‍ ഒരാള്‍ ഒന്നാമത്തെ തഹല്ലുലായി അഥവാ ഇഹ്റാമില്‍ പ്രവേശിച്ചാല്‍ നിഷിദ്ധമാകുന്ന കാര്യങ്ങളില്‍ ഭാര്യാഭര്‍തൃ ലൈംഗിക ബന്ധം ഒഴികെ ബാക്കിയെല്ലാം അയാള്‍ക്ക് അനുവദനീയമാണ്. അതായത് ഇഹ്റാമിന്‍റെ വസ്ത്രമൊക്കെ മാറ്റി തന്‍റെ പെരുന്നാള്‍ വസ്ത്രങ്ങളും സാധാരണ വസ്ത്രവുമൊക്കെ ധരിക്കാം.
ശേഷം ഹജ്ജിന്‍റെ ത്വവാഫും സഅ്'യും ചെയ്യാന്‍ മക്കത്തേക്ക് നീങ്ങും. മക്കയിലേക്ക് ത്വവാഫിന് പോകുന്നതിന് മുന്‍പ് സുഗന്ധം പൂശല്‍ സുന്നത്താണ്. അങ്ങനെ തന്‍റെ ത്വവാഫും സഅ്'യും നിര്‍വഹിക്കുന്നതോട് കൂടി പൂര്‍ണമായും തഹല്ലുല്‍ ആയി. ഇഹ്റാമില്‍ നിന്നും പൂര്‍ണമായി മുക്തമായി ഭാര്യാഭര്‍തൃ ലൈംഗിക ബന്ധം പോലും പിന്നെ അനുവദനീയമാണ് എന്നര്‍ത്ഥം. പെരുന്നാള്‍ ദിവസത്തിലെ കര്‍മങ്ങള്‍ പൂര്‍ത്തിയായി.
പെരുന്നാള്‍ ദിവസത്തിലെ കര്‍മ്മങ്ങള്‍ ക്രമമനുസരിച്ച് ആദ്യം ജംറത്തുല്‍ അഖബക്ക് കല്ലെറിയല്‍, ശേഷം ബലിയറുക്കല്‍, ശേഷം മുടിയെടുക്കല്‍, ശേഷം ത്വവാഫ്, ശേഷം സഅ്'യ് ചെയ്യല്‍ ഇങ്ങനെ ക്രമപ്രകാരം നിര്‍വഹിക്കലാണ് കൂടുതല്‍ നല്ലത്. ഇനി ഒരാള്‍ ആദ്യം ബലിയറുത്ത ശേഷം എറിയുകയോ, ഏറിന് മുന്‍പ് ത്വവാഫ് ചെയ്യുകയോ, തല മുണ്ഡനം ചെയ്ത ശേഷം എറിയുകയോ ഒക്കെ ചെയ്താലും കുഴപ്പമില്ല. കാരണം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ക്രമം മാറിയാലും അതില്‍ കുഴപ്പമില്ല എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.
ശേഷം മിനയിലേക്ക് മടങ്ങി ദുല്‍ഹിജ്ജ പതിനൊന്നാം ദിവസവും
പന്ത്രണ്ടാം ദിവസവും മിനയില്‍ താമസിച്ച്, ഓരോ ദിവസവും ളുഹ്ര്‍ സമയമായ ശേഷം, അഥവാ സൂര്യന്‍ ഉച്ചിയില്‍ നിന്നും നീങ്ങിയ ശേഷം മൂന്ന് ജംറകള്‍ക്കും തങ്ങള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട സമയത്ത് പോയി കല്ലെറിയും. ഓരോ ജംറ എറിഞ്ഞ് കഴിയുമ്പോഴും ഖിബ്'ലക്ക് നേരെ തിരിഞ്ഞുനിന്ന് സാധ്യമായ രൂപത്തില്‍ സുധീര്‍ഘമായി കൈകളുയര്‍ത്തി പ്രാര്‍ഥിക്കല്‍ സുന്നത്താണ്.
