Tuesday 21 June 2016

ജാറം കെട്ടാനുള്ള മുസ്ലിയാക്കന്മാരുടെ വാറോല

ജാറം കെട്ടാനുള്ള മുസ്ലിയാക്കന്മാരുടെ വാറോലകള്‍ . 2   



ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ (റ) വിന്റെ


 ഖബര്‍ കെട്ടിപ്പൊക്കിയിട്ടുണ്ടോ .?


------------------------------------------------------

തങ്ങള്‍ ചെറുപ്രായക്കാരായിരുന്ന കാലം ഉസ്മാനു ബ്‌നു മദ്ഊന്‍(റ)വിന്റെ ഖബര്‍ ചാടുന്നവരായിരുന്നു ഞങ്ങളില്‍ വലിയ ചാട്ടക്കാരന്‍ എന്ന് താബിഉകളില്‍ പെട്ട ഖാരിജ (റ) പറഞ്ഞതായി പറയപ്പെടുന്ന ഒരു ദുര്‍ബല റിപ്പോര്‍ട്ടാണ്   ഖബറുകള്‍  കെട്ടിപ്പൊക്കി ജാറമുണ്ടാക്കി നേര്‍ച്ചപ്പെട്ടി വെച്ച്  പൈസയുണ്ടാക്കാന്‍  വേണ്ടി  ചില മുസ്ലിയാക്കന്മാര്‍ തെളിവാക്കുന്നത്.



              മുകളിലുള്ള ചിത്രത്തില്‍  ഈ സംഭവം             രേഖപ്പെടുത്തിയത്  നോക്കൂ  

 "ഖബറുകള്‍ കെട്ടി ഉയര്‍ത്തി ജാറമുണ്ടാക്കുന്ന അധ്യായം" എന്ന പേരിലല്ല  മറിച്ച് 

  بَاب ‏ ‏الْجَرِيدِ عَلَى الْقَبْرِ
  ‘ഖബറിന് മുകളില്‍ ഈത്തപ്പന മട്ടല്‍’ എന്ന തലക്കെട്ടില്‍ ബാബ് കൊടുത്തു കൊണ്ടാണ്  ഇമാം ബുഖാരി (റഹി) ഈ സംഭവം ഉദ്ധരിച്ചിട്ടുള്ളത്. ഈ അധ്യായം തുടങ്ങുമ്പോള്‍  സനദ് ഉദ്ധരിക്കാതെ  ആമുഖമായി കുറെ റിപ്പോര്‍ട്ടുകള്‍  കൊടുത്തതിലാണ്  ഹദീസുകളില്‍  സ്ഥിരപ്പെടാത്ത ഈ വിഷയവും പറയുന്നത് 

بَاب الْجَرِيدِ عَلَى الْقَبْرِ   وَأَوْصَى بُرَيْدَةُ الْأَسْلَمِيُّ أَنْ يُجْعَلَ فِي قَبْرِهِ جَرِيدَانِ وَرَأَى ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا فُسْطَاطًا عَلَى قَبْرِ عَبْدِ الرَّحْمَنِ فَقَالَ انْزِعْهُ يَا غُلَامُ فَإِنَّمَا يُظِلُّهُ عَمَلُهُ وَقَالَ خَارِجَةُ بْنُ زَيْدٍ رَأَيْتُنِي وَنَحْنُ شُبَّانٌ فِي زَمَنِ عُثْمَانَ رَضِيَ اللَّهُ عَنْهُ وَإِنَّ أَشَدَّنَا وَثْبَةً الَّذِي يَثِبُ قَبْرَ عُثْمَانَ بْنِ مَظْعُونٍ حَتَّى يُجَاوِزَهُ وَقَالَ عُثْمَانُ بْنُ حَكِيمٍ أَخَذَ بِيَدِي خَارِجَةُ فَأَجْلَسَنِي عَلَى قَبْرٍ وَأَخْبَرَنِي عَنْ عَمِّهِ يَزِيدَ بْنِ ثَابِتٍ قَالَ إِنَّمَا كُرِهَ ذَلِكَ لِمَنْ أَحْدَثَ عَلَيْهِ وَقَالَ نَافِعٌ كَانَ ابْنُ عُمَرَ رَضِيَ  اللَّهُ عَنْهُمَا يَجْلِسُ عَلَى الْقُبُورِ 

 ബുറയ് ദത്തുല്‍  അസ് ലമി (റ) തന്റെ ഖബറിന്മേല്‍   രണ്ട്  ഈന്തപ്പന മട്ടല്‍ കുത്തിവെക്കാന്‍  വസിയ്യത്ത്‌ ചെയ്തു. ഇബ്നു ഉമര്‍ (റ) അബ്ദുറഹ്മാന്റെ ഖബറിന്മേല്‍  ഒരു കൂടാരം കണ്ടു . അപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലയോ പരിചാരകാ.. നീ അത് അഴിച്ചു   മാറ്റുക.   നിശ്ചയം അബ്ദുറഹ്മാന്റെ അമലുകളാണ്  അവന്‍  തണല്‍ നല്‍കുക. ഖാരിജത്ത് (റ) പറയുന്നു: ഉസ്മാന്‍ (റ)വിന്റെ കാലത്ത് യുവാക്കന്മാരായ  ഞങ്ങളിലെ എറ്റവും വലിയ ചാട്ടക്കാർ ഉഥ്മാൻ ബിൻ മള്ഊന്(റ) ന്റെ ഖബർ ചാടിക്കടക്കുന്നവരായിരുന്നു. ഉസ്മാന്‍ ബിനു ഹഖീം പറയുന്നു: ഖാരിജത്ത് എന്‍റെ കൈ പിടിച്ച് ഒരു ഖബറിന്മേല്‍ ഇരുന്നു. ശേഷം അദ്ദേഹത്തിന്‍റെ പിതൃവ്യന്‍ യസീദ് ബിന് സാബിത് പറഞ്ഞതായി ഇപ്രകാരം പ്രസ്താവിച്ചു. ഖബറിന്മേല്‍ ഇരിക്കല്‍ വെറുക്കപ്പെടുന്നത് അതിന്മേല്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യപ്പെടുന്നവനാണ്. നാഫിഇ (റ)പറയുന്നു: ഇബ്നു ഉമര്‍ (റ) ഖബ്രിന്മേല്‍ ഇരിക്കാറുണ്ട്.     

ഇമാം ബുഖാരിയുടെ കിത്താബില്‍   സനദ് കള്‍ തീരെ പറയാതെ ഇത്തരത്തില്‍  പല റിപ്പോര്‍ട്ടുകളും  മുഅല്ലക്കായി  ചേര്‍ത്തിട്ടുണ്ട്.  അതെല്ലാം  സ്വഹീഹാണ് എന്ന് ഉസൂല്‍ അറിയുന്ന ഒരാളും പറയില്ല. 

 ഇമാം ബുഖാരിയുടെ സ്വഹീഹില്‍  പൂര്‍ണമായ സനദോടെ  കൊടുത്തിട്ടുള്ള  എല്ലാ ഹദീസുകളും  സ്വഹീഹാണ് അതില്‍  അഹ്ലുസ്സുന്നയിലുള്ള  ആര്‍ക്കും  തര്‍ക്കമില്ല . എന്നാല്‍  സനദ് ഇല്ലാതെ രേഖപ്പെടുത്തിയ ഇത്തരം റിപ്പോര്‍ട്ടുകള്‍ സ്വഹീഹാണ് എന്ന്  ഉസൂലിനെ കുറിച്ച്  വിവരമുള്ള  ആരും പറയാറില്ല  


പിന്നീട്  ഉടനെ അവിടെ ഇമാം ബുഖാരി മുതല്‍ 

حَدَّثَنَا يَحْيَى حَدَّثَنَا أَبُو مُعَاوِيَةَ عَنْ الْأَعْمَشِ عَنْ مُجَاهِدٍ عَنْ طَاوُسٍ عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا
നബി (സ) വരെ എത്തുന്ന  
പൂര്‍ണമായ സനദ് ഉള്ള ഹദീസ് ഉദ്ധരിക്കുന്നതും കൂടി കാണുക:   ഖബറിനുള്ളില്‍ ശിക്ഷ അനുഭവിക്കുന്ന, രണ്ട് ഖബറിന് അരികിലൂടെ നബി(സ്വ) നടന്നു പോകുമ്പോള്‍ ഒരു ഈന്തപ്പന മട്ടല്‍ രണ്ടായി പകുത്ത് രണ്ട് ക്വബ്‌റിന് മേലും വെച്ചു എന്നതാണ് അദ്ദേഹം ഉദ്ധരിച്ചത്. അത് ഉണങ്ങാതെ പച്ചയായി ഇരിക്കുമ്പോള്‍ ശിക്ഷ ലഘൂകരിക്കപ്പെടുമെന്നാണ് അവിടുന്ന് കാരണം പറഞ്ഞത്.



ഇനി  ഉസ്മാന്‍ ഇബ്നു മദ് ഹൂന്‍ (റ) യുടെ ഖബര്‍ കെട്ടി പ്പൊക്കിയിട്ടുണ്ടോ
ഇല്ലെങ്കില്‍ പിന്നെ ചാടിക്കടന്നത് എന്താണെന്നറിയാനും  അതുമായി ബന്ധപ്പെട്ട മറ്റു ഹദീസുകള്‍ പരിശോധിച്ചാല്‍ നിസ്സംശയം മനസ്സിലാകും .

അബുദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം 

حَدَّثَنَا عَبْدُ الْوَهَّابِ بْنُ نَجْدَةَ حَدَّثَنَا سَعِيدُ بْنُ سَالِمٍ ح و حَدَّثَنَا يَحْيَى بْنُ الْفَضْلِ السِّجِسْتَانِيُّ حَدَّثَنَا حَاتِمٌ يَعْنِي ابْنَ إِسْمَعِيلَ بِمَعْنَاهُ عَنْ كَثِيرِ بْنِ زَيْدٍ الْمَدَنِيِّ عَنْ الْمُطَّلِبِ قَالَ لَمَّا مَاتَ عُثْمَانُ بْنُ مَظْعُونٍ أُخْرِجَ بِجَنَازَتِهِ فَدُفِنَ فَأَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلًا أَنْ يَأْتِيَهُ بِحَجَرٍ فَلَمْ يَسْتَطِعْ حَمْلَهُ فَقَامَ إِلَيْهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحَسَرَ عَنْ ذِرَاعَيْهِ قَالَ كَثِيرٌ قَالَ الْمُطَّلِبُ قَالَ الَّذِي يُخْبِرُنِي ذَلِكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ كَأَنِّي أَنْظُرُ إِلَى بَيَاضِ ذِرَاعَيْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ حَسَرَ عَنْهُمَا ثُمَّ حَمَلَهَا فَوَضَعَهَا عِنْدَ رَأْسِهِ وَقَالَ أَتَعَلَّمُ بِهَا قَبْرَ أَخِي وَأَدْفِنُ إِلَيْهِ مَنْ مَاتَ مِنْ أَهْلِي

ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ മരണപ്പെട്ട സമയത്ത് ഞങ്ങള്‍ അദ്ദേഹത്തിന്റെ ജനാസയുമായി പുറപ്പെട്ടു .അങ്ങനെ നബി (സ) അദ്ദേഹത്തെ മറമാടുകയും ശേഷം  ഒരു കല്ല്‌ എടുത്തുകൊണ്ടുവരാന്‍ ഒരാളോട് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അയാള്‍ക്ക് ആ കല്ല്‌ എടുത്തുകൊണ്ട് വരാന്‍ കഴിഞ്ഞില്ല .അപ്പോള്‍ നബി (സ) അവിടേക്ക് നടന്നു പോയി ആ കല്ല്‌ തന്‍റെ കയ്യിന്റെ വെളുപ്പ് കാണും വിധത്തില്‍ പൊക്കിയെടുത്ത് അവിടെ കൊണ്ട് വന്നു വെച്ചു . എന്നിട്ട് പറഞ്ഞു : ഇത് എന്റെ സഹോദരന്റെ ഖ്ബരാണെന്ന് അറിയിക്കാന്‍ വേണ്ടിയാണ് "

( سنن أبي داود » كتاب الجنائز » باب في جمع الموتى في قبر والقبر يعلم )