പന്ത്രണ്ടാം ദിവസം മൂന്നു ജംറയും എറിഞ്ഞ് കഴിഞ്ഞാല്‍ വേണമെങ്കില്‍ ഹാജിമാര്‍ക്ക് മടങ്ങാം. പതിമൂന്നാം ദിവസം എറിയാന്‍ നില്‍ക്കണമെന്നില്ല. എന്നാല്‍ പതിമൂന്നാം ദിവസം കൂടി നിന്ന് ഏറു പൂര്‍ത്തിയാക്കലാണ് കൂടുതല്‍ ശ്രേഷ്ഠം. എന്നാല്‍ പന്ത്രണ്ടാം ദിവസം സൂര്യാസ്ഥമയം വരെ മിനയില്‍ത്തന്നെ നില്‍ക്കുന്ന ഒരാള്‍ക്ക് പിന്നെ പതിമൂന്നാം ദിവസത്തെ ഏറു പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്‌. ഇനി പോകാന്‍ വേണ്ടി നില്‍ക്കുന്നയാള്‍ക്ക്‌ തന്‍റേതല്ലാത്ത കാരണം കൊണ്ട്, തിരക്ക് കാരണത്താലോ, കൂടെയുള്ളവര്‍ വരാന്‍ വൈകിയത് കാരണത്താലോ ഒക്കെ തന്‍റെ മനപ്പൂര്‍വമല്ലാതെ സൂര്യാസ്ഥമയം വരെ അവിടെ നിലെക്കേണ്ടി വന്നാല്‍ അവര്‍ക്ക് പതിമൂന്നാം ദിവസത്തെ ഏറു നിര്‍ബന്ധമാകുന്നില്ല. എന്നാല്‍ പതിമൂന്നാം ദിവസം കൂടി എറിഞ്ഞിട്ട് പോകുന്നതാകും അവര്‍ക്ക് ഉചിതം. പക്ഷെ പലപ്പോഴും തങ്ങളുടെ യാത്രാസംഘങ്ങളുടെ സാഹചര്യങ്ങള്‍ക്കൂടി ബന്ധപ്പെട്ടായിരിക്കും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുക. ഏതായാലും പതിമൂന്നാം ദിവസം എറിയാന്‍ ഉദ്ദേശിക്കാത്തവര്‍ പന്ത്രണ്ടാം ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പ് തന്നെ മിനയില്‍ നിന്നും പോകണം എന്നര്‍ത്ഥം.
അവസാനമായി മക്കയില്‍ നിന്നും തന്‍റെ നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് വിടപറയല്‍ ത്വവാഫ് കൂടി നിര്‍വഹിക്കണം. നബി (സ) പറഞ്ഞു:
لا ينفر أحدٌ حتى يكون آخر عهده بالبيت "
"തന്‍റെ അവസാനബന്ധം കഅബയുമായിട്ടാകാതെ ഒരാളും തന്നെ പോകരുത്" - [സ്വഹീഹ് മുസ്‌ലിം: 1327].
എന്നാല്‍ ആര്‍ത്തവകാരികളായ സ്ത്രീകള്‍ക്ക് വിടപറയല്‍ ത്വവാഫില്‍ ഇളവുണ്ട്. അവര്‍ക്ക് വിദാഇന്‍റെ ത്വവാഫ് ചെയ്യേണ്ടതില്ല. ആര്‍ത്തവ കാരികളായിരിക്കെ ത്വവാഫ് ചെയ്യാന്‍ പാടുമില്ലല്ലോ.
രത്നച്ചുരുക്കം:
ഏതായാലും വളരെ സംക്ഷിപ്തമായി ഹജ്ജിന്‍റെ കര്‍മ്മങ്ങള്‍ (تمتع) എന്ന സാധാരണ നമ്മള്‍ ചെയ്യാറുള്ള ആദ്യം ഉംറ ചെയ്ത് പിന്നീട് ഹജ്ജ് നിര്‍വഹിക്കുന്ന രീതിയാണ് ഇവിടെ വിശദീകരിച്ചത്.
ആദ്യം ഉംറ നിര്‍വഹിച്ചു. ശേഷം ദുല്‍ഹിജ്ജ എട്ടിന് ഹജ്ജിന് ഇഹ്റാം കെട്ടി മിനയിലേക്ക് പോകുന്നു. അവിടെ ളുഹ്ര്‍, അസര്‍, മഗ്'രിബ്, ഇശ, ഫജ്ര്‍ ഈ നമസ്കാരങ്ങള്‍ അതാത് നമസകരങ്ങളുടെ സമയത്തായിത്തന്നെ നാല് റകഅത്തുള്ളവ ഖസ്റാക്കി നമസ്കരിക്കുന്നു.
ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യോദയത്തിന് ശേഷം അറഫയിലേക്ക് നീങ്ങുന്നു. അവിടെ വെച്ച് ളുഹ്റും അസറും ഒരുമിച്ച് ജംഉം ഖസ്റുമാക്കി നമസ്കരിക്കുന്നു. സൂര്യാസ്തമയ ശേഷം മുസ്ദലിഫയിലേക്ക് പോകുന്നു. അവിടെ വച്ച് മഗ്'രിബും ഇശയും ജംഉം ഖസ്റുമാക്കി നമസ്കരിക്കുന്നു. അന്ന് മുസ്ദലിഫയില്‍ രാപ്പാര്‍ക്കുന്നു. ഫജ്ര്‍ നമസ്കാരശേഷം പിന്നീട് മിനയിലേക്ക് പോകുന്നു.
അതായത് ദുല്‍ഹിജ്ജ പത്ത് പെരുന്നാള്‍ ദിവസം. മുസ്ദലിഫയില്‍ നിന്നും ഫജ്ര്‍ നമസ്കരിച്ച് മിനയിലേക്ക് പോകുന്നു. അവിടെ അവസാനത്തെ ജംറ അഥവാ ജംറത്തുല്‍ അഖബക്ക് കല്ലെറിയുന്നു. ശേഷം ബലിയറുക്കുന്നു. ശേഷം മുടി മുണ്ഡനം ചെയ്യുന്നു അല്ലെങ്കില്‍ മുറിക്കുന്നു. ശേഷം വസ്ത്രം മാറി സുഗന്ധം പൂശി മക്കയിലേക്ക് ത്വവാഫിനും സഅ്'യിനുമായി പോകുന്നു. അത് നിര്‍വഹിച്ചാല്‍ പൂര്‍ണമായും തഹല്ലുല്‍ ആയി. ശേഷം വീണ്ടും മിനയില്‍ രണ്ട് ദിവസം രാപാര്‍ത്ത് ഓരോ ദിവസവും മൂന്നു ജംറകള്‍ക്കും കല്ലെറിയുന്നു. ദുല്‍ഹിജ്ജ പന്ത്രണ്ടിന് ഏറു കഴിഞ്ഞ് പോകുന്നവര്‍ക്ക് പോകുകയോ അതല്ലെങ്കില്‍ പതിമൂന്നാം ദിവസം ഏറു പൂര്‍ത്തിയാക്കാന്‍ നില്‍ക്കുകയോ ചെയ്യാം. ദുല്‍ഹിജ്ജ പന്ത്രണ്ടിന് സൂര്യാസ്തമയം വരെ മിനയില്‍ മനപ്പൂര്‍വ്വം നില്‍ക്കുന്നവര്‍ക്ക് പതിമൂന്നാം ദിവസത്തെ ഏറും നിര്‍ബന്ധമാണ്‌. അവര്‍ പതിമൂന്നാം ദിവസം ഏറു കഴിഞ്ഞിട്ടേ പോകാവൂ.
ശേഷം അവസാനമായി എപ്പോഴാണോ നാട്ടിലേക്ക് യാത്ര തിരിക്കുന്നത് അതിന് മുന്നോടിയായി വിടപറയലിന്‍റെ ത്വവാഫ് ചെയ്യണം. എല്ലാ സമയങ്ങളും പ്രാര്‍ഥനാ നിര്‍ഭരവും ദിക്റുകളും ദുആകളുമായി ധന്യമാക്കാന്‍ ശ്രമിക്കുക.
ഇത് പ്രയോജനപ്പെട്ടുവെങ്കില്‍ എനിക്ക് വേണ്ടിയും ആത്മാര്‍ഥമായി പ്രാര്‍ഥിക്കാന്‍ മറക്കരുത്. അല്ലാഹു അനുഗ്രഹിക്കട്ടെ ..
وصل اللهم على نبينا محمد وعلى آله وصحبه وسلم.
www.fiqhussunna.com