ഇമാം അബു ദാവൂദ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മരണപ്പെട്ടവരെ ഒരുമിച്ച് മറമാടലും ഖബറിനെ അറിയിക്കലും എന്ന അധ്യായത്തിലാണ് 

ഇബ്നുമാജയാകട്ടെ ഖബറിന്റെ മേല്‍ അടയാളംവെക്കല്‍ എന്ന അധ്യായത്തിലും

حَدَّثَنَا الْعَبَّاسُ بْنُ جَعْفَرٍ حَدَّثَنَا مُحَمَّدُ بْنُ أَيُّوبَ أَبُو هُرَيْرَةَ الْوَاسِطِيُّ حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ عَنْ كَثِيرِ بْنِ زَيْدٍ عَنْ زَيْنَبَ بِنْتِ نُبَيْطٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَعْلَمَ قَبْرَ عُثْمَانَ بْنِ مَظْعُونٍ بِصَخْرَةٍ

"ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ (റ) ന്‍റെ ഖബര്‍ ഒരു പാറ കൊണ്ട് അറിയിച്ചിരുന്നു '.

( سنن ابن ماجه » كتاب الجنائز » باب ما جاء في العلامة في القبر )

മറ്റൊരു റിപ്പോര്‍ട്ട് നോക്കൂ
حدثنا أبو بكر قال ثنا أبو بكر الحنفي عن كثير بن زيد عن المطلب بن عبد الله بن حنطب قال لما مات عثمان بن مظعون دفنه رسول الله صلى الله عليه وسلم بالبقيع وقال لرجل اذهب إلى تلك الصخرة فآتني بها حتى أضعها عند قبره حتى أعرفه بها

"ഉസ്മാന്‍ ഇബ്നു 
മദ്ഹൂന്‍ (റ) വിന്‍റെ മയ്യിത്ത്  മറമാടിയപ്പോള്‍, അവിടെ ഖബര്‍  ഉണ്ടെന്നറിയിക്കാന്‍ വേണ്ടി  ഒരു പാറ കൊണ്ട് വന്നു വെക്കാന്‍ നബി (സ ഒരാളോട്  കല്‍പ്പിച്ചു " 

( مصنف ابن أبي شيبة )



നോക്കൂ ..ഈ ഹദീസുകളെല്ലാം ഖബര്‍ ആണെന്നു അറിയിക്കാന്‍ വേണ്ടി  ഒരു വലിയ കല്ല്‌ അല്ലെങ്കില്‍ പാറ ഖ്ബരിന്നടുത്ത്  വെക്കാന്‍ നബി (സ) കല്‍പ്പിച്ചതായി കാണുന്നു. ഏല്‍പ്പിച്ച ആള്‍ക്ക് അത് എടുത്ത് കൊണ്ട് വരാന്‍ കഴിയാത്തത് അതിന്റെ ഭാരം കൊണ്ടോ അല്ലങ്കില്‍ വലിപ്പം കൊണ്ടോ ആണല്ലോ..??

ഈ സംഭവം ഉദ്ധരിച് പ്രശസ്ഥ പണ്ഡിതനായ ഇമാം ത്വര്‍ത്തൂശി (റ) പറയുന്നു :



قال الطرطوشي: واعلم أنه روى البخاري أن النبي صلى الله عليه وسلم جعل حجرا عند قبر عثمان بن مظعون، وقال أتعلم به قبر أخي، وأدفن إليه من مات من أهلي. وهذا دليل على استحسان جعل الأحجار على القبور علامة، وحمل قول مالك على ظاهره، وأن لا تبنى على القبور بالحجارة، لأنه قد ثبت أن قبر رسول الله صلى الله عليه وسلم وصاحبيه مبطوحة ببطحاء العرصة الحمراء


"ഇതില്‍ നിന്നും തെളിവ് പിടിക്കാവുന്നത് ഒരു കല്ല്‌  അടയാളത്തിന് വേണ്ടി ഖബറിന്നു മുകളില്‍ വെക്കാം എന്നാണ്.
ഇമാം മാലിക് (റ) അതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെയാണ് മനസ്സിലാക്കിയത് .എന്നാല്‍ കല്ല് കൊണ്ട് ഒരിക്കലും ഉയര്‍ത്തി കെട്ടാന്‍ ഇത് തെളിവാകുകയില്ല .കാരണം നബി (സ) യുടെയും കൂട്ടുകാരുടെയും ഖബറുകള്‍ ഉയര്‍ത്തപെടുകയോ ഭൂമിയോട് നിരത്തപെടുകയോ ചെയ്യാതെ പരത്തപ്പെട്ട നിലയിലായിരുന്നു."
 ( الحوادث والبدع )

മുആവിയ (റ) വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഇതിനോട് ചേര്‍ത്ത് വായിക്കാം,



حَدَّثَنَا حَدَّثَنَا الْحُسَيْنُ بْنُ إِسْحَاقَ التُّسْتَرِيُّ ، ثنا وَهْبُ بْنُ بَقِيَّةَ ، أَنَا خَالِدُ بْنُ عَبْدِ اللَّهِ ، عَنْ عِمْرَانَ بْنِ حُدَيْرٍ ، عَنْ أَبِي مِجْلَزٍ ، أَنَّمُعَاوِيَةَ ، قَالَ : " إِنَّ تَسْوِيَةَ الْقُبُورِ مِنَ السُّنَّةِ ، وَقَدْ رَفَعَتِ الْيَهُودُ ، وَالنَّصَارَى فَلا تَشَّبَّهُوا بِهِمَا " 



 "ഖബര്‍ പരത്തലാണ് സുന്നത്ത്.നിശ്ചയം അത് ഉയര്‍ത്തുക എന്നത് ജൂത ക്രിസ്ത്യാനികളുടെ ചര്യയാകുന്നു .നിങ്ങള്‍ അവരോട് സാദൃശ്യപെടരുത് ."


ലോകനേതാക്കളായ നബി (സ) യുടെയും കൂട്ടുകാരുടെയും ഖബറിന്റെ കാര്യമിതാണെങ്കില്‍ മറ്റുള്ള ഖബറുകളുടെ കാര്യം പ്രത്യേകം  പറയണോ..?


ഇനി ജാറം പൂജകരായ മുസ്ലിയാക്കന്മാരുടെ മറ്റൊരു വൈക്കോല്‍ ത്തുരുമ്പും കൂടി  നമുക്കൊന്ന്  നോക്കാം 

السنن الكبرى للبيهقي » كِتَابُ الْجُمُعَةِ » بَابُ رَشِّ الْمَاءِ عَلَى الْقَبْرِ ، وَوَضْعِ الْحَصْبَاءِ ...

رقم الحديث: 6233
حديث مرفوع) أَخْبَرَنَا أَبُو عَلِيٍّ الرُّوذْبَارِيُّ ، أنبأ مُحَمَّدُ بْنُ بَكْرٍ ، ثنا أَبُو دَاوُدَ ، ثنا عَبْدُ الْوَهَّابِ بْنُ نَجْدَةَ ، ثنا سَعِيدُ بْنُ سَالِمٍ ، ح قَالَ وَحَدَّثَنَا يَحْيَى بْنُ الْفَضْلِ السِّجِسْتَانِيُّ ، ثنا حَاتِمُ بْنُ إِسْمَاعِيلَ ، بِمَعْنَاهُ ، عَنْ كَثِيرِ بْنِ زَيْدٍ الْمَدَنِيِّ ، عَنِ الْمُطَّلِبِ ، قَالَ " لَمَّا مَاتَ عُثْمَانُ بْنُ مَظْعُونٍ أُخْرِجَ بِجِنَازَتِهِ فَدُفِنَ ، أَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلا أَنْ يَأْتِيَهُ بِحَجَرٍ ، فَلَمْ يَسْتَطِعْ حَمْلَهُ ، فَقَامَ إِلَيْهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحَسَرَ عَنْ ذِرَاعَيْهِ " . قَالَ كَثِيرٌ : قَالَ الْمُطَّلِبُ : قَالَ الَّذِي يُخْبِرُنِي ذَلِكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " كَأَنِّي أَنْظُرُ إِلَى بَيَاضِ ذِرَاعَيْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ حَسَرَ عَنْهَا ، ثُمَّ حَمَلَهَا فَوَضَعَهَا عِنْدَ رَأْسِهِ ، وَقَالَ : " لِيُعْلَمَ بِهَا قَبْرُ أَخِي ، وَأَدْفِنَ إِلَيْهِ مَنْ مَاتَ مِنْ أَهْلِي "
---------------------------
لمَّا ماتَ عُثمانُ بنُ مظعونٍ أُخْرِجَ بجَنازتِهِ فُدِفنَ أمرَ النَّبيُّ صلَّى اللَّهُ علَيهِ وسلَّمَ رجلًا أن يأتيَهُ بحَجرٍ فلم يستَطِع حملَهُ فقامَ إليها رسولُ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ وحسرَ عَن ذراعيهِ قالَ كثيرٌ قالَ المطَّلبُ قالَ الَّذي يخبرُني ذلِكَ عَن رسولِ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ قالَ كأنِّي أنظرُ إلى بياضِ ذراعَي رسولِ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ حينَ حَسرَ عنهُما ثمَّ حَملَها فوضعَها عندَ رأسِهِ وقالَ أتعلَّمُ بِها قبرَ أَخي وأَدفِنُ إليهِ مَن ماتَ من أَهْلي
الراوي: المطلب بن عبدالله بن حنطب

صحيح أبي داود – الصفحة أو الرقم: 3206

ബഖീഉൽ അർഖദിൽ ആദ്യമായി മറമാടപ്പെട്ട സ്വഹാബിയാണ് ഉഥ്മാൻ ബിൻ മള്മൂൻ ( റ ).
അദ്ദേഹത്തിന്റെ ജനാസ മറമാടിയ ശേഷം റസൂൽ ( സ ) ഒരു കല്ലു കൊണ്ടുവരാൻ സ്വഹാബിയോട് പറഞ്ഞു. അദ്ദേഹത്തിനത് ഉയർത്താൻ സാധിച്ചില്ല. റസൂൽ
( സ ) അത് കൊണ്ട് വന്ന് ഖബറിന്റെ തലക്കൽ വെച്ചു.
എന്നിട്ട് പറഞ്ഞു ; ഇത് ഖബറാണെന്ന് മനസ്സിലാകാനും തന്റെ ബന്ധുക്കളെ മറമാടാനുമാണെന്നും ഖബറാണെന്നു തിരിച്ചറിയാനുമാണെന്ന്.

അന്ന് റസൂൽ (സ) ഉദ്ദേശിച്ചത്  ഖബർ കെട്ടിപ്പൊക്കുന്നതിനായിരുന്നുവെങ്കില്‍  നബി ( സ ) അന്നങ്ങനെ പറയേണ്ട കാര്യമുണ്ടായിരുന്നില്ല‌.

ഇനി മറ്റൊരു വിഷയം ഖാരിജ(റ) പറഞ്ഞുവെന്ന്  പറയപ്പെടുന്ന റിപ്പോര്‍ട്ട് ന്‍റെ  ദുര്‍ബലതയാണ് .


البداية والنهاية » ثم دخلت سنة تسع وتسعين

خَارِجَةُ بْنُ زَيْدِ بْنُ الضَّحَّاكِ ، الْأَنْصَارِيُّ الْمَدَنِيُّ الْفَقِيهُ ، كَانَ يُفْتِي بِالْمَدِينَةِ ، وَكَانَ مِنْ فُقَهَائِهَا الْمَعْدُودِينَ ، كَانَ عَالِمًا بِالْفَرَائِضِ وَتَقْسِيمِ الْمَوَارِيثِ ، وَهُوَ أَحَدُ الْفُقَهَاءِ السَّبْعَةِ الَّذِينَ مَدَارُ الْفَتْوَى عَلَى قَوْلِهِمْ .



ചരിത്രത്തിൽ നമുക്ക് കാണാം. ഖാരിജത് ബിൻ സൈദ് ( റ ) ജനിക്കുന്നത് ഹി: 29 ലാണ്. 70 വർഷമാണ് അദ്ദേഹം ജീവിച്ചത് . മരണം ഹി: 99 ലും.

ഇനി , ഇവിടെ ചാടി എന്നു പറയുന്നത് ഉഥ്മാൻ (റ ) വിന്റെ കാലത്താണ്.

ഉഥ്മാൻ (റ) മരണപ്പെടുന്നത് ഹി: 35 ലാണ് .

ഹി : 29 ൽ ജനിച്ച ഒരാൾ ഹി: 35 നുള്ളിൽ ചാടുമ്പോൾ 5 വയസ്സുള്ള കുട്ടികൾ ചാടിയ കാര്യമാണ് ഹാരിജത് ബിൻ സൈദ് പറഞ്ഞതെന്ന് വ്യക്തമാണ്.


ഇനി മുസ്ല്യാക്കൾ പറയുന്ന കാര്യമാണ് : ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജറുൽ അസ്ഖലാനി ഖബ്ർ കെട്ടിപ്പൊക്കൽ അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ടെന്ന്. അത് ഇതാണ്. :

وقال خارجة بن زيد ) أي ابن ثابت الأنصاري أحد ثقات التابعين ، وهو أحد السبعة الفقهاء من أهل المدينة إلخ . وصله المصنف في ” التاريخ الصغير ” من طريق ابن إسحاق ” حدثني يحيى بن عبد الرحمن بن أبي عمرة الأنصاري سمعت خارجة بن زيد ” . فذكره ، وفيه جواز تعلية القبر ورفعه عن وجه الأرض

.( فتح الباري )

മദീനത്തുണ്ടായിരുന്ന 7 പണ്ഡിതന്മാരിൽ ഒരാളായിരുന്നു ഹാരിജത് ബിൻ സൈദ്. അതിനു ശേഷം ഇമാം പറയുന്നു : ഈ സംഭവത്തിൽ ; ഖബർ ഭൂമിയിൽ നിന്ന് അല്പം ഉയർത്തൽ അനുവദനീയം എന്നുണ്ട്.

അതല്ലാതെ നമ്മുടെ നാട്ടിലെ മഖാമുകൾ പോലെ‌കെട്ടി ഉയർത്തണമെന്നില്ല.

മാത്രവുമല്ല : ഖബർ കെട്ടിപ്പൊക്കാൻ പാടില്ല എന്ന റസൂൽ ( സ)യുടെ വ്യക്തമായ ഉദ്ദരണി ഉണ്ടായിരിക്കെ അസ്ഖലാനി പറയുകയില്ല.



അതിനാല്‍ "തങ്ങള്‍ ചെറുപ്രായക്കാരായിരുന്ന കാലം ഉസ്മാനു ബ്‌നു മദ്ഊന്‍(റ)വിന്റെ ഖബര്‍ ചാടുന്നവരായിരുന്നു ഞങ്ങളില്‍ വലിയ ചാട്ടക്കാരന്‍ " എന്ന് താബിഉകളില്‍ പെട്ട ഖാരിജ (റ) പറഞ്ഞത് ഖബര്‍ കെട്ടിപ്പൊക്കാന്‍ തെളിവല്ല.അത് പരിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും ആശയങ്ങള്‍ക്ക് ഘടകവിരുദ്ധമാണ് .



മദീനത്തുണ്ടായിരുന്ന 7 പണ്ഡിതന്മാരിൽ ഒരാളായിരുന്നു ഹാരിജത് ബിൻ സൈദ്. അതിനു ശേഷം ഇമാം പറയുന്നു : ഈ സംഭവത്തിൽ ; ഖബർ ഭൂമിയിൽ നിന്ന് അല്പം ഉയർത്തൽ അനുവദനീയം എന്നുണ്ട്.

ഈ  ഉയര്‍ത്തല്‍  എത്രയാണ് ..?  അതൊന്നും  ഇവിടെ പറയുന്നില്ല . അതുകൊണ്ട് തന്നെ ജാറം കെട്ടിപ്പൊക്കാന്‍ ഇത്  തെളിവുമല്ല .

എന്നാല്‍  ഇതേ ഇബ്നു ഹജര്‍ അസ്ഖലാനി തന്നെ സ്വഹീഹുല്‍ ബുഖാരിയിലെ   മറ്റൊരു  ഹദീസില്‍  നബി (സ)യുടെ  ഖബറിന്റെ  രൂപം വിവരിക്കുന്നുണ്ട് .  അവിടെ  പറയുന്നത്  നബി (സ)യുടെ  ഖബര്‍ വെറും  നാല് വിരല്‍ മാത്രമാണ്  ഉയരം എന്നാണ്.
ബുഖാരിയിലെ  ഹദീസില്‍  ജാറം കെട്ടാന്‍  തെളിവുണ്ട്  എന്ന്  മുസ്ലിയാക്കന്മാര്‍ പറയുന്ന ഹദീസ്  കൂടിയാണിത്.  അബൂബക്കര്‍  സിദ്ധീഖ് (റ) പേരക്കുട്ടി  ഖാസിം ബിന്‍ മുഹമ്മത്  ആയിഷാ ബീവിയോട്  നബി (സ)യുടെ  ഖബര്‍  കാണിച്ചു തരാന്‍  പറഞ്ഞപ്പോള്‍  കണ്ട  രൂപം വിവരിക്കുന്ന  ഹദീസില്‍  നബി (സ)യുടെ  ഖബര്‍ പരത്തപ്പെട്ടതായി  കണ്ടു എന്നാണ് ഉള്ളത് . എന്നാല്‍  ബുഖാരിയിലെ  ഒരു   ഹദീസില്‍  നബി (സ) ഖബര്‍  കൂര്‍മ്പിച്ച പോലെ കണ്ടു എന്ന്  സുഫ് യാന്‍   ത്തമാരി (റ) പറയുന്നത് .  ഇതിനെ ക്കുറിച്ച്    ആ സമയത്ത് ഖബറിന്റെ ഉയരം   എത്രയാണ്  എന്ന്  ആജൂരിയുടെ  റിപ്പോര്‍ട്ട്  ഫതഹുല്‍ ബാരിയില്‍  ഉദ്ധരിക്കുന്നത്  വെറും നാല്  വിരല്‍ എന്നാണ്... 

وَقَدْ رَوَى أَبُو بَكْرٍ الْآجُرِّيُّ فِي " كِتَابِ صِفَةِ قَبْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " مِنْ طَرِيقِ إِسْحَاقَ بْنِ عِيسَى ابْنِ بِنْتِ دَاوُدَ بْنِ أَبِي هِنْدٍ ، عَنْ غُنَيْمِ بْنِ بِسْطَامٍ الْمَدِينِيِّ ، قَالَ : رَأَيْتُ قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي إِمَارَةِ عُمَرَ بْنِ عَبْدِ الْعَزِيزِ ، فَرَأَيْتُهُ مُرْتَفِعًا نَحْوًا مِنْ أَرْبَعِ أَصَابِعَ ،


അപ്പോള്‍ ബുഖാരിയില്‍  "മുസന്നം" എന്നുണ്ട്  എന്ന് പറഞ്ഞുകൊണ്ട്  അത് തെളിവാക്കിയും  ജാറം കെട്ടിപ്പൊക്കാന്‍  ഒരു  രക്ഷയുമില്ല  എന്ന്  മനസ്സിലായല്ലോ ...മുസ്ലിയാക്കന്മാരെ  ..


നബി(സ്വ)യുടെ ക്വബ്‌റിന്റെ മുകള്‍ ഭാഗം കൂര്‍ത്തതായി കണ്ടുവെന്ന് സുഫിയാനുത്തമ്മാരി(റഹി)യും പരന്നതായി കണ്ടുവെന്ന് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി)യും പറയുന്നു. ഇതെങ്ങനെ വന്നു? ഇതിനു കാരണം, മുഹമ്മദ് ബിന്‍ ക്വാസിം(റഹി) കണ്ടത് മുആവിയ(റ)വിന്റെ ഭരണകാലത്താണ്. അന്ന് ക്വബ്‌റിന്റെ മുകളിലോ ചുറ്റുഭാഗത്തോ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. കാലശേഷം വലീദിന്റെ ഭരണകാലത്താണ് പള്ളി വിപുലീകരണം നടന്നത്. വിശുദ്ധ ശരീരം അടക്കം ചെയ്യപ്പെട്ടത് നബി പത്‌നി ആയിശ(റ)യുടെ ഹുജ്‌റയിലാണല്ലോ? ആ ഹുജ്‌റയും മറ്റു പത്‌നിമാരുടെ ഹുജ്‌റകളും ചുമര്‍ നീങ്ങി പള്ളിക്കുള്ളില്‍ വന്നു. അതിന് ശേഷമാണ് സുഫ്‌യാനുത്തമ്മാരി(റഹി) ആ ക്വബ്‌റുകള്‍ കണ്ടത്. മുആവിയ(റ)വിന്റെ ഭരണകാലത്താണ് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ പിതൃസഹോദരി ആയിശ(റ)യുടെ അടുത്ത് വെച്ച് മൂന്ന് ക്വബ്‌റുകളും കണ്ടത്. അത് സ്വഹാബികള്‍ അവിടെ പ്രവര്‍ത്തിച്ച കാര്യങ്ങളില്‍ മാറ്റം വരുന്നതിന് മുമ്പായിരുന്നു. ഇങ്ങനെയാണ് ആ രണ്ടു പേരുടെയും രിവായത്തുകള്‍ കൂട്ടി യോജിപ്പിച്ച് കൊണ്ട് ഹാഫിളുല്‍ അസ്‌ക്വലാനി പറഞ്ഞ മറുപടി.
അബൂബക്ര്‍ സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി) തന്റ അമ്മാവി ആയിശ(റ)യുടെ അടുത്തു ചെന്ന് നബി(സ്വ)യുടെയും രണ്ടു കൂട്ടുകാരുടെയും ക്വബ്‌റുകള്‍ കാണിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് വെളിവാക്കിക്കൊടുത്തപ്പോള്‍ കണ്ട കാഴ്ച്ച അദ്ദേഹം വിവരിച്ചത്, അത് ഉയര്‍ന്ന് നില്‍ക്കുന്നതോ നിലം പറ്റിയതോ അല്ല എന്നാണ്.
നബി(സ്വ)യുടെ ജാറംഎന്ന് പറഞ്ഞ് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. വാസ്തവത്തില്‍, അവിടുത്തെ ക്വബ്‌റിനു മുകളില്‍ ജാറം നിര്‍മ്മിക്കപ്പെട്ടിട്ടില്ല. മറിച്ച്, നബി(സ്വ)യെ മറമാടിയത് ആയിശ(റ)യുടെ വീട്ടിനുള്ളിലാണല്ലോ. എവിടെയാണോ നബി(സ്വ) വഫാത്തായത്, അവിടെത്തന്നെ മറമാടണം എന്നത് കൊണ്ടാണ് സ്വഹാബികള്‍ ആ ഹുജ്‌റയില്‍ തന്നെ വിശുദ്ധ ശരീരം അടക്കം ചെയ്തത്.
ക്വബ്ര്‍ കെട്ടിയുയര്‍ത്താനോ അതിന്‍മേല്‍ എടുപ്പുണ്ടാക്കുവാനോ സ്വഹാബികളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകയുമില്ല. ആയിശ(റ)ക്ക് ഒരു വീട് നല്‍കി അവരെ അവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ച് കൊണ്ട് നബി(സ്വ)യുടെ ക്വബ്‌റിടം ഒരു സന്ദര്‍ശന സ്ഥലമാക്കി അവര്‍ മാറ്റിയിരുന്നോ? അതുമുണ്ടായില്ല. എന്തു കൊണ്ട്? അവിടുന്ന് പറഞ്ഞു: ജൂത-നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. തങ്ങളുടെ പ്രവാചകന്‍മാരുടെ ക്വബ്‌റിടം അവര്‍ പള്ളിയാക്കി മാറ്റി. അങ്ങനെ ആ തേട്ടം വഴി നബി(സ്വ) അക്കാര്യം വ്യക്തമാക്കിയില്ലെങ്കില്‍ നബി(സ്വ)യുടെ ക്വബ്ര്‍ വെളിവാകുമായിരുന്നുഎന്ന് ആയിശ(റ) ഇവിടെ വ്യക്തമാക്കി. ആ ക്വബ്ര്‍ തുറന്ന സ്ഥലത്താകാതിരിക്കാന്‍ ഇതും ഒരു കാരണമാണെന്ന് ആയിശ(റ) വ്യക്തമാക്കുന്നു.
അക്കാലത്ത് ആ മൂന്ന് ക്വബ്‌റുകളും ഉയര്‍ന്ന് നില്‍ക്കുന്നില്ല. സ്വഹാബികള്‍ ചെയ്ത പോലെ ഭൂമിയോട് ചേര്‍ന്ന് കുറഞ്ഞൊന്നു പൊങ്ങി നില്‍ക്കുന്നതായാണ് കാണപ്പെട്ടത്.
സുഫ്‌യാനുത്തമ്മാരി കണ്ടത് മുകള്‍ ഭാഗം കൂര്‍ത്തിരിക്കുന്നതായാണ്. അത് വലീദ് ബിന്‍ അബ്ദില്‍ മലിക്കിന്റെ ഭരണ കാലത്താണ്. അക്കാലത്ത് ക്വബ്‌റിന്റെ ചുമര്‍ നന്നാക്കിയപ്പോള്‍ വന്ന മാറ്റമാകാം.” (ഫത്ഹുല്‍ ബാരി 4/328)
മാത്രമല്ല, വലീദിന്റെ കാലത്ത് തന്നെ നാലു വിരല്‍ ഉയരത്തിലായി ഞാന്‍ കാണുകയുണ്ടായി എന്ന് ഗുനയ് ബിനു ബിസ്താമി പറഞ്ഞതായി അബൂബക്‌റുല്‍ ആജുരി ഉദ്ധരിച്ചത് ഹാഫിളുല്‍ അസ്‌ക്വലാനി ഫത്ഹുല്‍ബാരിയില്‍ എടുത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്.  ബുഖാരിയിലെ ഹദീസും ഫത് ഹുല്‍ ബാരിയിലെ  വിശദീകരണവും  താഴെ  കൊടുക്കുന്നു :


1325 حَدَّثَنَا مُحَمَّدُ بْنُ مُقَاتِلٍ أَخْبَرَنَا عَبْدُ اللَّهِ أَخْبَرَنَا أَبُو بَكْرِ بْنُ عَيَّاشٍ عَنْ سُفْيَانَ التَّمَّارِ أَنَّهُ حَدَّثَهُ أَنَّهُ رَأَى قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُسَنَّمًا

فتح الباري شرح صحيح البخاري »

قَوْلُهُ : ( عَنْ سُفْيَانَ التَّمَّارِ ) هُوَ ابْنُ دِينَارٍ عَلَى الصَّحِيحِ ، وَقِيلَ : ابْنُ زِيَادٍ ، وَالصَّوَابُ أَنَّهُ غَيْرُهُ ، وَكُلٌّ مِنْهُمَا عُصْفُرِيٌّ كُوفِيٌّ . وَهُوَ مِنْ كِبَارِ أَتْبَاعِ التَّابِعِينَ ، وَقَدْ لَحِقَ عَصْرَ الصَّحَابَةِ ، وَلَمْ أَرَ لَهُ رِوَايَةً عَنْ صَحَابِيٍّ .
قَوْلُهُ : ( مُسَنَّمًا ) أَيْ مُرْتَفِعًا ، زَادَ أَبُو نُعَيْمٍ فِي الْمُسْتَخْرَجِ : " وَقَبْرُ أَبِي بَكْرٍ ، وَعُمَرَ كَذَلِكَ " . وَاسْتُدِلَّ بِهِ عَلَى أَنَّ الْمُسْتَحَبَّ تَسْنِيمُ الْقُبُورِ  - وَتَسْطِيحُهَا -  ، وَهُوَ قَوْلُ أَبِي حَنِيفَةَ ، وَمَالِكٍ ، وَأَحْمَدَ ، وَالْمُزَنِيِّ وَكَثِيرٍ مِنَ الشَّافِعِيَّةِ ، وَادَّعَى الْقَاضِي حُسَيْنٌاتِّفَاقَ الْأَصْحَابِ عَلَيْهِ ، وَتُعُقِّبَ بِأَنَّ جَمَاعَةً مِنْ قُدَمَاءِ الشَّافِعِيَّةِ اسْتَحَبُّوا التَّسْطِيحَ كَمَا نَصَّ عَلَيْهِ الشَّافِعِيُّ ، وَبِهِ جَزَمَ الْمَاوَرْدِيُّ وَآخَرُونَ . وَقَوْلُ سُفْيَانَ التَّمَّارِ لَا حُجَّةَ فِيهِ كَمَا قَالَ الْبَيْهَقِيُّ لِاحْتِمَالِ أَنَّ قَبْرَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ فِي الْأَوَّلِ مُسَنَّمًا ، فَقَدْ رَوَى أَبُو دَاوُدَ ، وَالْحَاكِمُ مِنْ طَرِيقِ الْقَاسِمِ بْنِ مُحَمَّدِ بْنِ أَبِي بَكْرٍ ، قَالَ : دَخَلْتُ عَلَى عَائِشَةَ ، فَقُلْتُ : يَا أُمَّةُ ، اكْشِفِي لِي عَنْ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصَاحِبَيْهِ ، فَكَشَفَتْ لَهُ عَنْ ثَلَاثَةِ قُبُورٍ لَا مُشْرِفَةٍ وَلَا لَاطِئَةٍ ، مَبْطُوحَةٍ بِبَطْحَاءِ الْعَرْصَةِ الْحَمْرَاءِ . زَادَ الْحَاكِمُ : فَرَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُقَدَّمًا ، وَأَبَا بَكْرٍ رَأْسُهُ بَيْنَ كَتِفَيِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَعُمَرُ رَأْسُهُ عِنْدَ رِجْلَيِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . وَهَذَا كَانَ فِي خِلَافَةِ مُعَاوِيَةَ ، فَكَأَنَّهَا كَانَتْ فِي الْأَوَّلِ مُسَطَّحَةً ، ثُمَّ لَمَّا بُنِيَ جِدَارُ الْقَبْرِ فِي إِمَارَةِ عُمَرَ بْنِ عَبْدِ الْعَزِيزِ عَلَى الْمَدِينَةِ مِنْ قِبَلِ الْوَلِيدِ بْنِ عَبْدِ الْمَلِكِ صَيَّرُوهَا مُرْتَفِعَةً . وَقَدْ رَوَى أَبُو بَكْرٍ الْآجُرِّيُّ فِي " كِتَابِ صِفَةِ قَبْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " مِنْ طَرِيقِ إِسْحَاقَ بْنِ عِيسَى ابْنِ بِنْتِ دَاوُدَ بْنِ أَبِي هِنْدٍ ، عَنْ غُنَيْمِ بْنِ بِسْطَامٍ الْمَدِينِيِّ ، قَالَ : رَأَيْتُ قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي إِمَارَةِ عُمَرَ بْنِ عَبْدِ الْعَزِيزِ ، فَرَأَيْتُهُ مُرْتَفِعًا نَحْوًا مِنْ أَرْبَعِ أَصَابِعَ ، وَرَأَيْتُ قَبْرَ أَبِي بَكْرٍ وَرَاءَ قَبْرِهِ ، وَرَأَيْتُ قَبْرَ عُمَرَ وَرَاءَ قَبْرِ أَبِي بَكْرٍ أَسْفَلَ مِنْهُ . ثُمَّ الِاخْتِلَافُ فِي ذَلِكَ فِي أَيِّهِمَا أَفْضَلُ لَا فِي أَصْلِ الْجَوَازِ ، وَرَجَّحَ الْمُزَنِيُّ التَّسْنِيمَ مِنْ حَيْثُ الْمَعْنَى بِأَنَّ الْمُسَطَّحَ يُشْبِهُ مَا يُصْنَعُ لِلْجُلُوسِ بِخِلَافِ الْمُسَنَّمِ ، وَرَجَّحَهُابْنُ قُدَامَةَ بِأَنَّهُ يُشْبِهُ أَبْنِيَةَ أَهْلِ الدُّنْيَا ، وَهُوَ مِنْ شِعَارِ أَهْلِ الْبِدَعِ   فَكَانَ التَّسْنِيمُ أَوْلَى . وَيُرَجِّحُ التَّسْطِيحَ مَا رَوَاهُ مُسْلِمٌ مِنْ حَدِيثِ فَضَالَةَ بْنِ عُبَيْدٍ أَنَّهُ أَمَرَ بِقَبْرٍ فَسُوِّيَ ، ثُمَّ قَالَ :   سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْمُرُ بِتَسْوِيَتِهَا   .



അപ്പോള്‍  നാല് വിരല്‍  മാത്രമാണ്  ഈ  മുസന്നമാണ്  എന്നതിനെ കുറിച്ചും  പറയുന്നത് . അതല്ലാതെ നമ്മുടെ നാട്ടിലെ മഖാമുകൾ  സമസ്ത ജാറം പൂജക്കാര്‍  കെട്ടിപ്പൊക്കിയ പോലെ ‌കെട്ടി ഉയർത്തണമെന്നല്ല.
ഭൂമിയിൽ നിന്ന് ഒരു ചാണുയരത്തിൽ ഉയർത്താമെന്നതിൽ ആർക്കും തർക്കമില്ല. അത്ര ഉയർത്തൽ സുന്നത്താണെന്നത് . സുന്നത്താണെന്ന് പണ്ഡിതന്മാരുടെ ഉദ്ദരണികളിലും പ്രവാചക ഹദീസു കളിൽ ഉള്ളതുപോലെത്തന്നെയാണ് ഇബ്നു ഹജറുൽ അസ്ഖലാനി പറഞ്ഞത് അതല്ലാതെ ഇന്നു മമ്പുറത്തും പുത്തൻ പള്ളിയിലും കാണുന്ന പോലെ  ഉയരത്തില്‍ കെട്ടിപ്പൊക്കണമെന്ന് പറഞ്ഞിട്ടില്ല.

മാത്രവുമല്ല : ഖബർ കെട്ടിപ്പൊക്കാൻ പാടില്ല എന്ന റസൂൽ ( സ)യുടെ വ്യക്തമായ ഉദ്ദരണി ഉണ്ടായിരിക്കെ അസ്ഖലാനി (റ)  ഒരിക്കലും  അതിനെതിരായി  കെട്ടിപ്പൊക്കി ഉയര്‍ത്തണം എന്ന്  പറയുകയില്ല. 

ഖബർ ചാട്ടം .. ഖാരിജത്തിന്റെ  ഹദീസില്‍ നിന്ന്  ജാറം കെട്ടാം എന്ന  വിധി കണ്ടുപിടിച്ച  മുസ്ലിയാക്കന്മാര്‍  ഖബര്‍  ചാടിക്കടക്കുക  എന്ന  ഒരു  കളി  കൂടി  സുന്നത്തായി കണ്ടുപിടിക്കാഞ്ഞത്  ഇരട്ടത്താപ്പല്ലേ ...
ബുഖാരിയിൽ ഖബറിനു മുകളിൽ ചാടിക്കടക്കുന്നത്  ഖബർ കെട്ടിപ്പൊക്കാൻ തെളിവാണെന്ന് ഊഹത്തിന്റെ അടിസ്ഥാനത്തിൽ പറയുന്ന മുസ്ല്യാക്കന്മാർ ഖബർ ചാടിക്കടക്കുന്ന സുന്നത്തും കൂടി പ്രാവർത്തികമാക്കണ്ടേ..??
എങ്കിൽ നാളെ മുതൽ ഏർവാടി, മമ്പുറം, മുത്തുപ്പേട്ട, പുത്തൻ പള്ളി തുടങ്ങിയ ജാറങ്ങൾ ചാടിക്കടക്കൽ ഒരു സുന്നത്തായി പ്രഖ്യാപിക്കുകയും മുസ്ല്യാക്കന്മാർ ഒരു മത്സരമായി നടത്തുകയും വേണം. ആദ്യത്തെ ചാട്ടം സമസ്തയുടെയോ മുടി സുന്നികളുടെയോ  ശൈഖുനമാര്‍  നേര്‍ക്ക്‌ ചാടിക്കടന്ന് ഉദ്ഘാടനം ചെയ്യുകയും വേണം‌....